Slider

വര്ഷം 1980

0

വര്ഷം 1980. സന്ദര്‍ഭം ചാലക്കുടിയില്‍നിന്നും എറണാകുളത്തെക്കുള്ള KSRTC ബസിലെ യാത്ര
ബസ്റ്റാന്റിൽ പരിചയക്കാരായ ജോലിക്കാരുള്ളതുകൊണ്ട് ബസ്സ്, സ്റ്റാന്ഡില്‍ പിടിക്കുന്നതിനു മുന്‍പ് തന്നെ അകത്തു കയറികൂടാന്‍ പറ്റി. അല്ലെങ്കില്‍ ഇടി കൊണ്ട് കമ്പിയില്‍ തൂങ്ങി നില്‍ക്കേണ്ടി വരുമായിരുന്നു. സ്റ്റാന്ഡില്‍ പിടിച്ചപ്പോഴേക്കും അത് ഫുള്‍ ആയി. കുറച്ചു കഴിഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും വന്നത്. തിരക്ക് കണ്ടപ്പോഴെ കണ്ടക്ടര്‍ക്ക് ഹാലിളകി. ബസ്സില്‍ കയറിയ ഉടനെ തുടങ്ങി ആരെയോക്കെയോ ചീത്ത പറയാന്‍.ഒരു ഭട്ടോ, പ്രഭുവോ മറ്റോ ആയിരുന്നു. അതുകൊണ്ട് അയാളുടെ പാതി മലയാളത്തിലുള്ള വര്‍ത്തമാനം കേള്‍ക്കാനും രസമായിരുന്നു. അയാളെ ചൂട് പിടിപ്പിക്കാനും ചില വിരുതന്മാര്‍ ശ്രമിക്കുകയും ചെയ്തു.
അന്ന് ചാലക്കുടിയില്‍നിന്നും എറണാകുളത്തെക്കുള്ള ബസ്ചാര്ജ് നാല് രൂപ എണ്പതു പൈസ. ആലുവ വരെ രണ്ടുരൂപ തൊണ്ണൂറു പൈസ. പലരുടെ കയ്യിലും ചില്ലറ ഉണ്ടായിരുന്നില്ല. അതും അയാളുടെ അമര്‍ഷത്തിനു ആക്കം കൂട്ടി. അതിനിടയില്‍ ഒരു വൃദ്ധന്‍ ആലുവക്ക് പോകാന്‍ വേണ്ടി മൂന്ന് രൂപ കൊടുത്തു. ബാക്കി പത്തു പൈസ ഇറങ്ങുമ്പോള്‍ തരാമെന്ന് പറഞ്ഞു ടിക്കറ്റില്‍ എഴുതി കൊടുത്തു. (അന്നങ്ങിനെ ഒരു പതിവുണ്ടല്ലോ – എന്നിട്ട് ഇറങ്ങാന്‍ നേരത്ത് ബാക്കി കൊടുക്കാനുള്ള കുറെപെര്ക്ക് ഒരുമിച്ചു ഒരു തുക കൊടുക്കും എല്ലാവരോടും വീതിച്ചെടുക്കാന്‍ പറയും). (അന്നത്തെ അഞ്ചു പൈസക്ക് ഇന്നത്തെ അമ്പതു രൂപയുടെ വില വരും)
ഈ പാവം യാത്രക്കാരന്‍ കണ്ടക്ടറെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ അയാള്‍ ചൂടായി മറുപടി പറയും. അങ്ങിനെ യാത്രക്കാരനിറങ്ങേണ്ട സ്ഥലമെത്തി, ഇറങ്ങിനിന്നു അയാള്‍ കിട്ടാനുള്ള ബാക്കി ചോദിച്ചു. ബാഗ് മുഴുവന്‍ തിരഞ്ഞ ശേഷം കണ്ടക്ടര്‍ അയാളോട് പറഞ്ഞു “എന്റെ കയ്യില്‍ പത്തു പൈസ ഇല്ല. ഒമ്പത് രൂപ തൊണ്ണൂറു പൈസയുണ്ടോ കയ്യില്‍? അത് തന്നാല്‍ പത്തു രൂപ തരാം".
യാത്രക്കാരന്റെ അവസ്ഥ ഞാന്‍ വായനക്കാര്‍ക്ക് വിടുന്നു

By: SivadasanThampuran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo