
സമയം 1.30 Pm
ഡോക്ടർ അരവിന്ദ മേനോന്റെ മാനസികരോഗ ചികിത്സാലയം
***************
ഡോക്ടർ അരവിന്ദ മേനോന്റെ മാനസികരോഗ ചികിത്സാലയം
***************
എന്താ ഡോക്ടർ വരാൻ പറഞ്ഞത് ?
അസീംഖാൻ എന്നോട് ചോദിച്ചു.
ഒരു സന്തോഷ വാർത്തയുണ്ട് മുംതാസിന്റെ അസുഖം പൂർണ്ണമായി ഭേദമായിരിക്കുന്നു.
ഞാൻ ഇത് പറഞ്ഞു കഴിഞ്ഞിട്ടും അസീമിന്റെ മുഖത്ത് സന്തോഷമൊന്നും കണ്ടില്ല.
ഒരു അസ്വസ്ഥത അയാളുടെ മുഖത്ത് ഉണ്ടായിരുന്നു.
മുംതാസിന് ഇനി ഇവിടെ കഴിയേണ്ട കാര്യമില്ല അവളെ നിങ്ങൾക് കൊണ്ടുപോകാം.
ഇപ്പോൾ ഒരു നടുക്കം അസീമിന്റെ കണ്ണുകളിൽ പ്രകടമായി.
അസീംഖാൻ എന്നോട് ചോദിച്ചു.
ഒരു സന്തോഷ വാർത്തയുണ്ട് മുംതാസിന്റെ അസുഖം പൂർണ്ണമായി ഭേദമായിരിക്കുന്നു.
ഞാൻ ഇത് പറഞ്ഞു കഴിഞ്ഞിട്ടും അസീമിന്റെ മുഖത്ത് സന്തോഷമൊന്നും കണ്ടില്ല.
ഒരു അസ്വസ്ഥത അയാളുടെ മുഖത്ത് ഉണ്ടായിരുന്നു.
മുംതാസിന് ഇനി ഇവിടെ കഴിയേണ്ട കാര്യമില്ല അവളെ നിങ്ങൾക് കൊണ്ടുപോകാം.
ഇപ്പോൾ ഒരു നടുക്കം അസീമിന്റെ കണ്ണുകളിൽ പ്രകടമായി.
എന്താ അസീം ഇന്ന് തന്നെ കൊണ്ടുപോകരുതോ?
അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ.
അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ.
അത്… ഞാൻ ഒന്ന് ആലോചിക്കട്ടെ ഡോക്ടർ
ഞാൻ വൈകിട്ട് വിളിക്കാം.
ഇത്രയും പറഞ്ഞു കൊണ്ട് അയാൾ പോകാൻ എഴുന്നേറ്റു.
ഞാൻ വൈകിട്ട് വിളിക്കാം.
ഇത്രയും പറഞ്ഞു കൊണ്ട് അയാൾ പോകാൻ എഴുന്നേറ്റു.
എന്റെ മുറിക്ക് പുറത്തേക്ക് നടന്ന അയാൾ നിന്നു…
അയാളുടെ അടുത്തേക്ക് ഓടി വരികയാണ് മുംതാസ്…
അയാളുടെ സഹോദരി.
ഇക്കാ എന്ന് വിളിച്ചു കൊണ്ട്.
അയാളുടെ അടുത്തേക്ക് ഓടി വരികയാണ് മുംതാസ്…
അയാളുടെ സഹോദരി.
ഇക്കാ എന്ന് വിളിച്ചു കൊണ്ട്.
അവളുടെ വരവ് കണ്ടപ്പോൾ എന്റെ ഓർമകൾ പിന്നിലേക് പോയി…
സ്വന്തം സഹോദരൻ തന്റെ കണ്മുന്നിലിട്ട് ഒരാളെ കുത്തിക്കൊല്ലുന്നത് കണ്ടാണ് മുംതാസ് എന്ന 21 കാരിയുടെ മനസിന്റെ താളം തെറ്റിയത്.
ആ സംഭവത്തിന് ശേഷം അവളുടെ കളി ചിരികൾ എല്ലാം നിലച്ചു.
ഒരു മുറിയിൽ ഒതുങ്ങിക്കൂടിയ അവൾ പൂർണ്ണമായി ഒരു മാനസിക രോഗിയായി മാറി.
ആ സംഭവത്തിന് ശേഷം അവളുടെ കളി ചിരികൾ എല്ലാം നിലച്ചു.
ഒരു മുറിയിൽ ഒതുങ്ങിക്കൂടിയ അവൾ പൂർണ്ണമായി ഒരു മാനസിക രോഗിയായി മാറി.
അക്രമ സ്വഭാവം പുറത്തെടുത്ത അവൾ മുന്നിലുള്ളതെല്ലാം തല്ലി തകർത്തു. അങ്ങനെ അപകടകരമായ ഒരു അവസ്ഥയിലാണ് അവളെ ഇവിടെ എത്തിച്ചത് .
ചികിത്സയുടെ ആദ്യ നാളുകളിൽ തന്നെ അവളിൽ മാറ്റം ഉണ്ടായി.
പതിയെ അവൾ എല്ലാരുടെയും പ്രിയപ്പെട്ടവൾ ആയി മാറി.
എനിക്കും മനസികരോഗവിദഗ്ധയായ എന്റെ ഭാര്യയ്ക്കും അവൾ സ്വന്തം മകളെ പോലെ … അല്ല മകളായി മാറി…
പതിയെ അവൾ എല്ലാരുടെയും പ്രിയപ്പെട്ടവൾ ആയി മാറി.
എനിക്കും മനസികരോഗവിദഗ്ധയായ എന്റെ ഭാര്യയ്ക്കും അവൾ സ്വന്തം മകളെ പോലെ … അല്ല മകളായി മാറി…
അതി സുന്ദരിയായ,ഓമനത്തമുള്ള അവളെ കാണുമ്പോൾ ഇത് പോലുള്ള ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചു.
--------------------------
ഇക്കാ പോയി, അങ്കിൾ
എന്റെ മുറിയിലേക്ക് വന്ന മുംതാസ് വിഷമത്തോടെ പറഞ്ഞു.
ഇക്കാ എന്ത് പറഞ്ഞു?
എന്റെ അസുഖം മാറി.
എന്നെ എപ്പോഴാ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.
മുംതാസ് നിറകണ്ണുകളോടെ പറഞ്ഞു.
സാരമില്ല ഒരാഴ്ച കഴിഞ്ഞ് കൊണ്ടുപോയാൽ മതി എന്ന് ഞാനാണ് പറഞ്ഞത്.
ആണോ? ഞാൻ വിചാരിച്ചു…
എന്ത്?
എന്താണ് നീ വിചാരിച്ചത്?
അല്ല മനോരോഗി ആയിരുന്ന സഹോദരിയെ കൊണ്ടുപോകാൻ ഇക്കായ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കും എന്ന്!
പാവം കുട്ടി!
ഇവൾ എത്ര പെട്ടെന്നാണ് ആളുകളെ മനസിലാക്കുന്നത്…
--------------------------
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ നിർബന്ധപ്രകാരം അസീം മുംതാസിനെ കൂട്ടിക്കൊണ്ടുപോയി .
ഞങ്ങളെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു.
വിവാഹിതയായി ഭർത്താവിന്റെ ഗൃഹത്തിലേക്ക് പോകുന്ന ഒരു പെണ്കുട്ടിയെ പോലെ അവൾ വിതുമ്പി.
ഒരു മകൾ നഷ്ടപ്പെട്ടപോലെ ഞങ്ങളുടെ മനസ്‌തേങ്ങി.
--------------------------
മേശപ്പുറത്തിരുന്ന എന്റെ ഫോൺ പാടാൻ തുടങ്ങി.
നോക്കിയപ്പോൾ മുംതാസ്.
എന്താ മോളെ …
അങ്കിൾ ഒരു ഉപകാരം ചെയ്യണം.
അതിനെന്താ മോള് പറയൂ.
എന്റെ പഴയ മുറിയും കട്ടിലും എനിക്ക് വീണ്ടും തരുമോ?
എന്താ മോളെ ഈ പറയുന്നത്…?
വീട്ടിലെത്തിയ ഞാൻ ഒരു അധികപ്പറ്റാ അങ്കിൾ.
ഇക്കയുടെ കുട്ടികൾ പോലും എന്നോട് അടുക്കുന്നില്ല.
ഇക്കയുടെ ഭാര്യയും ഇക്കായും എല്ലാം പേടിച്ചാണ് എന്നോട്
സംസാരിക്കുന്നത്.
അവിടെ ആയിരുന്നപ്പോൾ എന്ത് സന്തോഷമായിരുന്നു!
ഞാൻ അങ്ങോട്ട് വരട്ടേ?
വേണ്ട ഞങ്ങൾ അങ്ങോട്ട് വരാം ഞാൻ പറഞ്ഞു.
--------------------------
എന്റെ കാർ ആ വലിയ വീടിന്റെ ഗേറ്റ് കടന്നു.
ഉറച്ച തീരുമാനത്തോടെ ഞാനും ഭാര്യയും ഇറങ്ങി.
അസീമിന്റെ വീട്ടിൽ പൂമുഖത്ത് ഇരിക്കുകയാണ് ഞാനും അയാളും അയാളുടെ ഭാര്യാപിതാവും.
എന്റെ ഭാര്യ മുംതാസിനെ കാണാൻ അവളുടെ മുറിയിലേക്ക് പോയി.
എന്താ ഡോക്ടർ വിശേഷിച്ച്
അസീം ചോദിച്ചു.
മുംതാസിനോട് നിങ്ങൾ അകൽച്ച കാണിക്കാൻ കാരണമെന്താ ഞാൻ ചോദിച്ചു.
ഡോക്ടർ എനിക്ക് ഒരു കുടുംബമുണ്ട്
എന്റെ ഭാര്യ കുഞ്ഞുങ്ങൾ …അവർക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന പേടി ഉള്ളത് കൊണ്ടാണ്. എത്ര ഭേദമായി എന്ന് പറഞ്ഞാലും എപ്പോഴെങ്കിലും മാറ്റം വന്നാലോ?
അപ്പോൾ ഞാൻ ചിന്തിച്ചത് തന്നെ കാര്യം.
അപ്പോൾ സാരമില്ല നിങ്ങളുടെ പേടി ഞാൻ മാറ്റിത്തരാം.
ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ കാണാൻ ഇറങ്ങി വന്ന മുംതാസ് വാതിലിന് പിന്നിൽ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ നിറഞ്ഞ കണ്ണുകൾ സാരിതുമ്പുകൊണ്ട് എന്റെ ഭാര്യ തുടച്ചു.
മോളെ മുംതാസ് നിനക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്തോളൂ.
നിന്നെ ഞങ്ങൾ കൊണ്ടുപോകുവാ. ഞങ്ങളുടെ വീട്ടിലേക്ക്
ഞങ്ങളുടെ മകളായി എന്റെ മകന്റെ ഭാര്യയായി.
അല്ല നിങ്ങൾ എന്താ പറയുന്നത് നിങ്ങൾ ഹിന്ദുക്കൾ അല്ലേ?
ഞങ്ങളുടെ കുട്ടിയെ കൊണ്ടുപോയി മതം മാറ്റാനാണോ പ്ലാൻ?
അസീമിന്റെ അമ്മായി അപ്പൻ ചോദിച്ചു.
അത്രനേരം ശാന്തനായി നിന്ന എനിക്ക് അസഹനീയമായിരുന്നു അയാളുടെ വാക്കുകൾ.
ഞാൻ പൊട്ടിത്തെറിച്ചു.
നിറുത്തെഡോ തന്റെ ജാതീം മതോം.ഇത്രനാളും ഇല്ലാത്ത സ്നേഹം എവിടുന്നു വന്നു.
അവളുടെ ജാതിയും മതവും പേരും ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല .അവളെ മനസ് കൊണ്ട് ഞങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.ഞങ്ങളുടെ മകളായി.
--------------------------
ഇക്കാ പോയി, അങ്കിൾ
എന്റെ മുറിയിലേക്ക് വന്ന മുംതാസ് വിഷമത്തോടെ പറഞ്ഞു.
ഇക്കാ എന്ത് പറഞ്ഞു?
എന്റെ അസുഖം മാറി.
എന്നെ എപ്പോഴാ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.
മുംതാസ് നിറകണ്ണുകളോടെ പറഞ്ഞു.
സാരമില്ല ഒരാഴ്ച കഴിഞ്ഞ് കൊണ്ടുപോയാൽ മതി എന്ന് ഞാനാണ് പറഞ്ഞത്.
ആണോ? ഞാൻ വിചാരിച്ചു…
എന്ത്?
എന്താണ് നീ വിചാരിച്ചത്?
അല്ല മനോരോഗി ആയിരുന്ന സഹോദരിയെ കൊണ്ടുപോകാൻ ഇക്കായ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കും എന്ന്!
പാവം കുട്ടി!
ഇവൾ എത്ര പെട്ടെന്നാണ് ആളുകളെ മനസിലാക്കുന്നത്…
--------------------------
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ നിർബന്ധപ്രകാരം അസീം മുംതാസിനെ കൂട്ടിക്കൊണ്ടുപോയി .
ഞങ്ങളെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു.
വിവാഹിതയായി ഭർത്താവിന്റെ ഗൃഹത്തിലേക്ക് പോകുന്ന ഒരു പെണ്കുട്ടിയെ പോലെ അവൾ വിതുമ്പി.
ഒരു മകൾ നഷ്ടപ്പെട്ടപോലെ ഞങ്ങളുടെ മനസ്‌തേങ്ങി.
--------------------------
മേശപ്പുറത്തിരുന്ന എന്റെ ഫോൺ പാടാൻ തുടങ്ങി.
നോക്കിയപ്പോൾ മുംതാസ്.
എന്താ മോളെ …
അങ്കിൾ ഒരു ഉപകാരം ചെയ്യണം.
അതിനെന്താ മോള് പറയൂ.
എന്റെ പഴയ മുറിയും കട്ടിലും എനിക്ക് വീണ്ടും തരുമോ?
എന്താ മോളെ ഈ പറയുന്നത്…?
വീട്ടിലെത്തിയ ഞാൻ ഒരു അധികപ്പറ്റാ അങ്കിൾ.
ഇക്കയുടെ കുട്ടികൾ പോലും എന്നോട് അടുക്കുന്നില്ല.
ഇക്കയുടെ ഭാര്യയും ഇക്കായും എല്ലാം പേടിച്ചാണ് എന്നോട്
സംസാരിക്കുന്നത്.
അവിടെ ആയിരുന്നപ്പോൾ എന്ത് സന്തോഷമായിരുന്നു!
ഞാൻ അങ്ങോട്ട് വരട്ടേ?
വേണ്ട ഞങ്ങൾ അങ്ങോട്ട് വരാം ഞാൻ പറഞ്ഞു.
--------------------------
എന്റെ കാർ ആ വലിയ വീടിന്റെ ഗേറ്റ് കടന്നു.
ഉറച്ച തീരുമാനത്തോടെ ഞാനും ഭാര്യയും ഇറങ്ങി.
അസീമിന്റെ വീട്ടിൽ പൂമുഖത്ത് ഇരിക്കുകയാണ് ഞാനും അയാളും അയാളുടെ ഭാര്യാപിതാവും.
എന്റെ ഭാര്യ മുംതാസിനെ കാണാൻ അവളുടെ മുറിയിലേക്ക് പോയി.
എന്താ ഡോക്ടർ വിശേഷിച്ച്
അസീം ചോദിച്ചു.
മുംതാസിനോട് നിങ്ങൾ അകൽച്ച കാണിക്കാൻ കാരണമെന്താ ഞാൻ ചോദിച്ചു.
ഡോക്ടർ എനിക്ക് ഒരു കുടുംബമുണ്ട്
എന്റെ ഭാര്യ കുഞ്ഞുങ്ങൾ …അവർക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന പേടി ഉള്ളത് കൊണ്ടാണ്. എത്ര ഭേദമായി എന്ന് പറഞ്ഞാലും എപ്പോഴെങ്കിലും മാറ്റം വന്നാലോ?
അപ്പോൾ ഞാൻ ചിന്തിച്ചത് തന്നെ കാര്യം.
അപ്പോൾ സാരമില്ല നിങ്ങളുടെ പേടി ഞാൻ മാറ്റിത്തരാം.
ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ കാണാൻ ഇറങ്ങി വന്ന മുംതാസ് വാതിലിന് പിന്നിൽ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ നിറഞ്ഞ കണ്ണുകൾ സാരിതുമ്പുകൊണ്ട് എന്റെ ഭാര്യ തുടച്ചു.
മോളെ മുംതാസ് നിനക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്തോളൂ.
നിന്നെ ഞങ്ങൾ കൊണ്ടുപോകുവാ. ഞങ്ങളുടെ വീട്ടിലേക്ക്
ഞങ്ങളുടെ മകളായി എന്റെ മകന്റെ ഭാര്യയായി.
അല്ല നിങ്ങൾ എന്താ പറയുന്നത് നിങ്ങൾ ഹിന്ദുക്കൾ അല്ലേ?
ഞങ്ങളുടെ കുട്ടിയെ കൊണ്ടുപോയി മതം മാറ്റാനാണോ പ്ലാൻ?
അസീമിന്റെ അമ്മായി അപ്പൻ ചോദിച്ചു.
അത്രനേരം ശാന്തനായി നിന്ന എനിക്ക് അസഹനീയമായിരുന്നു അയാളുടെ വാക്കുകൾ.
ഞാൻ പൊട്ടിത്തെറിച്ചു.
നിറുത്തെഡോ തന്റെ ജാതീം മതോം.ഇത്രനാളും ഇല്ലാത്ത സ്നേഹം എവിടുന്നു വന്നു.
അവളുടെ ജാതിയും മതവും പേരും ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല .അവളെ മനസ് കൊണ്ട് ഞങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.ഞങ്ങളുടെ മകളായി.
അവളുടെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ ആ പടിയിറങ്ങി.
മുംതാസിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആനന്ദക്കണ്ണീർ!
23 വയസുള്ള
ഒരു മകളെ കിട്ടിയ സന്തോഷം ഞങ്ങൾക്കുമുണ്ടായിരുന്നു.
ഞങ്ങൾ യാത്ര ആരംഭിച്ചു പുതിയൊരു ജീവിതത്തിലേക്ക്
ഞങ്ങൾക്ക് ദൈവം തന്ന മകളുമായി…
മുംതാസിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആനന്ദക്കണ്ണീർ!
23 വയസുള്ള
ഒരു മകളെ കിട്ടിയ സന്തോഷം ഞങ്ങൾക്കുമുണ്ടായിരുന്നു.
ഞങ്ങൾ യാത്ര ആരംഭിച്ചു പുതിയൊരു ജീവിതത്തിലേക്ക്
ഞങ്ങൾക്ക് ദൈവം തന്ന മകളുമായി…
(ശുഭം).
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക