Slider

ആ നല്ല കൂട്ടുകാരിക്കായ് കാത്തിരിപ്പ് തുടരുന്നു...

0

ഓട്ടൊ ഇറങ്ങി പ്ലാറ്റ് ഫോമിലൂടെ ഓടി കിതച്ചു എത്തിയപ്പോഴേക്കും തീവണ്ടി എന്നാക്കാളും വേഗത്തിൽ ഓടി തുടങ്ങിയിരുന്നു പിന്നെ ഒരു റിസ്ക് എടുക്കേണ്ടന്നു കരുതി ഒാട്ടം നിർത്തി അവിടെ ഇരുന്നു.
ഇനിയുള്ളത് അഞ്ചുമണിക്കുള്ള മെമുവാണ് അതിനു കയറിയാൽ വള്ളത്തോൾ സ്ററേഷനിൽ ഇറങ്ങി അവിടെ നിന്നും ബസ്സിൽ ഷൊർണൂർ പോകണം ക്യത്ത്യ സമയത്ത് എല്ലാം നടന്നാൽ ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള പാസഞ്ചർ കിട്ടും.
അങ്ങനെ ഇന്ന് കൃത്യസമയത്ത് നമ്മുടെ മെമു എത്തി പതിവിലും ആളു കൂടുതാലാണ്
എന്നാലും ഭാഗ്യം കൊണ്ട് എനിക്ക് ഇരിക്കാൻ സീറ്റും കിട്ടി.
ഒറ്റയ്ക്കുള്ള യാത്രാ ഓർമകൾക്കുള്ളതാണ് അതിങ്ങനെ മനസിനെ ഓരോ ദിക്കിലേക്ക് കൊണ്ടു പോകും അതുകൊണ്ടു തന്നെ വള്ളത്തോൾ നഗർ എത്തിയതറിഞ്ഞില്ല .
സ്ററേഷനിൽ ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് ഒരോട്ടമായിരുന്നു ഒറ്റയ്ക്കല്ല സ്ഥിരം ഓട്ടക്കാരായ ചേട്ടൻമാരും ചേച്ചിമാരും എല്ലാവരുമുണ്ട് .
ബസ്സ സ്റ്റോപ്പിൽ ചെന്നു ബസ്സ് വന്നാൽ ഓടി കയറണം ഇല്ലേൽ അടുത്ത ബസ്സേ കിട്ടൂ അപ്പൊ പിന്നെ ട്രൈനും മിസ്സാകും
ബസ്സിനു പുറകെയുള്ള ഓട്ടം പടിക്കുന്ന കാലം മുതലേ ശീലമായതുകൊണ്ട് നോ ടെൻഷൻ .
ദൂരെ നിന്നും ഹോൺ മുഴക്കി കൊണ്ട് ബസ്സ് വരുന്നതു കണ്ടതും യുദ്ധത്തിനു പോകാനെന്ന പോലെ എല്ലാവരും തയ്യാറെടുപ്പുകൾ നടത്തുന്നു.
പെട്ടെന്നാണ് എന്റെ കണ്ണിൽ അവളുടെ കണ്ണുകൾ ഉടക്കിയത് .
എവിടെയൊ കണ്ടു മറന്ന പോലുള്ള ഒരു ചിരി .
കൂടുതൽ ഒന്നിനും സമയമില്ല നോക്കികൊണ്ടിരുന്നാൽ ബസ്സു പോകും ഞാൻ ഓടി ബസ്സിൽ കയറി ഒത്തിരി തിരക്കായതുകൊണ്ട് മുൻ ഡോറിലൂടെയാണ് കായറിയത് .
അവളുടെ മുഖമായിരുന്നു മനസ്സു നിറയെ ആരാണവൾ എവിടെയുള്ളതാണവൾ .
ഇനിയവളെ കാണാൻ കഴിയുമൊ.
പെട്ടെന്ന് കണ്ടക്ടർ പുറകിൽ നിന്നും കാശ് ചോദിച്ചത്
തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും ഞാൻ അമ്പരന്നു പോയി അതാ അവൾ പുറകിൽ നിൽക്കുന്നു .
ഇടക്കിടെ ഞാൻ അവളെയൊന്ന് തിരിഞ്ഞു നോക്കി അവൾ എന്നെയും ശ്രദ്ധിക്കുന്നുണ്ട്
എന്തു പറഞ്ഞിട്ടെന്താ ഷൊർണൂർ എത്തി ഇവിടെ ഇറങ്ങണം .
അവൾ എവിടെക്കാണാവൊ പോകുന്നത് .
ഒന്നു തിരിഞ്ഞു നോക്കാനുള്ള സമയം പോലും കിട്ടിയില്ല കോഴിക്കോട് പാസഞ്ചർ കൂകി വിളിച്ചുകൊണ്ട് നീങ്ങുന്നു ഓടി അടുത്തെത്തിയെങ്കിലും ഇവിടെയും തോറ്റു തോൽവികൾ ഏറ്റു വാങ്ങാൻ തീവണ്ടികൾ ഇനിയും ബാക്കി എന്നും മനസിൽ പറഞ്ഞു .
ഇനി ഒരു ചായ കുടിക്കാം എന്നും കരുതി
തിരിഞ്ഞു നടന്നു .
ദൈവമേ അതാ വരുന്നു അവൾ വീണ്ടും കൂടെ ഒരു താടിക്കാരനും അച്ഛനാണെന്ന് തോന്നുന്നു എന്നെ പോലെ പാസ്ഞ്ചർ ലക്ഷ്യമാക്കി വന്നതാണ് അവരും എന്നു മനസിലായ് .
എന്നെ കണ്ടതും അവൾ ഒരു പഴയ പുഞ്ചിരിയുടെ പരിചയം നല്ലോണം മുഖത്തു കാണിച്ചു.
ഇനി ഏഴരയ്ക്ക് കണ്ണൂർ വണ്ടിയാണുള്ളത് .
അതിനുള്ളിൽ എങ്ങനെയെങ്കിലും അവളെ ഒന്നു പരിജയപെടണം എന്തു ചെയ്യുമെന്ന് ഒരു പിടിയും കിട്ടുന്നില്ല .
അവളും അച്ഛനും കൂടെ സ്റ്റേഷനു പുറത്തേക്ക് നടന്നു പോകുന്നതു കണ്ട ഞാനും അവർ കാണാതെ പുറകെ നടന്നു.
ഏതായാലും സമയം ഒത്തിരിയുണ്ട് ഒന്നു കറങ്ങിയിട്ടു വരാം .
സ്റ്റേഷനു മുൻപിലെ ചെരുപ്പു കുത്തിയുടെ അടുത്തേക്കാണ് അവർ പോയത് .
ട്രൈയിനിൽ കയറാനുള്ള ഓട്ടത്തിൽ അവളുടെ ചെരുപ്പ് പൊട്ടിയെന്ന് തോന്നുന്നു
അതിന്റെയൊരു ചമ്മലും അവളുടെ മുഖത്തുണ്ട് .
ഒരു ചായയും കുടിച്ച് ഞാൻ തിരിച്ച് സ്റ്റേഷനിലേക്ക് നടന്നു അല്ലേലും ഒരു പരിചയവുമില്ലാത്ത ഓൾടെ പുറകെ പോയാൽ മ്മളു പാതി വഴിയിൽ തനിച്ചാകും .
കുറച്ചു സമയത്തിനു ശേഷമാണ് അവളും അച്ഛനും ദൂരെ നിന്നും നടന്നു വരുന്നത് കണ്ടത്.
അവർ എന്റെ അടുത്തെത്തി ഒത്തിരി കസേരകൾ ഒഴിഞ്ഞു കിടപ്പുണ്ട് ഇവിടെ തന്നെ ഇരിക്കണേ എന്ന് മനസിൽ പ്രാർത്ഥിച്ചു തീർന്നതും
എന്റെ തൊട്ടടുത്ത സീറ്റിൽ തന്നെ അവളും അച്ഛനും വന്നിരുന്നു .
എന്റെ സീറ്റിനോട് ചേർന്നു തന്നെ അവൾ ഇരുന്നു അപ്പുറത്ത് അച്ഛനും .
അങ്ങോട്ട് വല്ലതും ചോദിക്കണം എന്നു കരുതിയതിനു മുൻപ് തന്നെ അവളുടെ അച്ഛൻ എന്നോട് ചോദിച്ചു മോനേ എപ്പൊഴാ കണ്ണൂർക്കുള്ള വണ്ടി
കൃത്യം സമയം പറഞ്ഞു കൊടുത്ത
ഞാൻ അവരെ പരിചയപെട്ടു .
അശ്വതി കൃഷ്ണ എന്നാണവളുടെ പേര്
എറണാകുളത്തെ ഒരു കോളേജിൽ പടിക്കുന്നു കോളേജിൽ ചേർന്നിട്ട് ഒരു മാസമേ ആയൊള്ളു
നാലു ദിവസം അവധി കിട്ടിയപ്പോൾ അച്ഛൻ
വിളിക്കാൻ വേണ്ടി പോയതായിരുന്നു വയാനാട്ടിൽ നിന്നാണ് വരുന്നത് .
ഒരു നാട്ടിൻ പുറത്തു കാരി നഗരത്തിൽ എത്തുമ്പോഴുണ്ടാകുന്ന എല്ലാ അമ്പരപ്പും ആകാംശയും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു .
ഒരു കളിക്കൂട്ടുകാരനോട് പറയുന്ന പോലെ അവിടെത്തെ വിശേഷങ്ങളും ബുദ്ധിമുട്ടുകളും അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരിന്നു.
ഒരു നല്ല കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാനും
ട്രൈയിൻ വരാൻ സമയമായ് ഏതാനും നിമിശങ്ങൾ കഴിഞ്ഞാൽ അവൾ പോകും ഇനി വീണ്ടും കാണുമൊ അറിയില്ല
ഫോൺ നമ്പർ ചോദിക്കുന്നത് ശരിയാണൊ എന്തു ചെയ്യും എന്നൊരു എത്തും പിടിയും കിട്ടിയില്ല.
ട്രൈയിനു സമയമായന്ന മുന്നറിയിപ്പ് വിവിധ ഭാഷകളിൽ വന്നു കൊണ്ടിരിക്കുന്നു ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി എണീറ്റു .
തീവണ്ടി വന്നു
നല്ല തിരക്കാണ് ഒന്നു കേറി പറ്റാൻ പാടു പെടും ഒരുമിച്ച് കയറാമെന്ന് അവൾ പറഞ്ഞു പക്ഷെ അകത്തേക്ക് കയറാൻ നന്നായി അധ്യാധിക്കേണ്ടി വരും .
അവളുടെ അച്ഛൻ ഈ തിരക്കു കണ്ട് അമ്പരന്നു നിൽക്കുകയാണ് ഈ തിരക്കിൽ അവൾ ലേഡീസ് കംപാർട്ടമെന്റിൽ കയറുന്നതാവും നല്ലതെന്ന് തോന്നി ഞാൻ അവളെയും അച്ഛനെയും കൊണ്ട് അങ്ങോട്ട ഓടി.
അവിടെ തിരക്കു കുറവാണ് ഞാനും അവളുടെ അച്ഛനും തൊട്ടു പുറകിലെ കംപാർട്ട്മെന്റിലും കയറി.
ഡോറിന്റെ തൊട്ടടുത്ത് തന്നെ ഞാൻ നിൽപ്പുറപ്പിച്ചു
ഓരോ സ്റ്റേഷനിലും തീവണ്ടി നിർത്തുമ്പോഴും ഞാൻ താഴെയിറങ്ങി അവളെ നോക്കും അവളും ജനൽ കമ്പികൾക്കിടയിലൂടെ നോക്കി ചിരിക്കും.
കുറച്ചു കഴിഞ്ഞപ്പോഴേക്കും തിരക്കു കാരണം എനിക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല
വൈകാതെ എനിക്കിറങ്ങേണ്ട സ്റ്റേഷനിൽ ഞാൻ ഇറങ്ങി
അവളെ ഒന്നൂടെ കാണാൻ ഒത്തിരി നോക്കിയെങ്കിലും പിന്നെയവളെ കണ്ടില്ല..
അന്ന് രാത്രി ഉറക്കമൊഴിച്ച് ഈ ഓർമകൾ കുറിച്ചു വച്ചത് എന്നെങ്കിലും ഒരിക്കൽ അവളെ കാണുമെന്ന ഉറപ്പോടെ ആയിരുന്നു..
ഒന്നു കോണ്ടാക് ചെയ്യാൻ ഒരു നമ്പർ പോലും കിട്ടിയില്ല
അവളുടെ പേരു വച്ച് ഫേസ്ബുക്കിലും ഒത്തിരി തിരഞ്ഞു നോക്കി കാണാൻ കഴിഞ്ഞില്ല .
പിന്നീട് ഓരോ യാത്രയിലും അവളെ തിരഞ്ഞു കൊണ്ടേയിരുന്നു..
കുറച്ചു കാലങ്ങൾക്കു ശേഷം അവളുടെ കോളേജിൽ അന്യേഷിച്ചു ചെന്നപ്പോഴാണ് അവൾ മറ്റെവിടെയൊ അഡ്മിഷൻ കിട്ടി അങ്ങോട്ട് മാറിയെന്ന വിവരം അറിഞ്ഞത്.
ഒന്നു കാണാൻ പല വഴികൾ ശ്രമിച്ചു ഒത്തിരി ചുറ്റി കറങ്ങി ഇതുവരെ കാണാ കഴിഞ്ഞില്ല.
ഒത്തിരി പെൺകുട്ടികളെ കണ്ടിട്ടുണ്ട്
പരിചയപെട്ടിട്ടുമുണ്ട് പക്ഷെ അവളെ എന്തോ വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും മറക്കാതെ തേടി കൊണ്ടിരിക്കുന്നു .
ആ നല്ല കൂട്ടുകാരിക്കായ് കാത്തിരിപ്പ് തുടരുന്നു...

By
Sai Prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo