എടോ മാനുവേലേ,
ങീ..... ങീ..... ങീ.....
നശിച്ചു. എല്ലാം നശിച്ചു.
എൻ്റെ കഷ്ടപ്പാടുകളെല്ലാം തീർന്നൂന്ന് കരുതീതാ. നശിച്ചു. എല്ലാം നശിച്ചു.
ങീ..... ങീ..... ങീ..... ( എല്ലാ "ങീ" യും ഞാൻ തന്നെ കരഞ്ഞതാണഡോ.
തനിക്കറിയോ, എൻ്റ കടൽക്കൊള്ള ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. ദുരന്തം അറിയേണ്ടേ ?
കഴിഞ്ഞ മാസം എനിക്ക് അമേരിക്കൻ സർക്കാരിൻ്റെ ഒരു കള്ളക്കടത്ത് ഓർഡർ കിട്ടി. അമേരിക്കയിലെ ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളെ ഫേസ്ബുക്ക് എഴുത്ത് വഴി റിപ്പബ്ലിക്കൻ പാർട്ടിയുടെ അനുയായികളാക്കി മാറ്റണം.
അതിനായി കേരളത്തിൽ ഫേസ്ബുക്കിൽ നിറഞ്ഞും, മറ്റുള്ളവരിലേക്ക് തുളുമ്പിയും നിൽക്കുന്ന അഞ്ഞൂറ് മലയാളി ഫേസ്ബുക്ക്, ഫെമിനിസ്റ്റ് എഴുത്തുകാരികളെ വേണം.
യോഗ്യത
-------------
1. BA or MA ഇൻ ഫെമിനിസം.
2. ഭംഗിയായി സാരി ഉടുക്കുവാനുള്ള കഴിവ്
3. തോക്ക് ഉപയോഗിക്കാനുള്ള (വെടി വെക്കാനുള്ള) കഴിവ്.
അവർക്കുള്ള ഭക്ഷണത്തെക്കുറിച്ച് ട്രംപ് പ്രത്യേകം പറയുന്നുണ്ട്.
ബ്രേക്ക് ഫാസ്റ്റ് =
കാട മുട്ട = 25
കാട്ട് കോഴിയുടെ മുട്ട = 10
കോഴിമുട്ട = 10
വാത്ത മുട്ട = 10
അരയന്ന മുട്ട = 10
സാധാരണ മുട്ട = 10
ലഞ്ച് = ബ്രേക്ക് ഫാസ്റ്റിൻ്റെ അതേ മെനു ഇരട്ടി എണ്ണം.
ഡിന്നർ = ബ്രേക്ഫാസ്റ്റിൻ്റെ അതേ മെനു മൂന്നിരട്ടി.
ഞാൻ കേരളമായ കേരളം മുഴുവൻ ഒരു സൈക്കിളിൽ ഒറ്റക്ക് സഞ്ചരിച്ച്,
കഷ്ടപ്പെട്ട്,
പാടുപെട്ട്,
ബുദ്ധിമുട്ടി,
വേദനിച്ച്,
500 മളയാളി ഫെമിനിസ്റ്റ് മങ്കമാരെ സംഘടിപ്പിച്ചു. എല്ലാവരും എഴുത്തുകാർ.-സോറി - ഫേസ്ബുക്ക് എഴുത്തുകാർ.
സമൂഹത്തിൻ്റെ "പൾസർ " അറിഞ്ഞവർ -
ഇനി മുതൽ കേന്ദ്രവും കേരളവും ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നവർ.
1, 2, 3, 4,...... അങ്ങിനെ 100 വരെ പുസ്തകങ്ങൾ ഇറക്കിയിട്ടുള്ളവർ !
കപ്പൽ ഇന്നലെ രാവിലെ ന്യൂ യോർക്കിലെ റെഡ് ഹുക്ക് ടെർമിനലിൽ നങ്കൂരമിട്ടു.
ക്വാളിറ്റി ടെസ്റ്റിനായി ബ്രൂക്ലിൻ യൂണിവേഴ്സിറ്റിയിലെ നാല് ഭാഷാ അദ്ധ്യാപകർ കപ്പലിലേക്ക് കയറി.
500 പേരുടേയും മലയാള ഭാഷാ പാണ്ഡിത്യം അറിയണോത്രെ !
500 എഴുത്തുകാരികളേയും നാലുവരിയായി ഇരുത്തി. 500 പേരുടെ കയ്യിലും ഓരോ A 4 ഷീറ്റ് പേപ്പറും ഓരോ പാർക്കറിൻ്റെ പേനയും കൊടുത്തു.
എന്നിട്ട് ഈ നാല് ഭാഷാ അദ്യാപകരും ഒരു കൊലച്ചതി ചെയ്തഡോ !
ഈ പാവം 500 എഴുത്ത്കാരികളോടും -
" 51 മലയാള അക്ഷരങ്ങളും എഴുതുക."
എന്ന് പറഞ്ഞഡോ ?
500 പേരും ഞെട്ടിത്തെറിച്ചു.
കുറെ പേർ കടലിലേക്കെടുത്തു ചാടി.
ചിലർ കെട്ടിത്തൂങ്ങിച്ചാവാൻ കൊടിമരത്തിൽ വലിഞ്ഞ് കയറി.
കുറെ പേർ ഒത ഒതളങ്ങക്കായ കിട്ട്വോന്ന് കെഞ്ഞി.
കുറേ പേർ ഞെരമ്പ് മുറിച്ചു.
കുറേ പേർ സാരി അഴിച്ചു. പക്ഷേ കെട്ടിത്തൂങ്ങാൻ പായ്ക്കപ്പലിൽ ഫാനില്ലാതെ പോയി.
കഷ്ടം !
ഒറ്റവരി കവിത
രണ്ട് വരി കവിത
നാലുവരി കവിത
മിനിക്കവിത
മീഡിയം കവിത
വല്ല്യ കവിത
ചെറുകഥ
വലു കഥ
മീഡിയം നോവൽ
തിരഞ്ഞെടുത്ത കഥ
ഭാവിയിൽ തിരഞ്ഞെടുക്കാൻ ഇപ്പഴേ കുഴിച്ചിട്ടിരിക്കുന്ന കഥ
ഖണ്ഡകാവ്യം
ഇതിഹാസം
ഉപനിഷത് ഭാഷ്യം
മുയൽക്കുട്ടന് കാരറ്റിനടുത്തേക്കെത്താനുള്ള വഴി കണ്ടു പിടിക്കുക.
തുടങ്ങി, അണ്ഡകടാഹ സാഹിത്യ മണ്ഡലങ്ങളിൽ തിളങ്ങി നിന്നിരുന്ന ഇവരെ, വെറും അക്ഷരമാല അറിയില്ല എന്ന ഒറ്റക്കാരണത്താൽ എഴുത്തുകാരികളുടെ ഗണത്തിൽ പെടുത്തിയില്ലഡോ !
500 ഫെമിനിസ്റ്റ് റൈറ്റേഴ്സും ചെറിയ വായിൽ കരയാൻ തുടങ്ങി. പല്ലി കരയും പോലെ. ആ ആർത്തവം, സോറി, ആർത്തനാദം അറ്റ്ലാൻ്റിക്കിൻ്റെ വിരിമാറിലൂടെ (സൈസ് 38) അലയടിച്ചുയർന്നു.
ഭരതവാക്യം
കാര്യേഷു കവിത കരണേഷു കഥ
കഥയല്ലിതു ജീവിതം കിം ഫലം ക്യാ
കഥിതേ ധവളവർണ്ണ ചതുർ മൂർഖാം
അക്ഷരമാല ഈസ് ഇംപോർട്ടൻ്റത്രേ !
By Sunil Antony
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക