മഴയുടെ നനവ് മാറാത്ത ഇലകളിൽ ചവിട്ടി.. മര മഴ പെയ്യുന്ന കൊച്ചു ഇടവഴിയിലൂടെ നടക്കാൻ ബഹു രസമുണ്ടായിരുന്നു. സ്കൂൾ വിട്ട് നേരത്തെ വീട്ടിലെത്താനാണ് ഈ വഴി തിരഞ്ഞെടുത്തത്. ബഹു തരം കിളി കൊഞ്ചലുകളും അണ്ണാറക്കണ്ണന്മാരുടെ ചിൽ ചിൽ ശബ്ദവും .
പാതി വഴി പിന്നിട്ടപ്പോൾ ആരോ പിന്തുടരും പോലെ ഒരു തോന്നൽ. തിരിഞ്ഞ് നോക്കിയപ്പോൾ ഒന്നും കണ്ടില്ല. എങ്കിലും നടത്തം വേഗത്തിലാക്കി. ചെറിയ ഭയം കൊണ്ടാവണം ബാഗ് മുറുകെ പിടിച്ചു.അൽപം നടന്നതേ ഉള്ളൂ രോമാവൃതമായ ഒരു കൈ എന്റെ വായ പൊത്തിപ്പിടിച്ചു.. വഴിയിൽ നിന്നു മാറി കമ്മ്യൂണിസ്റ്റ് പച്ച നിറഞ്ഞ കാട്ടിലേക്ക് ഒന്നു കരയാൻ കഴിയാതെ ഞാൻ വലിച്ചിഴക്കപ്പെട്ടു.
അങ്ങനൊരാളെ ആദ്യമായി കാണുകയായിരുന്നു. അസാധാരണമായ ശരീര വലിപ്പവും.. ചോരക്കണ്ണുകളിലെ ക്രൂര ഭാവവും അയാൾ രാക്ഷസനാണെന്ന് തോന്നി. വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റുന്നത് നിസ്സഹായതയോടെ അറിഞ്ഞു.
ആ വലിയ ശരീരം എന്നിലേക്ക് അമരാൻ പോവുകയാണ്.. കീഴടങ്ങിയെന്ന് തോന്നിയതിനാലാവാം എന്റെ നീക്കങ്ങൾ അയാൾ അത്രത്തോളം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കയ്യിൽ തടഞ്ഞ ഒരു കല്ല്... നെഞ്ചിലേക്ക് ആർത്തിയോടെ മുഖമമർത്തിയ അയാളുടെ തലയുടെ പിൻ ഭാഗത്ത് ഞാൻ ആഞ്ഞടിച്ചു. ഒരലർച്ചയോടെ എന്റെ ശരീരത്തിലെ ഭാരം ഒരു വശത്തേക്ക് മറിയുന്നത് കണ്ടു.
കിതപ്പിലും സമയം പാഴാക്കിയില്ല.. വസ്ത്രം ധരിച്ചു.. ബോധരഹിതനായ അയാളുടെ അരക്കെട്ടിലേക്ക് ഒരു വലിയ കല്ല് കൂടി എടുത്തിട്ടു. ഉയർന്ന അലർച്ച മാറും മുമ്പേ ഓടി മറയാനായിരുന്നു തിടുക്കം.
പിന്നീട് ഉപ്പ പോലീസിനേയും കൊണ്ട് പോയി നോക്കിയെങ്കിലും അങ്ങനൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവ സ്ഥലം പരിശോധിച്ച പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.ഇത് വരെ ആളെ കിട്ടിയിട്ടില്ല. എങ്കിലും ഏത് നിമിഷവും അയാൾ വരുമെന്നൊരു തോന്നൽ എനിക്കുണ്ട്.... വരട്ടെ... പേടിച്ചാൽ ജീവിക്കാൻ ഒക്കില്ലല്ലോ.......
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക