......അഗാധതകൾ.....
വർഷങ്ങൾക്കു ശേഷമുള്ള ഒരു കണ്ടുമുട്ടലായിരുന്നു അത്...
നട പാതയ്ക്കരികിലെ ഒഴിഞ്ഞ സിമിന്റ് ബഞ്ചിൽ കടലിനഭിമുഖമായി ഞങ്ങൾ മുട്ടാതെ അടുത്തിരുന്നു . പുറകിൽ അടക്കിപ്പിടിച്ച ചിരികളുമായി നഗരം കാഴ്ചകൾ കണ്ടു രസിച്ചു നിന്നു.
മൗനം ഉറഞ്ഞ നിമിഷങ്ങളെ മുറിച്ച് ഞാൻ ചോദിച്ചു
അശ്വതി.... പറയൂ?..
അങ്ങകലെ ദൂര കാഴ്ചയായി ഏതോ ചരക്കു കപ്പൽ.. അതിനു പുറകിൽ ക്ലാവു പിടിച്ച ആകാശത്തിൽ വാക പൂവുകൾ വിതറി അസ്തമിക്കാനൊരുങ്ങുന്ന സൂര്യൻ..
തേങ്ങുന്ന പടിഞ്ഞാറെ കാറ്റിൽ അവളുടെ മുടിയിഴകൾ എന്നെ തൊട്ടുതലോടുന്നുണ്ടായിരുന്നു ..
കുട്ടികൾ..?
ഇല്ല,,, അതു പറയുമ്പോൾ അസ്തമന സൂര്യൻ അവളുടെ കണ്ണിൽ നിരാശയായി പ്രതിഫലിച്ചിരുന്നു.
ഇന്നലെകളുടെ ആയിരം കൈകളുമായി തിരമാലകൾ ഓടി വന്നു..
ട്യൂഷൻ ക്ലാസ്സിൽ മേശക്കിരുവശവും ഇരുന്ന് കണ്ണുകളാൽ കഥ പറഞ്ഞ സായാഹ്നങ്ങൾ...
ശിവരാത്രി ദിവസം അമ്പലനടയിൽ തെളിച്ചു വച്ച വിളക്കിനു മുന്നിലെ വെളുത്ത ആ മുഖം ..
ഓർമ്മകളിൽ നിന്നുണർന്ന് ഞാൻ പതുക്കെ പറഞ്ഞു തുടങ്ങി.. അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ..
പണ്ടിവിടെ കടലിനോട് ചേർന്ന് ഒരു പാറയുണ്ടായിരുന്നു.. കടലിനെ നോക്കിയിരുന്ന ഒരു പാറ..
അവൾ ചെറുതായി ഒന്നു ചിരിച്ചു..
ആ പാറയോട് തിരമാലയ്ക്ക് പ്രണയം ഉണ്ടായി.. അവൾ ആയിരം കൈകളുമായി വന്ന് പാറയെ പുണർന്നു.. ആയിരം നാവുമായി വന്ന് പാറയെ ചുംബിച്ചു...
ചേക്കേറുവാനായി ഏതോ തുരുത്തിലേക്ക് പക്ഷികൾ കൂട്ടമായി പറന്നു പോകുന്നുണ്ടായിരുന്നു.. കൂട്ടം തെറ്റി പറന്നു പോകുന്ന പക്ഷിയിലേക്ക് ഞാൻ വിരൽ ചൂണ്ടി...
പറയൂ.. നീ...
അവസാനം പാറ അലിഞ്ഞു.. തിരമാല യെ പുണർന്ന് പാറ കരവിട്ട് കടലിന്റെ അഗാധതയിലേക്ക് ഉരുണ്ടു പോയി.. പക്ഷെ...
ഞാൻ അശ്വതിയെ നോക്കിയില്ല ..
കടലിന്റെ അഗാധതയിൽ തിരമാല ഉണ്ടായിരുന്നില്ല.. പാറ തിരമാലയെ കാത്ത് അവിടെ അനങ്ങാതെ കിടന്നു..
അവനെ തിരഞ്ഞു ആയിരം കൈകളുമായി തിരമാല കരയിലേക്ക് ഓടി വന്നു ...
അവനെ കാണാതെ കരഞ്ഞു തലതല്ലി പിൻതിരിഞ്ഞു നടന്നു..
പിന്നെ... ചുംബിക്കുവാൻ, പുണരുവാൻ അവൾ മറ്റൊരു പാറ തേടി എങ്ങോട്ടോ പോയി....
സൂര്യൻ പൂർണ്ണമായും മറഞ്ഞിരുന്നു..
അശ്വതി എന്റെ കൈയ്യിൽ മുറുകെ പിടിച്ചു....
അവൾ കരയുകയായിരുന്നു...
അവളുടെ കരച്ചിൽ മറയ്ക്കാനെന്നവണ്ണം ഇരുട്ടിന്റെ കരിമ്പടപുതപ്പുമായി ആകാശം താഴേയ്ക്കിറങ്ങി വന്നു....
[Inspiration - പത്മനാഭന്റെ ഗൗരി ]
...പ്രേം
നട പാതയ്ക്കരികിലെ ഒഴിഞ്ഞ സിമിന്റ് ബഞ്ചിൽ കടലിനഭിമുഖമായി ഞങ്ങൾ മുട്ടാതെ അടുത്തിരുന്നു . പുറകിൽ അടക്കിപ്പിടിച്ച ചിരികളുമായി നഗരം കാഴ്ചകൾ കണ്ടു രസിച്ചു നിന്നു.
മൗനം ഉറഞ്ഞ നിമിഷങ്ങളെ മുറിച്ച് ഞാൻ ചോദിച്ചു
അശ്വതി.... പറയൂ?..
അങ്ങകലെ ദൂര കാഴ്ചയായി ഏതോ ചരക്കു കപ്പൽ.. അതിനു പുറകിൽ ക്ലാവു പിടിച്ച ആകാശത്തിൽ വാക പൂവുകൾ വിതറി അസ്തമിക്കാനൊരുങ്ങുന്ന സൂര്യൻ..
തേങ്ങുന്ന പടിഞ്ഞാറെ കാറ്റിൽ അവളുടെ മുടിയിഴകൾ എന്നെ തൊട്ടുതലോടുന്നുണ്ടായിരുന്നു ..
കുട്ടികൾ..?
ഇല്ല,,, അതു പറയുമ്പോൾ അസ്തമന സൂര്യൻ അവളുടെ കണ്ണിൽ നിരാശയായി പ്രതിഫലിച്ചിരുന്നു.
ഇന്നലെകളുടെ ആയിരം കൈകളുമായി തിരമാലകൾ ഓടി വന്നു..
ട്യൂഷൻ ക്ലാസ്സിൽ മേശക്കിരുവശവും ഇരുന്ന് കണ്ണുകളാൽ കഥ പറഞ്ഞ സായാഹ്നങ്ങൾ...
ശിവരാത്രി ദിവസം അമ്പലനടയിൽ തെളിച്ചു വച്ച വിളക്കിനു മുന്നിലെ വെളുത്ത ആ മുഖം ..
ഓർമ്മകളിൽ നിന്നുണർന്ന് ഞാൻ പതുക്കെ പറഞ്ഞു തുടങ്ങി.. അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ..
പണ്ടിവിടെ കടലിനോട് ചേർന്ന് ഒരു പാറയുണ്ടായിരുന്നു.. കടലിനെ നോക്കിയിരുന്ന ഒരു പാറ..
അവൾ ചെറുതായി ഒന്നു ചിരിച്ചു..
ആ പാറയോട് തിരമാലയ്ക്ക് പ്രണയം ഉണ്ടായി.. അവൾ ആയിരം കൈകളുമായി വന്ന് പാറയെ പുണർന്നു.. ആയിരം നാവുമായി വന്ന് പാറയെ ചുംബിച്ചു...
ചേക്കേറുവാനായി ഏതോ തുരുത്തിലേക്ക് പക്ഷികൾ കൂട്ടമായി പറന്നു പോകുന്നുണ്ടായിരുന്നു.. കൂട്ടം തെറ്റി പറന്നു പോകുന്ന പക്ഷിയിലേക്ക് ഞാൻ വിരൽ ചൂണ്ടി...
പറയൂ.. നീ...
അവസാനം പാറ അലിഞ്ഞു.. തിരമാല യെ പുണർന്ന് പാറ കരവിട്ട് കടലിന്റെ അഗാധതയിലേക്ക് ഉരുണ്ടു പോയി.. പക്ഷെ...
ഞാൻ അശ്വതിയെ നോക്കിയില്ല ..
കടലിന്റെ അഗാധതയിൽ തിരമാല ഉണ്ടായിരുന്നില്ല.. പാറ തിരമാലയെ കാത്ത് അവിടെ അനങ്ങാതെ കിടന്നു..
അവനെ തിരഞ്ഞു ആയിരം കൈകളുമായി തിരമാല കരയിലേക്ക് ഓടി വന്നു ...
അവനെ കാണാതെ കരഞ്ഞു തലതല്ലി പിൻതിരിഞ്ഞു നടന്നു..
പിന്നെ... ചുംബിക്കുവാൻ, പുണരുവാൻ അവൾ മറ്റൊരു പാറ തേടി എങ്ങോട്ടോ പോയി....
സൂര്യൻ പൂർണ്ണമായും മറഞ്ഞിരുന്നു..
അശ്വതി എന്റെ കൈയ്യിൽ മുറുകെ പിടിച്ചു....
അവൾ കരയുകയായിരുന്നു...
അവളുടെ കരച്ചിൽ മറയ്ക്കാനെന്നവണ്ണം ഇരുട്ടിന്റെ കരിമ്പടപുതപ്പുമായി ആകാശം താഴേയ്ക്കിറങ്ങി വന്നു....
[Inspiration - പത്മനാഭന്റെ ഗൗരി ]
...പ്രേം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക