ഒരു യാത്രാ അനുഭവ കഥ-
ഞാൻ കോഴിക്കോട് എഞ്ചിനീയർ ആയ് ജോലി ചെയ്യുന്ന കാലം. അന്ന് ഒരു വൃാഴാഴ്ച ആയിരുന്നു ഉച്ച കഴിഞ്ഞ് 3 മണി ആയിക്കാണും ഓഫീസിൽ കുറച്ച് ജോലി തീർക്കേണ്ടതിനാൽ സൈറ്റ് സർവ്വീസ് നടത്തിയില്ല. അങ്ങനെയിരിക്കുമ്പോൾ ഫോണിൽ ഒരു കോൾ വീട്ടിൽ നിന്നും അഛനാണ്. പതിവില്ലാത്ത വിളിയായതിനാൽ അതൃാവശൃമാണെന്നൂഹിച്ച് ഫോണെടുത്തു മറുതലക്കൽ അഛൻറെ വിതുമ്പൽ പെട്ടെന്ന് തന്നെ കാരൃം പറഞ്ഞു '' ഡാ അമ്മ വണ്ടാനത്ത് അഡ്മിറ്റാണ് തീരെ വയ്യാ എന്താണ് കാരൃം എന്നറിയില്ല നീ പെട്ടെന്ന് എത്തണം എന്ന് പറഞ്ഞ് ഫോൺ കട്ടായ്. എന്തു ചെയ്യണം എന്നറിയാതെ വിറങ്ങലിച്ച് ഇരുന്നു പോയ നിമിഷം. പെട്ടെന്ന് തന്നെ എം.ഡിയോട് കാരൃം പറഞ്ഞു അദ്ദേഹം പോകാൻ അനുമതി തന്നു. അദ്ദേഹം അടുത്തേക്ക് വന്ന് സമാധാന വാക്കുകൾ പറഞ്ഞ് തോളിൽ 2,3 തട്ട് തട്ടി പോക്കറ്റിലേക്ക് കുറച്ച് പണം വെച്ചുതന്നു. സന്തോഷവും സങ്കടവും കൊണ്ട് എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. സമാധാനമായിരിക്കൂ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ ആശ്ലേഷിച്ചു. ഒരു ആഴ്ചത്തെ അവധി ലഭിച്ചു. സമയം കളയാതെ ധൃതിയ്ൽ സ്കൂട്ടറിൽ കോട്ടേഴ്സിൽ എത്തി അവശൃ സാമഗ്രികളൊക്കെ ഒരു ട്രാവൽ ബാഗിലാക്കി ഇറങ്ങി. റെയിൽവേയ്ൽ അന്വേഷിച്ചപ്പോൾ ട്രെയ്ൻ രാത്രിയിലെ ഉള്ളൂ എന്ന് പറഞ്ഞു. കോട്ടേഴ്സിന് അടുത്ത് തന്നെയാണ് ബസ്സ് സ്റ്റാൻറ് അവിടേക്ക് ധൃതിയിൽ നടന്നു ചെന്നു. ദൈവത്തിൻറെ സഹായം പോലെ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ട്. കണ്ടക്ടർ ബസ്സ് പോകാനുള്ള തയാറെടുപ്പിൽ ടിക്കറ്റ് മെഷീൻ ക്ലിയർ ചെയ്ത്കൊണ്ട് സീറ്റിലുണ്ട്. ബസ്സ് എപ്പഴാണ് പോകുന്നത് ചോദിച്ചപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ കണ്ടക്ടർ പറഞ്ഞു ''ഒരു 10 മിനിട്ട് അനിയാ... എങ്ങോട്ടാ...?'' ഞാൻ പറഞ്ഞു വണ്ടാനം ഇറങ്ങാനാണെന്ന്. കയറിക്കോ എന്ന കണ്ടക്ടറുടെ മറുപടിക്ക് മുൻപേ ചാടി ബസ്സിൽക്കയറി. ധാരാളം സീറ്റ് കണ്ടക്ടറുടെ പിന്നിലെ സീറ്റിൽ വിൻഡോയോട് ചേർന്ന് ഇരുന്നു. ക്ലോക്കിന് അലാറം വെച്ചതുപോലെ 10 മിനിട്ട് തികഞ്ഞപ്പോഴേക്കും ബസ്സ് സ്റ്റാർട്ടായ് മുൻപോട്ട് നീങ്ങുവാൻ തുടങ്ങി. മനസ്സിൽ പല ചിന്തകൾ ആയിരുന്നു എങ്കിലും അമ്മക്ക് ഒരാപത്തും വരുത്തല്ലേയെന്ന് മനസ്സിൽ പ്രാർത്ഥിച്ച് യാത്ര തുടർന്നു....
തുടരും
By: SujithSPillai

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക