Slider

വിനുവേട്ട.....

0

വിനുവേട്ട.....
ആ എന്താ ശ്രീ...
ഞാൻ ഒത്തിരി ഭാഗ്യം ചെയ്തവളാണ്...അതുകൊണ്ടല്ലേ എനിക്ക് വിനുവേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്...
വിനുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...
ചിരിക്കൊന്നും വേണ്ട.. എന്റെ കല്യാണം ഉറപ്പിച്ചപ്പോൾ വിനുവേട്ടൻ അല്ലാതെ വേറേ ആരെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയാൽ മരിച്ചു കളയും എന്ന് പറഞ്ഞപ്പോഴല്ലേ വിനുവേട്ടൻ രജിസ്റ്റർ വിവാഹത്തിന് സമ്മതിച്ചത്... എന്നിട്ട് ഇപ്പോൾ ചിരിക്കുന്നൊ ...??
"രണ്ടു കൊല്ലം മുന്നേ വീട്ടിൽ നിന്നും ഇറങ്ങി വന്നു വിവാഹം കഴിച്ചു കൂടെ കൂടിയതും എല്ലാം ഇന്നലെ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു കിടക്കുന്നു...
പക്ഷെ അമ്മയും അച്ഛനും അവരേ കാണണം അവരോടു മാപ്പ് ചോദിക്കണം എന്ന് ഞാൻ ഒത്തിരി പറഞ്ഞത് അല്ലേ.. പക്ഷേ വിനുവേട്ടൻ സമ്മതിച്ചില്ല.. അച്ഛനെയും അമ്മയെയും കാണേണ്ടിവരും എന്നത് കൊണ്ടല്ലേ വിനുവേട്ടൻ കേരളത്തിൽ നിന്നും ട്രാൻസ്ഫർ വാങ്ങി ചെന്നൈക്ക് വന്നതും കൂട്ടുകാരെയും വീട്ടുകാരെയും ബന്ധപ്പെടാൻ പാടില്ല, അവരെ കാണണം എന്ന് പറയാൻ പാടില്ല എന്ന് സത്യം ചെയ്തു വാങ്ങിയതും.." പറഞ്ഞുതീർന്നതും ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
"നിനക്ക് ഞാൻ ഉണ്ടല്ലോ എനിക്ക് നീയ്യും.. നമുക്ക് അത് മതി.." വിനു അവളുടെ കണ്ണുകൾ തുടച്ചു...
"അടുത്ത ആഴ്ച വാലന്റൈൻസ് ഡേ അല്ലേ നിനക്ക് എന്താ സമ്മാനം വേണ്ടത്...??"
"വിനുവേട്ടൻ എന്ത് തന്നാലും എനിക്ക് ഇഷ്ടമാണ്... എന്തു തരണം എന്നുള്ളത് വിനുവേട്ടന്റെ ഇഷ്ടം.."
"നമുക്ക് ഒരു യാത്ര പോകാം.. നമ്മൾ രണ്ടു പേരും കൂടി.. നീ ഇഷ്ടപ്പെടുന്ന.. പോകാൻ ആഗ്രഹിക്കുന്ന ചില സ്ഥലങ്ങളിൽ ഒക്കെ പോയി വരാം..."
ശ്രീ എല്ലാം മൂളി കേട്ടു...
അങ്ങനെ വാലന്റൈൻസ് ഡേയുടെ തലേ ദിവസം അവർ യാത്ര തിരിച്ചു... കാർ പാലക്കാട് കഴിഞ്ഞപ്പോൾ രാത്രി 12 മണി കഴിഞ്ഞു.. അന്നത്തേക്ക് യാത്ര മതിയാക്കി.. അവിടെ തങ്ങി.. അതിരാവിലെ വീണ്ടും യാത്ര തുടർന്നു..
കാലത്തു ഒൻപത് മണിയോടെ കാർ തൃശ്ശൂർ എത്തി.. അവിടെ ഒരു ഹോട്ടലിൽ ചായ കുടിക്കാൻ നിർത്തിയപ്പോൾ ആണ് ശ്രീ ശ്രദ്ധിച്ചത് തൃശൂർ ആയി എന്നത്..
ശ്രീയ്ക്ക് പ്രിയപ്പെട്ട സ്ഥലമാണ് അവിടെ വച്ചാണ് ശ്രീ വിനുവിനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും ഇഷ്ടത്തിലായതും എല്ലാം..തൃശൂർ റൗണ്ടിലെ പാർക്ക്, വടക്കുംനാഥന്റെ അമ്പലം, മൃഗശാല, മ്യൂസിയം, പിന്നെ വടക്കേ സ്റ്റാൻഡിലെ കൂൾബാർ എല്ലാം അവളുടെ മധുരമുള്ള പ്രണയകാല ഓർമ്മകൾ ആണ്..
"നമുക്ക് നമ്മുടെ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയാലോ.. അമ്പലത്തിൽ പോണം, പാർക്കിൽ പോണം എല്ലായിടത്തും പോണം, അവസാനം നമ്മുടെ സ്ഥിരം ജ്യൂസ് ഇല്ലേ.. അതും കുടിക്കണം.." (വീട് അത് മനസ്സിൽ ഉണ്ടേലും ശ്രീ പറഞ്ഞില്ല വിനുവേട്ടന് കൊടുത്ത സത്യം തെറ്റിക്കരുതല്ലോ)
"അവിടെയെല്ലാം പിന്നെ പോകാം ശ്രീ നീ കാറിൽ കയറ്.. നമുക്ക് വേറേ ഒരിടത്ത് പോകാനുണ്ട് .." വിനുവിന്റെ കാർ എറണാകുളം റോഡിലൂടെ നീങ്ങി.. ശ്രീ കണ്ണുമടച്ചു കിടന്നു.. മനസ്സിൽ സങ്കടമുണ്ട്..നാടും വീടും വീട്ടുകാരും കൂട്ടുകാരും എല്ലാം മനസ്സിൽ നിറയുകയാണ്..അവൾ പോലുമറിയാതെ കണ്ണുകളും നിറഞ്ഞൊഴുകുകയാണ്..അത് തടയാനായി ആണ് കണ്ണടച്ചു ഉറക്കം നടിച്ചു കിടന്നത്.. കണ്ണ് തുറന്നതും കാണുന്ന സ്ഥലങ്ങൾ എല്ലാം പരിചിതമാണ്.... അതേ തന്റെ നാട് ... ശ്രീയ്ക്ക് സന്തോഷം അടക്കാൻ ആയില്ല...
വണ്ടി തറവാടിന്റെ മുറ്റത്തു നിർത്തി .. അതിഥികളെ ആനയിക്കാൻ എന്നോണം അമ്മ ഉമ്മറത്തുണ്ട് അച്ഛൻ മുൻവശത്തെ ചാരുകസേരയിൽ ഇരുപ്പുണ്ട്.. വീടിന് ഒരു മാറ്റവും ഇല്ല അമ്മയും അച്ഛനും ക്ഷീണിച്ചു.. ശ്രീ മനസ്സിൽ കരുതി..
കാർ ഇറങ്ങിയതും അവൾ അമ്മയെ ഓടിച്ചെന്നു കെട്ടിപിടിച്ചു... രണ്ടു പേരും കുറേ കരഞ്ഞു... അച്ഛനും അമ്മയക്കും ശ്രീയ്ക്കും മാത്രമായി പരിഭവങ്ങളും പിണക്കങ്ങളും പറഞ്ഞു തീർക്കാനായി കുറച്ചു സമയം നൽകി വിനു പിറകിലുള്ള പറമ്പിലേക്ക് നടന്നു...
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞതും ശ്രീ വിനുവിന്റെ അടുത്ത് ചെന്ന് അവനെ കെട്ടി പിടിച്ചു...
നിറകണ്ണുകളോടെ അവൾ പറഞ്ഞു..
"വിനുവേട്ട.. ഞാൻ ഒത്തിരി ഭാഗ്യവതിയാണ്... എനിക്ക് എല്ലാ സന്തോഷവും ഒന്നിച്ചു കിട്ടി.. "
" ഒരു കാര്യം ചോദിക്കട്ടെ ഇതിനു ആയിരുന്നേൽ വിനുവേട്ടൻ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും കൂട്ടുകാരിൽ നിന്നും എന്നേ അകറ്റി നിർത്തിയത് എന്തിനാണ്...!! "
അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് വിനു പറഞ്ഞു "ഓർമ്മയുണ്ടോ ശ്രീ നിന്റെ വീട്ടുകാരുടെ ഇഷ്ടം ഇല്ലാതെ വിവാഹം കഴിക്കില്ല എന്ന്‌ ഞാൻ പറഞ്ഞത്... അപ്പോൾ നീ ആണ് വാശി പിടിച്ചത് നമുക്ക് ഒളിച്ചോടാം എന്ന് പറഞ്ഞത്, വേറെ ആരെങ്കിലും കഴുത്തിൽ താലി കെട്ടിയാൽ നീ മരിച്ചു കളയും എന്നും പറഞ്ഞു... ഒരു കത്ത് എഴുതി വച്ച് ഈ വീടിന്റെ പടി ഇറങ്ങിയതും നിന്റെ അച്ഛൻ നിശ്ചയിച്ച വിവാഹതിന്റെ തലേന്ന് നമ്മൾ വിവാഹം കഴിച്ചതും എല്ലാം ഓർമയുണ്ടല്ലോ...
നീ ഇറങ്ങിപ്പോയി എന്നറിഞ്ഞപ്പോൾ നിന്റെ വീട്ടിൽ എന്താ സംഭവിച്ചത് എന്ന് നിനക്ക് അറിയാമൊ...?
അന്ന് തളർന്നു വീണതാണ് നിന്റെ അച്ഛൻ.. കിടപ്പിലായിരുന്നു കുറച്ചു നാൾ മുന്നേ വരെ.. ഞാൻ നിന്റെ കൂട്ടുകാർ വഴിയാണ് അറിഞ്ഞത്.. അമ്മ നമ്മളെ ഒരിക്കൽ പോലും കണ്ടിട്ടില്ലേലും ഒത്തിരി ശപിച്ചിട്ടുണ്ടാകും അച്ഛനു ഈ അവസ്‌ഥ വരാൻ കാരണം നമ്മളായതുകൊണ്ട്..
ആ അവസ്ഥയിൽ നീ അവരെ കണ്ടാലോ അവരോട് സംസാരിച്ചാലോ അവർ നിന്നോട് അത്രയും ദേഷ്യത്തിലെ സംസാരിക്കുള്ളു ചിലപ്പോൾ മനസ്സറിഞ്ഞു ശപിക്കും.. അത് വേണ്ട എന്നുവച്ചിട്ടാണ് ഞാൻ വിളിക്കാൻ ശ്രമിക്കരുത് എന്ന് സത്യം ചെയ്യിപ്പിച്ചത്..
നിന്റെ ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഞാൻ അച്ഛനെ ചെന്നൈയിലെ ഒരു ഹോസ്പ്പിറ്റലിലെക്കു മാറ്റി.. ഇടക്ക് ഞാൻ പോകും കുറെ നേരം അവരുടെ കൂടെ ഇരിക്കും . സംസാരിക്കും.. നമ്മൾ ചെയ്ത തെറ്റ് തിരുത്താൻ ഞാൻ എന്നേ കൊണ്ട് കഴിയുന്നതൊക്കെ ചെയ്തു.. അച്ഛൻ കഴിഞ്ഞ ആഴ്ച പൂർണ്ണ ആരോഗ്യവാനായി ഡിസ്ചാർജ് ആയി വീട്ടിൽ കൊണ്ടുവന്നതിനു .. ശേഷമാണ് ഞാൻ ആരാണെന്നു അവരെ അറിയിച്ചതും .. ചെയ്ത തെറ്റുകൾക്ക് അവരോട് ക്ഷമ ചോദിച്ചതും..
അറിഞ്ഞപ്പോൾ എന്നേ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു ആ അമ്മ... അത്രയേ ഉള്ളു അവരുടെ ദേഷ്യവും സങ്കടവും... അനാഥൻ അയ എനിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം കിട്ടിയിട്ടില്ല.. ഭാഗ്യം ചെയ്തവർ ആണ് അച്ഛനും അമ്മയും ഉള്ളവർ.. നമുക്ക് എല്ലാം തിരിച്ചു കിട്ടി അച്ഛന്റെ ആരോഗ്യവും അവരുടെ സ്നേഹവും ഒക്കെ എന്നാൽ വീട്ടുകാരെ ഉപേക്ഷിച്ചു പോകുന്ന എല്ലാവര്ക്കും ഇങ്ങനെ ആകണം എന്നില്ല..ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടങ്ങൾ വരെ സംഭവിച്ചേക്കാം. "
Note:- പ്രണയം എല്ലാവർക്കും തോന്നാം.. പ്രണയം തോന്നിയാൽ വീട്ടുകാർ വഴി അന്വേഷിച്ചു വിവാഹം കഴിക്കാൻ ശ്രമിക്കുക... നമുക്ക് കിട്ടുമോ എന്ന് ഉറപ്പില്ലാത്ത ഒരാളെ ഇത്രയും പ്രണയിക്കാൻ കഴിഞ്ഞെങ്കിൽ നമ്മളുടെ സ്വന്തമായി നമ്മുടെ മാത്രമായി ലഭിക്കുന്ന ജീവിത പങ്കാളിയെ നമുക്ക് എത്രമാത്രം സ്നേഹിക്കാൻ കഴിയും...!! അല്ലാതെ പത്തിരുപത് വർഷം പൊന്നു പോലെ വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചു പ്രണയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഇറങ്ങി പോകുന്നവർ മാതാപിതാക്കൾക്കും ഒരു മനസ്സുണ്ടെന്നു മറക്കാതെ ഇരിക്കുക.. അവർ ഒന്ന് മനസ്സറിഞ്ഞു ശപിച്ചാൽ തീരുന്നതേ ഉള്ളു നമ്മുടെ സന്തോഷങ്ങൾ...
Sajith_Vasudevan(ഉണ്ണി...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo