നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പകരക്കാരി

Image may contain: 1 person
സാധാരണ ഉച്ചയൂണിന് ഒരു ഉണക്കമീൻ വറുത്തതെങ്കിലും കാണും
ഇന്ന് ഉച്ചയൂണിനു ചെന്നപ്പോ ഇന്നലെ വെച്ച കറിയും ചോറും മുന്നിലേക്ക് വെച്ച് നിരത്തിയിട്ടമ്മ പറഞ്ഞു ഇന്ന് ഇതേയുള്ളു എന്ന്..
ഞാൻ മനംമടുത്ത് ചോദിച്ചു വറുത്തതൊന്നുമില്ലേ എന്ന്..
വറുത്തത് വല്ലതും വേണെങ്കിൽ മേടിച്ചു കൊണ്ട് വരണം,, അമ്മയുടെ മറുപടി വളരെ ഉച്ചത്തിലുള്ളതായിരുന്നു..
ഇനി ഞാൻ വല്ലതും മിണ്ടിയാ ഇപ്പൊ കിട്ടണതും മുടങ്ങുമെന്നോർത്ത് ഉള്ളത് കഴിച്ച് കൈ കഴുകി..
അമ്മ പറഞ്ഞത് എത്ര നേരാണ് ഉപ്പ് മുതൽ കർപ്പൂരം വരെ ഇപ്പോഴും വാങ്ങണത് അച്ഛൻ തന്നെ..
ഓരോന്നും ആലോചിച്ചിരിക്കുമ്പോഴാണ് പെങ്ങൾ വരാന്തയിൽ ചോദ്യചിഹ്നം പോലിരിക്കണത് കണ്ടത്
കണ്ട പാടെ ഞാൻ ചോദിച്ചു ഉം എന്താ ടി ഈ ഇരിപ്പെന്ന്..
അവൾ നാലു തുള്ളലും രണ്ട് ചാട്ടവും നടത്തി അകത്തേക്ക് കയറി പോവുമ്പോൾ പറഞ്ഞു എന്റെ കാര്യത്തിലിടപെടാത്തവർ അതറിയേണ്ടെന്ന്..
ശരിയാണ് ഞാനവളുടെ കാര്യങ്ങൾ തിരക്കാറില്ല
തിരക്കിയാൽ തന്നെ അവളുടെ കൊഞ്ഞനം കുത്തൽ എനിക്ക് സഹിക്കാനാവില്ല ഒരു അടി പിടിയിലെ പിന്നെ അതവസാനിക്കാറുള്ളു..
വന്നു വന്നവൾക്കും ബഹുമാനം തെല്ലുമില്ലാതെയായി...
ഞാൻ കൊണ്ട് വന്നു കൂട്ടിനകത്താക്കിയ നായ വരെ വീട്ടിലേക്ക് കയറുമ്പോൾ ഒന്നു ഇളിക്കാൻ തുടങ്ങിയിരിക്കണ്..
പച്ച വെള്ളം ആ സാധനത്തിന് ഞാനിപ്പോ കൊടുക്കാറില്ല..
വീട്ടിൽ വിരുന്ന് കാർ ആരേലും വന്നാ എന്റെ കാര്യമാവും അമ്മയുടെ പ്രധാന ചർച്ചാ വിഷയം.. ഓനുള്ളതും ഇല്ലാത്തതും കണക്കാ എന്നൊക്കെ പറഞ്ഞ് അവസാനം പറയും
ആ അവന്റെ സമയം തെളിയാറായിട്ടില്ല എന്ന്..
അതു കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് തള്ള എരി തീയ്യിൽ എണ്ണയൊഴിക്കാണെന്ന്..
കാര്യങ്ങൾ ഒരു പന്തികേടിലേക്കാണ് പോണതെന്ന് തോന്നി തുടങ്ങി..
പല ജോലികളിലും കൊണ്ട് പോയി തലയിട്ടു ഒടുക്കം പെയിന്റിംഗ് ജോലിയിൽ ഉറച്ചു നിന്നു അതു കൊണ്ട് കാലം തള്ളി നീക്കി..
വീട്ടിലെ കാര്യങ്ങളെല്ലാം ഒരു വിധമിപ്പോ തെറ്റില്ലാതെ പോണുണ്ട്
വറുത്തതിനും പൊരിച്ചതിനുമിപ്പോ കുറവില്ല
എല്ലാമിപ്പോ വീട്ടിലെന്റെ പേരിലെത്തണുണ്ട്..
അങ്ങനെ കടന്നു പോവുമ്പോഴാണ് പെങ്ങളുടെ കല്യാണമുറപ്പിച്ചത്..
ചെറുക്കൻ പത്തരമാറ്റാണെന്നറിഞ്ഞപ്പോൾ അവൾ നിലത്തൊന്നുമല്ലായിരുന്നു..
മുമ്പവൾക്ക് വന്ന പല ആലോചനകളും ആസ്തി നോക്കി മുടങ്ങിയതായിരുന്നു..
അതു കൊണ്ട് തന്നെയാവും അവൾക്ക് ഇങ്ങനെ ഒരു ബന്ധം കിട്ടിയത് എന്നെനിക്കും തോന്നി..
പക്ഷേ ചെക്കന്റെ വീട്ടുകാർക്ക് ഒരു ഡിമാന്റ് ഉണ്ടായിരുന്നു ഞാൻ ചെക്കന്റെ പെങ്ങളെ കെട്ടണമെന്ന ഡിമാന്റ്..
വിവാഹത്തെ കുറിച്ച് ഞാൻ ആലോചിച്ചതല്ല എങ്കിലും വട്ട മുഖത്തിന് മുടിയൊരഴകുള്ള പെണ്ണ്, എന്നൊക്കെയുള്ള
എന്റെ വിവാഹ സങ്കൽപ്പങ്ങളിൽ ഇടിത്തീ വീണ പോലെയായി കാര്യങ്ങൾ..
അച്ഛൻ രാവിലെ പതിവില്ലാതെ എനിക്ക് മുമ്പിൽ നിന്ന് തല ചൊറിയുന്നത് കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി അച്ഛനെന്റെ സമ്മതം ചോദിക്കാനുള്ള നിപ്പാണെന്ന്..
അച്ഛൻ ഒരു വിധം കാര്യമെന്നോട് പറഞ്ഞു
ഞാൻ അച്ഛനോട് പറഞ്ഞു "ആ പെണ്‍കുട്ടിയെ ഞാൻ പോയി കണ്ടിട്ടില്ല പക്ഷേ അമ്മയും അച്ഛനും കണ്ടതാണ് നല്ല കുട്ടി ആണെന്നും ഇത്തിരി നിറം കുറവുണ്ടെന്നും പറഞ്ഞു
അവളുടെ കല്യാണം നടക്കാനല്ലെ എനിക്ക് സമ്മതമാണച്ഛാ എന്നും പറഞ്ഞ് ഞാൻ ജോലിക്കിറങ്ങി..
എന്റെ മനസ്സിലെ വിവാഹ സങ്കൽപ്പങ്ങൾ ഞാൻ അവൾക്ക് വേണ്ടി കുഴിച്ചു മൂടി..
എനിക്കവൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാനായി എന്ന ചിന്തയായിരുന്നു എന്നിലപ്പോൾ..
എന്തായാലും കല്യാണം അടുത്തെത്തി ഞാൻ സമ്പാദ്യമായി വെച്ച കുറച്ചു പൈസയും പിന്നെ വിളിക്കാതെ വെച്ച കുറികളും അവിടന്നുമിവിടന്നുമെല്ലാം കിട്ടാവുന്നത് മേടിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കി..
അതു വരെ എന്നിൽ കാണാത്ത മാറ്റങ്ങളാണ് വീട്ടുകാർ കണ്ടു തുടങ്ങിയത് വീട് ഭംഗി കൂട്ടൽ മുതൽ പെങ്ങൾക്കുള്ള സ്വർണ്ണം വരെ ഞാൻ തന്നെയെടുത്തു..
ഓരോന്നും ചെയ്തു തീർക്കുമ്പോൾ എന്തോ അമ്മയുടെ കണ്ണുകൾ ഇടക്കൊക്കെ നിറയുന്നത് ഞാൻ കണ്ടു..
ഞാൻ അമ്മയോട് ചോദിച്ചു എന്താ കാര്യം എന്ന്..
അമ്മ പറഞ്ഞു നിന്റെ ഇഷ്ടമൊക്കെ മാറ്റി വെച്ച് ഇങ്ങനെ ഓടണത് കാണുമ്പോ അമ്മക്ക് സങ്കടം വരണുണ്ട്..
അതു കേട്ടതും ഞാൻ പറഞ്ഞു ഇത്ര കാലം ഞാൻ ഇവിടെ തന്നെയായിരുന്നു ഇപ്പൊ ആണോ അമ്മ എന്നെ കണ്ടത്..
അമ്മ ചൂലെടുത്തില്ല എന്നേയുള്ളൂ..
ഞാൻ മനപ്പൂര്‍വ്വം അത് പറഞ്ഞൊഴിഞ്ഞതാണ് ഇല്ലേൽ അമ്മ ഈ സീനൊക്കൊ കരഞ്ഞു വഷളാക്കും എന്ന് തോന്നി..
ഒരു പന്തലിൽ രണ്ട് വിവാഹം അരങ്ങേറി ഞാനെന്റെ പെണ്ണിന്റെ കൈ പിടിച്ചു വലം വെച്ച് തിരിയുമ്പോൾ..
കൂടിയവരുടെ കുശു കുശുക്കൽ അവളുടെ നിറത്തെ ചൊല്ലിയാണെന്നെനിക്ക് മനസ്സിലായി...
പെങ്ങൾ ഇടക്കൊക്കെ നോക്കി കണ്ണുകൾ നിറക്കുന്നുണ്ടായിരുന്നു..
അവൾക്ക് മനസ്സിലായി അവളുടെ കല്യാണം നടക്കാനായി ഞാൻ നിന്ന് കൊടുത്തതാണെന്ന്...
ശരിയാണത് പക്ഷെ താലി കെട്ടിയവളുടെ കൈ ചേര്‍ത്ത് പിടിച്ച നിമിഷം ആ ചിന്ത ഞാൻ കരിച്ചു കളഞ്ഞിരുന്നു..
പെങ്ങൾ കതിർ മണ്ഡഭത്തിൽ നിന്നുമിറങ്ങുമ്പോൾ എന്നെ ചേര്‍ത്ത് ഓരോന്നും പറഞ്ഞു പൊട്ടിക്കരഞ്ഞു എന്റെ കണ്ണിലെ കലക്കം അറിയിക്കാതെ അവളെ യാത്രയാക്കി..
എല്ലാ മേളവും കഴിഞ്ഞ ആ രാത്രിയിൽ ചെറിയ വെട്ടമുള്ള മുറിയിൽ കണ്ണുകൾ നിറച്ചിരിക്കുന്നു എന്റെ ഭാര്യയായി കടന്നു വന്നവൾ..
അവൾക്കറിയാം പെങ്ങളുടെ കല്യാണം നടക്കാൻ ഞാൻ അവളെ കെട്ടിയതാണെന്ന്...
ഒരു കണക്കിൽ ശരിയാണത് പക്ഷെ താലി കെട്ടി കഴിഞ്ഞ പിന്നെ അതെല്ലാം ഞാൻ മറക്കണം
അവളെ ഒരു കണക്കിന് പറഞ്ഞു സമാനപ്പെടുത്തി..
അവളെന്റെ കാലുകളിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ അവളുടെ മനസ്സിന്റെ നിറം ഞാൻ അറിഞ്ഞിരുന്നു
അതു മാത്രം മതി ഉള്ള കാലമൊപ്പം കഴിയാൻ എന്നെനിക്കു തോന്നി...
മുറിയിലെ വെട്ടമണയുമ്പോൾ പെങ്ങൾക്ക് പകരമല്ല അവളെ കെട്ടിയതെന്ന് അവളെ ബോധ്യപ്പെടുത്തുന്ന തിരക്കിലേക്ക് ഞാനും കടന്നു..
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot