Slider

Captain Sunil Antony Speaking - 9

0


എടോ മാനുവേലേ,

ഒരിക്കൽ ഞാൻ ഫ്രാൻസിൽ നിന്നും ജർമ്മനിയിലേക്ക് സൈക്കിളിൽ പോവുകയായിരുന്നു. ചുമ്മാ.

ഇടക്ക് ഒരുത്തി കൈ - സോറി - കാൽ കാണിച്ചു. ഞാൻ നിറുത്തി.

വെള്ള വസ്ത്രം ധരിച്ച,
വെള്ള ഷൂവിട്ട,
വെള്ള മുടിയുള്ള,
വെളുത്ത ശരീരമുള്ള,
വെളുത്ത ചിരിയുള്ള
ഒരു ജർമ്മൻ ഫെമിനിസ്റ്റ്.
ലിഫ്റ്റ് ചോദിച്ചു -

"സാറേ, ആ ലക്സംബർഗ് കവലയിലെ അയപ്പക്ഷേത്രം വരെ ഞാനും വന്നോട്ടെ ?"

പെണ്ണല്ലേ ഫെമിനിസ്റ്റല്ലേന്ന് കരുതി ഞാൻ ഒകെ പറഞ്ഞു.

സൈക്കിളിന്റെ മുൻവശത്തെ ബാറിൽ അവളേയും വഹിച്ച് കൊണ്ട് ഞാൻ പോകെ, ഇടതും വലതും നിന്ന് ഫ്രഞ്ച്കാരും ജർമൻകാരും ഭക്ത്യാദരപൂർവ്വം എന്നെ തൊഴുന്നു.

ഇതെന്തേ ഇങ്ങനെ എന്ന് ഫെമിനിസ്റ്റിനോട് ഞാൻ ചോദിച്ചു.

അവൾ നാണിച്ച് മറുപടി പറഞ്ഞു -

"സാറേ അവർ തൊഴുകുന്നത് എന്നേയും സാറിനേയുമല്ല."

"പിന്നെ "

"സാറിന്റെ സൈക്കിളിനെയാണ് " അവൾ ചിരിച്ച് കൊണ്ട് മൊഴിഞ്ഞു.

"ലേക്കിൻ ക്യോം " ഞാൻ ചോദിച്ചു.

"സാറേ, നെപ്പോളിയൻ ബോണപ്പാർട്ടിന്റെ കാലം മുതൽ ഫ്രാൻസിലേയും, ഹിറ്റ്ലറേട്ടന്റെ കാലം മുതൽ ജർമ്മനിയിലേയും കംപ്ലീറ്റ് പുരുഷൻമാരേയും ഞാൻ 'വഹിച്ചിട്ടുണ്ട് '.

ആ എന്നെ ഒരു സൈക്കിൾ 'വഹിക്കുന്നത് ' കണ്ട് പാവം ഊളകൾ അമ്പരന്നിരിക്കുകയാണ് സാറേ."

ഭരതവാക്യം

"ഏവം വികലവ്യാഖ്യാനേ ഫ്രഞ്ച് മണീം
ദ്വിചക്ര ശകടേ നിതംബമർദനേ സുഖം
ഭവ്യാവദാരാ ഫ്രഞ്ച് തഥാ ജർമ്മൻ പ്രജായാം
ഏവം ഹെർക്കുലീസ് സൈക്കിൾ ജയ ജയ"


BY Sunil Antony

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo