
തിരുവൈക്കം വാഴും ശ്രീമഹാദേവൻറെ,
തിരുനടയിൽ ഞാൻ വീണ്ടുമെത്തി.
അഷ്ടമി ദർശന പുണ്യം തേടി,
അടിയനെത്തി വീണ്ടും തിരുനടയിൽ.
തിരുനടയിൽ ഞാൻ വീണ്ടുമെത്തി.
അഷ്ടമി ദർശന പുണ്യം തേടി,
അടിയനെത്തി വീണ്ടും തിരുനടയിൽ.
കൂവളമാല കാണിക്കയായ് വച്ച്,
താണുവണങ്ങുന്നു തമ്പുരാനേ.
കദനങ്ങളെല്ലാം അകറ്റാൻ അടിയനിൽ,
കരുണയുണ്ടാകണേ കാരുണ്യമൂർത്തേ.
താണുവണങ്ങുന്നു തമ്പുരാനേ.
കദനങ്ങളെല്ലാം അകറ്റാൻ അടിയനിൽ,
കരുണയുണ്ടാകണേ കാരുണ്യമൂർത്തേ.
നമിക്കുന്നു നിൻ തിരുമുന്നിൽ നിത്യവും,
ജപിക്കുന്നു മുടങ്ങാതെ നിൻ തിരുനാമവും,
കിട്ടുന്നു ഞങ്ങൾക്ക് മുട്ടാതെ അന്നവും,
നിൻ കൃപാകടാക്ഷത്താൽ ഭഗവാനേ.
ജപിക്കുന്നു മുടങ്ങാതെ നിൻ തിരുനാമവും,
കിട്ടുന്നു ഞങ്ങൾക്ക് മുട്ടാതെ അന്നവും,
നിൻ കൃപാകടാക്ഷത്താൽ ഭഗവാനേ.
ജന്മപുണ്യം ഈ അഷ്ടമി ദർശനം,
കണ്ടു വണങ്ങി മടങ്ങും നേരം,
നിറഞ്ഞു നിൽപ്പൂ എൻ മനസ്സിനുള്ളിൽ,
തിരുവൈക്കത്തപ്പാ നിൻ ദിവ്യരൂപം.
കണ്ടു വണങ്ങി മടങ്ങും നേരം,
നിറഞ്ഞു നിൽപ്പൂ എൻ മനസ്സിനുള്ളിൽ,
തിരുവൈക്കത്തപ്പാ നിൻ ദിവ്യരൂപം.
പ്രാർത്ഥന ഒന്നേ ഒന്ന് മാത്രം പ്രഭോ
മായാതെ,മറയാതെ നിൻ ദിവ്യരൂപം,
എന്നുള്ളിൽ എന്നുമുണ്ടാവാൻ കനിയണേ,
അന്നദാനപ്രഭുവേ വൈക്കത്തപ്പാ.
മായാതെ,മറയാതെ നിൻ ദിവ്യരൂപം,
എന്നുള്ളിൽ എന്നുമുണ്ടാവാൻ കനിയണേ,
അന്നദാനപ്രഭുവേ വൈക്കത്തപ്പാ.
രാധാ ജയചന്ദ്രൻ,വൈക്കം
10.12.2017.
10.12.2017.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക