
പലപ്പോഴും നീയെന്നെ
തഴുകി പോയിട്ടുണ്ട്
ഒരിക്കലും നീയെന്നെ
ഗാഢമായി പുൽകിയിട്ടില്ല
ഒരിക്കൽ നിനക്കെന്നെ
പ്രണയിച്ചേ മതിയാകു..
അന്ന് നിൻ കത്തിയെരിയുന്ന
മടിയിൽ കിടന്നെല്ലാം
മറന്നുറങ്ങും ഞാൻ
തഴുകി പോയിട്ടുണ്ട്
ഒരിക്കലും നീയെന്നെ
ഗാഢമായി പുൽകിയിട്ടില്ല
ഒരിക്കൽ നിനക്കെന്നെ
പ്രണയിച്ചേ മതിയാകു..
അന്ന് നിൻ കത്തിയെരിയുന്ന
മടിയിൽ കിടന്നെല്ലാം
മറന്നുറങ്ങും ഞാൻ
കീറിയ സഞ്ചിയിൽ പൊട്ടിയ
സ്ലേറ്റുമായി വല്ലപ്പൊഴും സ്നേഹിച്ച
പള്ളിക്കുടം കഴിഞ്ഞ് വന്നെന്നെ
പിശാചെന്ന് വിളിച്ച പൈതലിനെ
ദയനീമായി നോക്കിയതും
അറിയാത്ത ചോദ്യം
മൗനിയാക്കിയതും
ബാല്യം
അറിഞ്ഞിരുന്നില്ല പലതിനും
ഉത്തരം മൗനമായി ഒഴുകിയെന്ന്
സ്ലേറ്റുമായി വല്ലപ്പൊഴും സ്നേഹിച്ച
പള്ളിക്കുടം കഴിഞ്ഞ് വന്നെന്നെ
പിശാചെന്ന് വിളിച്ച പൈതലിനെ
ദയനീമായി നോക്കിയതും
അറിയാത്ത ചോദ്യം
മൗനിയാക്കിയതും
ബാല്യം
അറിഞ്ഞിരുന്നില്ല പലതിനും
ഉത്തരം മൗനമായി ഒഴുകിയെന്ന്
താടിയും മുടിയും നീട്ടി വളർത്തിയ
ഭ്രാന്തൻ
മുഷിഞ്ഞക്കുപ്പായക്കാരൻ
പിച്ചു പേയും പറയുന്നത് നോക്കി
ചിരിതൂകിയ ഞാനറിഞ്ഞില്ല
ഉള്ളിലൊരു കുന്നു നീറിപ്പുകഞ്ഞ്
പിച്ചും പേയും പറയുന്നുവെന്ന്
ഒഴിഞ്ഞുമാറിയ ഭ്രാന്തനെന്ന്
ഭ്രാന്തൻ
മുഷിഞ്ഞക്കുപ്പായക്കാരൻ
പിച്ചു പേയും പറയുന്നത് നോക്കി
ചിരിതൂകിയ ഞാനറിഞ്ഞില്ല
ഉള്ളിലൊരു കുന്നു നീറിപ്പുകഞ്ഞ്
പിച്ചും പേയും പറയുന്നുവെന്ന്
ഒഴിഞ്ഞുമാറിയ ഭ്രാന്തനെന്ന്
ഒരിക്കൽ നിനക്കെന്നെ
പ്രണയിച്ചേ മതിയാകു
അന്ന് വഴിയോരത്ത് നിന്റെ
മടിയിൽ മയങ്ങുമെന്റെ
നെറ്റിയിൽ അവർ എഴുതും
അവരെ എഴുതിയ കവിയെന്ന്
പ്രണയിച്ചേ മതിയാകു
അന്ന് വഴിയോരത്ത് നിന്റെ
മടിയിൽ മയങ്ങുമെന്റെ
നെറ്റിയിൽ അവർ എഴുതും
അവരെ എഴുതിയ കവിയെന്ന്
രാജീവ് സോമരാജ്, കോന്നി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക