വഴിയോരജീവിതങ്ങൾ.
===================
===================
നിരതെറ്റിയ പല്ലുകളുള്ള പെൺകുട്ടി.
ഇന്നലെയും അവൾ തിരക്കേറിയ സായന്തനത്തിൽ അങ്ങാടിയിൽ ഒരു കോണിലിരുന്നു മുല്ലപ്പൂമാല വിൽക്കുന്നുണ്ടായിരുന്നു.പൂക്കൂടയിൽ നിന്ന് പൂമാല കയ്യിലുയർത്തിപ്പിടിച്ച് തളർന്ന കണ്ണുകളാൽ ചുറ്റും പരതി "പൂമാല വേണോ.പൂമാല" എന്ന് ഇടയ്ക്കു വിളിച്ചു പറയുന്നുണ്ടായിരുന്നു.
കനിവുള്ളവർ ആരോ ഒരു മുഴം പൂമാല
അവളുടെ കയ്യിൽ നിന്നും പൊട്ടിച്ചു മേടിക്കുന്നു.ഒരു കടലാസ് തുണ്ടിൽ അവളത് ഭദ്രമായി പൊതിഞ്ഞു കൊടുത്തു.
വില ചോദിക്കാതെ ഒരു നോട്ടെടുത്ത് അവളുടെ മടിയിലേയ്ക്കിട്ടു കൊടുത്തിട്ട് അയാൾ പോയി.
അവൾ ആ നോട്ടിൽ നോക്കി തെറ്റു ചെയ്ത കുട്ടിയുടെ ഭാവത്തോടെ ഇരുന്നു.
അൽപ്പനേരം കൂടി അവിടെയിരുന്നിട്ടു പൂക്കൂട എടുത്തവൾ നടന്നു തുടങ്ങി.
സായന്തനത്തിലെ കാറ്റ് അവളുടെ അഴിഞ്ഞുലഞ്ഞ ചെമ്പൻ മുടിയിൽ അലകളുണ്ടാക്കി കടന്നുപോയി.
മുട്ടോളമെത്തുന്ന മുഷിഞ്ഞ പാവാടഞൊറിവുകൾ കാറ്റിൽ പറന്നു.ഒരു കൈ കൊണ്ട് അവൾ പാവാട ചേർത്ത് പിടിച്ചു.
മെലിഞ്ഞ കൈത്തണ്ട ദരിദ്രകൗമാരത്തിന്റെ അടയാളം കാട്ടി.
ആൾക്കൂട്ടത്തിലെവിടെയോ അവൾ മറഞ്ഞു.ആ മുഖം മനസ്സിൽ പതിഞ്ഞു കിടന്നു.ആ മുഖത്ത് തളർന്ന മിഴികളിൽ കണ്ട നിശ്ചയദാർഢ്യം എന്നെ ആകർഷിച്ചിരുന്നു.
വഴിയോരത്ത് ഏതെങ്കിലുമൊരു ശാപജന്മത്തിന് മാന്യതയുടെ മുഖം മൂടിയണിഞ്ഞവൻ കൊടുത്ത സമ്മാനമാവും അവൾ.അല്ലെങ്കിൽ ആരെങ്കിലും വലിച്ചെറിഞ്ഞു പോയതാവും.വേണ്ടാത്ത കളിപ്പാട്ടം വലിച്ചെറിയുന്നത് പോലെ.
ശരീരസുഖം തുല്യമായി പങ്കിടുമെങ്കിലും ഗർഭം സ്ത്രീയ്ക്ക് മാത്രമുള്ള വിശേഷത ആണല്ലോ.പുരുഷൻ ഉൽപ്പാദനം നടത്താൻ മാത്രമുള്ള ജന്മം.അവൻ ഗർഭം അംഗീകരിക്കണമെങ്കിൽ നാടും വീടും അറിഞ്ഞുള്ള ബന്ധമായിരിക്കണം.രഹസ്യമായി നടത്തുന്നതൊക്കെ രഹസ്യമായി അവസാനിപ്പിക്കാൻ ഇഷ്ട്ടം.പുരുഷന്റെ രഹസ്യം സ്ത്രീയ്ക്ക് പരസ്യം ..കാരണം വീർക്കുന്നത് അവളുടെ ഉദരം
സ്വന്തം ചോര ഏതു പട്ടിയിലും നിക്ഷേപിക്കും.അതൊക്കെ അവിടെ വളരും.
മാതൃത്ത്വം എന്ന ഭാവമുണ്ട് സ്ത്രീയ്ക്ക് രഹസ്യമാണെങ്കിലും അവൾ അത് ഏറ്റെടുക്കും.അവിഹിതമായി.എന്നിട്ട് വളർത്തും.ചേരിയിലോ ചെളിക്കുണ്ടിലോ കിടന്നു പ്രസവിക്കും.
എന്നിട്ട് അരവയർ നിറച്ചാണെങ്കിലും വളർത്തും.അവളാണ് ലോകത്തിന്റെ കണ്ണിൽ മഹാപാപി .
ഇതുപോലെ ആരുടെയൊക്കെയോ ജീവരക്തം തെരുവിൽ കൈയും കാലുമിട്ടടിച്ചു വളരുന്നു.
ഭിക്ഷയെടുക്കുന്നു,ഒടുവിൽ വിധിയോട് പൊരുതി മണ്ണിലാവുന്നു.
ചിന്തിച്ചു നിൽക്കുമ്പോൾ വീണ്ടും പഴയ സ്ഥാനത്ത് ഒരുകൂടനിറയെ പൂമാലയുമായി അവളെത്തി.നിരതെറ്റിയ പല്ലുകൾ കാണിച്ചു ചിരിച്ചു.
ഇന്നും ഞാനിവിടെ എത്തിയത് ആ കുഞ്ഞു കണ്ണുകളിലെ ആത്മവിശ്വാസം കാണുവാൻ മാത്രമാണ്.
ഇന്ന് വന്നത് അവളുടെ പക്കൽ നിന്നും ആ മുല്ലമാലകൾ മുഴുവൻ വാങ്ങുവാൻ കൂടിയാണ്....ഇന്ന് മാത്രമല്ല..എന്നും...നിശ്ചയദാർഢ്യമുള്ള ആ കുഞ്ഞികണ്ണുകൾ ഇനി വിശന്നു തളരരുത്..
ഒരു സാധാരണക്കാരനായ മനുഷ്യന് കണ്മുൻപിൽ നിസ്സഹായയായ ,ലോകം കണ്ടു തുടങ്ങിയ ഒരു സഹജീവിക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സഹായം...
ഇന്നലെയും അവൾ തിരക്കേറിയ സായന്തനത്തിൽ അങ്ങാടിയിൽ ഒരു കോണിലിരുന്നു മുല്ലപ്പൂമാല വിൽക്കുന്നുണ്ടായിരുന്നു.പൂക്കൂടയിൽ നിന്ന് പൂമാല കയ്യിലുയർത്തിപ്പിടിച്ച് തളർന്ന കണ്ണുകളാൽ ചുറ്റും പരതി "പൂമാല വേണോ.പൂമാല" എന്ന് ഇടയ്ക്കു വിളിച്ചു പറയുന്നുണ്ടായിരുന്നു.
കനിവുള്ളവർ ആരോ ഒരു മുഴം പൂമാല
അവളുടെ കയ്യിൽ നിന്നും പൊട്ടിച്ചു മേടിക്കുന്നു.ഒരു കടലാസ് തുണ്ടിൽ അവളത് ഭദ്രമായി പൊതിഞ്ഞു കൊടുത്തു.
വില ചോദിക്കാതെ ഒരു നോട്ടെടുത്ത് അവളുടെ മടിയിലേയ്ക്കിട്ടു കൊടുത്തിട്ട് അയാൾ പോയി.
അവൾ ആ നോട്ടിൽ നോക്കി തെറ്റു ചെയ്ത കുട്ടിയുടെ ഭാവത്തോടെ ഇരുന്നു.
അൽപ്പനേരം കൂടി അവിടെയിരുന്നിട്ടു പൂക്കൂട എടുത്തവൾ നടന്നു തുടങ്ങി.
സായന്തനത്തിലെ കാറ്റ് അവളുടെ അഴിഞ്ഞുലഞ്ഞ ചെമ്പൻ മുടിയിൽ അലകളുണ്ടാക്കി കടന്നുപോയി.
മുട്ടോളമെത്തുന്ന മുഷിഞ്ഞ പാവാടഞൊറിവുകൾ കാറ്റിൽ പറന്നു.ഒരു കൈ കൊണ്ട് അവൾ പാവാട ചേർത്ത് പിടിച്ചു.
മെലിഞ്ഞ കൈത്തണ്ട ദരിദ്രകൗമാരത്തിന്റെ അടയാളം കാട്ടി.
ആൾക്കൂട്ടത്തിലെവിടെയോ അവൾ മറഞ്ഞു.ആ മുഖം മനസ്സിൽ പതിഞ്ഞു കിടന്നു.ആ മുഖത്ത് തളർന്ന മിഴികളിൽ കണ്ട നിശ്ചയദാർഢ്യം എന്നെ ആകർഷിച്ചിരുന്നു.
വഴിയോരത്ത് ഏതെങ്കിലുമൊരു ശാപജന്മത്തിന് മാന്യതയുടെ മുഖം മൂടിയണിഞ്ഞവൻ കൊടുത്ത സമ്മാനമാവും അവൾ.അല്ലെങ്കിൽ ആരെങ്കിലും വലിച്ചെറിഞ്ഞു പോയതാവും.വേണ്ടാത്ത കളിപ്പാട്ടം വലിച്ചെറിയുന്നത് പോലെ.
ശരീരസുഖം തുല്യമായി പങ്കിടുമെങ്കിലും ഗർഭം സ്ത്രീയ്ക്ക് മാത്രമുള്ള വിശേഷത ആണല്ലോ.പുരുഷൻ ഉൽപ്പാദനം നടത്താൻ മാത്രമുള്ള ജന്മം.അവൻ ഗർഭം അംഗീകരിക്കണമെങ്കിൽ നാടും വീടും അറിഞ്ഞുള്ള ബന്ധമായിരിക്കണം.രഹസ്യമായി നടത്തുന്നതൊക്കെ രഹസ്യമായി അവസാനിപ്പിക്കാൻ ഇഷ്ട്ടം.പുരുഷന്റെ രഹസ്യം സ്ത്രീയ്ക്ക് പരസ്യം ..കാരണം വീർക്കുന്നത് അവളുടെ ഉദരം
സ്വന്തം ചോര ഏതു പട്ടിയിലും നിക്ഷേപിക്കും.അതൊക്കെ അവിടെ വളരും.
മാതൃത്ത്വം എന്ന ഭാവമുണ്ട് സ്ത്രീയ്ക്ക് രഹസ്യമാണെങ്കിലും അവൾ അത് ഏറ്റെടുക്കും.അവിഹിതമായി.എന്നിട്ട് വളർത്തും.ചേരിയിലോ ചെളിക്കുണ്ടിലോ കിടന്നു പ്രസവിക്കും.
എന്നിട്ട് അരവയർ നിറച്ചാണെങ്കിലും വളർത്തും.അവളാണ് ലോകത്തിന്റെ കണ്ണിൽ മഹാപാപി .
ഇതുപോലെ ആരുടെയൊക്കെയോ ജീവരക്തം തെരുവിൽ കൈയും കാലുമിട്ടടിച്ചു വളരുന്നു.
ഭിക്ഷയെടുക്കുന്നു,ഒടുവിൽ വിധിയോട് പൊരുതി മണ്ണിലാവുന്നു.
ചിന്തിച്ചു നിൽക്കുമ്പോൾ വീണ്ടും പഴയ സ്ഥാനത്ത് ഒരുകൂടനിറയെ പൂമാലയുമായി അവളെത്തി.നിരതെറ്റിയ പല്ലുകൾ കാണിച്ചു ചിരിച്ചു.
ഇന്നും ഞാനിവിടെ എത്തിയത് ആ കുഞ്ഞു കണ്ണുകളിലെ ആത്മവിശ്വാസം കാണുവാൻ മാത്രമാണ്.
ഇന്ന് വന്നത് അവളുടെ പക്കൽ നിന്നും ആ മുല്ലമാലകൾ മുഴുവൻ വാങ്ങുവാൻ കൂടിയാണ്....ഇന്ന് മാത്രമല്ല..എന്നും...നിശ്ചയദാർഢ്യമുള്ള ആ കുഞ്ഞികണ്ണുകൾ ഇനി വിശന്നു തളരരുത്..
ഒരു സാധാരണക്കാരനായ മനുഷ്യന് കണ്മുൻപിൽ നിസ്സഹായയായ ,ലോകം കണ്ടു തുടങ്ങിയ ഒരു സഹജീവിക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സഹായം...
By
Nisa Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക