Slider

എന്റെ ജീവിതം എന്റേത് മാത്രം

0
Image may contain: 2 people, people smiling, eyeglasses, selfie, child, outdoor and closeup
''അമ്മേ കൊണ്ടുപോയ്ക്കോ എന്റെ സ്വർണ്ണം. എന്നിട്ട് ലോൺ അടയ്ക്ക് .. എന്റെ കല്യാണത്തിന് എടുത്ത ലോൺ തീർത്താലെങ്കിലും നിങ്ങൾ എന്നേ വീട്ടിലേക്ക് കൊണ്ട് പോവില്ലേ??? "
ഒരു ഭ്രാന്തിയേ പോലെ ഞാൻ അലറി..
അമ്മയും അച്ഛനും കണ്ണ് തുടച്ച് വേഗം ഇറങ്ങി.
എന്നെ കൊണ്ട് പോവാൻ പോലും അവർക്ക് തോന്നിയില്ല.
കൂലി പണിക്ക് പോയി കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ദിവസങ്ങൾ തളളി നീങ്ങുന്ന പാവങ്ങൾക്ക് ഞാൻ ഒരു ഭാരമായി തോന്നി കാണും.
ഒരു പാട് സ്വപ്നങ്ങൾ മനസ്സിൽ വെച്ച് പഠിച്ചു... പക് ഷേ എന്നേക്കാൾ 12 വയസ്സ് മുത്ത ദാസേട്ടന്റെ മുന്നിൽ താലിക്കായ് തല കുനിച്ച നിമിഷം എന്റെ സ്വപ്നങ്ങളും കൊഴിഞ്ഞു വീണു.
ലോണെടുത്ത് ഒരു കല്യാണം വേണ്ട അമ്മേ യെന്ന് പറഞ്ഞ് ഞാൻ കരഞ്ഞത് കേൾക്കാൻ പോലും ആരുമുണ്ടായില്ല..
ഇതാണ് എന്റെ വിധിയെന്ന് വിചാരിച്ച് ദാസേട്ടന്റെ അമ്മ തന്ന നിലവിളക്കുമായി പുതിയ
ജീവിതത്തിലേക്ക് വലത് കാൽ വെച്ച് കയറി..
പക് ഷേ അന്യന്റെ കക്കൂസ് കഴുകാൻ പോകുന്നവളുടെ മകളെ മരുമകളായി പൂജിക്കാൻ കൊണ്ട് വന്നതല്ലന്ന് പറഞ്ഞ് അമ്മായിയമ്മ ആദ്യരാത്രി കൈയിൽ തന്നത് ചൂലും, കഴുകാനുള്ള പാത്രങ്ങളുമായിരുന്നു.. മനസ്സ് മരവിച്ചതോണ്ടാവും കണ്ണീർ വന്നില്ല..
ഏട്ടത്തിയമ്മയുടെ അടിവസ്ത്രം വരെ അവർ തിരുമ്പാൻ തരാൻ തുടങ്ങി.
ദാസേട്ടാനാണങ്കിൽ ഒന്നും കേൾക്കണ്ട. ഒന്നിനും നേരമില്ല. '
ഒറ്റ മോളായത് കൊണ്ട് സങ്കടം പറയാൻ ഒരു കുട പിറപ്പ് പോലുമില്ല.
അമ്മയോട് പറഞ്ഞാൽ ലോണിന്റെ കാര്യം എടുത്തിടം....
വീട്ടിൽ പോയാൽ
രണ്ട് ദിവസത്തിൽ കൂടുതൽ അമ്മ നിറുത്തില്ല..
ഗർഭിണിയായപ്പോൾ വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങി. പക്ഷേ അതിനും ആയുസ്സുകുറവായിരുന്നു വളർച്ചയിലെന്നു പറഞ്ഞു ഒരു അബോര്ഷനില് എന്റെ ആ സ്വപ്നവും പൊലിഞ്ഞു .
ഏട്ടത്തിയമ്മ അത് കുറ്റപ്പെടുത്താനുള്ള പുതിയ വഴി യാക്കി . ഒടുവിൽ മച്ചി യെന്ന പേരും ചാർത്തി തന്നു . അവരുടെ മകളെ ഞാൻ തൊടുന്നത് ദോഷമാണെന്നു പറഞ്ഞു ചീത്ത വിളിച്ചപ്പോൾ ആദ്യമായി ഞാൻ പ്രതികരിച്ചു .
ഗർഭിണിയായപ്പോൾ കാൽസ്യം , തുടങ്ങിയ മരുന്നുകൾ അവർ എന്നെകൊണ്ട് കഴിപ്പിച്ചില്ല . എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടമായതിനു കാരണം അതുമാവാമെന്നു ഡോക്ടർ പറഞ്ഞത് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു .
അത് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു .
അതോടെ അവർ എന്നെ ഭ്രാന്തി യാക്കി . അമ്മയും അച്ഛനും ഭ്രാന്തി മകളെ കാണാൻ വന്നോപ്പോൾ എനിക്ക് ശരിക്കും ഭ്രാന്തു വന്നത് പോലെ തോന്നി .
പണ്ടങ്ങൾ വിറ്റ് ലോൺ അടിച്ചാലെങ്കിലും എനിക്ക് വീട്ടിൽ പോയി നിൽക്കാലോ എന്ന് കരുതി അവരോടു പറഞ്ഞതും എന്റെ ഭ്രാന്തിന്റെ ഭാഗമായി മാത്രമേ അമ്മ കണ്ടുള്ളു .
പക്ഷേ ഇനിയും ആ വീട്ടിൽ നിന്നാൽ ഞാൻ ശരിക്കും ഭ്രാന്തി യാവുമെന്നു ഉറപ്പായിരുന്നു.
പിറ്റേന്നു ആരോടും ഒന്നും പറയാതെ എന്റെ പണ്ടവും മായി ഞാൻ ഇറങ്ങി .
വാങ്ങിയ കടയിൽ തന്നെ എല്ലാം വിറ്റു . കിട്ടിയ കാശ് ബാങ്കിൽ കൊടുത്തു ലോൺ തീർത്തു ..
അമ്മക്കും അച് ഛനും അത് ഉൾകൊള്ളാൻ തീരെ പറ്റിയില്ല .
അയൽക്കാരും , കുടുംബ ക്കാരും എന്ത് പറയും എന്ന വേവലാതി .
അവർക്കു ഒരു ഭാരമായി തുടരാൻ മനസ്സ് അനുവദിച്ചില്ല . കൂട്ടുകാരുടെ സഹായത്തോടെ
ഒരു ചെറിയ ജോലി . താമസിക്കാൻ ഒരു ഹോസ്റ്റലും ശരിയാക്കി . ..
ഞാൻ ഇറങ്ങിയതും ദാസേട്ടന് ഏട്ടത്തിയമ്മ അവരുടെ ഏതോ ബന്ധു നേ ആലോചിക്കുന്ന വിവരം അറിഞ്ഞപ്പോൾ ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ തോന്നി..
ഡിവോഴ്സ് നോട്ടീസ് കിട്ടിയതും ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ ഒപ്പിട്ടു കൊടുത്തു . ഇനി ആ താലിയുടെ ഭാരവുമില്ല .
അമ്മയും അച്ഛനും വന്നപ്പോൾ കൂടെ പോവാതെ യിരിക്കാനായില്ല .പക്ഷേ ഇനി ഒരു താലിക്കു മുന്നിൽ കഴുത്തു നീട്ടാൻ പറയരുതെന്നു ഉറപ്പു വാങ്ങാൻ മറന്നില്ല.. കുടുംബക്കാരുടെ അഭിമാനം കാത്തു സൂക്ഷിക്കാൻ ഇനിയും ബലിയാടാവാൻ വയ്യ . പ്രണയിച്ചു വിവാഹം ചെയ്തതല്ല . വീട്ടുക്കാർ തേടി കൊണ്ട് വന്ന ബന്ധം. പക് ഷേ ആ ബന്ധം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഒരു ബന്ധുവിനേയും കണ്ടില്ല...
പെണ്ണിന് ജീവിക്കാം അതിനു യാതൊരു ഉറപ്പുമില്ലാത്ത താലിയുടെ പിൻബലം വേണ്ട.
ഞാൻ മേഘയാണ്. പക് ഷേ ഇനി ഈ മേഘ കണ്ണീർ മഴയാവില്ല.....
അമ്പിളി എം.സി
29-07-2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo