എന്തിനോ വേണ്ടി കൊതിച്ച
ഹൃദയാന്തരങ്ങളിൽ
താളപ്പിഴയുടെ അപശബ്ദം
ഒരിടവേളക്ക് ശേഷം
വീണ്ടും ചില ഓർമപ്പെടുത്തലുകൾ
പേമാരി പോലെ പെയ്തിറങ്ങിയിരിക്കുന്നു
ഒരായുസ്സിന്റെ കാത്തിരിപ്പിലേക്ക്
നിലാ പക്ഷിയായ് പറന്നിറങ്ങിയ
അനുരഞ്ജനത്തിന്റെ നേർസാക്ഷ്യമാണ് നീ
നീയെന്ന ഒറ്റവരി ദൃഢമായ വാക്കുകളിൽ
പകർത്തിയെഴുതിയപ്പോൾ ഗദ്യമായത് രൂപാന്തര
പ്പെടുന്നു
എഴുതപ്പെടുന്നതെന്റെ ചോരകൊണ്ടായതിനാൽ
കവിതയായത് പരിണമിക്കുന്നു
കാലമതിനെപ്പേറി യാത്രചെയ്യുമ്പോൾ
ചിലർക്കതാസ്വാദനത്തിന്റെ മധു പകരുന്നു
കാലമവസാനിക്കുന്നിടത്ത് എന്തിന് വേണ്ടിയായിരുന്നു
എന്ന ചോദ്യചിഹ്നം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക