എരിഞ്ഞു തീരുന്നുണ്ട്;
അടിവയറിലേക്കു ചൂഴ്ന്നിറങ്ങിയ കണ്ണുകൾ കണ്ടവൾ മുഖം തിരിച്ചു,
അറിയാതെയൊന്ന് നോക്കിയതാണോ,
തന്റെ തോന്നലുകളെന്നാശ്വസിച്ചു.
തമ്പുരാൻ വാഴുന്നനാട്ടിൽ,
തമ്പുരാൻ തന്നെയിതുചെയ്യുമോ?
കരഗതമമർന്നു കഴിഞ്ഞ്,
കാമച്ചിരി ചിരിച്ചപ്പോളാകവിളത്തവളുടെ കൈമുദ്ര പതിഞ്ഞു,
പരദൂഷണങ്ങൾ കേട്ടവൾ നിർവ്വികാരയായ്;
അഭിസാരികയാണെന്ന വാക്കുകൾ പ്രചരിപ്പിക്കുമ്പോളും,
വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രങ്ങൾ മെനഞ്ഞയാൾ;
അടച്ചിട്ട മുറിയിലിരുന്ന് തേങ്ങിക്കരഞ്ഞീടവേ,
മുട്ടിയ വാതിൽ തുറന്നപ്പോളത്തറിൻ സുഗന്ധം നിറഞ്ഞു,
സുസ്മേരവദനൻ ദുർബലനായ് മാറിയ നിമിഷങ്ങൾ,
വാഗ്ദാനത്തിൻ നോട്ടുകെട്ടുകൾ നിരസിച്ചവൾ,
മുട്ടുകുത്തികേണപേക്ഷിച്ചയാൾ,
ആഗ്രഹങൾ ബാക്കിവെച്ച് ശീലമില്ലെന്ന്,
അരക്കെട്ടിലേക്കു നീണ്ട കൈകൾ ,
അഗ്നിദൃഷ്ടിക്കു മുന്നിൽ സ്വയംമാറ്റിയയാൾ ,
തല കുനിച്ച് നടന്നകന്നു സഹതാപത്തിനായ്;
ആവോളംരുചിച്ചിട്ട് പുതിയമേച്ചിൽപ്പുറങ്ങൾ; തേടുമെന്നവൾക്കുറപ്പായിരുന്നു.
നീട്ടിയനോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞവൾ,
സമൂഹവിധിക്കായ് കാത്തിരിക്കുന്നു.
ഇനി അഭിസാരികയെന്ന മുദ്രകുത്തൽ,
ആവോളം ഊറ്റിക്കുടിച്ചിട്ട്,
വിലപേശൽ നടത്തുന്നവളെന്ന സമൂഹ മാന്യന്മാരുടെ രഹസ്യഭാഷണങ്ങൾ;
മൊഴിയെടുക്കലുകാരുടെയർത്ഥം വച്ച ചോദ്യങ്ങൾ,
മാനുഷികവികാരങ്ങളയാളിലുണർത്തിയതവളുടെമേനിയെന്ന കണ്ടെത്തലുകൾ;
നടന്നുപോകവേ ,നഗ്നയായ് പോകുന്നവളെ നോക്കുന്നപോലുള്ള ചുഴിഞ്ഞുനോട്ടങ്ങൾ,
ചില നാരീജനങ്ങളുടെയടക്കം പറച്ചൽ
കേൾക്കുന്നുണ്ടവൾ,
പരാതിയൊന്നുമില്ലെന്ന് മൊഴിഞ്ഞവൾ,
അടച്ചിട്ടയിരുട്ടുമുറിയിലേക്ക് പതുക്കെനടന്നു പോകുമ്പോൾ,
സമൂഹമാർത്തുവിളിക്കുന്നുണ്ട്!
'വലിയ പരാതിക്കാരി വന്നിരിക്കുന്നു,
ശീലാവതി ചമയുന്നു'
'നാട്ടിലെ മാന്യന്മാരെ വഴിതെറ്റിക്കുവാൻ '
പരാതിയില്ലെന്ന് പറഞ്ഞവൾ
പുതിയയാകാശവും പുതിയ ഭൂമിക്കുമായ് കാത്തിരുന്നു.
അതെ ,പരാതിയില്ലാത്തവളായ് മാറിക്കഴിഞ്ഞിരിക്കുന്നു.
മാറ്റത്തിനായിറങ്ങിയവളുടെ മാറ്റം.
അടിവയറിലേക്കു ചൂഴ്ന്നിറങ്ങിയ കണ്ണുകൾ കണ്ടവൾ മുഖം തിരിച്ചു,
അറിയാതെയൊന്ന് നോക്കിയതാണോ,
തന്റെ തോന്നലുകളെന്നാശ്വസിച്ചു.
തമ്പുരാൻ വാഴുന്നനാട്ടിൽ,
തമ്പുരാൻ തന്നെയിതുചെയ്യുമോ?
കരഗതമമർന്നു കഴിഞ്ഞ്,
കാമച്ചിരി ചിരിച്ചപ്പോളാകവിളത്തവളുടെ കൈമുദ്ര പതിഞ്ഞു,
പരദൂഷണങ്ങൾ കേട്ടവൾ നിർവ്വികാരയായ്;
അഭിസാരികയാണെന്ന വാക്കുകൾ പ്രചരിപ്പിക്കുമ്പോളും,
വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രങ്ങൾ മെനഞ്ഞയാൾ;
അടച്ചിട്ട മുറിയിലിരുന്ന് തേങ്ങിക്കരഞ്ഞീടവേ,
മുട്ടിയ വാതിൽ തുറന്നപ്പോളത്തറിൻ സുഗന്ധം നിറഞ്ഞു,
സുസ്മേരവദനൻ ദുർബലനായ് മാറിയ നിമിഷങ്ങൾ,
വാഗ്ദാനത്തിൻ നോട്ടുകെട്ടുകൾ നിരസിച്ചവൾ,
മുട്ടുകുത്തികേണപേക്ഷിച്ചയാൾ,
ആഗ്രഹങൾ ബാക്കിവെച്ച് ശീലമില്ലെന്ന്,
അരക്കെട്ടിലേക്കു നീണ്ട കൈകൾ ,
അഗ്നിദൃഷ്ടിക്കു മുന്നിൽ സ്വയംമാറ്റിയയാൾ ,
തല കുനിച്ച് നടന്നകന്നു സഹതാപത്തിനായ്;
ആവോളംരുചിച്ചിട്ട് പുതിയമേച്ചിൽപ്പുറങ്ങൾ; തേടുമെന്നവൾക്കുറപ്പായിരുന്നു.
നീട്ടിയനോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞവൾ,
സമൂഹവിധിക്കായ് കാത്തിരിക്കുന്നു.
ഇനി അഭിസാരികയെന്ന മുദ്രകുത്തൽ,
ആവോളം ഊറ്റിക്കുടിച്ചിട്ട്,
വിലപേശൽ നടത്തുന്നവളെന്ന സമൂഹ മാന്യന്മാരുടെ രഹസ്യഭാഷണങ്ങൾ;
മൊഴിയെടുക്കലുകാരുടെയർത്ഥം വച്ച ചോദ്യങ്ങൾ,
മാനുഷികവികാരങ്ങളയാളിലുണർത്തിയതവളുടെമേനിയെന്ന കണ്ടെത്തലുകൾ;
നടന്നുപോകവേ ,നഗ്നയായ് പോകുന്നവളെ നോക്കുന്നപോലുള്ള ചുഴിഞ്ഞുനോട്ടങ്ങൾ,
ചില നാരീജനങ്ങളുടെയടക്കം പറച്ചൽ
കേൾക്കുന്നുണ്ടവൾ,
പരാതിയൊന്നുമില്ലെന്ന് മൊഴിഞ്ഞവൾ,
അടച്ചിട്ടയിരുട്ടുമുറിയിലേക്ക് പതുക്കെനടന്നു പോകുമ്പോൾ,
സമൂഹമാർത്തുവിളിക്കുന്നുണ്ട്!
'വലിയ പരാതിക്കാരി വന്നിരിക്കുന്നു,
ശീലാവതി ചമയുന്നു'
'നാട്ടിലെ മാന്യന്മാരെ വഴിതെറ്റിക്കുവാൻ '
പരാതിയില്ലെന്ന് പറഞ്ഞവൾ
പുതിയയാകാശവും പുതിയ ഭൂമിക്കുമായ് കാത്തിരുന്നു.
അതെ ,പരാതിയില്ലാത്തവളായ് മാറിക്കഴിഞ്ഞിരിക്കുന്നു.
മാറ്റത്തിനായിറങ്ങിയവളുടെ മാറ്റം.
Saji Varghese
Copyright protected.
Copyright protected.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക