ഹൃദയത്തടാകത്തിലൊരു
കുഞ്ഞോളക്കുത്തായ് നിറയുന്നതു
ശബ്ദം;
ജതിയായ്
സ്വരങ്ങളായ്
മൃദുകമ്പനങ്ങളായ്
ശിലയെപ്പോലുംശാലീനതയായ് മാറ്റും
ശബ്ദം ...
അരികത്താണെങ്കിലുമകലത്താണെങ്കിലും
പറയുന്നേരം മാത്രം
വിടരുന്നതും
ശബ്ദം
പറയാതിരിക്കുമ്പോൾ
വെറുതേ
കാതോർക്കുന്നൂ പല
ശബ്ദങ്ങൾ ;
നേരിൻ
തിരിനാളവുംതെളിച്ചൊരു പൂമ്പുലരിയായ് വന്നുദിച്ചതും
പിന്നെ വളർന്നു നട്ടുച്ചയായ്
കനൽ ഭാണ്ഡവും നൽകി
ചില നേരത്തോ
കണ്ണിൽ കനവിൻ നിറങ്ങളും...
പുഴയും മരങ്ങളും
പൊഴിയും ഋതുക്കളും
പല ശബ്ദങ്ങൾ ചേർന്ന് മൌനത്തിൻ കണ്ണീർക്കണം
ഉരുകിത്തീർന്നീടവേ
ഇനിയും സംസാരിക്കൂ മഴയെപ്പോലെന്നോടു ,
വരളും നിമിഷങ്ങൾ തളിരായുയിർക്കട്ടെ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക