
ഷെറിൻ ... ഒന്നു വേഗം വാ.. ക്ലാസ് തുടങ്ങാറായി, ജീന അവരുടെ ക്ലാസിലേക്ക് പോകാൻ തിടുക്കപ്പെട്ടു.
ക്ലാസിലെ രണ്ടു പീരീഡ് കഴിഞ്ഞപ്പോൾ കിട്ടിയ ഇന്റർവെൽ സമയത്ത് , മലയാളം ടെക്സ്റ്റ് ബുക്ക് അടുത്ത ക്ലാസ്സിൽ പഠിക്കുന്ന താരയുടെ കൈയ്യിൽ നിന്ന് വാങ്ങുവാൻ പോയതാണ്, രണ്ടു പേരും.
ഇനി അടുത്ത പിരീഡ് മലയാളം ആണ്. ബുക്ക് കൊണ്ടു വന്നില്ലെങ്കിൽ ക്ലാസ്സിനു പുറത്തു നിൽക്കേണ്ടി വരും. ക്ലാസ് മുകൾനിലയിലായതുകൊണ്ട്,
പുറത്തു നിൽക്കുകയാണെങ്കിൽ, കിഴക്കോട്ട് നോക്കിയാൽ കുറച്ചു ദൂരെ ബസ് സ്റ്റാൻഡ് കാണാം. തെക്കോട്ട് നോക്കുകയാണെങ്കിൽ പ്രിൻസിപ്പാളിന്റെ ഓഫീസ് കാണാം.
പുറത്തു നിൽക്കുകയാണെങ്കിൽ, കിഴക്കോട്ട് നോക്കിയാൽ കുറച്ചു ദൂരെ ബസ് സ്റ്റാൻഡ് കാണാം. തെക്കോട്ട് നോക്കുകയാണെങ്കിൽ പ്രിൻസിപ്പാളിന്റെ ഓഫീസ് കാണാം.
അങ്ങോട്ട് കാണാം എന്നതുപോലെ ഓഫീസിലിരിക്കുന്ന പ്രിൻസിപ്പാളിനും ഇങ്ങോട്ട് കാണാം. പ്രിൻസിപ്പാൽ നോക്കുന്ന കാഴ്ച എത്രമാത്രം ദയനീയമായ അവസ്ഥയോടെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.
അതു കൊണ്ട് അങ്ങോട്ടു നോക്കാതെ, ബസ് സ്റ്റാൻഡിലേക്ക് നോക്കി നിന്നാൽ , ഒരു മണിക്കൂർ ക്കൊണ്ട് എത്ര ബസുകൾ സ്റ്റാൻഡിൽ വന്നു , എത്ര ബസുകൾ പുറത്തു പോയി എന്നു ബോറടിക്കാതെ ചുമ്മാ എണ്ണിക്കൊണ്ടു നിൽക്കാം. എന്നാലും .... നിൽക്കണ്ടേ..... അതോർത്തു കൊണ്ടു മാത്രമാണ് അടുത്ത ക്ലാസിലെ കൂട്ടുകാരികളുടെ കൈയ്യിൽ നിന്നും ബുക്ക് വാങ്ങേണ്ടി വരുന്നത്.
എന്തു ചെയ്യാം? മറവി കൊണ്ടുവരുന്ന നിർഭാഗ്യമേ..
അങ്ങനെ ബുക്ക് ഒപ്പിച്ചു ക്ലാസിൽ വന്നിരിക്കുമ്പോൾ മലയാളം സാറായ മദൻലാൽ സാർ ഉരുണ്ടു.. ഉരുണ്ട് വന്നു.
എല്ലാവരും എണീറ്റ് നിന്ന് കോറസ്സായി ഗുഡ് ആഫ്റ്റർ നൂൺ സാർ ർ ർ ർ ........ ർ... എന്നു തൊള്ള തുറന്നു ആശംസിച്ചപ്പോൾ, ഒരു നിമിഷം ഹിരോഷിമാ നാഗസാക്കിയിലെ ആറ്റംബോംബ് വീണ പോലെ ഇവിടെയെങ്ങാനും വീണോ എന്നു തെറ്റിദ്ധരിച്ച സാർ , ചുറ്റിലും നോക്കി "ഏയ് ഇവിടെ ഒന്നും സംഭവിച്ചില്ല" എന്നു ആശ്വാസം കൊണ്ട്, തിരിച്ച് ഗുഡ് ആഫ്റ്റർ നൂൺ എന്നു ആശംസിച്ചു .
സാറിനെ പറഞ്ഞിട്ട് കാര്യമില്ല, ഒരു ക്ലാസ്സിൽ 130 കുട്ടികൾ എന്നാണ് കണക്ക്. എല്ലാവരുടേയും കൂടിയുള്ള ശബ്ദം കേട്ടാൽ ക്ലാസ് റൂമു പോലും കുലുങ്ങും, അത്രയ്ക്കുണ്ട്.
മദൻലാൽ സാറിനെ കാണുകയാണെങ്കിൽ, സാമാന്യം നല്ല തടിയുള്ള ആളാണ്. കുടവയറും കുലുക്കി കുലുക്കി യുള്ള ഒരു വരവുണ്ട്. അത് ഒന്നൊന്നര വരവാണ്. തല അങ്ങോട്ടും ഇങ്ങോട്ടും ആടിയുള്ള വരവ് കണ്ടാൽ സാക്ഷാൽ ആനയുടെ കസിനാണെന്ന് തോന്നും.
എങ്കിൽപ്പോലും മദൻലാൽ സാറ് രസകരമായിട്ടാണ് ക്ലാസ് എടുക്കുക.
സാറ് പഠിപ്പിക്കുന്ന ബുക്ക് കൈയിൽ ഇല്ലങ്കിലേ സാറിന് ദേഷ്യം വരുകയുള്ളു.
അന്നേരം സാർ നമ്മുടെ ബന്ധുക്കളെയെല്ലാവരേയും അനുസ്മരിക്കും.
സ്വർഗ്ഗത്തിലിരിക്കുന്നവരേപ്പോലും സാർ അനുസ്മരിക്കുന്നതു കൊണ്ടാണ്, വേറെ വിഷയങ്ങളുടെ ബുക്കുകൾ എടുക്കാൻ മറന്നാലും, മലയാളം ബുക്ക് എടുക്കാൻ ആരും മറക്കാത്തത്.
സാറ് പഠിപ്പിക്കുന്ന ബുക്ക് കൈയിൽ ഇല്ലങ്കിലേ സാറിന് ദേഷ്യം വരുകയുള്ളു.
അന്നേരം സാർ നമ്മുടെ ബന്ധുക്കളെയെല്ലാവരേയും അനുസ്മരിക്കും.
സ്വർഗ്ഗത്തിലിരിക്കുന്നവരേപ്പോലും സാർ അനുസ്മരിക്കുന്നതു കൊണ്ടാണ്, വേറെ വിഷയങ്ങളുടെ ബുക്കുകൾ എടുക്കാൻ മറന്നാലും, മലയാളം ബുക്ക് എടുക്കാൻ ആരും മറക്കാത്തത്.
അങ്ങനെ ക്ലാസിൽ ഒരു പാo ഭാഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ 'മരണം ' എന്ന വാക്ക് കടന്നു വന്നു.
അന്നേരം സാർ കയ്യിലിരുന്ന പുസ്തകം മേശപ്പുറത്തു വച്ചു കൊണ്ടുപറഞ്ഞു, പ്രമുഖർമാരുടെ മരണത്തിന് പല പേരുകളുണ്ട്...?
അതെന്തു പേർ? എല്ലാവരും സാറിനെ നോക്കി.
നിങ്ങൾ പത്രത്തിലൊക്കെ വായിക്കാറുള്ളതല്ലേ, മരണം എന്ന വാക്കിന് പല വിധപ്പേരുകൾ ...?
ആരും ഒന്നും മിണ്ടിയില്ല.
സാർ തുടർന്നു, രാഷ്ട്രീയക്കാരാണെങ്കിൽ അന്തരിച്ചു എന്നും, ക്രിസ്ത്യൻ പള്ളികളിലെ തിരുമേനിമാരാണെങ്കിൽ കാലം ചെയ്തു എന്നും, പണ്ടു കാലത്തെ നാടുവാഴിമാർ / തമ്പുരാക്കന്മാർ നാടുനീങ്ങി എന്നും , പത്രങ്ങളിൽ സാധാരണക്കാരുടെ മരണത്തെ നിര്യാതരായി എന്നുമാണല്ലോ വിശേഷിപ്പിക്കുന്നത്.
സാർ തുടർന്നു, രാഷ്ട്രീയക്കാരാണെങ്കിൽ അന്തരിച്ചു എന്നും, ക്രിസ്ത്യൻ പള്ളികളിലെ തിരുമേനിമാരാണെങ്കിൽ കാലം ചെയ്തു എന്നും, പണ്ടു കാലത്തെ നാടുവാഴിമാർ / തമ്പുരാക്കന്മാർ നാടുനീങ്ങി എന്നും , പത്രങ്ങളിൽ സാധാരണക്കാരുടെ മരണത്തെ നിര്യാതരായി എന്നുമാണല്ലോ വിശേഷിപ്പിക്കുന്നത്.
ആ..... ശരിയാ... സാർ. കുട്ടികളുടെ ശബ്ദം ക്ലാസ് മുറിയിൽ പ്രകമ്പനം കൊണ്ടു.
എങ്കിൽ ഞാൻ മരിച്ചു പോയാൽ നിങ്ങൾ എന്താണ് വിശേഷിപ്പിക്കുക?
സാറെന്താ അങ്ങനെ പറയുന്നത്? അത് കുറച്ചു കടുപ്പമല്ലേ?
നിങ്ങൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ... ? എന്നാൽ നിങ്ങൾ അനുയോജ്യമായ പേര് പറ, എന്റെ മരണത്തെ നിങ്ങൾ എന്തു വിശേഷിപ്പിക്കും?
സാർ മരിച്ചു പോയി എന്നു പറഞ്ഞാൽ പോരെ. ക്ലാസിലെ ധൈര്യവതിയായ രമ്യ ചോദിച്ചു.
അത്രയേയുള്ളു.. അത്രയേ പറയുള്ളു.
ഇതാണോ നിങ്ങളുടെ സ്നേഹം? ഉള്ളിൽ
തട്ടി പറയാൻ നിങ്ങൾക്ക് വേറെ വാക്കുകൾ ഇല്ലേ? മദൻലാൽ സാർ , വികാരധീനനായി, അതിലേറെ സ്വരം ഇടറിക്കൊണ്ട് ചോദിച്ചു.
ഇതാണോ നിങ്ങളുടെ സ്നേഹം? ഉള്ളിൽ
തട്ടി പറയാൻ നിങ്ങൾക്ക് വേറെ വാക്കുകൾ ഇല്ലേ? മദൻലാൽ സാർ , വികാരധീനനായി, അതിലേറെ സ്വരം ഇടറിക്കൊണ്ട് ചോദിച്ചു.
അന്നേരം ഷെറിൻ പറഞ്ഞു, സാർ വിഷമിക്കരുത്, സാർ മരിച്ചാൽ , അതിനെ വിശേഷിപ്പിക്കാനുള്ള ഒരു വാക്ക് ഉണ്ട്.
എന്നാൽ പറയൂ ഷെറിൻ... എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം.. ഷെറിൻ എന്താ പറയുന്നത് എന്ന്.
ആകാംക്ഷയോടെ എല്ലാവരും ഷെറിനെ ഉറ്റുനോക്കി.
അത്.... അത്.... "സാർ ചെരിഞ്ഞു "
സുമി ആൽഫസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക