ജക്കറാന്തകൾ പൂത്ത് നിൽക്കുന്ന ചാന്ദ്രശവക്കുന്നുകളിൽ നിന്നായിരിക്കാം രാത്രി ശലഭങ്ങൾ കൂട്ടമായി എനിക്ക് ചുറ്റും പാറി വന്നത്.......
ഞാനവയിലേക്ക് നുറുങ്ങി പറന്ന് ലയിക്കുന്നു.......
ഗിലയാദിലേ പോപ്പീ പൂവുകളെ....
.
ഓലീവ് പാടങ്ങളിലെ ഗലീഷ്യൻ ദേശാടന പറവകളേ......
ആഫ്രോഡെറ്റിയോടപേക്ഷിക്കൂ......
സീയുസിന്റെ പുത്രീ,നിന്റെ കിന്നരവീണകൾ പ്രേമ ഗീതികൾ പൊഴിക്കട്ടെ.....
ഞാൻ പ്രചണ്ഡ പ്രണയത്തിന്റെ ഉന്മാദത്തിലാണെന്നവളോട് പറയൂ....
കറുപ്പല്ല ചോരയിൽ നിന്റെ കരിയെഴുതിയ കണ്ണുകൾ....
ചുംബിക്കാതിരിക്കുവാനെന്നെ അനുവദിക്കാത്ത നിന്റെ സ്മിതപ്പൂവുകൾ.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക