കെട്ടിക്കൊണ്ടു വന്നമുതൽ അവളുടെ വാലിൽ തൂങ്ങി നടക്കാൻ തൊടങ്ങി എന്റെ മോൻ "എന്നുമ്മ പരാതി പറയാൻ തൊടങ്ങീട്ട് നാള് കൊറെയായി..
"നിനക്കു വയ്യെങ്കി അവിടെ വെച്ചേക്കു ഞാൻ ചെയ്തോളാം" എന്നു ഞാനവളോടു പറയുമ്പോ ഉമ്മാന്റെ മുഖം കാണേണ്ടതു തന്ന്യാണ്..
അതിനെക്കാൾ രസം വേറെയുണ്ട്..
വാപ്പയെന്നും ഉമ്മാനെ സഹായിക്കൂന്നും മിക്കപ്പൊഴും അടുക്കളയിൽ കേറാൻ വരെ സമ്മതിക്കാറില്ലെന്നുമൊക്കെ ഓർത്തെടുത്തു പറയുമ്പോ ആ നക്ഷത്രക്കണ്ണുകൾക്ക് ഒന്നൂടെ തിളക്കമേറും...
പക്ഷേ മരുമോളുടെ കാര്യം വന്നപ്പൊ ഉമ്മ ഒരു കൊച്ചു അമ്മായി അമ്മയായി മാറി..
കാര്യങ്ങൾ ഇങ്ങനൊക്കെ ആയതൊണ്ട് ഇലക്കും മുള്ളിനും കേടില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടോവണ്ടേ..
അതൊണ്ട് താൽക്കാലികമായി സഹായ സഹകരണങ്ങൾ നിർത്തി വെച്ചു അവൾ അടുക്കളയിൽ നെട്ടോട്ടം ഓടുമ്പോൾ ഞാൻ മൂരാച്ചി ഭർത്താവിനെപ്പൊലെ ഹാളിൽ ടീവി കാണുകയോ പത്രം വായിക്കുകയോ ഒക്കെ ചെയ്തിരിക്കുക പതിവായി..
ഇടക്കിടെ ഉമ്മാനെ സന്തോഷിപ്പിക്കാൻ "എടീ ചായ ചോദിച്ചിട്ടു എത്ര നേരായി" ന്നൊക്കെ അടുക്കളയിലോട്ടു നോക്കി വിളിച്ചു പറയും...
ആ സമയത്തു ഉമ്മ ആ പരിസരത്തെങ്ങാനും ഉണ്ടെന്കിൽ കണക്കായി..
"എന്റെ മോനൊരു ചായ ഉണ്ടാക്കിക്കൊടുക്കാൻ പോലും വയ്യാത്ത വിധം എന്തു മലമറിക്കുന്ന ജോലിയാ നിനക്കിവിടെ "എന്നു ചോദിച്ചോണ്ട് ഉമ്മയൊരു വരവുണ്ട്...
അതൊടെ വീർപ്പിച്ച മുഖവും ഒരു കയ്യിൽ ആവിപറക്കുന്ന ചായയുമായി അവൾ മുന്നിൽ പ്രത്യക്ഷപ്പെടും..
മറുകൈകൊണ്ട് ചുരീദാർ ഷാൾ ഉയർത്തി നെറ്റിയിലെ വിയർപ്പ് തുടച്ചോണ്ട് ചായ മേശപ്പുറത്തു വെച്ചോണ്ട് അവൾ എനിക്കു മാത്രം കേക്കാവുന്ന വിധത്തിൽ പറയാറുള്ളതു എന്താന്നോ..
"രാത്രി അങ്ങോട്ടു വാ
വെച്ചിട്ടുണ്ടെന്ന്.."
"രാത്രി അങ്ങോട്ടു വാ
വെച്ചിട്ടുണ്ടെന്ന്.."
അങ്ങിനൊക്കെ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോവുന്നതിനിടയിലാണ് ആ സംഭവം ഉണ്ടായതു..
പതിവു പോലെ അവൾ കിച്ചെനിലും ഞാൻ പത്രം വായനയിലും...
ഇടക്ക് കയ്യിൽ തൂക്കിപ്പിടിച്ച പാദസ്വരവുമായി അടുത്തേക്കു വന്ന അവൾ അതു എന്റെ നേരെ നീട്ടി..
ഇന്നാള് പണയം വെക്കാൻ ചോദിച്ചപ്പൊ കേക്കാത്ത ഭാവം നടിച്ച ഇവൾക്കിതെന്തു പറ്റി എന്നാലോചിച്ചു കൊണ്ടു ഞാനതു വാങ്ങിക്കുമ്പൊ "ഇപ്പൊഴെലും നിനക്കിതു തോന്നിയല്ലോ"ന്നു പറഞ്ഞതും അവളുടെ റിപ്ല്യ് വന്നു..
"അയ്യട ഇനീപ്പൊ ഇതൂടെ മാത്രേ ബാക്കിയുള്ളൂ പണയം വെക്കാൻ..
അതിന്റെ കൊളുത്ത് ലൂസായത് കാരണം അഴിഞ്ഞു വീണോണ്ടിരിക്കാ..
നിങ്ങളതൊന്നു മുറുക്കി തന്നേ.."
അതിന്റെ കൊളുത്ത് ലൂസായത് കാരണം അഴിഞ്ഞു വീണോണ്ടിരിക്കാ..
നിങ്ങളതൊന്നു മുറുക്കി തന്നേ.."
വായിച്ചോണ്ടിരുന്ന പത്രം മടക്കിവെച്ചു മുട്ടുകുത്തിക്കൊണ്ട് ഞാനതവളുടെ കാലിലണിയിച്ചു പല്ലുകൊണ്ട് അതിന്റെ കണ്ണി കടിച്ചു മുറുക്കുമ്പോഴാ ഉമ്മയാ വഴി വന്നതു..
"ഇനീപ്പൊ ഇതിന്റെ കുറവു കൂടെ ഉണ്ടാരുന്നുള്ളൂ..
ഇത്രെം നാള് പിറകെ നടക്കൽ മാത്രേ ഉണ്ടായിരുന്നുളളൂ..
ഇപ്പൊ കാലിലു വീണു സുജൂദ് ചെയ്യാനും തൊടങ്ങി..
നീയൊക്കെ എന്റെ വയറ്റിൽ തന്നെ പിറന്നുല്ലൊ..."
ഇത്രെം നാള് പിറകെ നടക്കൽ മാത്രേ ഉണ്ടായിരുന്നുളളൂ..
ഇപ്പൊ കാലിലു വീണു സുജൂദ് ചെയ്യാനും തൊടങ്ങി..
നീയൊക്കെ എന്റെ വയറ്റിൽ തന്നെ പിറന്നുല്ലൊ..."
ഒന്നും മിണ്ടാനാവാതെ നിക്കുന്ന എന്റെ മുഖഭാവം കണ്ടു ചിരിയടക്കാൻ പാടുപെടുകയാരുന്നു അവളപ്പോൾ.
○●
*സുജൂദ് =സാഷ്ടാംഗ പ്രണാമം
By
Rayan Sami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക