സ്നേഹത്തിൻ കൈയൊപ്പ്
പീടികതിണ്ണയിൽ, തെല്ലൊരു നേരം
മൂകമായ് ഞാനിരിക്കവേ ,
അടുത്തു വന്നിരുന്നൊരാ നിഴൽ
കൊണ്ടുപോയെന്നെ നടന്നൊരാ
വഴികളിലൂടെയെല്ലാം.
ഒളിപ്പിച്ചു വെച്ചൊരാ വാത്സല്യം
നുകർനൊരാ പൈതൽ,
നടന്നൂ ആ കൈകളിൽ
മുറുകെ പിടിച്ചൊരു ചെറുമകനായ്.
ഞാനാദ്യമായി കണ്ടൊരാനയും മേളവും,
തിങ്ങി നിറഞ്ഞൊരാ പുരുഷാരവം
ഉള്ളിൽ ഉണർത്തിയ കൗതുകവും,
ഇന്നും ഞാനേറി നടപ്പൂ
ബാല്യത്തിലെന്ന പോലെത്തന്നെ.
ഇടവഴിയിലൂടെ നടന്നകലുമ്പോഴും
പിടിച്ചൂ എൻ കൈകളിൽ,
മുള്ളുകൾനിറഞ്ഞൊരാവഴികളിൽ
കോറലേൽകാതെയെന്നെ നടത്തവേ,
കണ്ടൂ ഞാനാ കാലുകളിൽ വീണ മുറിപ്പാടുകൾ.
കുഞ്ഞിളം നാവിൽ രുചിച്ചു ഞാനാദ്യമായ്
പകുത്തു തന്നൊരാ വാത്സല്യത്തിനമൃത്,
ഇന്നീ തിണ്ണയിൽ ഇരിക്കുമ്പോഴും
തഴുകുന്നതും അതേ കൈകൾ തന്നെ.
മുടിയിൽ നര വീണപ്പോഴും
കാലുകളിൽ അവശത തീണ്ടിയപ്പോഴും
മുറിക്കുള്ളിലെ കട്ടിലിൽ കിടന്നപ്പോഴും,
ഓടിയെത്തി ഞാനെന്നെ വളർത്തിയെടുത്തൊരാ
കൈകളിൽ സ്നേഹത്തിൻ ഒരു മുത്തമേകാൻ.
ചിതയിൽ എരിഞ്ഞിടുമ്പോളെൻ
അടർന്നുവീണോരൻ കണ്ണുനീരൊപ്പി
ചേർത്തുനിർത്തിയാ നിഴൽ പാടി,
നീയെന്നുമെൻ ചെറുതോഴൻ തന്നെ മകനേ.
ശ്രീജിത
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക