Slider

ചൂണ്ട ----------------------ഭാഗം രണ്ട് ---

0

കഥ
--------
ചൂണ്ട 
----------------------ഭാഗം രണ്ട് ---
പുരുഷു പാറോല്‍
----------------------------
കറുത്ത ഫ്രെയിമുള്ള കണ്ണാടിക്കുള്ളിലെ രണ്ട് കണ്ണുകള്‍ മാത്രമായിരുന്നു, കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ചിന്നന്‍.മുന്‍പ് സ്കൂള്‍ ടീച്ചര്‍ ആയിരുന്നതിനാലാവാം ഇപ്പൊഴും കണ്ണുരുട്ടിയാണ് പേടിപ്പിക്കുന്നത്. തന്‍മാത്രകളെ വിഘടിപ്പിക്കുന്നത് തന്‍റെ കായികാദ്ധ്വാനം കൊണ്ടാണെന്ന ഭാവത്തിലാണ് പ്രൊഫസറുടെ കഠിനമായ ക്ളാസ്. അറുപത്തിയെട്ട് കണ്ണുകള്‍ പ്രൊഫസറുടെ ക്ളാസ് പിന്തുടരുമ്പോള്‍ രണ്ടു കണ്ണുകള്‍ മാത്രം അപരാഹ്നത്തിന്‍റെ ചാഞ്ഞ വെയിലിനു നേര്‍ത്ത മറതീര്‍ത്ത കാറ്റാടി മരത്തിന്‍റെ ചില്ലകളിലേക്ക് ചേക്കേറുന്നുണ്ടെന്ന് പ്രൊഫസര്‍ കണ്ടെത്തുകയാണെങ്കില്‍ തെറ്റി, അവളുടെ കണ്ണുകളിലേക്ക് വ്യക്തമായി നോക്കിയാല്‍ മനസിലാകും നോട്ടം ജനല്‍ വഴി പുറത്തേക്കാണെങ്കിലും അവള്‍ ആ കാറ്റാടി മരം കാണുന്നുണ്ടായിരുന്നില്ല. മനസ് മരണക്കിണറിലെ സാഹസികന്‍റെ സൈക്കിള്‍ വേഗം കറങ്ങിക്കൊണ്ടിരുന്നു.,
-'' ഇന്ദു സ്റ്റാന്‍റപ്പ് ''
അവള്‍ കേട്ടില്ല.
പ്രൊഫസര്‍ അടുത്ത് ചെന്ന് അവള്‍ കുറിച്ചുകൊണ്ടിരുന്ന പേപ്പര്‍ കൈയ്യിലെടുത്തപ്പോള്‍ മാത്രമാണ് സമചിത്തത കൈവരിക്കുന്നത്.
പ്രൊഫസര്‍ പ്ളാറ്റ് ഫോമില്‍ കയറി നിന്ന് ആ എഴുത്ത് ഉറക്കനെ വായിക്കുന്നതിനിടയില്‍ അവളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആംഗ്യം കാണിച്ചു.
.....'' എന്‍റെ മരണം ആത്മഹത്യ അല്ല, കൊലപാതകമാണ്...
'' ഇതാ കുഞ്ഞുങ്ങളെ ഇന്ദുവിന്‍റെ നീണ്ട കഥ , ഒന്നുറക്കെ വായിച്ചേ...മാഷൊന്ന് കേള്‍ക്കട്ടെ.''
ക്ളാസിലെ കുട്ടികള്‍ വിവിധ ഭാവങ്ങളില്‍ മാറി മാറി വായിക്കുമ്പോള്‍ ഇന്ദു തല കുനിച്ചു നിന്നു.
-'' ..അവന്‍ എപ്പ വേണമെങ്കിലും മുന്നില്‍ പ്രത്യക്ഷപ്പെടാം...''
...''- മുനിസിപ്പല്‍ ബസ്റ്റാന്‍റിലെ മൂത്രപ്പുരയുടെ ചുവരില്‍ നിന്നും ഏതോ സ്ത്രിയുടെ പേരും നമ്പരും എഴുതിയെടുക്കുന്ന അയാള്‍ തന്നെ...ഉടനെ അയാള്‍ ബസ്സില്‍ കയറുകയും യാത്രക്കാര്‍ക്ക് അച്ചടിച്ച കാര്‍ഡ് വിതരണം ചെയ്യുന്ന യാചകസ്ത്രീയോട് മനുഷ്യന്‍റെതല്ലാത്ത കണ്ണുകൊണ്ട് സംസാരിക്കുകയും ചെയ്യും...
.....
''- ഉം..മതി മതി..ഇത്തിരി മസാലയൊക്കെ ഉണ്ട് ,ഉത്തരാധുനീകമാവും...ഇന്ദു ഒരു കാര്യം ചെയ്യ്..പുറത്ത് നല്ല കാറ്റും വെളിച്ചവും ഉണ്ട്, ആ കാറ്റാടിയുടെ കീഴില്‍ പോയിരുന്ന് എഴുത്വോ..തലകുത്തി മറിയോ എന്തു വേണേലും ചെയ്തൊ...ക്ളാസില്‍ പറ്റില്ലാ..''
''- ഇത് ശരിയല്ല സര്‍...എഴുതുന്നത് ആത്ര വലിയ തെറ്റാണോ..''- ഇന്ദുവിന്‍റെ കൂട്ടുകാരി നന്ദ അവള്‍ക്കു വേണ്ടി സംസാരിച്ചപ്പോള്‍ രാംദാസ് എറ്റുപിടിച്ചു.
ഒരു ട്രെയിന്‍ ഓടിക്കിതച്ചു പോയ ശബ്ദത്തിലാണ് രാം ദാസ് ഓര്‍മയില്‍ നിന്ന് ഉണരുന്നത്.
...''..നീ എന്താ രാം ഓര്‍ത്തുകൊണ്ടിരുന്നത്...
'' ഒന്നുല്ല.''
-'' ഞാന്‍ പറയട്ടെ... ഇന്ദുവിനെ കുറിച്ചല്ലേ..''
-''ലുക്ക് നന്ദ...ഇന്ദുവിന്‍റെ മരണം എന്നെ വേദനിപ്പിച്ചില്ല എന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ നീ കരുതും പോലെ ഞാന്‍ പാടെ തളര്‍ന്നു പോയിട്ടില്ല.ദുരന്തങ്ങള്‍ എപ്പഴും വന്നു ചേരാം എന്ന തോന്നലില്‍ ഞാന്‍ എന്‍റെ മനസിനെ സജ്ജീകരിച്ചിരുന്നു.
( തുടരും )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo