അതാണ് അയാളുടെ പേര് ...കന്യാകുമാരി ജില്ലയാണ് സ്വദേശം..ഒറ്റയാനായിരുന്നു അയാൾ .പത്താം തരം വരെയേ പഠിച്ചിട്ടുള്ളു എങ്കിലും സാമാന്യ ബുദ്ധിയുള്ള ,ഒരുവനായിരുന്നു അയാൾ .സ്ഥിരമായി ജോലിയൊന്നുമില്ല .പലതും ചെയ്യും, ചിലപ്പോൾ കാർപെന്റർ ആയി, ചിലപ്പോൾ വർക്ക് ഷോപ്പിൽ , ചെരുപ്പ് കുത്തിയായി . ചിലപ്പോൾ കുട്ടികൾക്കുള്ള കളിക്കോപ്പുകൾ തൂക്കി നടക്കുന്ന വില്പനക്കാരനായി ...അങ്ങനെ തൂണിലും തുരുമ്പിലും ചിത്തിര വേൽ ..ഇങ്ങനെയൊക്കെ സ്വരൂപിക്കുന്ന കാശ് കൊണ്ട് തെരുവോര ജന്മങ്ങളെ സ്വന്തം കയ്യാൽ അയാൾ ഊട്ടുമായിരുന്നു ..അവിടെയുള്ള ജനങ്ങളെല്ലാം ഈ കാഴ്ച പതിവായി കാണുന്നതാണ് .എന്ത് സംരംഭങ്ങൾ പുതുതായി തുടങ്ങുമ്പോഴും, വീട്ടിലെ പ്രധാനപ്പെട്ട ചടങ്ങുകൾക്കും ഒക്കെ ആൾക്കാർ അയാളെ ക്ഷണിക്കുമായിരുന്നു .
കന്യാകുമാരി ബീച്ചിൽ , സന്ധ്യ മറയുന്ന മനോഹര കാഴ്ച കാണാൻ അയാൾ നിത്യവും പോകുമായിരുന്നു .സന്ധ്യയാണ് കൂടുതൽ സുന്ദരി ..അയാൾ ചിന്തിച്ചു..സൂര്യൻ ഉദിച്ചതിനു ശേഷമുള്ള എല്ലാ ജൈവ വൈവിധ്യങ്ങളുടെയും ജീവിതം ഉൾക്കൊണ്ട് ,മെല്ലെ മെല്ലെ, യാഥാർഥ്യത്തിന്റെ പ്രതീകമായി മറയുന്ന സന്ധ്യ .അവിടെയുള്ള തെരുവോര കച്ചവടക്കാരോട് ,പൊരി കടലയും കൊറിച്ചു കൊണ്ട് ഒത്തിരി നേരം സൊള്ളി കൊണ്ടിരിക്കും അയാൾ .അവരുടെ പച്ചയായ ജീവിതത്തെ കുറിച്ചും മറ്റും കേട്ട് , തന്നെ കൊണ്ടാവും വിധം വേൽ അവരെ സമാശ്വസിപ്പിക്കും , എന്നിട്ടു പറയും, നിങ്ങൾ ഏറ്റവും ഭാഗ്യവാന്മാരാണ് , ഈ മനോഹരമായ കടലിനെ തഴുകി വരുന്ന കാറ്റിന്റെ ഗന്ധമാണ് നിങ്ങൾക്ക് , ഏറ്റവും ചൈതന്യവതിയായ കന്യാകുമാരി ദേവിയുടെ അനുഗ്രഹം എന്നും നിങ്ങളുടെ മേൽ ഉണ്ടാവും.വേലിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ അവരുടെ മനസ്സ് തണുക്കും .പിന്നെ മാരിയപ്പൻറെ കടയിൽ കയറി, തട്ട് ദോശയും, കഴിച്ചു സ്വന്തം കൂടണയും .
മരുത്വാമലയുടെ അടുത്തായിട്ടാണ് വേലിന്റെ സങ്കേതം .ഒരു ചെറിയ വീട് , എല്ലാ സാധന സാമഗ്രികളും വളരെ അടുക്കും , ചിട്ടയോടും കൂടെ സൂക്ഷിട്ടുണ്ട് .വേലിന്റെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു സങ്കേതമാണ് മരുത്വാമല .മലയുടെ മുകളിൽ എത്തി , മഹാ യോഗികളുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്നു കല്പിച്ചിരിക്കുന്ന ഗുഹകളിൽ, അയാൾ ഏകാന്തനായി ധ്യാനിച്ച് ഇരിക്കുമായിരുന്നു .അപൂർവമായ മരുന്ന് ചെടികളിൽ തട്ടി വരുന്ന പരിമള കാറ്റ് ഏതു , മുറിവിനേയും ഉണക്കാൻ സാധിക്കുന്ന ഒന്നാണ് . അതറിയണമെങ്കിൽ, മനസ്സിൽ ഏകാഗ്രത വേണം, നേര് വേണം ,ആത്മാർഥത വേണം ,വിശാലമാവണം മനസ്സ് , അതെല്ലാം അയാൾക്കുണ്ടായിരുന്നു .
അങ്ങനെയിരിക്കെ ഒരു ദിവസംചിത്തിര വേൽ വൈകുന്നേരം, തന്റെ പ്രിയപ്പെട്ട മലയിൽ കയറുകയായിരുന്നു .വഴിമധ്യേ പല കാഴ്ചകളുമുണ്ട് .ഇടയ്ക്ക് ഓരോയിടത്തും അൽപ നേരം തങ്ങിയാണ് കയറ്റം കേറുന്നത് . ഓരോ തവണയും കേറുമ്പോൾ നവ്യാനുഭൂതി ലഭിക്കുന്നു .
ഒരു വൃക്ഷത്തിന്റെ തണലിന്റെ നിൽക്കുമ്പോൾ , പുറകിൽ നിന്നൊരു സ്ത്രീ സ്വരം ."Hello will you please guide me to the top ?" അതൊരു പാശ്ചാത്യ പെൺകുട്ടിയായിരുന്നു .പച്ച മിഴിയാൾ ,സ്വർഗീയ സൗന്ദര്യം , പുറത്തു ഒരു ഭാണ്ഡ കെട്ടുമുണ്ട് .അവൾ ഓടി കിതച്ചു വേലിന്റെ അടുത്തെത്തി .അയാൾക്കു ഇംഗ്ലീഷ് ഭാഷ കേട്ടാൽ മനസ്സിലാകുമായിരുന്നു . ഒപ്പിച്ചു സംസാരിക്കാനും അറിയാം .അങ്ങനെ അയാളുടെ സഹായത്തോടെ ആ പെൺകുട്ടി മല മുകളിലെത്തി .ആ പ്രദേശത്തെ കുറിച്ചും മറ്റും അവൾ ചോദിച്ചു . അവൾ അയർലണ്ടിൽ വിദ്യാർഥിനിയത്രെ. മരുത്വാമലയെ കുറിച്ച് കുറെ വിവരം ശേഖരിച്ചിട്ടാണത്രെ അവളുടെ വരവ് .അവളുടെ കൂട്ടുകാരി കേരളമാണത്രെ സന്ദർശിക്കുന്നത് . തിരികെ രണ്ടു പേരും ഒരുമിച്ചു പോകും.ഇത്രയൊക്കെ വേലിന് മനസ്സിലായി .
സന്ധ്യക്കു മുൻപ് അവർ തിരിച്ചു മലയിറങ്ങി."Heaven like",അതാണവൾ ആ പ്രദേശത്തെ വിശേഷിപ്പിച്ചത് .തുടർന്നുള്ള ദിവസങ്ങളിൽ കന്യാകുമാരി ജില്ലയിലുള്ള പല സ്ഥലങ്ങളിലും , വേൽ അവളെ കൂടി കൊണ്ട് പോയി , പല അറിവുകളും പകർന്നു കൊടുത്തു , സ്വന്തം സുഹൃത്തുക്കളെ പരിചയപ്പെടുത്തി കൊടുത്തു. .ബുട്ടയും കടിച്ചു കൊണ്ടവൾ പൂമ്പാറ്റയെ പോലെ തെരുവോരങ്ങളിൽ പാറി നടന്നു .അങ്ങനെ ആകെ സന്തോഷ ഭരിതമായ ദിവസങ്ങൾ. അവളുടെ പേര് ആഷ്ലിങ് എന്നാണ് .
അയാളുടെ ജോലിസ്ഥലങ്ങളും കാണാൻ കൗതുകത്തോടെ അവൾ പോകുമായിരുന്നു ."You are a wonderful man " അവൾ പറഞ്ഞു . അയാൾ എന്തോ ആലോചിച്ച പോലെ , ചിരിച്ചു .എന്നും വൈകുന്നേരം, സൂര്യൻ മറയുന്നതു കാണാൻ അവർ ബീച്ചിൽ പോകുമായിരുന്നു . അവൾ അവളുടെ ഭാഷയിൽ വാചാലയായി സംസാരിക്കും . അപ്പോൾ അവളുടെ വിടരുന്ന പച്ച മിഴികളും ,തുടുക്കുന്ന മുഖവും നോക്കി അയാൾ ഇരിക്കും, മൗനിയായി .ഒരു ദിവസം അവൾ വേലിനോട് ചോദിച്ചു."Shall i ask one thing .Dont you feel alone .Why dont you marry so far ''? വേൽ ഒന്നും മിണ്ടാതെ തിരികെ നടന്നു . അവൾ സോറി പറഞ്ഞിട്ട് , അയാളുടെ കരം ഗ്രഹിച്ചു .
"I am not staying at hotel today, Will you take me to your home ?".അയാൾ അതിനു സമ്മതിച്ചു .അങ്ങനെ ഒരു സന്ധ്യ നേരം, ആഷ്ലിങ് വേലിന്റെ വീട്ടിലെത്തി . അയാൾ അവൾക്കു കട്ടൻ കാപ്പിയിട്ടു കൊടുത്തു , അവൾ അത് കുടിച്ചിട്ട് "So nice " എന്ന് പറഞ്ഞു , ഒരു നവ്യാനുഭവമായിരുന്നു അവൾക്കത് .അധിക നേരം അവിടെ നിൽക്കണ്ട എന്ന് വേൽ അവളോട് പറഞ്ഞു .പക്ഷെ അവൾ അതിനു സമ്മതിച്ചില്ല, അന്നവിടെ തങ്ങണം എന്നവൾ വാശി പിടിച്ചു .കുറെ നേരം അയാൾ ശ്രമിച്ചു പിന്തിരിപ്പിക്കാൻ , പക്ഷെ നടന്നില്ല .
അവൾ വേലിനെ തന്നെ കുറെ നേരം നോക്കിയിരുന്നു, എന്നിട്ടു പറഞ്ഞു " You are a man of truth ,transparent ,with mind control , I admire you and to be frank i started loving you ".അയാൾക്കവൾ പറഞ്ഞത് മനസ്സിലായി .അപ്പോഴും, അതെല്ലാം പ്രതീക്ഷിച്ചത് പോലെ എന്ന മട്ടിൽ അയാൾ ചിരിച്ചു .അവൾ ഇത്തിരി പിണക്കത്തോടെ മുഖം കുനിച്ചിരുന്നു . വേൽ മുറിക്കകത്തേക്കു പോയി ഒരു ഫയലുമായി വന്നു, ആഷ്ലിങ്ങിനെ അത് ഏല്പിച്ചു . അവൾ നോക്കിയപ്പോൾ, അതൊരു മെഡിക്കൽ റിപ്പോർട്ട് ആയിരുന്നു .അവൾ ഒന്ന് നടുങ്ങി, ആ റിപ്പോർട്ട് പ്രകാരം ചിത്തിര വേൽ ഒരു എയ്ഡ്സ് രോഗിയാണ് . അത് സംഭവിച്ചത്, എയ്ഡ്സ് ഇൻഫെക്ടഡ് ആയ സിറിഞ്ച് കൊണ്ട് ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയതിലൂടെയായിരുന്നു .അവളുടെ പച്ച കണ്ണുകൾ നിറഞ്ഞൊഴുകി .
അവൾ അയാളുടെ മുഖം തന്റെ കയ്യിലെടുത്തു പിടിച്ചിട്ടു പറഞ്ഞു , ഞാൻ നിങ്ങളെ ഉപേക്ഷിക്കില്ല .അത്രക്കേറെ നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു . ഇനി തടസ്സം നിൽക്കരുത് . ഇനിയുള്ള എന്റെ ജീവിതം നിങ്ങളെ ശുശ്രുഷിക്കുന്നതിൽ ആണ്. ഏതു ചികിത്സയും നമുക്ക് നോക്കാം. എന്നെ ഉപേക്ഷിക്കരുത് . ജീവിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച്, മരിക്കുന്നെങ്കിലും ഒരുമിച്ച് .കന്യാകുമാരി ദേവിയെ വണങ്ങുമ്പോൾ , ആ വജ്ര മൂക്കുത്തിയുടെ മിന്നുന്ന പ്രകാശം എന്റെ കണ്ണിൽ തട്ടി ചിതറുന്നത് നോക്കിയപ്പോൾ എന്നെയും മൂക്കുത്തി അണിഞ്ഞു കാണാൻ വേൽ ആഗ്രഹിച്ചില്ലേ , ആഴ കടൽ നോക്കിയിരുന്നപ്പോൾ, നമ്മുടെ മിഴികൾ ഉടക്കിയിരുന്നില്ലേ, വേൽ എന്നെ തന്നെ നോക്കിയിരുന്നില്ലേ .മല കയറുമ്പോൾ, തട്ടി വീഴാതെ, എന്റെ കയ്യിൽ വേൽ മുറുക്കി പിടിച്ചിരുന്നില്ലേ , തെരുവോരങ്ങളിൽ നടക്കുമ്പോൾ, കൂട്ടുകാരെ എന്നെ പരിചയപ്പെടുത്തുമ്പോൾ എല്ലാം വേൽ ആഗ്രഹിച്ചിരുന്നില്ലേ, ഞാൻ എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.അതെ ഞാൻ ആ മനസ്സറിയുന്നു,വേൽ എന്റേതും. "
ഇത് വരെ അയാളുടെ സ്വന്തം മനസ്സിൽ കൊണ്ട് നടന്നിരുന്ന സങ്കട കടൽ അണ പൊട്ടിയൊഴുകാൻ തുടങ്ങി . അയാൾ അവളുടെ മടിയിൽ ഒരു കുട്ടിയെ പോലെ തല ചായ്ച്ചു കിടന്നു....അപ്പോൾ സന്ധ്യ മയങ്ങിയിരുന്നു .അയാൾ എന്നും ഇഷ്ടപ്പെട്ടിരുന്ന സുന്ദരിയായ,"നിത്യ സങ്കടത്തിലാഴുന്ന സത്യമായ " തന്റെ സന്ധ്യ , അങ്ങ് ദൂരെ കടലിനപ്പുറത്തു നിന്നും വന്ന ആഷ്ലിങ് ആയിരുന്നുവോ .....ഇനിയുള്ള ജീവിതത്തിലെ തന്റെ സന്ധ്യകൾ സുന്ദരമായിരിക്കും, ഒപ്പം ദൈർഘ്യമേറിയതും……
ഇത് വരെ അയാളുടെ സ്വന്തം മനസ്സിൽ കൊണ്ട് നടന്നിരുന്ന സങ്കട കടൽ അണ പൊട്ടിയൊഴുകാൻ തുടങ്ങി . അയാൾ അവളുടെ മടിയിൽ ഒരു കുട്ടിയെ പോലെ തല ചായ്ച്ചു കിടന്നു....അപ്പോൾ സന്ധ്യ മയങ്ങിയിരുന്നു .അയാൾ എന്നും ഇഷ്ടപ്പെട്ടിരുന്ന സുന്ദരിയായ,"നിത്യ സങ്കടത്തിലാഴുന്ന സത്യമായ " തന്റെ സന്ധ്യ , അങ്ങ് ദൂരെ കടലിനപ്പുറത്തു നിന്നും വന്ന ആഷ്ലിങ് ആയിരുന്നുവോ .....ഇനിയുള്ള ജീവിതത്തിലെ തന്റെ സന്ധ്യകൾ സുന്ദരമായിരിക്കും, ഒപ്പം ദൈർഘ്യമേറിയതും……
*******
സംഗീത.എസ് .ജെ
സംഗീത.എസ് .ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക