ഭാഗ്യവതി
_______________=======
കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ നോക്കി ഇന്ദു പുഞ്ചിരിച്ചു.
തിരക്കിട്ട ജീവിതത്തിനിടയിൽ സ്വന്തം മുഖം പോലും മറന്നു പോയിരിക്കുന്നു.കണ്ണാടി പലതിന്റെയും ഓർമ്മപ്പെടുത്തലാണ്.
ജീവിക്കാൻമറന്നുപോയ,സ്വത്വംനഷ്ടമായ,ജന്മങ്ങളുടെയൊക്കെ ഓർമ്മപ്പെടുത്തൽ.
പ്രതിബിംബത്തിന്റെ മുടിയിഴകളിൽ ശുഭ്രരാശി കലർന്നത് ആരും കാണാതെ വേരോടെ പിഴുതെറിഞ്ഞു.
നീണ്ടു വലിയ മിഴികളിൽ കുസൃതി ഓളം വെട്ടി.ഈ കർക്കിടകത്തിൽ നാൽപ്പത് എത്തിയത് സൗഹൃദങ്ങളിൽ ചിലർക്ക് മാത്രം അറിയുന്ന രഹസ്യം.
പിന്നെയറിയുന്നത് സർക്കാരിനാണ്, അതും രേഖകളിൽ ഭദ്രം.റിട്ടയർമെന്റ് ആവുന്നത് വരെ എല്ലാം ഭദ്രം.
ഇന്നിനി നാട്ടിലേയ്ക്കാണ്. ആഴ്ചാവസാനത്തിലെ പതിവ് ശനിയാഴ്ച്ച മടക്കം.
തിരിച്ചു വന്നാൽ വീണ്ടും ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയുള്ള മണിക്കൂറുകൾ.ഹോസ്റ്റൽ വാസം.
നല്ല പ്രായത്തിൽ ഒന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ ഈ ഓട്ടം ഓടേണ്ടതുണ്ടായിരുന്നോ,എന്ന് റൂംമേറ്റും സഹപ്രവർത്തകയുമായ നീരജയുടെ കുസൃതി ചോദ്യം ഓർമ്മ വന്നു.
അവൾക്കുള്ള മറുപടി മനസ്സിലുണ്ട്,ഇന്നുവരെ പുറത്തേയ്ക്ക് വന്നിട്ടില്ല.'
എന്റെ പൊന്നുമോളെ നല്ല പ്രായത്തിൽ കെട്ടിയ നിന്റെയൊക്കെ ഓട്ടമാണ് ഓട്ടം.ഒന്നൂല്ലെങ്കിലും എനിക്ക് മനസ്സമാധാനമുണ്ടല്ലോ'
അമ്മയ്ക്കാണ് ആധി മുഴുവൻ.
ഇന്ദു നിന്നെ ഇങ്ങനെ കണ്ടിട്ട് മനസ്സമാധാനത്തോടെ ഞാൻ എങ്ങനെ കണ്ണടയ്ക്കും..
അമ്മയ്ക്കുള്ള മറുപടിയും മനസ്സിലുണ്ട്,അതും ഇതുവരെ പുറത്തേയ്ക്ക് വന്നിട്ടില്ല.
എന്റെ അമ്മെ എനിക്ക് മൂന്നു വയസ്സുള്ളപ്പോ അച്ഛൻ പോയില്ലേ,പിന്നെ എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ കഷ്ടപ്പെട്ടത് ഞാൻ കണ്ടതല്ലേ.എന്നിട്ടിപ്പൊ അമ്മയുടെ ഗതിയോ,എന്റെ സങ്കടം അമ്മയെ ഓർത്തിട്ടാ, ഈ അവസ്ഥയിൽ അമ്മയെ കണ്ടിട്ട് ഞാനെങ്ങനെ കണ്ണടയ്ക്കും.'
ഓർത്തപ്പോ ചിരി വന്നു.
' ആഹാ ജോലികഴിഞ്ഞു വന്നു കണ്ണാടിയിൽ നോക്കി സ്വപ്നം കാണുവാണോ ഇന്ദു.നിനക്കിന്നു പോവേണ്ടതല്ലേ,ഇനിയും നിന്നാൽ നാട്ടിലെത്തുമ്പോ രാത്രിയാവില്ലേടി'.നീരജയാണ്
ഒന്ന് ചിരിച്ചു,അവൾക്കുള്ള മറുപടി ഉണ്ട്,പക്ഷെ അതും മനസ്സിലാണ്.
എന്റെ നീരജെ,ഈ രാത്രിയിലെ യാത്രയുടെ സുഖം നിനക്കറിയുമോ.അതും കെ എസ് ആർ ടി സി ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നുള്ള യാത്ര.
ചാറ്റൽ മഴയുണ്ടെങ്കിൽ പറയണ്ട..എന്താ രസം.നിനക്കൊക്കെ യോഗമില്ല.
അതെങ്ങനെ ,കെട്ടിയോന്റെ കൂടെ കാറിലിരുന്നു അരിയുടെയും പച്ചക്കറിയുടെയും വർധിച്ചു വരുന്ന ജീവിത ചെലവുകളുടെയും കുട്ടികളുടെ ഫീസിന്റെയും ഒക്കെ കണക്ക് പറഞ്ഞു തല്ലുകൂടി യാത്രപോവുന്ന നിനക്കൊക്കെ ആസ്വാദനത്തിന്റെ സുഖം അറിയില്ലല്ലോ.'
' പക്ഷെ പുറത്തുവന്നത് മറ്റൊന്നാണ്.ഞാനിറങ്ങുന്നു.ഇനി തിങ്കളാഴ്ച്ച കാണാം.
അമ്മയെ എന്റെ സ്നേഹാന്വേഷണം അറിയിക്കാൻ മറക്കല്ലേ ഇന്ദു'.പിന്നിൽ നിന്നും വീണ്ടും നീരജയുടെ ശബ്ദം.
ഇല്ലെടി. നിന്റെ വെറുപ്പന്വേഷണം പ്രത്യേകം പറയാം.മറുപടി മനസ്സിൽ.
'തീർച്ചയായും പറയാം' പുറത്തുവന്നത്.
ബസ് സ്റ്റോപ്പിൽ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി കുറച്ചു നേരം.ബസ് വന്നു.ഭാഗ്യം ,സൈഡ് സീറ്റ് കിട്ടി.
സാരി ഒതുക്കിപ്പിടിച്ചു,ബാഗു മടിയിൽ വെച്ച് സീറ്റിലേക്ക് ചാരി.ബസ് നീങ്ങിത്തുടങ്ങി.ഈ കാഴ്ചകളൊക്കെഎത്ര കണ്ടാലും മടുക്കില്ല.
വിരസത തോന്നിയാൽ അപ്പോൾ തന്നെ ചിന്തിക്കും,
'ഈ കാഴ്ചകളൊക്കെ കാണാൻ അനുവദിക്കപെട്ടിരിക്കുന്ന സമയം പരിമിതമാണ്.അതുകൊണ്ട് മടുക്കാൻ പാടില്ല.ഇതൊക്കെ ഭാഗ്യമല്ലേ...
അല്ലെങ്കിലും ഇന്ദു ഭാഗ്യവതി തന്നെയാണ്.കാവും തുളസിത്തറയും മരങ്ങളൊക്കെ നിറഞ്ഞ തൊടിയുമൊക്കെയുള്ള വീട്ടിൽ സുന്ദരിയായ അമ്മയുടെ വയറ്റിൽ ജനിച്ചു,
വേണ്ടുവോളം പഠിക്കാൻ അവസരം കിട്ടി.
നല്ലൊരു ജോലി ,അതും സർക്കാർ സർവീസിൽ.കൂടുതൽ കാത്തിരിക്കാതെ കിട്ടി.
അച്ഛനില്ലാത്ത കുറവ് അമ്മയും അമ്മൂമ്മയും അപ്പൂപ്പനും അറിയിച്ചില്ല.
തൊടിയിൽ തുമ്പപ്പൂവിനും പൂമ്പാറ്റയ്ക്കുമൊപ്പം തുള്ളിക്കളിച്ചു വളർന്നു.
വിവാഹപ്രായമെത്തിയപ്പോൾ തീരുമാനം സ്വന്തം നിലയിൽ എടുക്കാനുള്ള സ്വാതന്ത്ര്യം തന്നു.
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയുടെ കണ്ണീരിന്റെ ചൂട് കവിളിൽ തട്ടി ഉണർന്നപ്പോഴൊക്കെ പിഞ്ചുകൈകൊണ്ട് കണ്ണീർ തുടച്ചിരുന്നു.
അന്നും ചോദ്യങ്ങൾ പുറത്തുവിടാൻ മനസ് മടികാണിച്ചിരുന്നു.
സ്വന്തം കാലിൽനിൽക്കാറായപ്പോൾ അമ്മയുടെ നിഴലാവാനായിരുന്നു ഇഷ്ട്ടം.
' ഇന്ദു ഇനി ഇങ്ങനെ നിൽക്കാൻ തന്നെയാണോ നിന്റെ തീരുമാനം.'
മുപ്പത് കടന്നപ്പോൾ അമ്മയുടെ ആശങ്ക നിറഞ്ഞ ചോദ്യത്തെ പുഞ്ചിരികൊണ്ടു നേരിട്ടു.
എന്നിട്ട് രാത്രിയിൽ അമ്മ എന്നും വന്നിരിക്കാറുള്ള മുറ്റത്തെ മന്ദാരത്തിന്റെ ചുവട്ടിൽ കൽപ്പടിയിൽ അമ്മയുടെ മടിയിൽ ചാഞ്ഞു കിടന്നു മനസ്സിൽ പറഞ്ഞു.
അമ്മയുടെ അരികിൽ നിന്ന് എനിക്കെവിടെയും പോവേണ്ട.
യൗവ്വനത്തിൽ വൈധവ്യം തേടിയെത്തിയപ്പോൾ അമ്മ തളർന്നത് ഞാൻ കണ്ടു.
പിന്നെ അമ്പലത്തിലേക്ക് പോവുന്ന ചെമ്മൺ പാതയിൽ വെച്ച് മഴ ആർത്തലച്ചു വന്നപ്പോൾ സാരിതലപ്പിൽ എന്റെ ശിരസ്സുമൂടി ചേർത്ത് പിടിച്ചുകൊണ്ടു വേഗം നടന്നു ശങ്കരേട്ടന്റെ തയ്യൽക്കടയുടെ ഓരം ചേർന്നു നിന്നതും,
അപ്പൊ ഒരു കുടക്കീഴിൽ വാര്യത്തെ ശ്രീധരേട്ടനും ഭാര്യയും ഒട്ടിപ്പിടിച്ചു നടക്കുന്നത് കണ്ട് അമ്മയുടെ കണ്ണിൽ നിന്നും നീർത്തുള്ളി അടർന്നെന്റെ നെറുകയിൽ വീണതും...
ആ കണ്ണീർത്തുള്ളിയിലെ വേദന എന്തെന്നറിയാതെ അമ്മയുടെ അരക്കെട്ടിൽ കെട്ടിപിടിച്ചു മൃദുവായ വയറിൽ മുഖം ചേർത്തതും....
എല്ലാം ഓർമ്മയിൽ ഓളംവെട്ടാറുണ്ട്..
ചിലപ്പോൾ അമ്മയുടെ സ്നേഹം മുഴുവൻ തനിക്കു മാത്രം തരാനാവും വിധി അമ്മയെ തനിച്ചാക്കിയത്.
പടനകാലത്തിനിടയിൽ ക്ലാസ്സിലെ നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു തെക്കേമഠത്തിലെ ഹരി.
കൗമാര കാലത്തിൽ സൗഹൃദത്തിന് പ്രണയത്തിന്റെ രൂപം നൽകി ഹരി സമീപിച്ചപ്പോഴും രാത്രിയിൽ മാത്രം നിറയുന്ന അമ്മയുടെ കറുത്തിടതൂർന്ന കണ്പീലികളുള്ള നീണ്ടു വലിയ കണ്ണുകളായിരുന്നു മനസ്സ് നിറയെ.
ഹരിയുടെ വിവാഹക്ഷണക്കത്തിൽ നോക്കി പുഞ്ചിരിച്ചത് മറ്റൊന്നും കൊണ്ടായിരുന്നില്ല.
പ്രണയം ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്ക് അതിവേഗമൊഴുകുന്നതിന്റെ പൊരുള റിയാതെയുള്ള കുസൃതിച്ചിരി ആയിരുന്നു അത്.
'ഭാഗ്യം വീണില്ല.'
തൊടിയിലൂടെ കാറ്റിന്റെ കുളിർത്തലോടലേറ്റു നടക്കുമ്പോൾ മുന്നിലൊരു കുഴി,പെട്ടെന്ന് കാൽ പിന്നിലേയ്ക്ക് വലിച്ചു,വീണില്ല...
ഇന്ദു ഭാഗ്യമുള്ളവളാണ്.
' കണ്ണുതുറന്നിരുന്നു സ്വപ്നം കാണുവാണോ ഇന്ദുക്കുട്ടിയേ, ഇറങ്ങാറായി.പരിചിതമായ ശബ്ദംകേട്ട് വേഗം സ്വപ്നത്തിൽ നിന്ന് ഉണർന്നു.
'കേശവേട്ടൻ,ഇതെപ്പോ കേറി.'...ഓരോ സ്റ്റോപ്പിൽ ബസ് നിർത്തിയതും ആളുകൾ ഇറങ്ങിയതും കേറിയതുമൊന്നും താനറിഞ്ഞില്ലല്ലോ എന്ന് ചെറിയ ജാള്യതയോടെ ഓർത്തു...
അലെങ്കിൽ തന്നെ ഈ ദൂരയാത്രകൾക്കൊക്കെ ഒറ്റ ബസ് തന്നെയാ നല്ലത് ..ഇറങ്ങേണ്ടസ്ഥലമെത്തുന്നത് വരെ സുഖമായിരുന്നു സ്വപ്നം കാണാലോ......
തിരക്കിട്ട ജീവിതത്തിനിടയിൽ സ്വന്തം മുഖം പോലും മറന്നു പോയിരിക്കുന്നു.കണ്ണാടി പലതിന്റെയും ഓർമ്മപ്പെടുത്തലാണ്.
ജീവിക്കാൻമറന്നുപോയ,സ്വത്വംനഷ്ടമായ,ജന്മങ്ങളുടെയൊക്കെ ഓർമ്മപ്പെടുത്തൽ.
പ്രതിബിംബത്തിന്റെ മുടിയിഴകളിൽ ശുഭ്രരാശി കലർന്നത് ആരും കാണാതെ വേരോടെ പിഴുതെറിഞ്ഞു.
നീണ്ടു വലിയ മിഴികളിൽ കുസൃതി ഓളം വെട്ടി.ഈ കർക്കിടകത്തിൽ നാൽപ്പത് എത്തിയത് സൗഹൃദങ്ങളിൽ ചിലർക്ക് മാത്രം അറിയുന്ന രഹസ്യം.
പിന്നെയറിയുന്നത് സർക്കാരിനാണ്, അതും രേഖകളിൽ ഭദ്രം.റിട്ടയർമെന്റ് ആവുന്നത് വരെ എല്ലാം ഭദ്രം.
ഇന്നിനി നാട്ടിലേയ്ക്കാണ്. ആഴ്ചാവസാനത്തിലെ പതിവ് ശനിയാഴ്ച്ച മടക്കം.
തിരിച്ചു വന്നാൽ വീണ്ടും ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയുള്ള മണിക്കൂറുകൾ.ഹോസ്റ്റൽ വാസം.
നല്ല പ്രായത്തിൽ ഒന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ ഈ ഓട്ടം ഓടേണ്ടതുണ്ടായിരുന്നോ,എന്ന് റൂംമേറ്റും സഹപ്രവർത്തകയുമായ നീരജയുടെ കുസൃതി ചോദ്യം ഓർമ്മ വന്നു.
അവൾക്കുള്ള മറുപടി മനസ്സിലുണ്ട്,ഇന്നുവരെ പുറത്തേയ്ക്ക് വന്നിട്ടില്ല.'
എന്റെ പൊന്നുമോളെ നല്ല പ്രായത്തിൽ കെട്ടിയ നിന്റെയൊക്കെ ഓട്ടമാണ് ഓട്ടം.ഒന്നൂല്ലെങ്കിലും എനിക്ക് മനസ്സമാധാനമുണ്ടല്ലോ'
അമ്മയ്ക്കാണ് ആധി മുഴുവൻ.
ഇന്ദു നിന്നെ ഇങ്ങനെ കണ്ടിട്ട് മനസ്സമാധാനത്തോടെ ഞാൻ എങ്ങനെ കണ്ണടയ്ക്കും..
അമ്മയ്ക്കുള്ള മറുപടിയും മനസ്സിലുണ്ട്,അതും ഇതുവരെ പുറത്തേയ്ക്ക് വന്നിട്ടില്ല.
എന്റെ അമ്മെ എനിക്ക് മൂന്നു വയസ്സുള്ളപ്പോ അച്ഛൻ പോയില്ലേ,പിന്നെ എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ കഷ്ടപ്പെട്ടത് ഞാൻ കണ്ടതല്ലേ.എന്നിട്ടിപ്പൊ അമ്മയുടെ ഗതിയോ,എന്റെ സങ്കടം അമ്മയെ ഓർത്തിട്ടാ, ഈ അവസ്ഥയിൽ അമ്മയെ കണ്ടിട്ട് ഞാനെങ്ങനെ കണ്ണടയ്ക്കും.'
ഓർത്തപ്പോ ചിരി വന്നു.
' ആഹാ ജോലികഴിഞ്ഞു വന്നു കണ്ണാടിയിൽ നോക്കി സ്വപ്നം കാണുവാണോ ഇന്ദു.നിനക്കിന്നു പോവേണ്ടതല്ലേ,ഇനിയും നിന്നാൽ നാട്ടിലെത്തുമ്പോ രാത്രിയാവില്ലേടി'.നീരജയാണ്
ഒന്ന് ചിരിച്ചു,അവൾക്കുള്ള മറുപടി ഉണ്ട്,പക്ഷെ അതും മനസ്സിലാണ്.
എന്റെ നീരജെ,ഈ രാത്രിയിലെ യാത്രയുടെ സുഖം നിനക്കറിയുമോ.അതും കെ എസ് ആർ ടി സി ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നുള്ള യാത്ര.
ചാറ്റൽ മഴയുണ്ടെങ്കിൽ പറയണ്ട..എന്താ രസം.നിനക്കൊക്കെ യോഗമില്ല.
അതെങ്ങനെ ,കെട്ടിയോന്റെ കൂടെ കാറിലിരുന്നു അരിയുടെയും പച്ചക്കറിയുടെയും വർധിച്ചു വരുന്ന ജീവിത ചെലവുകളുടെയും കുട്ടികളുടെ ഫീസിന്റെയും ഒക്കെ കണക്ക് പറഞ്ഞു തല്ലുകൂടി യാത്രപോവുന്ന നിനക്കൊക്കെ ആസ്വാദനത്തിന്റെ സുഖം അറിയില്ലല്ലോ.'
' പക്ഷെ പുറത്തുവന്നത് മറ്റൊന്നാണ്.ഞാനിറങ്ങുന്നു.ഇനി തിങ്കളാഴ്ച്ച കാണാം.
അമ്മയെ എന്റെ സ്നേഹാന്വേഷണം അറിയിക്കാൻ മറക്കല്ലേ ഇന്ദു'.പിന്നിൽ നിന്നും വീണ്ടും നീരജയുടെ ശബ്ദം.
ഇല്ലെടി. നിന്റെ വെറുപ്പന്വേഷണം പ്രത്യേകം പറയാം.മറുപടി മനസ്സിൽ.
'തീർച്ചയായും പറയാം' പുറത്തുവന്നത്.
ബസ് സ്റ്റോപ്പിൽ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി കുറച്ചു നേരം.ബസ് വന്നു.ഭാഗ്യം ,സൈഡ് സീറ്റ് കിട്ടി.
സാരി ഒതുക്കിപ്പിടിച്ചു,ബാഗു മടിയിൽ വെച്ച് സീറ്റിലേക്ക് ചാരി.ബസ് നീങ്ങിത്തുടങ്ങി.ഈ കാഴ്ചകളൊക്കെഎത്ര കണ്ടാലും മടുക്കില്ല.
വിരസത തോന്നിയാൽ അപ്പോൾ തന്നെ ചിന്തിക്കും,
'ഈ കാഴ്ചകളൊക്കെ കാണാൻ അനുവദിക്കപെട്ടിരിക്കുന്ന സമയം പരിമിതമാണ്.അതുകൊണ്ട് മടുക്കാൻ പാടില്ല.ഇതൊക്കെ ഭാഗ്യമല്ലേ...
അല്ലെങ്കിലും ഇന്ദു ഭാഗ്യവതി തന്നെയാണ്.കാവും തുളസിത്തറയും മരങ്ങളൊക്കെ നിറഞ്ഞ തൊടിയുമൊക്കെയുള്ള വീട്ടിൽ സുന്ദരിയായ അമ്മയുടെ വയറ്റിൽ ജനിച്ചു,
വേണ്ടുവോളം പഠിക്കാൻ അവസരം കിട്ടി.
നല്ലൊരു ജോലി ,അതും സർക്കാർ സർവീസിൽ.കൂടുതൽ കാത്തിരിക്കാതെ കിട്ടി.
അച്ഛനില്ലാത്ത കുറവ് അമ്മയും അമ്മൂമ്മയും അപ്പൂപ്പനും അറിയിച്ചില്ല.
തൊടിയിൽ തുമ്പപ്പൂവിനും പൂമ്പാറ്റയ്ക്കുമൊപ്പം തുള്ളിക്കളിച്ചു വളർന്നു.
വിവാഹപ്രായമെത്തിയപ്പോൾ തീരുമാനം സ്വന്തം നിലയിൽ എടുക്കാനുള്ള സ്വാതന്ത്ര്യം തന്നു.
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയുടെ കണ്ണീരിന്റെ ചൂട് കവിളിൽ തട്ടി ഉണർന്നപ്പോഴൊക്കെ പിഞ്ചുകൈകൊണ്ട് കണ്ണീർ തുടച്ചിരുന്നു.
അന്നും ചോദ്യങ്ങൾ പുറത്തുവിടാൻ മനസ് മടികാണിച്ചിരുന്നു.
സ്വന്തം കാലിൽനിൽക്കാറായപ്പോൾ അമ്മയുടെ നിഴലാവാനായിരുന്നു ഇഷ്ട്ടം.
' ഇന്ദു ഇനി ഇങ്ങനെ നിൽക്കാൻ തന്നെയാണോ നിന്റെ തീരുമാനം.'
മുപ്പത് കടന്നപ്പോൾ അമ്മയുടെ ആശങ്ക നിറഞ്ഞ ചോദ്യത്തെ പുഞ്ചിരികൊണ്ടു നേരിട്ടു.
എന്നിട്ട് രാത്രിയിൽ അമ്മ എന്നും വന്നിരിക്കാറുള്ള മുറ്റത്തെ മന്ദാരത്തിന്റെ ചുവട്ടിൽ കൽപ്പടിയിൽ അമ്മയുടെ മടിയിൽ ചാഞ്ഞു കിടന്നു മനസ്സിൽ പറഞ്ഞു.
അമ്മയുടെ അരികിൽ നിന്ന് എനിക്കെവിടെയും പോവേണ്ട.
യൗവ്വനത്തിൽ വൈധവ്യം തേടിയെത്തിയപ്പോൾ അമ്മ തളർന്നത് ഞാൻ കണ്ടു.
പിന്നെ അമ്പലത്തിലേക്ക് പോവുന്ന ചെമ്മൺ പാതയിൽ വെച്ച് മഴ ആർത്തലച്ചു വന്നപ്പോൾ സാരിതലപ്പിൽ എന്റെ ശിരസ്സുമൂടി ചേർത്ത് പിടിച്ചുകൊണ്ടു വേഗം നടന്നു ശങ്കരേട്ടന്റെ തയ്യൽക്കടയുടെ ഓരം ചേർന്നു നിന്നതും,
അപ്പൊ ഒരു കുടക്കീഴിൽ വാര്യത്തെ ശ്രീധരേട്ടനും ഭാര്യയും ഒട്ടിപ്പിടിച്ചു നടക്കുന്നത് കണ്ട് അമ്മയുടെ കണ്ണിൽ നിന്നും നീർത്തുള്ളി അടർന്നെന്റെ നെറുകയിൽ വീണതും...
ആ കണ്ണീർത്തുള്ളിയിലെ വേദന എന്തെന്നറിയാതെ അമ്മയുടെ അരക്കെട്ടിൽ കെട്ടിപിടിച്ചു മൃദുവായ വയറിൽ മുഖം ചേർത്തതും....
എല്ലാം ഓർമ്മയിൽ ഓളംവെട്ടാറുണ്ട്..
ചിലപ്പോൾ അമ്മയുടെ സ്നേഹം മുഴുവൻ തനിക്കു മാത്രം തരാനാവും വിധി അമ്മയെ തനിച്ചാക്കിയത്.
പടനകാലത്തിനിടയിൽ ക്ലാസ്സിലെ നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു തെക്കേമഠത്തിലെ ഹരി.
കൗമാര കാലത്തിൽ സൗഹൃദത്തിന് പ്രണയത്തിന്റെ രൂപം നൽകി ഹരി സമീപിച്ചപ്പോഴും രാത്രിയിൽ മാത്രം നിറയുന്ന അമ്മയുടെ കറുത്തിടതൂർന്ന കണ്പീലികളുള്ള നീണ്ടു വലിയ കണ്ണുകളായിരുന്നു മനസ്സ് നിറയെ.
ഹരിയുടെ വിവാഹക്ഷണക്കത്തിൽ നോക്കി പുഞ്ചിരിച്ചത് മറ്റൊന്നും കൊണ്ടായിരുന്നില്ല.
പ്രണയം ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്ക് അതിവേഗമൊഴുകുന്നതിന്റെ പൊരുള റിയാതെയുള്ള കുസൃതിച്ചിരി ആയിരുന്നു അത്.
'ഭാഗ്യം വീണില്ല.'
തൊടിയിലൂടെ കാറ്റിന്റെ കുളിർത്തലോടലേറ്റു നടക്കുമ്പോൾ മുന്നിലൊരു കുഴി,പെട്ടെന്ന് കാൽ പിന്നിലേയ്ക്ക് വലിച്ചു,വീണില്ല...
ഇന്ദു ഭാഗ്യമുള്ളവളാണ്.
' കണ്ണുതുറന്നിരുന്നു സ്വപ്നം കാണുവാണോ ഇന്ദുക്കുട്ടിയേ, ഇറങ്ങാറായി.പരിചിതമായ ശബ്ദംകേട്ട് വേഗം സ്വപ്നത്തിൽ നിന്ന് ഉണർന്നു.
'കേശവേട്ടൻ,ഇതെപ്പോ കേറി.'...ഓരോ സ്റ്റോപ്പിൽ ബസ് നിർത്തിയതും ആളുകൾ ഇറങ്ങിയതും കേറിയതുമൊന്നും താനറിഞ്ഞില്ലല്ലോ എന്ന് ചെറിയ ജാള്യതയോടെ ഓർത്തു...
അലെങ്കിൽ തന്നെ ഈ ദൂരയാത്രകൾക്കൊക്കെ ഒറ്റ ബസ് തന്നെയാ നല്ലത് ..ഇറങ്ങേണ്ടസ്ഥലമെത്തുന്നത് വരെ സുഖമായിരുന്നു സ്വപ്നം കാണാലോ......
By Nisa Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക