അതെയെന്നവൾ തലയാട്ടി
"നിന്റെ കെട്ടിയോൻ ഇപ്പഴും തളർന്ന് കിടപ്പല്ലെടീ...ന്നാ ഇത് കയ്യിൽ വെച്ചൊ ... നാളെ മരുന്നു മേടിക്കാം "
അവളുടെ കയ്യിൽ ഒരു കെട്ട് നോട്ട് വെച്ചു കൊടുത്ത് സിഗററ്റിന്റെ കറ പിടിച്ച പല്ലു കാട്ടി അയാൾ വികൃതമായി ചിരിച്ചു
" ഞാൻ രാത്രിയങ്ങ് വരാം "
അവൾ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു
കിണറ്റിൻ കരയിൽ നിന്ന് തല വഴി തണുത്ത വെള്ളമൊഴിച്ച് കുളികഴിഞ്ഞ് അവൾ .തളർന്നു കിടക്കുന്ന ഭർത്താവിന് കഞ്ഞിയും മരുന്നും നൽകി ഉറക്കി കിടത്തി ഒറ്റമുണ്ടും ഇടുങ്ങിയ ബ്ലൗസും ധരിച്ച് പായയിൽ അയാളെയും കാത്ത് മലർന്ന് കിടന്നു ...
സമീപത്ത് കത്തിച്ചു വച്ച ചിമ്മിനി വിളക്കിന്റെ നാളം അവൾ സൂക്ഷിച്ചു നേക്കി ...
"തന്റെ കഴുത്തിൽ കിടക്കുന്ന താലി തിരിച്ച് വെച്ചപോലെ ആ നാളം തിളങ്ങുന്നത് കണ്ട അവൾ തേങ്ങി ......"
മാടികുത്തിയ കൈലി മുണ്ടുമുടുത്ത് പാതി ചാരിയ വാതിൽ തുറന്ന് അയാളുടെ കാലുകൾ അകത്തേക്ക് പ്രവേശിച്ചപ്പോൾ കഴുത്തിലെ താലി ഊരി വിറക്കുന്ന കൈകളാൽ അവൾ തലയിണക്കടിയിൽ ഭദ്രമായി വേദനയോടെ ഒളിപ്പിച്ചു ....
(അവസാനിച്ചു)
excellent
ReplyDelete