എടോ മാനുവേലേ,
നമ്മുടെ കപ്പലിലെ ആ സ്പെയിൻകാരൻ സെയ്ലർ - ആൻഡ്രിയാസ് ഇസ്കോ - ഇന്നെന്നെ വിളിച്ചിരുന്നു.
പാവം കരച്ചിലോട് കരച്ചിൽ. (സൗണ്ട് പഴയ പോലെ തന്നെ - ങീ ..... ങീ..... ങീ ......)
"ക്യാപ്റ്റാ, എന്റെ കല്യാണം കഴിഞ്ഞു. "
" അതിന് നീയെന്തിനാടാ കരയുന്നേ ? ബ്ലഡി ഫൂൾ ! ഇതൊക്കെ നാട്ടിൽ പതിവാ." ഞാൻ പറഞ്ഞു.
"അതല്ലാ ക്യാപ്റ്റാ, സ്പെയിനിലെ ഒരു ഫെയ്മസ് ഫെമിനിസ്റ്റിനെയാണ് ഞാൻ കെട്ടിയത്."
ഞാൻ പറഞ്ഞു -
" അതിനെന്താ ആൻഡ്രിയാസേ ? ഫെമിനിസ്റ്റുകൾക്ക് എന്താ കുഴപ്പം ? കേരളത്തിലും ഫെമിനിസ്റ്റുകളുണ്ടല്ലോ ?തനിക്കറിയോ, ഒരിക്കൽ ഞാൻ ഇംഗ്ലണ്ടിൽ വച്ച് ഒരു ഫെമിനിസ്റ്റുമായി സംസാരിച്ചിട്ട് പോലുമുണ്ട്. അതും മൂന്നര മിനിറ്റ്. എനിക്ക് ഒരു കുഴപ്പവുമുണ്ടായില്ലല്ലോ ?"
"അതല്ല ക്യാപ്റ്റാ-
ആദ്യരാത്രി 'കലാപരിപാടി' ക്ക് ശേഷം പഴയ ഓർമ്മ വച്ച് അറിയാതെ കയ്യിലുണ്ടായിരുന്ന രണ്ട് യൂറോ ഞാനവളുടെ കയ്യിൽ കൊടുത്തു പോയി !"
"അയ്യോ, അത് വേണ്ടായിരുന്നു." ഞാൻ പറഞ്ഞു.
"അതുമല്ല ക്യാപ്റ്റാ, ദുരന്തം വേറൊന്നാണ് ... ങീ .....ങീ-.....ങീ,......"
" എന്ന് വച്ചാൽ"എനിക്ക് ആകാംക്ഷയായി.
"ക്യാപ്റ്റാ..... അവൾ പറയുവാ അവൾക്ക് നാല് യൂറോ തെകച്ചും വേണോന്ന് !
ങീ ........ങീ .......ങീ ......
ഭരതവാക്യം
"വൈക്ലബ്യമേവ ഉവാച പൂർവ്വകാലേ
മണിപൂരക പൂർത്തീകരണേ ദ്വയൂറേ
മാംഗല്ല്യമിദം ഭൂതാന്തരേണ ചാപല്ല്യഹ
ഭീകരതേ ചിലപ്പോൾ മൂഞ്ചിപ്പോയിടും "
By Sunil Antony
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക