ആത്മവിശ്രാന്തിയുടെ നേർത്ത തലങ്ങളിൽ -
അനുദിനം മുങ്ങി ഞാൻ നിവരുന്നത് ,
അനുദിനം മുങ്ങി ഞാൻ നിവരുന്നത് ,
അമ്പലത്തിന്റെ പടിക്കെട്ടുകളിലോ -
വിപ്രലംഭ ശൃംഗാര നിമിഷത്തിലോ അല്ല .
വിപ്രലംഭ ശൃംഗാര നിമിഷത്തിലോ അല്ല .
ഒരു ജ്ഞാനിയാണു ഞാനെ,ന്നു തോന്നീടും -
ചിന്തയെന്നിൽ ഒഴുകിയെത്തുന്നത് -
ശൗചാലയത്തിൻ നേർത്ത ഇരുട്ടിലല്ലോ.
ചിന്തയെന്നിൽ ഒഴുകിയെത്തുന്നത് -
ശൗചാലയത്തിൻ നേർത്ത ഇരുട്ടിലല്ലോ.
അദ്വൈത സിദ്ധാന്തം തോൽക്കുംമട്ടിലെത്ര -
ഗരിമയാർന്ന ചിന്തയെന്നിലുണർന്നവിടെ നിന്നും
ഗരിമയാർന്ന ചിന്തയെന്നിലുണർന്നവിടെ നിന്നും
എന്നിലെ സർഗ്ഗാത്മകത തിരിമുറിയാതെ -
എന്നിലേയ്ക്കൊഴുകിയെത്തിയതും -
പൂജാമുറിയേക്കാൾ നിറഞ്ഞ സ്വാസ്ത്യത്തിൻ -
സർവ്വേശ്വരനെ വിളിച്ചതും -
ഇടനിലക്കാരില്ലാതെ ഞങ്ങൾ,
ഏറെ സംസാരിച്ചതും നേർത്ത ഇരുട്ട് -
കുടികൊള്ളുന്നിടത്തായിരുന്നു.
എന്നിലേയ്ക്കൊഴുകിയെത്തിയതും -
പൂജാമുറിയേക്കാൾ നിറഞ്ഞ സ്വാസ്ത്യത്തിൻ -
സർവ്വേശ്വരനെ വിളിച്ചതും -
ഇടനിലക്കാരില്ലാതെ ഞങ്ങൾ,
ഏറെ സംസാരിച്ചതും നേർത്ത ഇരുട്ട് -
കുടികൊള്ളുന്നിടത്തായിരുന്നു.
ആയിരം ധ്യാനം പകരുന്ന സൗഖ്യം -
ഓരോ വട്ടവുമവിടെ നിന്ന് - ലഭിച്ചിട്ടില്ലേ മനസ്സു തുറന്നു -
ശാന്തമായൊന്നോർത്തു നോക്കൂ.
ഓരോ വട്ടവുമവിടെ നിന്ന് - ലഭിച്ചിട്ടില്ലേ മനസ്സു തുറന്നു -
ശാന്തമായൊന്നോർത്തു നോക്കൂ.
കാണിക്ക വഞ്ചി നിറച്ചു ശാന്തി തേടും -
മൂഡത്വം കൈവെടിയുക, നഷ്ടമായ -
മാനസിക സൗഖ്യം ശൗചാലയത്തിൽ തിരയൂ.
മൂഡത്വം കൈവെടിയുക, നഷ്ടമായ -
മാനസിക സൗഖ്യം ശൗചാലയത്തിൽ തിരയൂ.
ആത്മ സംഘർഷമില്ലാതെ മർത്ത്യർ -
നിത്യവും ചെല്ലുന്ന വിശുദ്ധ ഗേഹമേതെന്ന് ചോദിച്ചാൽ -
സംശയരഹിതരായി ചൊല്ലൂ -
ശൗചാലയമാണതെന്ന് .
നിത്യവും ചെല്ലുന്ന വിശുദ്ധ ഗേഹമേതെന്ന് ചോദിച്ചാൽ -
സംശയരഹിതരായി ചൊല്ലൂ -
ശൗചാലയമാണതെന്ന് .
By: rahul

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക