നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Captain Sunil Antony Speaking - 6


എടോ മാനുവേലേ,

ഇന്നലെ കപ്പൽ പോളണ്ടിലായിരുന്നു.

വല്ല രക്ഷയുമുണ്ടോന്നറിയാൻ ഞാൻ പോളണ്ടിലെ "ഓൾ പോളിഷ് (നെയിൽ) ഫെമിനിസ്റ്റ് അസോസിയേഷ"ന്റെ ഒരു ബ്രാഞ്ച് മീറ്റിംഗിൽ പങ്കെടുത്തു.

ഒരു രക്ഷയുമില്ലെടോ ! ക്യാപ്റ്റർമാരെ ഇപ്പോൾ ഫെമിനിസ്റ്റുകൾക്ക് വേണ്ടാതായി.

ഫെസ്റ്റിന്സകൾക്ക് ഇപ്പോൾ താൽപര്യം, സ്ഥിരമായി ഫെമിനിസ്റ്റ് മീറ്റിംഗുകളിൽ പങ്കെടുക്കുന്ന, താടിവച്ച, മുടി നീട്ടിയ വളർത്തിയ, ബുള്ളറ്റിൽ നടക്കുന്ന പുരുഷ ഫെമിനിസ്റ്റുകളെയാണത്രെ !

അതാകുമ്പം ചായ, കാപ്പി, ഊണ്, മദ്യം, തുടങ്ങി എല്ലാ ചെലവും ആ ഊളകൾ വഹിച്ചോളും.

പാവം ഊളകൾ - തിങ്കൾ മുതൽ വെള്ളി വരെ പൊരിവെയിലത്ത് നിന്ന് വല്ല കെട്ടിടത്തിന് പെയിൻറടിച്ചും മെക്കാട്ട് പണി ചെയ്തും ഉണ്ടാക്കുന്ന കാശാ.

പക്ഷേ അതിൽ ഒരു വേന്ദ്രൻ എന്നോട് സ്വകാര്യമായി ഒരു കാര്യം പറഞ്ഞു - "സാറേ, ഇവളുമാർക്കായി
ചെലവഴിക്കുന്ന കാശൊക്കെ അണ-പൈസ കുറയാതെ "കമ്മീഷൻ" ഇനത്തിൽ ഞങ്ങൾ തിരിച്ച് പിടിക്കും" !

ഞാൻ ഞെട്ടിപ്പോയി. സംഗതിയുടെ ഇരിപ്പുവശം - സോറി - കിടപ്പുവശം ഇപ്പഴാ ബോധ്യായേ !

ഇന്നത്തെ ഭരതവാക്യത്തിൽ ഞാൻ ശങ്കരാചാര്യരെ നമിക്കുന്നു. പാവം ജാതിയിൽ കൂടിപ്പോയി. അല്ലെങ്കിൽ മുൻപേ നമിച്ചിരുന്നേനേം.

ഭരതവാക്യം

"ബ്ലഡിലോ മോന്താ ലും കൃത കേശാ
കാഷായാംബര ബഹുതരം ജീൻസും
പശ്ശ്യമപി ജന പുനരുദ്ധാരണ ശക്തീം
ബിസിനസ് നിമത്തം ബഹുകൃതവേഷം."

( ഞാനും ഒരു കാലടിക്കാരനാണല്ലോ !)


By Sunil Antony

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot