
ഈ കഥ പറയണമെങ്കിൽ ഞാനൊരു നാലുവർഷം പുറകിലേക്ക് പോകണം.
എന്നാ തുടങ്ങാമല്ലേ...
എന്നാ തുടങ്ങാമല്ലേ...
"ഡാ ധനു വേഗം റെഡിയായി ആശുപത്രിയിലേക്ക് പോകാൻ നോക്ക്..."
അമ്മയുടെ ശബ്‌ദം കേട്ടാണ് ഞാൻ ഉണർന്നത്..
കണ്ണ് തുറന്ന് മൊബൈൽ എടുത്ത് നോക്കിയപ്പോൾ എട്ടുമണി കഴിഞ്ഞു..
വേഗം ചാടി എണീറ്റ് കുളിച്ചു റെഡിയായി , അച്ഛന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും എടുത്ത് വീട്ടിൽ നിന്നിറങ്ങി...
വേഗം ചാടി എണീറ്റ് കുളിച്ചു റെഡിയായി , അച്ഛന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും എടുത്ത് വീട്ടിൽ നിന്നിറങ്ങി...
നേരെ ബസ് സ്റ്റോപ്പിലേക്ക് പോകുന്ന വഴിക്ക് കുറെ പരിചയക്കാരെ കണ്ടു അവരൊക്കെ എന്നോട് ചോദിച്ചു..
'അച്ഛന് എങ്ങനെയുണ്ട് സുഖമായോ, ഇപ്പോഴും ആശുപത്രിയിലേക്ക് പോകുന്നുണ്ടോ...'
ഇതൊക്കെ കേട്ട് മടുത്ത ചോദ്യങ്ങളായതുകൊണ്ടു ഞാനവരോട് ഒറ്റവാക്കിൽ മറുപടി പറയും.."കുഴപ്പമില്ലെന്ന്.."
പലരും എന്നോട് വേദനയോടെയും സഹതാപത്തോടെയും സംസാരിക്കുമ്പോൾ എനിക്ക് ദേഷ്യം തോന്നാറുണ്ട്..
സഹതാപം നിറഞ്ഞ വാക്ക് എനിക്കെന്തിനാ..
മനസ്സിനെ വീണ്ടും വീണ്ടും വേദനിപ്പിക്കാനോ..
അങ്ങനെ പലരുടെയും ചോദ്യങ്ങൾക്കു മറുപടി പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നെത്തി..
ബസ് വന്നപ്പോൾ അതിൽ കയറി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ടിക്കറ്റ് എടുത്തു..
ഒരു മുക്കാൽ മണിക്കൂർ യാത്രയ്ക്കുശേഷം ഞാൻ അവിടെയെത്തി..
നേരെ ഡയാലിസിസ് റൂമിലേക്ക് നടന്നു. അവിടെച്ചെന്ന് നോക്കുമ്പോൾ രണ്ടു മൂന്നു ചേച്ചിമാർ അവിടെ ക്ലീൻ ചെയ്യുന്നു..
അത് കണ്ടപ്പോൾ അതിലൊരു ചേച്ചിയോട് ഞാൻ ചോദിച്ചു.."ചേച്ചി ഇന്നിവിടെ ലീവാണോ.!
ആ ചേച്ചി പറഞ്ഞു"അതെ മോനെ ഞായറാഴ്ച്ച ഇവിടെ ക്ലീനിങ്ങ് മാത്രമേയുള്ളു മോൻ നാളെ വന്നാമതി വിവരങ്ങളൊക്കെ സിസ്റ്റർ പറഞ്ഞു തരും..."
അത് കേട്ടപ്പോൾ ഞാൻ അവിടെന്ന് ഇറങ്ങി ആശുപത്രിയുടെ വരാന്തയിൽ പോയിരുന്നു..
എന്തൊക്കെയോ ആ സമയത്തു മനസ്സിലൂടെ കടന്നുപോയി,
ഇനിയെന്തു ചെയ്യും നാളെയും ഇങ്ങോട്ടു വരേണ്ടേ, വന്നാലും ശരിയാകുമോ..
കുറെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവിടെയിരിക്കുമ്പോഴാണ്..
എന്റെ തൊട്ടടുത്ത് ഒരു ചേച്ചി വന്നിരുന്നത് ആ ചേച്ചി എന്നെ നോക്കി ചിരിച്ചു. ഞാനും ഒന്ന് ചിരിച്ചു.
അല്ലെങ്കിലും നമ്മുടെ മുഖത്ത് നോക്കി ഒരാൾ ചിരിക്കുമ്പോൾ നമ്മളും തിരിച്ച് ഒരു ചിരികൊടുക്കുന്നതല്ലേ അതിന്റെ ഒരു ശരി..
ഞാനൊരു ചെറിയ ചിരി കൊടുത്തിട്ട് ഫോണെടുത്തു അതിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ ആ ചേച്ചി എന്നോട് പറഞ്ഞു.
"മോനെ ഫോണിൽ പൈസ ഉണ്ടോ. ഒരു ഫോൺ ചെയ്യണം.."
ഞാൻ പറഞ്ഞു.." ചേച്ചി നമ്പർ പറഞ്ഞാൽ ഞാൻ വിളിച്ചു തരാം...!
"ഇപ്പോ തരാം മോനെ..."
ആ ചേച്ചി കൈയിലിരിക്കുന്ന കവറിൽ നിന്നും ഒരു ചെറിയ ബുക്കെടുത്തു അതിലെ നമ്പർ കാണിച്ചു തന്നു.
ഞാൻ ആ നമ്പറിലേക്ക് വിളിച്ചുകൊടുത്തു..
ആ ചേച്ചി ഫോണിലൂടെ ബ്ലഡ് ന്റെ കാര്യമൊക്കെ പറയുന്നുണ്ടായിരുന്നു..
സംസാരിച്ചു കഴിഞ്ഞപ്പോൾ ഫോൺ തന്നിട്ട് ആ ചേച്ചി അവിടെയിരുന്നു..
അപ്പോ ഞാൻ ചോദിച്ചു.." എന്താ ചേച്ചി ഇവിടെ വന്നിരിക്കുന്നത് ആരെയെങ്കിലും കാണാനുണ്ടോ.."
"ഇല്ല മോനെ ആരെയും കാണാൻ ഇല്ല ബ്ലഡ് വാങ്ങാൻ വന്നതാണ് കുറച്ചു സമയമാകും കിട്ടാൻ..."
"ആർക്കാണ് ചേച്ചിയെ ബ്ലഡ് എന്താ അസുഖം..!
"എന്റെ ഭർത്താവിനാണ് മോനെ.."
"എന്താ ചേട്ടന് അസുഖം.!
"ബ്ലഡ് കാൻസർ ആണ് ,എല്ല ആഴ്ച്ചയിലും ബ്ലഡ് മാറ്റണം.."
ഇതുകേട്ട് ഞാനൊന്നു ഞെട്ടി..
കാര്യങ്ങളൊക്കെ ഞാൻ ചോദിച്ചറിഞ്ഞു..
എന്താണെന്ന് അറിയില്ല എന്നോട് ആരെങ്കിലും സംസാരിച്ചു തുടങ്ങിയാൽ അവരുടെ എല്ല വിഷമങ്ങളും എന്നോട് പറയും..
അതുപോലെ ആ ചേച്ചിയും ആ ചേച്ചിയുടെ അവസ്ഥയും വിഷമങ്ങളും എന്നോട് പറഞ്ഞു..
അതൊക്കെ കേട്ട് ആ വരാന്തയിൽ ഇരിക്കുമ്പോഴാണ്...
ഭിക്ഷകാരിയായ അമ്മാമയുടെ കടന്നു വരവ്..
ആദ്യം ആ ചേച്ചിയുടെ മുന്നിൽ കൈനീട്ടിയപ്പോൾ ആ ചേച്ചി അമ്മാമയെ ചീത്ത പറഞ്ഞു..
നടക്കാൻ പോലും വയ്യാത്ത ആ പാവം അമ്മാമയെ നോക്കി ആ ചേച്ചി ഇങ്ങനെ പറഞ്ഞു..
"രാവിലെ തന്നെ തുടങ്ങി തട്ടിപ്പുംകൊണ്ടു നിങ്ങൾക്ക് വല്ല പണിക്കും പൊയ്കൂടെ..ഒരു പാത്രവും എടുത്തു ഇറങ്ങും ഇതുപോലെ കുറെ എണ്ണം വെറുതെ ശല്യത്തിന്.."
ഇതുകേട്ട് ആ അമ്മാമാ വിഷമത്തോടെ പറഞ്ഞു."ഒന്നും തന്നില്ലെങ്കിലും ഇങ്ങനെ പറഞ്ഞ് വേദനിപ്പിക്കല്ലേ കുട്ടി..."
ആ ചേച്ചി അങ്ങനെ പറഞ്ഞതുകേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു .
കണ്ടാൽ അറിയാം ആ അമ്മാമയ്ക്കു തീരെ വയ്യെന്ന്. ആ ചേച്ചി അങ്ങനെ പറഞ്ഞു വേദനിപ്പിക്കാൻ പാടില്ലായിരുന്നു...
പിന്നെ ഞാനൊന്നും നോക്കിയില്ല. ആ ചേച്ചിയുടെ മുന്നിൽവെച്ചു തന്നെ..
ആ അമ്മാമയുടെ കൈയിൽ പിടിച്ച് വരാന്തയിൽ കൊണ്ടിരുത്തിയിട്ടു പറഞ്ഞു.
"അമ്മാമാ ഇവിടെ ഇരുന്നോ ഞാൻ ഭക്ഷണം വാങ്ങിയിട്ട് വരാം..!
ഇതുകേട്ട് ആ ചേച്ചി എന്നെയൊന്നു നോക്കിയിട്ടു അവിടെന്ന് എണീറ്റ് പോയി..
ഇത്രയും നേരം എന്നോട് വിഷമം പറഞ്ഞ ആ ചേച്ചിയ്ക്കു മറ്റൊരാളുടെ വിഷമം മനസ്സിലാക്കാൻ കഴിഞ്ഞില്ല..
അത് ഏതെങ്കിലും ആയിക്കോട്ടെ ബാക്കി പറയാം...
അത് ഏതെങ്കിലും ആയിക്കോട്ടെ ബാക്കി പറയാം...
അടുത്തുള്ള ഹോട്ടലിൽ നിന്നും ഒരു പൊതിച്ചോറ് വാങ്ങി ഞാനാ അമ്മാമയ്ക്കു കൊടുത്തു...
എന്നിട്ട് അടുത്തിരുന്നു സംസാരിച്ചു...
ആ അമ്മാമയുടെ കഥകളൊക്കെ എന്നോട് പറഞ്ഞു.
ആ അമ്മാമയുടെ കഥകളൊക്കെ എന്നോട് പറഞ്ഞു.
കുറെ നേരം സംസാരിച്ചപ്പോൾ ഞങ്ങൾ നല്ല കമ്പനിയായി..
വെറുതെ ഞാൻ ചോദിച്ചു.. അമ്മാമയ്ക്കു ആരുമില്ലേ എന്ന്..
അപ്പോ ആ അമ്മാമാ പറഞ്ഞു...
"എനിക്ക് നാലു മക്കളുണ്ട്..."
"എന്നിട്ട് അമ്മാമാ എന്താ അവരുടെ കൂടെ പോകാത്തെ...!
"അവർക്ക് എന്നെ വേണ്ടെങ്കിൽ ഞാനെന്തിനാ അവരുടെ കൂടെ പോകുന്നത് മോനെ.."
"അതെന്താ അമ്മാമേ അവർ അങ്ങനെ പറഞ്ഞോ....!
"പറഞ്ഞില്ല ചെയ്തു കാണിച്ചു..
ഞാൻ ബസിൽ നിന്നും വീണ് മരിക്കേണ്ടാ അവസ്ഥയിൽ കിടന്നപ്പോഴൊന്നും ,എന്റെ ഏത് മക്കളും എന്നെ തിരിഞ്ഞു നോക്കിയില്ല.
അവർക്കു കിട്ടേണ്ടതൊക്കെ കിട്ടിയപ്പോൾ അവർ അവരുടെ കാര്യം നോക്കി പോയി..
ഞാൻ പെരുവഴിയിലുമായി..
ഭിക്ഷയെടുത്തു ജീവിച്ചാലും, വഴിയിൽ കിടന്നു മരിച്ചാലും ഞാൻ അവരുടെ കൂടെ പോകില്ല..."
ഇതുകേട്ട് എന്തുപറയണമെന്നറിയാതെ ഞാൻ മിഴിച്ചു നിന്നു...
അങ്ങനെ ആ അമ്മാമയുടെ വേദനകളും വിഷമങ്ങളും എല്ലാം എന്നോട് പറഞ്ഞു...
ഞങ്ങളിരിക്കുന്ന ഭാഗത്തുകൂടെ പോകുന്നവരൊക്കെ എന്നെ നോക്കി കളിയാക്കുന്ന പോലെയുള്ള ചിരി പാസാക്കുന്നത് ഞാൻ കണ്ടു...
അതൊന്നും ഞാൻ കാര്യമാക്കിയില്ല ഞാൻ ചെയ്യുന്നത് ശരിയാണെന്നു എനിക്കറിയാം...
അതുകൊണ്ടു ആരുടെ കളിയാക്കലും എന്നെ ബാധിച്ചില്ല.
ആ സമയത്താണ് എന്റെ കൂട്ടുകാരിയുടെ ഫോൺ വരുന്നത്. ഞാൻ അവളോട് സംസാരിക്കുന്നതിനിടക്കു ഇവിടെ നടന്ന സംഭവമൊക്കെ പറഞ്ഞു...
അതുകേട്ട് അവൾ പറയാ' ഇതെന്താ സിനിമ കഥയോ' .അവൾ വിശ്വസിച്ചില്ല..
ഫോൺ കട്ട് ചെയ്ത് അടുത്തിരിക്കുന്ന അമ്മാമയുടെ ഒരു ഫോട്ടോ എടുത്തു അവൾക്കു ഞാൻ അയച്ചുകൊടുത്തു...
അപ്പോഴാണ് അവൾക്കു വിശ്വാസമായത്.
അപ്പോഴാണ് അവൾക്കു വിശ്വാസമായത്.
സിനിമയിൽ മാത്രമല്ല പലപ്പോഴും നമ്മുടെ ജീവിതത്തിലും, പ്രതീക്ഷിക്കാത്ത ചിലതു നടക്കും..
അതൊക്കെ കഴിഞ്ഞു വീട്ടിൽ പോകാൻ സമയമായപ്പോൾ ഞാൻ അമ്മമായോട് പറഞ്ഞു..
അപ്പോ ആ അമ്മാമാ പറയാ..."ഇനി നീ എപ്പോഴാ ഇങ്ങോട്ടു വരുന്നത് വരുമ്പോൾ എന്നെ വന്നു കാണണം..
ആശുപത്രിയുടെ വെളിയിൽ ഒരു വലിയ മരം നിൽക്കുന്നുണ്ട് അതിനെ ചൂണ്ടികാട്ടികൊണ്ടു പറഞ്ഞു..
" അവിടെയാണ് ഞാൻ കിടക്കുന്നത്. നീ വരുമ്പോൾ അവിടെയ്ക്കു വരണം.
നീ എനിക്ക് ഭക്ഷണം വാങ്ങി തന്നതുകൊണ്ടു പറയുകയല്ല..
നീ എനിക്ക് ഭക്ഷണം വാങ്ങി തന്നതുകൊണ്ടു പറയുകയല്ല..
നിന്നോട് സംസാരിച്ചപ്പോൾ എന്റെ മനസ്സിലെ ഭാരം കുറഞ്ഞപോലെ ഉണ്ട്..
ഇതുവരെ എന്നോട് ആരും ഇങ്ങനെ അടുത്തിരുന്നു സംസാരിച്ചിട്ടില്ല ചിരിച്ചിട്ടില്ല ഒരു വാക്കുപോലും മിണ്ടിയിട്ടില്ല...
എന്നാൽ നീ എന്നോട് ഭിക്ഷകാരിയാണെന്ന് പോലും നോക്കാതെ എന്റെയാടുത്തിരുന്നു സംസാരിച്ചു..
എല്ലാം മറന്നു ഞാനിന്നു ചിരിച്ചു..
നിനക്ക് നല്ലതു വരട്ടെ മോനെ......."
ഇത്രയുമൊക്കെ കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. ഞാൻ കാരണം ഒരാളെങ്കിലും സന്തോഷിച്ചല്ലോ ചിരിച്ചല്ലോ അതിലും വലിയ സന്തോഷം വേറെയില്ലെന്നു എനിക്ക് തോന്നി
ആ അമ്മമായോട് യാത്രപറഞ്ഞു തിരിച്ചു വീട്ടിലേക്കു ബസ് കയറി..
അന്ന് എനിക്കൊരു കാര്യം മനസ്സിലായി..
എന്റെ വിഷമങ്ങളൊന്നും ഒന്നുമല്ലെന്ന്..
നമ്മളെക്കാൾ എത്രയോ വലിയ വേദനകളും വിഷമങ്ങളും മനസ്സിൽകൊണ്ടു നടക്കുന്ന ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും...
അവരെ അടുത്തറിഞ്ഞാൽ നമ്മുടെ വിഷമങ്ങൾ ഒന്നുമല്ലെന്ന് മനസ്സിലാകും...
ആരെയും. സഹായിച്ചില്ലെങ്കിലും വേദനിപ്പിക്കാതിരിക്കുക...
പിന്നെ ഒരു കാര്യം കൂടെ പറഞ്ഞോട്ടെ...
ആരെയും സിമ്പത്തികൊണ്ടു കാണരുത് അതവരെ കൂടുതൽ തളർത്തും...
പിന്നെ അന്നെടുത്ത ആ അമ്മാമയുടെ ഫോട്ടോ താഴെ പോസ്റ്റ് ചെയ്യുന്നു...
ചിലരുടെ ജീവിതത്തിലേക്ക് ഇടിച്ചു കേറി അവരെ സന്തോഷിപ്പിക്കുന്ന ഒരു സുഖമുണ്ടല്ലോ. അതൊന്നു വേറെ തന്നെയാ...
സിനിമ ഡയലോഗ് ആണെങ്കിലും അത് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്...
സംഭവം കളർ ആയോ...
സംഭവം കളർ ആയോ...
സ്നേഹത്തോടെ... ധനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക