നിനക്കായ്..
===========
ജീവിത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന സമയത്താണ് അവളെ ആദ്യമായി കണ്ടുമുട്ടിയത്. ഓട്ടോ ഓടിച്ചാണ് ഉമ്മയും നാലു പെങ്ങന്മാരും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്... പതിവുപോലെ
ഓട്ടോസ്റ്റാന്റിൽ നിൽക്കുമ്പോഴാണ് ഒരുമ്മയും മോളും വന്ന് വണ്ടിയിൽ കേറിയത്.... പെൺകുട്ടികൾ വണ്ടിയിൽ കയറിയാൽ കണ്ണാടിയിലൂടെ നോക്കുന്ന ശീലം പണ്ടേ ഉള്ളതാണ്... പഠിച്ചതല്ലേ പാടൂ.. പതിവു തെറ്റിക്കാനും പോയില്ല.. കണ്ണാടി ഒന്നു റെഡിയാക്കി വെച്ചു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു... തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മയും മഫ്ത കൊണ്ട് കണ്ണുതുടക്കുന്നു... ആവശ്യമില്ലാത്ത കാര്യത്തിൽ നമ്മളെന്തിന് ഇടപെടണം എന്നോർത്ത് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു... കരച്ചില് നിർത്തിയോന്നറിയാൻ വീണ്ടും നോക്കിയപ്പോഴും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നു. എന്തോ കാര്യായിട്ട് പ്രശ്നണ്ടല്ലോന്ന് തോന്നിയപ്പോ വണ്ടി സെെഡാക്കി ഞാൻ അവരോട് ചോദിച്ചു.
''ഞാൻ കുറേ നേരായി ശ്രദ്ധിക്കുന്നു.. ഇങ്ങളെന്തിനാ കരയുന്നത്..?''
അവളൊന്നും മിണ്ടിയില്ല..
ഉമ്മയാണ് എല്ലാം പറഞ്ഞത്..
'''മോളേ കോളേജിൽ ചേർക്കാൻ പോയതാണ് ഞങ്ങൾ, കുഞ്ഞുനാള് തൊട്ടേ ഓളുടെ ആഗ്രഹായിരുന്നു എഞ്ചിനീയറിങ്ങിന് പഠിക്കണമെന്നുള്ളത്. പഠിക്കാൻ മിടുക്കി ആയതോണ്ട് ഗവൺമെന്റ് കോളേജിൽ അഡ്മിഷനും കിട്ടി. പക്ഷേ... കോളേജ് ബസ്സുണ്ട്.. ടൗണുവരെ വരുന്നുള്ളൂ...
ഒരു കാലിനു സ്വാധീനക്കുറവുള്ളതു കൊണ്ട് ചതുക്കിയാ നടക്കുന്നത്...
ടൗൺ വരെ നടന്നുപോവാനും കഴിയില്ല.. ഒരാളുടെ സഹായമില്ലാതെ ബസ്സിൽ കേറാനും ഇറങ്ങാനും കഴിയൂല്ല മോൾക്ക്.. അപ്പോ ഞാൻ പറഞ്ഞു പഠിക്കാൻ പോവണ്ടാന്ന്... അതിന്റെ സങ്കടാ മോൾക്ക്...''
''വീട്ടില് വേറെ ആരൂല്ലേ..?''
''പതിനെട്ടു കൊല്ലായി മോളുടെ ഉപ്പ കിടപ്പിലായിട്ട്.. മരം മുറിക്കലായിരുന്നു പണി.. മരത്തിൽ നിന്നു വീണ് അരക്കുതാഴേ തളർന്നു കിടക്കാണ്.. മോൾക്കന്ന് ഒരു വയസ്സാണ് പ്രായം.. അന്നുതൊട്ട് ഞാൻ പണിക്കുപോയിട്ടാണ് ഞങ്ങള് ജീവിക്കുന്നത്.. ആ സമയത്താണ് ഒരു പനി വന്ന് മോളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്.. നാട്ടുകാരുടെ സഹായം കൊണ്ടാണ് അവളുടെ പഠിത്തം മുടങ്ങാതിരുന്നത്.. പക്ഷെ ഇപ്പൊ എല്ലാം അവസാനിക്കാൻ പോവുന്നു എന്നൊരു തോന്നൽ..''
കരച്ചിൽ അടക്കാൻ ആ ഉമ്മ പാടുപെട്ടു...
അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴും കെെകൾ കൊണ്ട് മുഖം പൊത്തി കരയുന്നു.. പിന്നെ ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല..
ആ ഉമ്മ പറഞ്ഞ കഥകളോർത്താൽ ഞാനെത്ര ഭാഗ്യം ചെയ്തവനാണെന്ന് തോന്നിപ്പോയി... മെയിൻ റോഡിൽ നിന്ന് കുറച്ചുള്ളിലായി ഒരു ചെറിയ ഓടിട്ട വീടിനു മുന്നിൽ വണ്ടി നിറുത്തി.. ആ ഉമ്മ പെെസ എനിക്കു നേരെ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു.... ''വേണ്ടുമ്മാ... ഇതിന് കൂലി വേണ്ട എനിക്ക്, നാട്ടുകാർ ചെയ്തുതരുന്ന സഹായമായി ഇതും കൂട്ടിക്കോ...''
തിരിച്ചു പോരുമ്പോൾ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ കണ്ടു നടക്കാൻ ബുദ്ധിമുട്ടുന്ന മോളുടെ കയ്യും പിടിച്ച് ആ ഉമ്മ വീട്ടിലേക്കു കേറുന്നത്.
മനസ്സിനുള്ളിൽ ഒരു നോവായി നിന്നു ആ ഉമ്മയും മോളും... പിന്നെ സ്റ്റാന്റിൽ പോയില്ല... നേരെ വീട്ടിലേക്കു പോയി... വീട്ടിലെത്തിയിട്ടും ആ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിത്തുടങ്ങി.. എന്റെ അന്തം വിട്ടുള്ള ഇരിപ്പ് കണ്ടിട്ടാവും ഉമ്മയും പെങ്ങന്മാരും ഓരോന്ന് ചോദിച്ചോണ്ടിരുന്നു.. അവസാനം അവരോട് ആ സംഭവം പറഞ്ഞു...
അതു കേട്ടപ്പോൾ അവർക്കും എന്റെ അവസ്ഥയായി... രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അതുതന്നെ ആയിരുന്നു മനസ്സിൽ... അപ്പോഴാണ് ഉമ്മ റൂമിൽ വന്നത്...'' മോനുറങ്ങിയോ..''
''ഇല്ലുമ്മാ...'''
''ഞാനൊരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി അനുസരിക്കോ...?''
''ഉം.''
''നാലു പെങ്ങന്മാരെ ന്റെ കുട്ടി നോക്കുന്നില്ലേ.. അതിലേക്ക് ഒരാളു കൂടി അധികായിന്ന് കരുതിക്കൂടേ..?'' ഉമ്മ പറഞ്ഞത് എന്താന്ന് മനസ്സിലാവാത്ത രീതിയിൽ ഉമ്മാടെ മുഖത്തേക്കൊന്നു നോക്കി.
''എന്നും രാവിലെ ഓട്ടോ എടുത്ത് നീ പോവുന്നില്ലേ... ആ കുട്ടിയെ ന്റെ കുട്ടി കോളേജ് ബസ്സ് വരുന്നിടത്തേക്ക് കൊണ്ടു വിടണം... അതിനുള്ള കൂലി ന്റെ കുട്ടിക്ക് പടച്ചോൻ തരും... ആ കുട്ടി പഠിച്ച് നല്ല നിലയിലെത്തിയാൽ ആ കുടുംബത്തിന് ഒരാശ്വാസമാവൂല്ലേ...?''
ഉമ്മാന്റെ ആ വലിയ മനസ്സീനു മുന്നിൽ പറയാൻ വാക്കുകളില്ലാതായി...
അതുവരെയുണ്ടായിരുന്ന മാനസികസംഘർഷമൊക്കെ മാറ്റിനിർത്തി ഉമ്മ പറഞ്ഞതോർത്ത് കിടന്നു...
പിറ്റേ ദിവസം തന്നെ ഉമ്മാടേയും പെങ്ങന്മാരുടേയും തീരുമാനപ്രകാരം അവളുടെ വീട്ടിലേക്ക് പോയി...
എന്നെ കണ്ടപ്പോൾ തന്നെ ആ ഉമ്മക്ക് മനസ്സിലായി... കിടപ്പിലായ ഉപ്പാക്ക് കഞ്ഞികൊടുക്കാണ് അവൾ..
ആ ഉമ്മയോടും ഉപ്പയോടുമായി ഞാൻ പറഞ്ഞു മോളുടെ പഠിത്തം മുടക്കണ്ട എന്നും രാവിലെ കോളേജ് ബസ്സ് വരുന്നിടത്തേക്ക് ഓട്ടോയില് ഞാൻ കൊണ്ടു വിടാമെന്നും..
അതു കേട്ടപ്പോൾ കരഞ്ഞു തളർന്ന അവളുടെ മുഖം പ്രകാശിച്ചു..
ഉമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി... വാക്കുകൾ കിട്ടാതെ ആ ഉപ്പ എന്നെ ദയനീയമായി ഒന്നു നോക്കി... ആ സന്തോഷം കാണ്ടപ്പോൾ ഞാൻ ന്റെ ഉമ്മാനെ ആണ് ഓർത്ത് പോയത്... എന്റുമ്മാടെ ആ വലിയ മനസ്സാണ് എന്നെക്കൊണ്ട് ഇങ്ങനൊരു നല്ലകാര്യം ചെയ്യിച്ചത്...
അങ്ങനെ അവളെ കോളേജ് ബസ്സിൽ കയറ്റിക്കൊടുക്കുന്നതും തിരിച്ചു വീട്ടിൽ കൊണ്ടു വിടുന്നതും ഞാൻ ഏറ്റെടുത്തു..
അധികം ഒന്നും സംസാരിക്കില്ലായിരുന്നു അവൾ.. ചോദിച്ചതിനു മാത്രം മറുപടി പറയും...ആദ്യമൊക്കെ കുറച്ചകൽച്ച തോന്നിയെങ്കിലും അതൊക്കെ പതിയെ ശരിയായി... അവളുടെ കെെപിടിച്ച് ബസ്സിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു...
പെങ്ങൾ എന്ന പദവിയിൽ നിന്നും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി അവൾ മാറിയിരുന്നു... എനിക്ക് അവളോടുള്ള ഇഷ്ടത്തെക്കുറിച്ച് ഒരിക്കൽ പോലും അവളോട് പറഞ്ഞിരുന്നില്ല.... ഓരോ ദിവസം കൂടുംതോറും അവളോടുള്ള ഇഷ്ടവും കൂടി വന്നു.. പഠിച്ച് നല്ലനിലയിൽ എത്തിക്കഴിഞ്ഞാൽ അവൾക്കും കൂടി സമ്മതമാണേൽ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്നു മനസ്സിനെ പറഞ്ഞു നിർത്തി...
എന്റെ ജീവന്റെ പാതിയായി എന്റെ ഓരോ ശ്വാസത്തിലും അവളുടെ നാമം പ്രണയ പൂർവ്വം എന്നിൽ നിറഞ്ഞു നിന്നു.
പരിധിയും പരിമിതികളും ഇല്ലാത്ത ലോകത്താണ് ഞാൻ അവളെ പ്രണയിക്കുന്നത്.. ആപ്രണയത്തെ ഉപമിക്കാനോ നിർവ്വചിക്കാനോ എനിക്കാവില്ല.. അവളോട് ഞാനതു പറയുന്നില്ലെങ്കിലും അവളെ ഞാൻ പ്രണയിക്കുന്നു... എനിക്കു പോലും അറിയാത്ത ഭാഷയിൽ... ഇന്നും അവളുടെ കെെപിടിച്ച് കോളേജ് ബസ്സിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ഞാൻ തന്നെ... അവളെനിക്ക് പ്രിയപ്പെട്ടവളാണ്... ഈ രാവിൽ ഉണർന്നിരിക്കാൻ നിന്റെ മിഴിയിലെ പ്രകാശത്തിൽ നിന്നിത്തിരി വെട്ടം ഞാൻ കടമെടുത്തോട്ടേ പെണ്ണേ....??
ജീവിത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന സമയത്താണ് അവളെ ആദ്യമായി കണ്ടുമുട്ടിയത്. ഓട്ടോ ഓടിച്ചാണ് ഉമ്മയും നാലു പെങ്ങന്മാരും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്... പതിവുപോലെ
ഓട്ടോസ്റ്റാന്റിൽ നിൽക്കുമ്പോഴാണ് ഒരുമ്മയും മോളും വന്ന് വണ്ടിയിൽ കേറിയത്.... പെൺകുട്ടികൾ വണ്ടിയിൽ കയറിയാൽ കണ്ണാടിയിലൂടെ നോക്കുന്ന ശീലം പണ്ടേ ഉള്ളതാണ്... പഠിച്ചതല്ലേ പാടൂ.. പതിവു തെറ്റിക്കാനും പോയില്ല.. കണ്ണാടി ഒന്നു റെഡിയാക്കി വെച്ചു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു... തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മയും മഫ്ത കൊണ്ട് കണ്ണുതുടക്കുന്നു... ആവശ്യമില്ലാത്ത കാര്യത്തിൽ നമ്മളെന്തിന് ഇടപെടണം എന്നോർത്ത് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു... കരച്ചില് നിർത്തിയോന്നറിയാൻ വീണ്ടും നോക്കിയപ്പോഴും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നു. എന്തോ കാര്യായിട്ട് പ്രശ്നണ്ടല്ലോന്ന് തോന്നിയപ്പോ വണ്ടി സെെഡാക്കി ഞാൻ അവരോട് ചോദിച്ചു.
''ഞാൻ കുറേ നേരായി ശ്രദ്ധിക്കുന്നു.. ഇങ്ങളെന്തിനാ കരയുന്നത്..?''
അവളൊന്നും മിണ്ടിയില്ല..
ഉമ്മയാണ് എല്ലാം പറഞ്ഞത്..
'''മോളേ കോളേജിൽ ചേർക്കാൻ പോയതാണ് ഞങ്ങൾ, കുഞ്ഞുനാള് തൊട്ടേ ഓളുടെ ആഗ്രഹായിരുന്നു എഞ്ചിനീയറിങ്ങിന് പഠിക്കണമെന്നുള്ളത്. പഠിക്കാൻ മിടുക്കി ആയതോണ്ട് ഗവൺമെന്റ് കോളേജിൽ അഡ്മിഷനും കിട്ടി. പക്ഷേ... കോളേജ് ബസ്സുണ്ട്.. ടൗണുവരെ വരുന്നുള്ളൂ...
ഒരു കാലിനു സ്വാധീനക്കുറവുള്ളതു കൊണ്ട് ചതുക്കിയാ നടക്കുന്നത്...
ടൗൺ വരെ നടന്നുപോവാനും കഴിയില്ല.. ഒരാളുടെ സഹായമില്ലാതെ ബസ്സിൽ കേറാനും ഇറങ്ങാനും കഴിയൂല്ല മോൾക്ക്.. അപ്പോ ഞാൻ പറഞ്ഞു പഠിക്കാൻ പോവണ്ടാന്ന്... അതിന്റെ സങ്കടാ മോൾക്ക്...''
''വീട്ടില് വേറെ ആരൂല്ലേ..?''
''പതിനെട്ടു കൊല്ലായി മോളുടെ ഉപ്പ കിടപ്പിലായിട്ട്.. മരം മുറിക്കലായിരുന്നു പണി.. മരത്തിൽ നിന്നു വീണ് അരക്കുതാഴേ തളർന്നു കിടക്കാണ്.. മോൾക്കന്ന് ഒരു വയസ്സാണ് പ്രായം.. അന്നുതൊട്ട് ഞാൻ പണിക്കുപോയിട്ടാണ് ഞങ്ങള് ജീവിക്കുന്നത്.. ആ സമയത്താണ് ഒരു പനി വന്ന് മോളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്.. നാട്ടുകാരുടെ സഹായം കൊണ്ടാണ് അവളുടെ പഠിത്തം മുടങ്ങാതിരുന്നത്.. പക്ഷെ ഇപ്പൊ എല്ലാം അവസാനിക്കാൻ പോവുന്നു എന്നൊരു തോന്നൽ..''
കരച്ചിൽ അടക്കാൻ ആ ഉമ്മ പാടുപെട്ടു...
അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴും കെെകൾ കൊണ്ട് മുഖം പൊത്തി കരയുന്നു.. പിന്നെ ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല..
ആ ഉമ്മ പറഞ്ഞ കഥകളോർത്താൽ ഞാനെത്ര ഭാഗ്യം ചെയ്തവനാണെന്ന് തോന്നിപ്പോയി... മെയിൻ റോഡിൽ നിന്ന് കുറച്ചുള്ളിലായി ഒരു ചെറിയ ഓടിട്ട വീടിനു മുന്നിൽ വണ്ടി നിറുത്തി.. ആ ഉമ്മ പെെസ എനിക്കു നേരെ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു.... ''വേണ്ടുമ്മാ... ഇതിന് കൂലി വേണ്ട എനിക്ക്, നാട്ടുകാർ ചെയ്തുതരുന്ന സഹായമായി ഇതും കൂട്ടിക്കോ...''
തിരിച്ചു പോരുമ്പോൾ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ കണ്ടു നടക്കാൻ ബുദ്ധിമുട്ടുന്ന മോളുടെ കയ്യും പിടിച്ച് ആ ഉമ്മ വീട്ടിലേക്കു കേറുന്നത്.
മനസ്സിനുള്ളിൽ ഒരു നോവായി നിന്നു ആ ഉമ്മയും മോളും... പിന്നെ സ്റ്റാന്റിൽ പോയില്ല... നേരെ വീട്ടിലേക്കു പോയി... വീട്ടിലെത്തിയിട്ടും ആ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിത്തുടങ്ങി.. എന്റെ അന്തം വിട്ടുള്ള ഇരിപ്പ് കണ്ടിട്ടാവും ഉമ്മയും പെങ്ങന്മാരും ഓരോന്ന് ചോദിച്ചോണ്ടിരുന്നു.. അവസാനം അവരോട് ആ സംഭവം പറഞ്ഞു...
അതു കേട്ടപ്പോൾ അവർക്കും എന്റെ അവസ്ഥയായി... രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അതുതന്നെ ആയിരുന്നു മനസ്സിൽ... അപ്പോഴാണ് ഉമ്മ റൂമിൽ വന്നത്...'' മോനുറങ്ങിയോ..''
''ഇല്ലുമ്മാ...'''
''ഞാനൊരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി അനുസരിക്കോ...?''
''ഉം.''
''നാലു പെങ്ങന്മാരെ ന്റെ കുട്ടി നോക്കുന്നില്ലേ.. അതിലേക്ക് ഒരാളു കൂടി അധികായിന്ന് കരുതിക്കൂടേ..?'' ഉമ്മ പറഞ്ഞത് എന്താന്ന് മനസ്സിലാവാത്ത രീതിയിൽ ഉമ്മാടെ മുഖത്തേക്കൊന്നു നോക്കി.
''എന്നും രാവിലെ ഓട്ടോ എടുത്ത് നീ പോവുന്നില്ലേ... ആ കുട്ടിയെ ന്റെ കുട്ടി കോളേജ് ബസ്സ് വരുന്നിടത്തേക്ക് കൊണ്ടു വിടണം... അതിനുള്ള കൂലി ന്റെ കുട്ടിക്ക് പടച്ചോൻ തരും... ആ കുട്ടി പഠിച്ച് നല്ല നിലയിലെത്തിയാൽ ആ കുടുംബത്തിന് ഒരാശ്വാസമാവൂല്ലേ...?''
ഉമ്മാന്റെ ആ വലിയ മനസ്സീനു മുന്നിൽ പറയാൻ വാക്കുകളില്ലാതായി...
അതുവരെയുണ്ടായിരുന്ന മാനസികസംഘർഷമൊക്കെ മാറ്റിനിർത്തി ഉമ്മ പറഞ്ഞതോർത്ത് കിടന്നു...
പിറ്റേ ദിവസം തന്നെ ഉമ്മാടേയും പെങ്ങന്മാരുടേയും തീരുമാനപ്രകാരം അവളുടെ വീട്ടിലേക്ക് പോയി...
എന്നെ കണ്ടപ്പോൾ തന്നെ ആ ഉമ്മക്ക് മനസ്സിലായി... കിടപ്പിലായ ഉപ്പാക്ക് കഞ്ഞികൊടുക്കാണ് അവൾ..
ആ ഉമ്മയോടും ഉപ്പയോടുമായി ഞാൻ പറഞ്ഞു മോളുടെ പഠിത്തം മുടക്കണ്ട എന്നും രാവിലെ കോളേജ് ബസ്സ് വരുന്നിടത്തേക്ക് ഓട്ടോയില് ഞാൻ കൊണ്ടു വിടാമെന്നും..
അതു കേട്ടപ്പോൾ കരഞ്ഞു തളർന്ന അവളുടെ മുഖം പ്രകാശിച്ചു..
ഉമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി... വാക്കുകൾ കിട്ടാതെ ആ ഉപ്പ എന്നെ ദയനീയമായി ഒന്നു നോക്കി... ആ സന്തോഷം കാണ്ടപ്പോൾ ഞാൻ ന്റെ ഉമ്മാനെ ആണ് ഓർത്ത് പോയത്... എന്റുമ്മാടെ ആ വലിയ മനസ്സാണ് എന്നെക്കൊണ്ട് ഇങ്ങനൊരു നല്ലകാര്യം ചെയ്യിച്ചത്...
അങ്ങനെ അവളെ കോളേജ് ബസ്സിൽ കയറ്റിക്കൊടുക്കുന്നതും തിരിച്ചു വീട്ടിൽ കൊണ്ടു വിടുന്നതും ഞാൻ ഏറ്റെടുത്തു..
അധികം ഒന്നും സംസാരിക്കില്ലായിരുന്നു അവൾ.. ചോദിച്ചതിനു മാത്രം മറുപടി പറയും...ആദ്യമൊക്കെ കുറച്ചകൽച്ച തോന്നിയെങ്കിലും അതൊക്കെ പതിയെ ശരിയായി... അവളുടെ കെെപിടിച്ച് ബസ്സിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു...
പെങ്ങൾ എന്ന പദവിയിൽ നിന്നും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി അവൾ മാറിയിരുന്നു... എനിക്ക് അവളോടുള്ള ഇഷ്ടത്തെക്കുറിച്ച് ഒരിക്കൽ പോലും അവളോട് പറഞ്ഞിരുന്നില്ല.... ഓരോ ദിവസം കൂടുംതോറും അവളോടുള്ള ഇഷ്ടവും കൂടി വന്നു.. പഠിച്ച് നല്ലനിലയിൽ എത്തിക്കഴിഞ്ഞാൽ അവൾക്കും കൂടി സമ്മതമാണേൽ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്നു മനസ്സിനെ പറഞ്ഞു നിർത്തി...
എന്റെ ജീവന്റെ പാതിയായി എന്റെ ഓരോ ശ്വാസത്തിലും അവളുടെ നാമം പ്രണയ പൂർവ്വം എന്നിൽ നിറഞ്ഞു നിന്നു.
പരിധിയും പരിമിതികളും ഇല്ലാത്ത ലോകത്താണ് ഞാൻ അവളെ പ്രണയിക്കുന്നത്.. ആപ്രണയത്തെ ഉപമിക്കാനോ നിർവ്വചിക്കാനോ എനിക്കാവില്ല.. അവളോട് ഞാനതു പറയുന്നില്ലെങ്കിലും അവളെ ഞാൻ പ്രണയിക്കുന്നു... എനിക്കു പോലും അറിയാത്ത ഭാഷയിൽ... ഇന്നും അവളുടെ കെെപിടിച്ച് കോളേജ് ബസ്സിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ഞാൻ തന്നെ... അവളെനിക്ക് പ്രിയപ്പെട്ടവളാണ്... ഈ രാവിൽ ഉണർന്നിരിക്കാൻ നിന്റെ മിഴിയിലെ പ്രകാശത്തിൽ നിന്നിത്തിരി വെട്ടം ഞാൻ കടമെടുത്തോട്ടേ പെണ്ണേ....??
ശുഭം
ജാസ്മിൻ സജീർ
ജാസ്മിൻ സജീർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക