Slider

അക്ഷരങ്ങളെ സ്നേഹിച്ച ചങ്ങാതി

0

ഒരിക്കലും ഉറവവറ്റാത്ത ഓർമ്മകളുടെ വിളനലമാണ്. ബാല്യം. ആ ബാല്യത്തിൽ എനിക്കൊപ്പം ഒരു ചങ്ങാതിയുണ്ടായിരുന്നു . ഒരു നിഷ്കളങ്കതയുടെ മുഖവുമായി. എന്നേ തേടി വരാറുള്ള. എന്റെ. കളിക്കുട്ടുകാരൻ.
എന്നും ഞങ്ങൾ ഒന്നിച്ചായിരുന്നു സ്കൂളിൽ പോകുന്നതും മഴനനയുന്നതും സ്കൂളിനു പിന്നിലെ കുറ്റിക്കാട്ടിൽ മഷിതണ്ടുപറിക്കുന്നതും.
അവനുമൊത്തുള്ള എന്റെ ബാല്യം എനിക്കേറെ പ്രീയപ്പെട്ടതായിരുന്നു.
എല്ലാവരോടും വലിയ ബഹുമാനവും സ്നേഹവുമായീരുന്നു. അവന്.
ശരിക്കും ഞാൻ അവനെപോലെയാവൻ കൊതിച്ചിട്ടുണ്ട്.
മണ്ണിലൊന്ന് കാലമർത്തിച്ചവിട്ടിയാൽ കാൽച്ചുവട്ടിലെ പ്രാണികൾ ചത്തുപോകില്ലെയെന്ന് പരിഭവം പറയുമായീരുന്നു അവൻ.
അക്ഷരങ്ങളെ സ്നേഹിച്ച ചങ്ങാതി അതായിരുന്നു അവൻ. ശോകമായിരുന്നു അവന്റെ ഭാവം . അക്ഷരങ്ങൾ അവന്റെ അമ്മയും തിമിർത്തു പെയ്യുന്ന മഴ അവന്റെ കാമുകിയും.
എപ്പോഴും കവിതകൾ ചേർത്തേ സംസാരിക്കൂ.
കാലംതെറ്റിപെയ്യുന്ന മഴയിൽ അടിമുടിനനഞ്ഞ് അവൻ പറയും. എന്റെ പ്രണയിനി അവൾ ഇക്കൊല്ലം നേരത്തെ എത്തിയെന്ന്.
മഴയെ ഇത്രയധികം സ്നേഹിക്കുകയും ആ മഴയിൽ നനഞ്ഞ് പ്രകൃതിയോട് കഥകൾ പറഞ്ഞും പക്ഷികളോട് കവിതചൊല്ലിയും. അവനലഞ്ഞുനടക്കുമായിരുന്നു.
പഠിക്കാൻ ഒരുപാടു മിടുക്കനല്ലെങ്കിലും വേണുമാഷിന്റെ ക്ലാസ്സിൽ. മുൻനിരയിൽ കാണൂമായിരുന്നു. കാരണം. ഓരോ ആഴ്ചയിലേയും മലയാളം പാഠത്തിനെപ്പം വേണു മാഷിന്റെ ഒരു കവിതയും ഉണ്ടാകുമായിരുന്നു.
പാഠപുസ്ത്കങ്ങളിലെ പദ്യങ്ങൾ അവനുകാണാപാഠമായിരുന്നു.
ഒരിക്കൽ. അവനെഴുതിയ കവിത ഞങ്ങളുടെ ക്ലാസ്സിലെ സെലിൻ. തട്ടിപറിച്ചോടുന്നത്. ശൃമള ടീച്ചർ കണ്ടു അവർ ആ കവിത വായിച്ചുനോക്കിയിട്ട്. അവന്റെ നേർക്ക് ആക്രോശിച്ചെത്തിയിട്ട് പറഞ്ഞു. എല്ലായിടത്തും കാണും കഥ കവിത എന്നൊക്കെ പറഞ്ഞു കുറെ എണ്ണങ്ങള്. പഠിക്കുന്ന കുട്ടികളെ കൂടി വഴിതെറ്റിക്കാനായിട്ട്.
ശൃമള ടീച്ചറിന്റെ ആ ശകാരം അവന്റെ നിഷ്കളങ്കമായ മുഖത്തു വിഷാദം പടർത്തി.
എങ്കിലും കഥകളും കവിതകളും അവൻ
ഉപേക്ഷിച്ചില്ല. അതു ഉപേക്ഷിക്കാൻ അവനു കഴിയുമായിരുന്നില്ല.
പിന്നീടൊരിക്കൽ. സ്കുളിന്റെ വാർഷികത്തിന്. ആ കവിതകൾ അവന്റെ നാവിൽ നിന്നുതന്നെ ചൊല്ലികേട്ടപ്പോൾ. നിറഞ്ഞ കണ്ണുകളുമായി ശൃമള ടീച്ചർ
അവനെ ചേർത്തു പിടിച്ച്. ആ കവിളിൽ ഒരു മുത്തം നൽകിയത്. ഞാനോർക്കുനു
ഒരിക്കൽ. വേണു മാഷിന്റെ ക്ലാസ്സിൽ മഴനോക്കിയിരുന്നതിന് അവനെ മാഷ് ടേബിളിന്റെ മുകളിൽ കയറ്റി നിർത്തി. (.
(അതായിരുന്നു തെറ്റു ചെയ്യുന്നവർക്ക് വേണു മാഷ്. കൊടുക്കുന്ന ശിക്ഷ)
അന്നു മുതൽ എപ്പോൾ മഴ പെയ്താലും അവൻ ടേബിളിനു മുകളിൽ കയറിനിക്കും
മഴയെന്നാൽ അവന് അത്രയ്ക് ജീവനായിരുന്നു.
ഇത്തവണ അവൻ ലീവിനു വന്നപ്പോൾ ഞങ്ങൾ വേണു മാഷിനെ കാണാൻ പോയിരുന്നു അപ്പോഴും സ്കുളിനുപുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു
അവൻ പുറത്തേക്ക് നോക്കി മഴയിലേക്ക്
അലിഞ്ഞുചേരുന്നത് വേണുമാഷ് നോക്കി നിന്നു എന്നിട്ട് അവനോടു ചോദിച്ചു. കഴിഞ്ഞ തവണ ലീവിനു വന്നപ്പോൾ ഇപ്പം തരാം വേണു മാഷ് എന്നും പറഞ്ഞ് വാങ്ങിയ അഞ്ഞുറു രൂപ എന്തിയെന്ന്. ചോദിച്ചു
കയ്യിൽ പണം ഒന്നും കരുതാഞ്ഞ അവൻ ആ പഴയ ടേബിളിന്റെ മുകളിൽ
കയറി നിന്നു കണ്ണുകൾ നിറച്ചു.
ഇതു കണ്ട വേണു മഷിന്റെ കണ്ണുകളും തുളുംപി.
വാത്സല്ലൃത്തോടെ വേണു മാഷ് അവന്റെ കൈകളിൽ പിടിച്ചു താഴെയിറക്കി അവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു.
ഇവനെന്താ സുധി ഇത്ര പാവമായിപോയത് ?
(എനിക്കും അതിനു ഉത്തരമില്ലായിരുന്നു)

വിഷാദം അവന്റെ. ഭാവമായീരുന്നു. എങ്കിലും. ഇത്തവണ ലീവിനു വന്നപ്പോൾ
അവൻ കൂടുതൽ ദു:ഖിതനായിരുന്നു.
എന്താ. നിന്റെ വിഷമം എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു.
വേദനകൾ ഞാൻ നിന്നോട് പങ്കുവയ്ക്കാറുണ്ട്. എന്റെ രോഗങ്ങളും. എന്നാൽ നീ അറിയാത്ത നിന്നോട് പറയാൻ കഴിയാത്ത ഒരു തിരമാലയുണ്ട്
ഉള്ളിൽ.
പക്ഷെ ഒരിക്കൽ ഞാൻ ഒരാളോട് എല്ലാം തുറന്നു പറയും എന്നെ അറിയാത്ത. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത. കഥകളെയും കവിതയെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന. ഒരു പെൺക്കുട്ടിയോട്.
എന്റെ വേദനയുടെ നീറുന്ന നൊപ്പ്മരങ്ങളുട ഭണ്ണ്ടാരകെട്ടുകൾ ഞാൻ അഴിക്കും.
എല്ലാം തുറന്നു പറയും കഴിയുമെങ്കിൽ ഒന്ന് ഉറക്കെ കരയും.
അന്നു മുതൽ അവൾ എനിക്കു പ്രീയപ്പെട്ടവൾ തന്നെ ആയിരിക്കും.
പെണ്ണിനെ കാമവെറിയോടെ നോക്കുന്ന ഇഷ്ടമായിരിക്കില്ലത്.
നിന്നെപോലെ തന്നെ എന്നെ അറിയുന്ന എന്റെ ആരുമല്ലാത്തവൾ.
അവളുടെ ആശൃസാവാക്കുകളിൽ ഞാൻ സ്വയം ആശൃസിക്കും.
എന്നിട്ട് ഒരു ദിവസമെങ്കിലും ശാന്തനായി ഉറങ്ങും.
ഞാൻ പോയി വരാം ചങ്ങാതീന്ന് പറഞ്ഞ് അവൻ നടന്നു മറഞ്ഞു.
(ഒരു നിമിഷം അവന്റെ വാക്കുകൾ ഞാനോർത്തു)
എന്തായിരിക്കും എന്നോടും അവന്റെ വീട്ടുകാരോടും മറച്ചുവച്ച ആ വേദനാ?
അറിയില്ല !
പക്ഷെ ഒന്നു ഞാൻ മനസ്സിലാക്കിയിരുന്നു
കടുത്ത വിഷാദ രോഗവും ശരീരത്തെ കാർന്നു തിന്നുന്ന അർബുദ്ദവും അവനെ
തളർത്തിയിരുന്നു. ഇനി എന്തിന്റെ മുന്നിൽ കീഴടങ്ങണം എന്ന ഒറ്റ ചോദ്യമേ അവനുമുന്നിൽ ഉണ്ടായിരുന്നുള്ളു.
ഇടയ്കെപ്പഴോ പത്തു ദിവസത്തെ ലീവിനു വന്നപ്പോൾ അന്നും എന്നെ കണ്ടിരുന്നു.
അന്നു യാത്ര പറഞ്ഞ് എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു എന്നിട്ട് എന്നോട് പറഞ്ഞു
ചങ്ങാതി നിനക്കു തരാൻ ഒന്നുമില്ല എന്റെ കൈയ്യിൽ എങ്കിലും നിനക്കായ് ഞാൻ ഒരു കവിത. രചിക്കും.
അടരുവാൻ കഴിയില്ലെനിക്കീ ചങ്ങാതിയെ പോൽ ഓടീ കളിച്ചു
മഴനനഞ്ഞുല്ലസിച്ചാചെറു ബാല്ലൃവും
ബലിഷ്ടമാം കരങ്ങൾ കോർത്തിണക്കി
ചേർന്നുനിന്ന പുളി മരത്തണലും ആറ്റി
ക്കരയിലെ പൊടിമൺ വാരീക്കളിച്ചതുംമറക്കില്ല ഞാൻ ചങ്ങാതിയേ....
അന്നു കവിത ചൊല്ലി യാത്രപോയ എന്റെ ചങ്ങാതിയെ കാത്ത് പുളിമരച്ചോട്ടിൽ കാത്തിരുന്നു ഞാനും എന്റെ ഓർമ്മകളും
പിന്നീടൊരിക്കലും എന്റെ ചങ്ങാതി എന്നെ കാണാൻ എത്തിയില്ല. അർബുദ്ദത്തിനു മുന്നിൽ അവൻ. കീഴടങ്ങിയിരുന്നു.
അവന്റെ തണുത്തുറഞ്ഞ ശരീരവും അവന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളി ഒന്നും എനിക്കു കാണാൻ കഴിയുമായിരുന്നില്ല.
എങ്കിലും ഞാൻ അറിഞ്ഞിരുന്നു അവന്റെ ഭാര്യയ്ക് എഴുതിയ മരണക്കുറിപ്പിൽ രണ്ട് വരികൾ എനിക്കുവേണ്ടിയും മാറ്റി വച്ചിരുന്നു......
ഇനിയുംകാത്തിരിക്കു ചങ്ങാതി ന
മ്മളോടി കളിച്ചും മഴ നനഞ്ഞും പുളിമര
ത്തണലിൽചേർന്നു നിന്നതും ഇനിയു വരാം ഞാൻ ഒരു പെരുമഴയായ് നിൻ ചാരെ..........

writing 

aneesh kottayam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo