നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെരിയാറിന്റെ തീരത്ത്


രാത്രിയില്‍ പെയ്ത മഴയുടെ ബാക്കിപത്രമെന്നോണം ,തണുത്ത കാറ്റ് വീശുന്ന പ്രഭാതത്തിലും,റെയിൽവേ സ്റ്റേഷനില്‍ സാമാന്യം നല്ല തിരക്കുണ്ട്,കുട്ടികളും മുതിര്ന്നിവരുമടക്കം ആ പുരുഷാരത്തില്‍ ഏറിയ പങ്കും വടക്കോട്ടുള്ള ഇന്റര്സിനറ്റി എക്സ്പ്രസ്സ് കാത്തുനില്ക്കുംന്നവരാണ്......
ട്രെയിന്‍ വരുന്നതിനു മുന്നറിയിപ്പായുള്ള അനൌണ്സ്മെന്റ് മുഴങ്ങിതുടങ്ങി,അവിടവിടെ ആയി ചിതറി നിന്നവര്‍ പ്ലാറ്റ്ഫോമിനു സമീപത്തേക്ക് നീങ്ങിതുടങ്ങി ,
സിമന്റ് തറയിലിരുന്ന തന്റെ തോൾഞ്ചിയെടുത്തു മടിയില്‍ വെച്ച് രവിയും യാത്രക്കായി തയ്യാറെടുത്തു.........
ഏറെ കഴിയുമുന്നെ ഇന്റർസിറ്റിഎക്സ്പ്രസ്സും മഴയും ഒരുപോലെ വന്നെത്തി ..............
തിക്കിനും ,തിരക്കിനുമിടയില്‍ ഏറെ ബുദ്ധിമുട്ടിയെന്ക്കിലും രവി വിന്ഡോ സൈഡില്‍ തന്നെ സീറ്റ് തരപ്പെടുത്തി,തൊട്ടടുത്തിരിക്കുന്നത് പെണ്കുട്ടികളടക്കമുള്ള നഗരത്തിലെ ഏതോ കോളേജില്‍ പഠിക്കുന്ന ഒരുപറ്റം വിദ്യാര്ഥികകളായിരുന്നു,......
ട്രെയിന്റെ വേഗത കൂടുന്നതനുസരിച്ച് പുറത്ത് മഴയുടെ ശൌര്യവും കൂടിവന്നു,ട്രെയിനില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നുവേങ്ക്കിലും,പുറത്തുപെയ്യുന്ന മഴയെ പാട്ടും,താളവുമായി അവര്‍ ട്രെയിനകത്ത് ആഘോഷമാക്കി മാറ്റി,എല്ലാത്തിനും സാക്ഷിയായി നിശബ്ദനായി രവിയും......
ട്രെയിന്‍ രണ്ടു,മൂന്ന്,സ്റ്റെഷനുകള്‍ പിന്നിട്ടു ആലപ്പുഴയില്‍ ഏത്തി ചേര്ന്ന്പ്പോള്‍ ട്രെയിനിലെ തിരക്കിനു അല്പം ശമനമുണ്ടായി,പുറത്തെ മഴക്കും............
വണ്ടിവീണ്ടും മുന്നോട്ടു നീങ്ങികൊണ്ടേയിരുന്നു,തിരക്കൊഴിഞ്ഞു തുടങ്ങിയ ട്രെയിനിലെ ആ കോച്ചില്‍ വിദ്യാര്‍ഥികളും,രവിയും മാത്രമായി,അവരില്‍ ചിലര്‍ സംഘംചേര്ന്ന് സെല്ഫിയെടുപ്പും,മറ്റുകലാപരുപാടികളും തുടര്ന്ന്കൊണ്ടേയിരുന്നു,ജനലഴിയിലുടെ പുറംകാഴ്ചകളില്‍ കണ്ണും നട്ട് രവിയും......
''ഏങ്ങോട്ടാ മാഷേ യാത്ര" കൂട്ടത്തില്‍ തലമൊട്ടയടിച്ചു,ക്ലീന്ഷേയവ് ചെയ്ത ഏകദേശം ഇരുപതു വയസ്സ് തോന്നിക്കുന്ന പയ്യന്‍ രവിയോടായി ചോദിച്ചു ....
"കുറച്ചു ദൂരെ വരെ " എന്ന അലസമായ മറുപടിയാണ് രവി നല്കിയത്,
"വിട്ടുകള സോനു അമ്മാവന്‍ ഓള്ഡ് ജനറേഷനാ" കൂട്ടത്തിലാരോ പറഞ്ഞു.
"സ്ഥലത്തിന്റെ പേര് പറ മാഷേ" ആ പയ്യന്‍ വിടാനുള്ള ഭാവമില്ലായിരുന്നു......
തോള്സ്ഞ്ചിയില്‍ നിന്നും വെള്ളം കുപ്പിയെടുത്ത് അല്പം കുടിച്ചശേഷം ,രവി പറഞ്ഞു "പെരിയാറിന്റെ തീരത്തേക്ക്".....
"പെരിയാറിന്റെ തീരത്തെക്കോ അവിടെ എന്താണ്"
സോനു വീണ്ടും ചോദ്യംതുടര്ന്ന് ....
വണ്ടി ചേര്‍ത്തലയും ,അരൂരും കഴിഞ്ഞു മുന്നോട്ടു കുതിക്കുകയാണ്,പുറത്തു മഴമാറി വെയില്‍ മുഖംകാണിച്ചു തുടങ്ങി,.....
''പുഴകാണണം,ഒപ്പം മകളെയും ''
ചുരുങ്ങിയ വാക്കുകളിൽമറുപടി നല്കി രവി പുറംകാഴ്ച്ചകളിലേക്ക് കണ്ണുംനട്ടിരുന്നു...
വണ്ടി ഏറണാകുളം സൌത്ത് സ്റ്റെഷനോട് അടുക്കുന്നു,
"സോനു അപ്പോൾ ഞങ്ങൾ ഇറങ്ങുവാ,വീട്ടിലെത്തിയിട്ടു വിളിക്ക്,നാളെ കോളേജിൽ വെച്ച് കാണാം"
കൂടെയുള്ളവർ സോനുവിനോടു യാത്രപറഞ്ഞിറങ്ങി...
കൊച്ചിയുടെ നഗരഹൃദയവും പിന്നിട്ട് വണ്ടി മുന്നോട്ട് യാത്ര തുടര്ന്നു,
"കൂട്ടുകാരെല്ലാം ഇവിടെ വൈറ്റിലയിലും,കുണ്ടന്നുരും ഒക്കെയുള്ളവരാണ്,അവർ ഇറങ്ങി" സോനു രവിയോടായി പറഞ്ഞു..............
ഞാൻ ആലുവയിലാണ് ഇറങ്ങുന്നത് സോനു തുടര്ന്നു
അതിരിക്കട്ടെ മാഷിന്റെ മോൾ പെരിയാറിന്റെ തീരത്ത് ഏവിടെയാണ്‌ ?
'' വര്ഷങ്ങള്‍ക്ക് മുന്നേ വിനോദയാത്രക്ക് വന്ന സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബോട്ട് പെരിയാറില്‍ മറിഞ്ഞത്,ഓര്‍ക്കുന്നുണ്ടോ ,പത്തു വര്‍ഷങ്ങള്‍ക്ക് മുന്പ് ഇടവപ്പാതി കലിതുള്ളിയ നിമിഷത്തില്‍ പെരിയാറിന്റെ ആഴകയങ്ങളിലേക്ക് എന്റെ മകള്‍ ഞങ്ങളെ വിട്ടകന്നതിന്റെ ഓര്മ്മ ദിവസമാണിന്ന്...........''
പൂര്ത്തീകരിക്കനാവാതെ രവിയുടെ ശബ്ദം ഇടറി
എല്ലാ വര്‍ഷവും ലോകത്തിന്റെ ഏതു കോണിലായാലും ഇന്നത്തെ ദിവസം,പോന്നുമോളുടെ ജീവന്റെ അവസാനതുടിപ്പുകള്‍ നിന്ന പെരിയാറിന്റെ തീരത്ത് ഞാന്‍ ഏത്താറുണ്ട്,എന്തിനു ഏന്നു ചോദിച്ചാല്‍ അറിയില്ല ,പഴയഓര്‍മ്മകള്‍ അയവിറക്കി ദിവസം മുഴുവന്‍ പെരിയാറിന്റെ തീരത്ത്‌ ചിലവിടും,പോയവര്ഷം വരെ ഭാര്യയുമുണ്ടായിരുന്നു,ജീവിതയാത്രയുടെ പാതിവഴിയില്‍ അവളും മോളുടെ അടുത്തേക്ക് യാത്രയായി''
നിറകണ്ണുകളോടെ രവി പറഞ്ഞുനിര്‍ത്തുമ്പോഴേക്കും വണ്ടി ആലുവാ സ്റ്റേഷനില്‍ ഏത്തിയിരുന്നു........
രവിക്കൊപ്പം,സോനുവും പെരിയാറിന്റെ തീരത്തേക്ക് നടന്നു ,ആകാശത്തു വീണ്ടും മഴമേഘങ്ങള്‍ കൂടുകൂട്ടി തുടങ്ങിയിരുന്നു...
''ഇവിടെ വരുമ്പോള്‍ മോള്‍ ഇവിടെവിടെയോ ഉണ്ടെന്ന തോന്നലാണ് മനസ്സില്‍,പോയ ഒരുവര്ഷത്തെ ഒരുപാട് കാര്യങ്ങള്‍ പെരിയാറിനെ സാക്ഷി നിര്ത്തി മോള്‍ എന്നോട് പറയും,
മോനറിയുമോ എന്റെ മോള്ക്കും ഇപ്പോള്‍ നിങ്ങളുടെ പ്രായമുണ്ടാകും"' രവി തുടര്ന്ന്കൊണ്ടേയിരുന്നു...
ഏറെ നേരങ്ങള്ക്ക് ശേഷം മഴ വീണ്ടും ചാറിതുടങ്ങിയതോടെ സോനു,രവിയെ തന്റെ തൊട്ടടുത്തുള്ള വീട്ടിലേക്കു ക്ഷണിച്ചു,പിന്നൊരിക്കലാകാമെന്നു പറഞ്ഞു രവി ആ ക്ഷണം സ്നേഹപൂർവം നിരസിച്ചു ...
അല്ല ചോദിയ്ക്കാന്‍ മറന്നു നിങ്ങള്‍ ചങ്ങാതിമാര്‍ എല്ലാരും കൂടി ഏങ്ങോട്ടയിരുന്നു യാത്ര ? രവി സോനുവിനോടായി ചോദിച്ചു........................
''കീമോതെറാപ്പി ചെയ്യുവാന്‍ ക്യാന്സര്‍ സെന്ററില്‍,
ഇതിപ്പോള്‍ മൂന്നമാത്തെതാണ്,ഇനി രണ്ടെണ്ണംകൂടി വേണ്ടിവരുമെന്നാണ് ഡോക്ട്ടര്‍മാര്‍ പറയുന്നത്,
തുടക്കമാണ് ഏനിക്കു ഇതിനെ അതിജീവിക്കാന്‍ കഴിയുമെന്നുറപ്പുണ്ട്,
ഇതൊന്നും അമ്മക്കറിയില്ല,
ഏനിക്ക് അമ്മ മാത്രമേയുള്ളൂ ,അമ്മക്ക് ഞാനും ,അതോണ്ട് അമ്മ ഇതറിഞ്ഞാല്‍ സഹിക്കില്ല,അറിഞ്ഞാലും അമ്മക്ക് എന്ത് ചെയ്യുവാന്‍ കഴിയും ,കൂടെ വന്നത് കൊളെജിലെ കൂട്ടുകാരാണ്,
പിന്നെ ട്രെയിനില്‍ അവര് പാടുകയും,ബഹളം വെക്കുകയുമൊക്കെ ചെയ്യുന്നത്,ഒന്നും സംഭവിച്ചിട്ടില്ല എന്ന് എന്നെ വിശ്വസിപ്പിക്കാനും,എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൂട്ടാനുമുള്ള അവരുടെ ശ്രമങ്ങളാണ്''
നിറഞ്ഞ ചിരിയോടെ സോനു പറഞ്ഞുനിര്ത്തുമ്പോള്‍...
നിറകണ്ണുകളോടെ രവിസോനുവിനെ ചേര്ത്തുുപിടിച്ചുപറഞ്ഞു
"മോനെ പോലുള്ളവരുടെ ജീവിക്കാനുള്ള പോരാട്ടമാണ്,എല്ലാം നഷ്ട്ടപ്പെട്ടിട്ടും ആശകളും,പ്രതീക്ഷകളുമെല്ലാം ചിറകറ്റുവീണ എന്നെ പോലുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്,അടുത്ത ആഴ്ച്ച കൂട്ടുകാരെ ബുദ്ധിമൂട്ടികേണ്ട ഞാന്‍ വരാം ഹോസ്പ്പിറ്റ്ലിലെക്ക്"
വീണ്ടും കാണാമെന്ന ഉറപ്പോടെ രവിയും സോനുവും പെരിയാറിന്റെ തീരത്ത്‌ നിന്ന്‍ പിരിയുമ്പോള്‍ ,തെക്ക് പടിഞ്ഞാറന്‍ മണ്സൂണ്‍ അതിന്റെ സര്‍വശക്തിയോടെയും ആര്ത്തലച്ചു പെയ്തുതുടങ്ങിയിരുന്നു,അത്കണ്ട് പെരിയാറിന്റെ ഓളങ്ങള്‍ സന്തോഷത്താല്‍ ഇളകിമറിഞ്ഞുകൊണ്ടേയിരുന്നു........................
കെ.ആര്‍.രാജേഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot