ഓട്ടോയിൽ ഇരിക്കുമ്പോളും അമ്മു അനിയേട്ടന്റെ പറ്റിമാത്രമാണ് ചിന്തിച്ചത്.. പെട്ടെന്ന് തന്നെ ഒഴിവാക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല. അമ്പലത്തിൽ വരണം, തന്നെ കാണണം. കാണാത്തതുകൊണ്ട് ഉറങ്ങാനാവുന്നില്ല.. എന്നൊക്കെയല്ലേ ഫോണിലൂടെ തന്നോട് പറഞ്ഞത്. അതുകൊണ്ടല്ലേ അത്രയും റിസ്ക് എടുത്ത് വൈകുന്നേരം അമ്പലത്തിൽ എത്തിയത്. എന്നിട്ടെന്താ ഉണ്ടായത്. ഒന്ന് സംസാരിക്കാൻ പോലും പറ്റിയോ. താനും അനിയേട്ടനും ജനിച്ചുവളർന്ന നാട്. എത്ര വര്ഷം കഴിഞ്ഞാലും, എവിടെയെല്ലാം പോയാലും നാട് മറക്കാനാവുമോ. അറിയാവുന്ന ആരൊക്കെയുണ്ടാവും ക്ഷേത്രത്തിൽ. അതുകൊണ്ടല്ലേ താനങ്ങനെ ഒഴിഞ്ഞുമാറിപോയത്. ആൾക്കാർക്ക് പറയുവാൻ അധികമൊന്നും വേണ്ടല്ലോ.അനിയേട്ടനെ പിന്നെയും കാണാം. പക്ഷെ ഇപ്പോൾ തങ്ങൾ സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ തനിക്ക് പിന്നീടൊരിക്കലും അദ്ദേഹത്തെ കാണാനാവില്ലല്ലോ. പക്ഷെ അനിയേട്ടന് അതൊന്നും മനസിലാവാഞ്ഞതാ അമ്മുവിനെ സങ്കടത്തിലാക്കിയത്. തിരികെ ഓട്ടോയിൽ വന്നുകേറുമ്പോളും വിഷണ്ണനായി തന്നെ നോക്കിനിൽക്കുന്ന അനിയേട്ടന്റെ മുഖം അമ്മു കണ്ടില്ലെന്നു നടിച്ചു. താമസിച്ചാൽ വീട്ടിൽ എന്തുപറയും എന്ന ചിന്തയായിരുന്നു അവളെ അലട്ടിയത്. ഇപ്പോൾ തന്നെ വളരെ താമസിച്ചു. അവിടുന്ന് തിരിക്കുമ്പോൾ അമ്പലത്തിൽ തൊഴുത്തിട്ടേ വരൂ എന്ന് അമ്മയോട് പറഞ്ഞിരുന്നതുകൊണ്ടാ അമ്മ ഇതുവരെ വിളിക്കാതിരുന്നത്.
'അമ്മേ '..... എന്നു വിളിച്ചുകൊണ്ടാണ് പടി കടന്നു ചെന്നത്. അമ്മ ഉമ്മറപ്പടിയിൽ നോക്കിനിൽപ്പുണ്ടായിരുന്നു.
'തൊഴുത്തുവന്നപ്പോൾ
ദീപാരാധനയ്ക്ക് നട അടച്ചു. അതാ അമ്മേ താമസിച്ചത്'.
ഒരു ക്ഷമാപണമെന്നപോലെ അമ്മയോട് പറഞ്ഞു.
'അത് നന്നായി മോളെ.. വല്ലപ്പോഴുമല്ലേ നീ അമ്പലത്തിൽ പോകാറ്.. '
ദീപാരാധനയ്ക്ക് നട അടച്ചു. അതാ അമ്മേ താമസിച്ചത്'.
ഒരു ക്ഷമാപണമെന്നപോലെ അമ്മയോട് പറഞ്ഞു.
'അത് നന്നായി മോളെ.. വല്ലപ്പോഴുമല്ലേ നീ അമ്പലത്തിൽ പോകാറ്.. '
, സമാധാനമായി.. തന്റെ അമ്മയാണല്ലോ തന്നെ മനസ്സിലാക്കിയിരുന്നത്. താനെന്നും തന്റെ ഇഷ്ടങ്ങൾ അനുസരിച്ചല്ലേ നടന്നിരുന്നത്. അതിനുള്ള അനുഭവങ്ങളും കിട്ടിയതാണല്ലോ. അന്നും അമ്മ മാത്രമായിരുന്നല്ലോ തന്നെ സപ്പോർട്ട് ചെയ്തിരുന്നതെന്ന് അമ്മു ഓർത്തു..
പെട്ടെന്നാണ് അനിയേട്ടനെക്കുറിച്ച് അമ്മു ഓർത്തത്. സങ്കടപ്പെട്ടാ പോയത്. തിരിച്ചു പോയിക്കാണുമോ ?..
വേഗം ബാഗിൽ നിന്നും ഫോണെടുത്തു. വിളിക്കാൻ പറ്റില്ല. അമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ തന്നെക്കൊണ്ടാവില്ലല്ലോ. മെസ്സഞ്ചറിൽ മെസ്സേജ് അയക്കാനേ ഇനി പറ്റു.
വേഗം ബാഗിൽ നിന്നും ഫോണെടുത്തു. വിളിക്കാൻ പറ്റില്ല. അമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ തന്നെക്കൊണ്ടാവില്ലല്ലോ. മെസ്സഞ്ചറിൽ മെസ്സേജ് അയക്കാനേ ഇനി പറ്റു.
വേഗം നെറ്റ് ഓൺ ആക്കി. അതാ അനിയേട്ടന്റെ വോയിസ് മെസ്സേജ്.. സന്തോഷം തോന്നി. അതോടൊപ്പം ആകെ ഒരു വെപ്രാളവും. എന്തായിരിക്കും .. ഹെഡ്‍ഫോൺ വെച്ച് മെസ്സേജ് ഓപ്പൺ ചെയ്തപ്പോൾ തളർന്നുപോയി.
"അമ്മു, ഇത്രദൂരം ഞാൻ കാറോടിച്ചു വന്നത് നിന്നെ കാണാനായിരുന്നു. നിന്റെ അടുത്തിരുന്നു കുറെ നേരം സംസാരിക്കാനായിരുന്നു. ആരും കാണാതെ ആ കവിളിൽ ഉമ്മ വെക്കാനായിരുന്നു. പക്ഷെ നീ ഒഴിവാക്കിപോകയാരുന്നല്ലോ. നിനക്ക് തരുവാനായി ഞാനൊരു സമ്മാനവും കൊണ്ടുവന്നിരുന്നു. എന്റെ അമ്മു, നിനക്കെങ്ങനെ എന്നെ ഒഴിവാക്കി പോകാൻ കഴിഞ്ഞു ".
അവൾക്ക് തലകറങ്ങുന്നതുപോലെ.
ബാക്കി കേൾക്കാൻ അവൾക്കായില്ല. അവൾ കസ്സേരയിൽ ഇരുന്നു..
'മോളെ, കഴിക്കാം.. ചോറെടുത്തു വെച്ചു. '
അമ്മ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഉള്ളിലെ സങ്കടം പുറത്തുകാട്ടാതെ ചോറ് കഴിച്ചു എന്നു വരുത്തി എഴുന്നേറ്റു.
ഫോൺ എടുത്തു മെസ്സേജ് കൊടുക്കാൻ ശ്രമിച്ചെങ്കിലും അനിയേട്ടൻ ഫോൺ ഓഫാക്കിയിരുന്നു...
ബാക്കി കേൾക്കാൻ അവൾക്കായില്ല. അവൾ കസ്സേരയിൽ ഇരുന്നു..
'മോളെ, കഴിക്കാം.. ചോറെടുത്തു വെച്ചു. '
അമ്മ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഉള്ളിലെ സങ്കടം പുറത്തുകാട്ടാതെ ചോറ് കഴിച്ചു എന്നു വരുത്തി എഴുന്നേറ്റു.
ഫോൺ എടുത്തു മെസ്സേജ് കൊടുക്കാൻ ശ്രമിച്ചെങ്കിലും അനിയേട്ടൻ ഫോൺ ഓഫാക്കിയിരുന്നു...
കലുഷമായ മനസോടുകൂടിയാണ് അന്ന് കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം ഏഴയലത്തുപോലും വന്നില്ല. പാതിരാത്രിയിലും ഫോൺ എടുത്തു നോക്കി. പക്ഷെ ഒരു മെസ്സേജും ഇല്ല.
എങ്ങനൊക്കെയോ നേരം വെളുത്തുകിട്ടിയാൽ മതി എന്ന ചിന്തയിൽ ആയിരുന്നു അമ്മു.
രണ്ടു മൂന്ന് ദിവസം യാതൊരു മറുപടിയും അനിയേട്ടന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കുറെ മെസ്സേജുകൾ അങ്ങോട്ടയച്ചിട്ടും ഒരു മൂളലിലൂടെയെങ്കിലും പ്രതികരിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയ നിമിഷങ്ങൾ...
രണ്ടു മൂന്ന് ദിവസം യാതൊരു മറുപടിയും അനിയേട്ടന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കുറെ മെസ്സേജുകൾ അങ്ങോട്ടയച്ചിട്ടും ഒരു മൂളലിലൂടെയെങ്കിലും പ്രതികരിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയ നിമിഷങ്ങൾ...
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്നു. അനിയേട്ടന്റെ വിവരങ്ങൾ ഒന്നും തന്നെ അമ്മുവിനെ തേടിയെത്തിയില്ല.. ഇനി ആ മോഹം മറക്കുക മാത്രമേ കരണീയമായുള്ളു. അതോർക്കുമ്പോൾ ഉള്ളിലൊരു ആന്തൽ ഉണ്ടായി. ത നിക്കിനി അതിനു കഴിയുമോ..... അതിനായിരുന്നുവോ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്.
ഇന്നും ഓഫീസ് കഴിഞ്ഞു റൂമിൽ വന്നഉടൻ മെസ്സഞ്ചർ ഓൺ ആക്കിയതും അനിയേട്ടന്റെ ഒരു വോയിസ് കാൾ അമ്മുവിനെ കാത്തുണ്ടായിരുന്നു..
വേഗം ഓണാക്കി... "അമ്മു, ഞാൻ ഇന്നത്തെ ഫ്‌ളൈറ്റിൽ തിരികെ പോവുകയാണ്.. നാമിനി കണ്ടുമുട്ടിയെന്നു വരില്ല. അമ്മുന് നല്ലത് വരാൻ പ്രാർത്ഥിക്കാം..ബൈ അമ്മു "..
കട്ടിലിലേക്ക് വീണുപോയി അവൾ. തല കറങ്ങുന്നപോലെ.ആരെങ്കിലും തന്നെയൊന്നു താങ്ങിയിരുന്നെങ്കിൽ.. ഒരിക്കൽ കൂടി പതനം കൂടുതുറന്നു അവളുടെ അരികിലെത്തിയിരിക്കുന്നു.
രക്ഷപ്പെടാനാവാത്ത കയത്തിലേക്ക്അവളുടെ മനസ്സ് മുങ്ങിത്താഴുകയായിരിന്നു.........
രക്ഷപ്പെടാനാവാത്ത കയത്തിലേക്ക്അവളുടെ മനസ്സ് മുങ്ങിത്താഴുകയായിരിന്നു.........
......... ശ്രീ.............
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക