നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്തും ചെയ്യാം.

Image may contain: 1 person, closeup

രേഷ്മ... അതാണവളുടെ പേര്....സഹികെട്ടാണ് മുഖപുസ്തകത്തിൽ അക്കൗണ്ട് തുറന്നത്... ആരും പിടിച്ചു ചേരടീന്നും പറഞ്ഞ് ചേർത്തതൊന്നുമല്ല.... ഒരു അഭിമാന പ്രശ്നം.. പുതുതായി വീട്ടു വേലയ്ക്കു വന്ന താടകചേച്ചിക്കും അക്കൗണ്ട്.. (പേരതല്ല, ഞാൻ അങ്ങിനെ വിളിച്ചെന്നൊന്നും പറയല്ലേ, എന്നാൽ എന്റെ പാലിൽ ബൂസ്റ്റിനുപകരം, വിം ഉറപ്പാ.. രൂപത്തെ വർണ്ണിച്ചതാ ഞാൻ ) ഉച്ചയൂണ് കഴിഞ്ഞാ പിന്നെ അവരെ കിട്ടില്ലാ .. 4 വരെ... 4998 ഫ്രെണ്ട്സ് ... ഇനീം രണ്ടെണ്ണം കൂടി ആയാൽ ഫേസ് ബൂക്കുകാര് അവാർഡ് കൊടുക്കുമത്രേ ... എന്നോട് ചോദിച്ചു.. "മോക്കില്ലേ..?" ഇവിടെ കമ്പുട്ടറും ലാപ്ടോപ്പും എല്ലമുണ്ടല്ലോ.. എന്നിട്ടും...?
എന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത ചോദ്യം... അതെന്നെ പിടിച്ചങ്ങുലച്ചു... അവരുടെ പ്രൊഫൈൽ ഫോട്ടോ .. കത്രിന കൈഫിന്റെതാ .. ചുന്നരി കുട്ടി... ഈ സാധനത്തിനു ഇടാൻ പറ്റിയ പോട്ടം തന്നെ..
അവളും തുടങ്ങി.. ചുമ്മാ ഒരു രസത്തിന് ... ആദ്യം അവരെ തന്നെ ആഡ് ചെയ്തു.. അപ്പോഴാ കണ്ടേ.. അവടപ്പനും ഉണ്ട് അവിടെ.. അപ്പനെ ആഡ് ചെയ്യാൻ പറ്റുവോ... ? ഉപദേശകസമിതിയംഗം നിശിതമായി വിമര്ശിച്ചു... വേണ്ട മോളെ.. നിങ്ങള് വീണ്ടും കാണേണ്ടോര? അങ്ങേരു വല്ലോം ചാറ്റാൻ വന്നാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമോണ്ടോ... ഹി ഹി ഹി .. ( അയ്യോ ചിരിക്കല്ലേ )
ഓരോ അരമണിക്കൂര് കൂടുമ്പോളും അവള് കേറും.. പേടിക്കണ്ട.. ഇനി അത് ഓരോ 2 മിനിട്ടിലും ആയിക്കോളും .... ആദ്യത്തെ മണിക്കൂറിൽ 132 പേര്... ഇത് കൊള്ളാല്ലോ... ?
അന്നത്തെ ദിവസം ആകെ മൊത്തം ടോട്ടൽ 433 സുഹൃത്ത് അപേക്ഷകൾ... ഉപദേശകസമിതി ഉപദേശിച്ചു.. "ഒന്നും നോക്കാൻ പോണ്ട.. എല്ലാം അങ്ങൊട്ട് സ്വീകരിച്ചോ.. "
അവള്ക്കന്നു ഉറങ്ങാൻ തോന്നിയില്ല.. എന്നിട്ടും ഉറക്കം അവളെ കെട്ടിപിടിച്ചു തഴുകിയുറക്കി.. രാത്രി 2 മണി.. പ്രേതങ്ങളും പിശാചുക്കളും തിമിർത്താടുന്ന സമയം.. അവൾ ഞെട്ടി ഉണര്ന്നു.. ലോഗ് ഇൻ ചെയ്തു.... ഒന്നും തോന്നിയില്ല.. ഒരു ലൈൻ ചുമ്മാ എഴുതി പോസ്റ്റ് ചെയ്തു... " ഈ വിരഹം എനിയ്ക്കിഷ്ടമാണ്... " അവൾ ഞെട്ടി.. ചാറ്റ് മെസ്സേജ് ബോക്സുകൾ തുറന്നു വന്നോണ്ടേ ഇരുന്നു..
"മോളെ എന്ത് പറ്റി?"
"എന്താടാ ചക്കരെ "
"എന്നോട് പറയൂ"
"വിരഹം നിനക്ക് തേൻ മഴയാകട്ടെ , വിരഹിണി നിനക്ക് ഞാൻ പൂമഴയാവട്ടെ " ഒരു വിരുതൻ തട്ടി
ആ ലൈൻ അവള്ക്കിഷ്ടപ്പെട്ടു.... അവൾ ഉവാച: " മം "
അതവളുടെ അവസാനത്തെ ശബ്ദമായിരുന്നോ എന്ന് അവൾക്കുതന്നെ തോന്നി... മെസ്സേജുകളുടെ പ്രവാഹം.. പോര സുനാമി...
കണ്ണുകൾ ഉറക്കം തൂങ്ങുന്നു... അവൾക്കുറക്കം വരുന്നു
"മോള്ക്ക് എന്ത് ഹെല്പാ വേണ്ടത്....?
അവൾ ലോഗ് ഔട്ട് ചെയ്തു...
അടുത്ത ദിവസങ്ങൾ അവള്ക്ക് കാളദിവസങ്ങൾ( ഓപ്പോസിറ്റ് ഓഫ് കാളരാത്രി ) ആയിരുന്നു.. .. ലോഗ് ഇന് ചെയ്താൽ കക്ഷി മെസ്സേജ് വിടും .. 'പറയൂ മോളെ.. എന്ത് ഹെല്പ്? '
"ഞാൻ വിദേശത്താ മോളെ, ഇവിടെ രാവെന്നും പകെലെന്നും ഇല്ലാതെ ജോലി... ഒരിറ്റു സ്നേഹത്തിനു കൊതിക്കുന്ന മനസ്സുമായി ഞാനിങ്ങനെ.... "
അയ്യട.. ഞാൻ പറഞ്ഞിട്ടാണോ ഇയ്യാള് വിദേശത്ത് പോയത്.. ഈ രണ്ടു ദിവസത്തിനുള്ളിൽ അവൾ കുറെ പ്രവാസികളെ കണ്ടു.. എല്ലാരും ഹതഭാഗ്യർ... എല്ലുമുറിയെ പണി എടുക്കുന്നവർ.. പ്രവാസ ജീവിതത്തിന്റെ കഷ്ടതകൾ പേറുന്നവർ.. മരിച്ചു ജീവിക്കുന്നവർ.. എല്ലാം നഷ്ടപ്പെട്ടവർ.. എന്തെല്ലാം കേൾക്കണം... അപ്പൊ ഇവിടെ ജോലി ചെയ്യുനവര്ക്ക് കഷ്ടപ്പടോന്നും ഇല്ലേ.. പിന്നെ ഇവിടെ വരുമ്പോൾ എന്റെ ദൈവമേ എന്തോരം സെന്റ് പൂശി.. പൊളപ്പൻ ജോക്കെർ ടീ ഷർട്ടും ഇട്ടു അണ്ണാൻ മരത്തെ കേറിയ പോലെ നടക്കുന്ന കാണുമ്പോൾ തോന്നും, ഇവന്റെയൊക്കെ കഷ്ടതകൾ മാറിയോ ? പെണ്ണിനെ വളയ്ക്കാൻ ഓരോരോ തന്ത്രങ്ങൾ... (മുഴുവൻ ആത്മഗതം.. അങ്ങേരെങ്ങാനും കേട്ടിരുന്നേൽ എന്റെ മണ്ടക്ക് ആണവമിസൈൽ വർഷിച്ചേനെ . പ്രവാസികളുടെ വീക്നെസ്സിലല്ലേ അവള് കേറി പിടിച്ചത്)
അവൾ സഹികെട്ടപ്പോൾ പറഞ്ഞു : 'എനിക്ക് ഹെൽപോന്നും വേണ്ട.. ഞാൻ മാരീഡ് ആണ്.. എനിക്ക് രണ്ടു കുട്ടികൾ ഉണ്ട്... '
"ആണോ...? എനിക്കീ മാരീഡ് നോടാ കൂടുതൽ ഇഷ്ടം...
"എനിയ്ക്ക് ഹെല്പ് വേണ്ടാന്നു പറഞ്ഞില്ലേ ... '
" അങ്ങിനെ പറയല്ലേ" എനിക്ക് സങ്കടം വരും.. ഞാൻ ജീവിതം മുഴുവൻ ഹെല്പ് ചെയ്യാൻ ഉഴിഞ്ഞു
വെച്ചിരിക്കുവാ..."
'ഞാൻ സ്‌ക്രീൻ ഷോട്ടിടും .. '
'അതൊക്കെ ഇപ്പൊ ഒരു പുത്തരിയല്ലെടീ പെണ്ണെ .. നിന്നെ തെറി പറയാൻ ഒരുകൂട്ടം സുഹൃത്തുക്കൾ എനിക്കുമുണ്ട് . '
അവൾ താടകയെ പ്രാകി.. ഓരോന്ന് ഒപ്പിച്ചു തന്നിട്ട് അവൾ സ്ഥലം വിട്ടു.. രാവിലേം വൈകിട്ടും ബൂസ്റ്റിട്ട പാല് കിട്ടുന്നില്ലാന്നും പറഞ്ഞ്.....
ഈ വൈതരണി എങ്ങിനെ കടക്കും എന്റെ ഭഗവാനെ...
" മോള് ഒന്നും പറഞ്ഞില്ല..."
'മം ...."
'പറ മോളെ .. '
"എന്ത് ഹെല്പ് ചോദിച്ചാലും ചെയ്തു തരുമോ...? "
"പിന്നേ.. എന്തൊരു ചോദ്യമാ മോളെ.. ഇവിടെ നല്ല ചന്ദ്രനെ കിട്ടും .. യു നോ .. അമ്പിളി മാമൻ... പിടിച്ചു തരും... " ( വിരഹം സഹിക്കവയ്യാഞ്ഞിട്ട് അവൻ അവന്റെ മൊബൈൽ ഫോണ് കുത്തി ഒടിച്ചെന്നു തോന്നുന്നു .. )
"എന്തും????"
"എന്നെ വിഷമിപ്പിക്കാതെ പറയ്.. നാണിക്കേണ്ട.. എന്നോട്... സൈസ് പറഞ്ഞാ മതി.. "
അയ്യെടാ.. അവന്റമ്മേടെ ഒരു സൈസ്..
"എന്നാലെ .. എന്റെ അടുക്കളേൽ കുറെ പാത്രങ്ങൾ . കഴുകാൻ കിടക്കുന്നു.. കുറെ തുണി അലക്കാൻ കിടക്കുന്നു.. ഒന്ന് വന്നു ചെയ്തു തരുമോ.....? ജോലിക്കാരി പിരിഞ്ഞു പോയി... "
പിന്നെ വന്നത്..,,,,,,,
" "
നോ ശല്യം ഫ്രം ദാറ്റ് ഡേ..
ഹോ എന്തൊരു ആത്മ സംതൃപ്തി....
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot