സാവിത്രിയുടെ സാരിത്തുമ്പിൽ നിന്ന് പിടിവിടാതെ അമ്മയുടെ ചുവടുകൾക്കൊപ്പം ശ്വേതകുട്ടി മുന്നോട്ട് നീങ്ങി. അവളുടെ ഫ്രോക്ക് പകുതി തോളിൽ നിന്ന് കൈയിലേക്ക് ഊർന്ന് വീണിരുന്നു. അമ്മയുടെ സാരി തുമ്പിലെ പിടിവിടാതെ അവൾ അമ്മയുടെ പിറകെ ഓടിക്കൊണ്ടെ ഇരുന്നു. ബസ്റ്റാന്റിന്റെ പിന്നിലെ മതിലിനോട് ചേർന്ന് സാവിത്രി ചാരി നിന്നു കൂടെ അമ്മക്ക് ഒപ്പം ശ്വേതയും . എന്റെ ചുണ്ടിലെ എരിയുന്ന ബീഡിയുടെ കനൽ ജ്വലിപ്പിച്ചു. ഇരുട്ടിൽ ബീഡിയുടെ കനൽ ചുവന്ന് തുടുത്ത് നിന്നു. ആവശ്യക്കാരുടെ സിഗ്നൽ കിട്ടിയ എന്നവണ്ണം സാവിത്രി എന്റെ അരികിലെ ഇരുട്ടിലേക്ക് നടന്ന് വന്നു.
ബീഡി എന്റെ ചുണ്ടിൽ നിന്നും ചൂണ്ട് വിരലിലും തള്ളവിരലിലുമായി എടുത്ത്. ബീഡിയുടെ കെട്ട നാറ്റം തുളുമ്പി നിൽക്കുന്ന എന്റെ വായിൽ നിന്ന് പെണ്ണിന്റെ മാംസത്തിന് വില പറഞ്ഞു മുന്നൂറ് രൂപ. അവൾ ദേഷ്യത്താൽ ഉറക്കെ സംസാരിച്ചു എന്റെ നടൂ കളഞ്ഞിട്ട് മുന്നൂറ് രൂപയോ മുന്നൂറ് രൂപക്ക് കുഴമ്പ് വാങ്ങാൻ പോലും തികയില്ല. അഞ്ഞൂറ് രൂപ വേണം.
ഞാൻ പറഞ്ഞു കുറേ വിയറപ്പ് പറ്റിയതല്ലേ നാനൂറ് രൂപ തരും പറ്റുമോ ഇല്ലയോ.?? അവൾ മുഖം ദേഷ്യം കൊണ്ട് തിരിച്ചു.
കൈ പിന്നിലേക്ക് വെച്ച്
മതിലിനോട് തല ചേർത്ത് സാവിത്രിയെ തന്നെ ഇമവെട്ടാതെ നോക്കുന്ന കുഞ്ഞിനെകണ്ട സാവിത്രി. കടുപ്പിച്ച് പറഞ്ഞു ശരി നാനൂറ് എങ്കിൽ നാനൂറ് ഉള്ളത് മതി. ഇരുട്ടിനെ പുണർന്ന് പുതിയതായി പണി നടക്കുന്ന കെട്ടിടത്തിനെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. പടികൾ ഒരോന്നായി കയറുമ്പോൾ സാവിത്രി എന്നെ ദേഷ്യത്താൽ ശപിച്ചു .
നാനൂറ് രൂപക്ക് ഞാൻ നാലായിരം പടി കയറി.
ഞാൻ തിരിഞ്ഞ് നിന്ന് ഒന്ന് ഇളിച്ചുകാട്ടുക മാത്രം ചെയ്തു പടികൾ കയറി ആകാശത്തിനെ കൈ കൊണ്ട് തൊടാൻ കഴിയും എന്ന വണ്ണം ഉയരത്തിൽ ഞങ്ങൾ എത്തി.
ഞാൻ മാനത്തെ നക്ഷത്രത്തെ നോക്കി നക്ഷത്രങ്ങൾ ഇമവെട്ടാതെ ഞങ്ങളെ തന്നെ നോക്കി നിന്നു.
എന്റെ തിടുക്കം കണ്ട് അവൾ തന്റെ സാരി അഴിച്ച് അവിടെ ചാരി വെച്ചിരുന്ന മുളയിൽ വിരിച്ച് ഒരു മറയുണ്ടാക്കി മറുപുറത്ത് അവളുടെ കുഞ്ഞിനെ ഇരുത്തി. സാവിത്രി എന്റെ ഒപ്പം കിടന്നു.
എന്നാൽ ശ്വേതകുട്ടി അവൾ സാരിയുടെ മറയിലേക്ക് നോക്കി എങ്ങലടിച്ച് കരഞ്ഞുകൊണ്ടെ ഇരുന്നു.എന്റെ ഇംഗിതങ്ങൾക്ക് ഒപ്പം വഴങ്ങുന്ന വേളയിലും സാവിത്രി അമ്മയുടെ എല്ലാ സ്നേഹത്തോടും കൂടി ശ്വേത കുട്ടിയുടെകരച്ചിൽ ശമിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ സാവിത്രിയിൽ ആനന്ദം കണ്ടെത്തിയപ്പോൾ സാവിത്രി അമ്മയുടെ കടമ ചെയ്യാൻ ശ്രമിച്ചു കൊണ്ടെ ഇരുന്നു. അവൾ തന്റെ മുടി വാരി കെട്ടി സാരി തലപ്പ് അരയിൽ കുത്തുമ്പോൾ എന്റെ നേർക്ക് കൈ നീട്ടി ഞാൻ മുന്നൂറ് രൂപ കൈയിലേക്ക് വെച്ചു. അവൾ ദേഷ്യത്താൽ ഉറക്കെ എന്നോട് കയർത്തു
ദേ.... പോക്കിർത്തരം കാട്ടരുത് ഞാൻ തനിക്ക് ഒപ്പം കിടന്നിട്ടാ കാശ് ചോദിച്ചത് നാണം കെട്ടവൻ...... നിന്നെ കണ്ടപ്പോഴെ തോന്നി നീ ഒരു ചെറ്റ എന്ന് ... ഫൂ ..... അവളുടെ പുലഭ്യം കേട്ട്
ഞാൻ ഇളിച്ചതല്ലാതെ മറുത്ത് ഒന്നും പറഞ്ഞില്ല തറയിലേക്ക് ദൃഷ്ടി പതിപ്പിച്ച് നിൽക്കുക മാത്രം ചെയ്തു.
അവൾ കഞ്ഞിനെ ഒക്കത്ത് വെച്ച് പടികൾ ചവിട്ടി താഴേക്ക് ഇറങ്ങി നടന്ന് അകന്നു അപ്പോഴും എന്റെ ദൃഷ്ടി തറയിൽ നിന്ന് പിൻവലിച്ചിരുന്നില്ല. അവർ ഇരുട്ടിലേക്ക് മറഞ്ഞതും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല ഞാൻ അവർ മറഞ്ഞ ഇരുട്ടിലേക്ക് നോക്കി ഉറക്കെ പൊട്ടി ചിരിച്ചു... ചിരികളിൽ കാർമേഘം കറുത്തു ഇരുട്ടിന് മുമ്പത്തേക്കാൾ കനം വെച്ചു
ഇരുട്ടിനെ നോക്കി ഞാൻ വീണ്ടും ഉറക്കെ പൊട്ടി ചിരിച്ചു...
സാവിത്രി നടന്നകന്ന ഇരുട്ടിനെ വിരൽ ചൂണ്ടി ഉറക്കെ ഉറക്കെ പറഞ്ഞു എന്നെ തെറ്റിൽ നിന്നും തെറ്റിലേക്ക് തള്ളിവിട്ട പെൺവർഗ്ഗത്തിന്റെ സന്തതി....?
ഇനി നിനക്കും സാവിത്രി എന്റെ രോഗം.... പറയാനും കേൾക്കാനും ഇമ്പം ഉള്ള രോഗം
"ഏയിഡ്സ്... "
ഈ രോഗത്താൽ നീയും എന്നെ പോലെ വെറുക്കപെടും.
ഉറക്കെപൊട്ടിച്ചിരിച്ച് ഭൂമിയെ എന്റെ ചിരിയാൽ നിശബ്ദമാക്കി ഇരുട്ടിനെ വകഞ്ഞ് മാറ്റി ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെ തലോടി മണ്ണിൽ പതിച്ചു...
ബീഡി എന്റെ ചുണ്ടിൽ നിന്നും ചൂണ്ട് വിരലിലും തള്ളവിരലിലുമായി എടുത്ത്. ബീഡിയുടെ കെട്ട നാറ്റം തുളുമ്പി നിൽക്കുന്ന എന്റെ വായിൽ നിന്ന് പെണ്ണിന്റെ മാംസത്തിന് വില പറഞ്ഞു മുന്നൂറ് രൂപ. അവൾ ദേഷ്യത്താൽ ഉറക്കെ സംസാരിച്ചു എന്റെ നടൂ കളഞ്ഞിട്ട് മുന്നൂറ് രൂപയോ മുന്നൂറ് രൂപക്ക് കുഴമ്പ് വാങ്ങാൻ പോലും തികയില്ല. അഞ്ഞൂറ് രൂപ വേണം.
ഞാൻ പറഞ്ഞു കുറേ വിയറപ്പ് പറ്റിയതല്ലേ നാനൂറ് രൂപ തരും പറ്റുമോ ഇല്ലയോ.?? അവൾ മുഖം ദേഷ്യം കൊണ്ട് തിരിച്ചു.
കൈ പിന്നിലേക്ക് വെച്ച്
മതിലിനോട് തല ചേർത്ത് സാവിത്രിയെ തന്നെ ഇമവെട്ടാതെ നോക്കുന്ന കുഞ്ഞിനെകണ്ട സാവിത്രി. കടുപ്പിച്ച് പറഞ്ഞു ശരി നാനൂറ് എങ്കിൽ നാനൂറ് ഉള്ളത് മതി. ഇരുട്ടിനെ പുണർന്ന് പുതിയതായി പണി നടക്കുന്ന കെട്ടിടത്തിനെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. പടികൾ ഒരോന്നായി കയറുമ്പോൾ സാവിത്രി എന്നെ ദേഷ്യത്താൽ ശപിച്ചു .
നാനൂറ് രൂപക്ക് ഞാൻ നാലായിരം പടി കയറി.
ഞാൻ തിരിഞ്ഞ് നിന്ന് ഒന്ന് ഇളിച്ചുകാട്ടുക മാത്രം ചെയ്തു പടികൾ കയറി ആകാശത്തിനെ കൈ കൊണ്ട് തൊടാൻ കഴിയും എന്ന വണ്ണം ഉയരത്തിൽ ഞങ്ങൾ എത്തി.
ഞാൻ മാനത്തെ നക്ഷത്രത്തെ നോക്കി നക്ഷത്രങ്ങൾ ഇമവെട്ടാതെ ഞങ്ങളെ തന്നെ നോക്കി നിന്നു.
എന്റെ തിടുക്കം കണ്ട് അവൾ തന്റെ സാരി അഴിച്ച് അവിടെ ചാരി വെച്ചിരുന്ന മുളയിൽ വിരിച്ച് ഒരു മറയുണ്ടാക്കി മറുപുറത്ത് അവളുടെ കുഞ്ഞിനെ ഇരുത്തി. സാവിത്രി എന്റെ ഒപ്പം കിടന്നു.
എന്നാൽ ശ്വേതകുട്ടി അവൾ സാരിയുടെ മറയിലേക്ക് നോക്കി എങ്ങലടിച്ച് കരഞ്ഞുകൊണ്ടെ ഇരുന്നു.എന്റെ ഇംഗിതങ്ങൾക്ക് ഒപ്പം വഴങ്ങുന്ന വേളയിലും സാവിത്രി അമ്മയുടെ എല്ലാ സ്നേഹത്തോടും കൂടി ശ്വേത കുട്ടിയുടെകരച്ചിൽ ശമിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ സാവിത്രിയിൽ ആനന്ദം കണ്ടെത്തിയപ്പോൾ സാവിത്രി അമ്മയുടെ കടമ ചെയ്യാൻ ശ്രമിച്ചു കൊണ്ടെ ഇരുന്നു. അവൾ തന്റെ മുടി വാരി കെട്ടി സാരി തലപ്പ് അരയിൽ കുത്തുമ്പോൾ എന്റെ നേർക്ക് കൈ നീട്ടി ഞാൻ മുന്നൂറ് രൂപ കൈയിലേക്ക് വെച്ചു. അവൾ ദേഷ്യത്താൽ ഉറക്കെ എന്നോട് കയർത്തു
ദേ.... പോക്കിർത്തരം കാട്ടരുത് ഞാൻ തനിക്ക് ഒപ്പം കിടന്നിട്ടാ കാശ് ചോദിച്ചത് നാണം കെട്ടവൻ...... നിന്നെ കണ്ടപ്പോഴെ തോന്നി നീ ഒരു ചെറ്റ എന്ന് ... ഫൂ ..... അവളുടെ പുലഭ്യം കേട്ട്
ഞാൻ ഇളിച്ചതല്ലാതെ മറുത്ത് ഒന്നും പറഞ്ഞില്ല തറയിലേക്ക് ദൃഷ്ടി പതിപ്പിച്ച് നിൽക്കുക മാത്രം ചെയ്തു.
അവൾ കഞ്ഞിനെ ഒക്കത്ത് വെച്ച് പടികൾ ചവിട്ടി താഴേക്ക് ഇറങ്ങി നടന്ന് അകന്നു അപ്പോഴും എന്റെ ദൃഷ്ടി തറയിൽ നിന്ന് പിൻവലിച്ചിരുന്നില്ല. അവർ ഇരുട്ടിലേക്ക് മറഞ്ഞതും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല ഞാൻ അവർ മറഞ്ഞ ഇരുട്ടിലേക്ക് നോക്കി ഉറക്കെ പൊട്ടി ചിരിച്ചു... ചിരികളിൽ കാർമേഘം കറുത്തു ഇരുട്ടിന് മുമ്പത്തേക്കാൾ കനം വെച്ചു
ഇരുട്ടിനെ നോക്കി ഞാൻ വീണ്ടും ഉറക്കെ പൊട്ടി ചിരിച്ചു...
സാവിത്രി നടന്നകന്ന ഇരുട്ടിനെ വിരൽ ചൂണ്ടി ഉറക്കെ ഉറക്കെ പറഞ്ഞു എന്നെ തെറ്റിൽ നിന്നും തെറ്റിലേക്ക് തള്ളിവിട്ട പെൺവർഗ്ഗത്തിന്റെ സന്തതി....?
ഇനി നിനക്കും സാവിത്രി എന്റെ രോഗം.... പറയാനും കേൾക്കാനും ഇമ്പം ഉള്ള രോഗം
"ഏയിഡ്സ്... "
ഈ രോഗത്താൽ നീയും എന്നെ പോലെ വെറുക്കപെടും.
ഉറക്കെപൊട്ടിച്ചിരിച്ച് ഭൂമിയെ എന്റെ ചിരിയാൽ നിശബ്ദമാക്കി ഇരുട്ടിനെ വകഞ്ഞ് മാറ്റി ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെ തലോടി മണ്ണിൽ പതിച്ചു...
.... പീജി നെരൂദ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക