നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാട്ട്സപ്പുകൾക്ക് പറയാനുള്ളത് I Suresh Menon


 "ഹായ് സ്മിത "
വണ്ടി പാർക്ക് ചെയ്ത് ഹൈപ്പർ മാർക്കറ്റിന്റെ അകത്തേക്ക് കയറുന്ന സ്മിതയെ നോക്കി രവിചന്ദ്രൻ വിളിച്ചു ... സ്മിത തിരിഞ്ഞു നോക്കി ... ഒരു നിമിഷം വിശ്വസിക്കാൻ കഴിഞ്ഞില്ല ...
"ഹായ് രവി ... വാട്ട് എ സർപ്രൈസ്... ന്താ ഇവിടെ ... "
"എനിക്കിങ്ങോട്ട് ട്രാൻസ്ഫറായി "
" ഹോ അത് ശരി... വരുണിനും ഇങ്ങോട്ട് ട്രാൻസ്ഫറായി ... "
കുറച്ചുനേരം ഇരുവരും മുഖത്തേക്ക് നോക്കി ....ഒന്നും മിണ്ടിയില്ല ....പിന്നെ പതിയെ ഇരുവരും തലതാഴ്ത്തി ...
ഹൈപ്പർ മാർക്കറ്റിന്റെ വിശാലമായ ഗ്രൗണ്ട് ഫ്ലോറിലൂടെ ഇരുവരും പ്രത്യേകിച്ചൊന്നും പറയാതെ മുന്നോട്ട് നടന്നു...
"സമിത നിനക്ക് ചോക്ക്ലേറ്റ് ഐസ് ക്രീം ഇഷ്ടമായിരുന്നില്ലെ ... വാ "
സമീപത്ത് കണ്ട ഐസ് ക്രീം കൗണ്ടറിലേക്ക് അവർ നീങ്ങി ... ചായം തേച്ച ചാരു ബഞ്ചിൽ മുഖത്തോട് മുഖം നോക്കി അവർ ഇരുന്നു ....
"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമൊ "
സ്മിതയുടെ ചോദ്യത്തിന് രവി പുരികമുയർത്തി ....
" ഇന്ന് ആഗസ്റ്റ് പതിനാറ് .... ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ പിറ്റെന്നാൾ നമുക്കും കിട്ടി സ്വാതന്ത്ര്യം .... ഓർമ്മയില്ലെ ...."
" ഓർക്കുന്നു സ്മിത .... കോടതിയുടെ അനുവാദത്തോടെ നമ്മൾ ഡൈവോഴ്സ് നേടിയ ദിവസം ....അല്ലെ "
" ഉം "
ചോക്ലേറ്റ് ഐസ് ക്രിം അവരുടെ ഇടക്ക് കയറി
" രവിയുടെ വൈഫിന്റെ പേര് "
" സമുദ്ര "
"ഹൊ എ റെയർ നെയിം "
"എത്ര കുട്ടികളാ "
" ഒരാൺകുട്ടി .... സരോജ് ... ഇപ്പൊ മൂന്ന് വയസ്സായി "
" സ്മിതയെക്കുറിെച്ചൊന്നും പറഞ്ഞില്ല "
"ഹസ്ബന്റ് വരുൺ ... ഇവിടെ മറൈൻ എൻ ജീനിയറാ.... മക്കളൊന്നും ആയില്ല "
" ആളെങ്ങിനെ ...."
"ഹോ ഒന്നും പറയണ്ട പക്കവർക്കോഹിളിക്ക് ... ഇപ്പൊ പുള്ളിക്കാരൻ മറൈൻ എൻജിനീയറിങ്ങ് മായി ബന്ധപെട്ട് ഒരു ബിസിനസ്സ് സംരംഭത്തിലാണ് ....."
"എങ്ങിനെ സമയം കളയുന്നു ...... "
"ഫ്ലാറ്റിൽ ഒറ്റക്കിരുന്ന് എനിക്ക് മതിയായി രവി .... ജോലി ബിസിനസ്സ് എന്നൊക്കെ പറഞ്ഞ് വരുൺ ഫ്ലാറ്റിലെത്താൻ വളരെ വൈകും ... ... റൊമാൻസൊക്കെ എന്നോ നഷ്ടം വന്നു ..."
"ഞാനൊരു കാര്യം പറയട്ടെ രവി ...."
"ഉം പറ ....."
" ചിലപ്പൊ തോന്നും നമ്മുടെ ഡൈവോഴ്സ് വേണ്ടിയിരുന്നില്ല എന്ന് ....വെറുതെ ഒരു വാട്സപ്പ് ചാറ്റിന്റെ പുറത്ത് ........"
" ലീവ് ഇറ്റ് ... അതെല്ലാം അടഞ്ഞ അദ്ധ്യായങ്ങളായില്ലെ ....."
"രവി നിന്റെ ഫോൺ നമ്പർ താ ...."
സ്മിത അത് ഫീഡ് ചെയ്തു ...
" ഇത് തന്നെയാണൊ വാട്സപ്പും "
" യെ സ്.... ഞാൻ രാത്രി ടെക്സ്റ്റ് ചെയ്യാം ....
"ഒ ക "
"ടാ മെസ്സേജ് അയക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടൊ "
" ഏയ് നീ ധൈര്യമായി അയച്ചൊ "
അവർ യാത്ര പറഞ്ഞ് പിരിഞ്ഞു ....
രാത്രി ഭക്ഷണം കഴിഞ്ഞ് വരാന്തയിൽ തണുത്ത കാറ്റും കൊണ്ടിരിക്കുമ്പോഴാണ് രവിയുടെ ഫോണിൽ വാട്സപ്പ് മെസ്സേജിന്റെ വരവറിയിച്ചു കൊണ്ട് ബീപ്പ് സൗണ്ട് വന്നു
"ഹായ് രവി .... ഭക്ഷണം കഴിഞ്ഞൊ ...."
"ഉം "
"എന്തായിരുന്നു സ്പെഷ്യൽ ......."
"ഇന്ന് ചപ്പാത്തിയും ചിക്കൺ മസാല യും "
"വൈഫ് എങ്ങിനെ ... നല്ല കുക്കാണൊ "
"യെസ് എക്സലന്റ് "
" എന്നെ പോലെയല്ല അല്ലെ" ... കൂടെ പൊട്ടിച്ചിരിക്കുന്ന ഇമോജികളും ...
രവി മറുപടി ഒന്നും അയച്ചില്ല
" സമുദ്ര എവിടെ ... അടുത്തുണ്ടൊ ......."
" ഇല്ല ഞാൻ ബാൽക്കണിയിൽ ഇരിക്കുന്നു :അവൾ ബെഡ് റൂമിൽ മോനെ യുറക്കുന്നു ... "
" രവി : ഐ ഫീൽ സൊ റിലാക്സ്ഡ് ... എന്താണെന്ന് അറിയില്ല .... ടാ .."
"ഉം . "
"നിനക്കെന്നോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലെ ...."
" കുറെ പറയാനുള്ളപ്പോൾ ഒന്നും പറയാൻ പറ്റില്ല
എന്ന് കേട്ടിട്ടില്ലെ ... ഞാൻ ആ അവസ്ഥയിലാണിപ്പോൾ "
" സത്യത്തിൽ ഐ ആം ബ്ലെസ് ഡ് രവി ...നിന്നെ ഇവിടെ കണ്ടുമുട്ടിയതിൽ .....ഒന്ന് സംസാരിക്കാൻ മനസ്സ് തുറന്ന് കാര്യങ്ങൾ പങ്കു വെക്കാൻ ഒരാളെയെങ്കിലും കിട്ടിയല്ലൊ... "
രണ്ടു പേരും ഓൺലൈൻ ആയിരുന്നെങ്കിലും കുറച്ചു നേരം മെസ്സെജുകൾ ഒന്നും പരസ്പരം അയക്കാതെ ഇരുവരും മൊബൈലിൽ നോക്കിയിരുന്നു ....
"രവി നാളെ വൈകിട്ട് നീ ഫ്രീയാണൊ ... "
" ഉം .. ന്തെ ...."
എനിക്കാലില്ലിപുട്ട് ഫുട്ട് വെയേർസിൽ ഒന്ന് പോണം ..ഒരു ചെറിയ പർച്ചേസ് ....."
" വരുൺ ....?
"വരുൺ ബാഗ്ലൂരിലേക്ക് പോയി ... എന്റെ കയ്യിൽ രണ്ടുമൂന്ന് atm കാർഡുകൾ :: തന്നു ...അത് പോരെ ..... "
സ്മിത കുറെ സ്മൈലികളും കൂട്ടിനയച്ചു ...
പർച്ചേസും കഴിഞ്ഞ് കടൽക്കരയിൽ കാറിൽ വന്നിറങ്ങിയപ്പോൾ സ്മിത വല്ലാത്ത സന്തോഷത്തിലായിരുന്നു ..... കടൽക്കരയിൽ കപ്പലണ്ടിയും കൊറിച്ച് അവളങ്ങനെ തിരകളെയും നോക്കിയിരുന്നു ....
"കടലിനെ ഒരു പാടിഷ്ടായൊ ......." തിരകളെ നോക്കിയിരിക്കുന്ന രവിയുടെ കവിളിൽ കൈവിരലുകൾ മെല്ലെ കുത്തി സ്മിത ചോദിച്ചു ..
" ... എത്രായിരം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ തിരകൾ ഇവിടെ എത്തുന്നതല്ലെ ... ഓരോ മണൽ തരികളെയും പുൽകി പിൻവാങ്ങുമ്പോഴെക്കും ദാ വരുന്നു പുതിയ തിരകൾ ... അവയെയും ഈ മൺതരികൾ കെട്ടിപിടിച്ചുമ്മവെക്കുന്നു .... സ്നേഹിക്കാനും
ഉമ്മ
വെക്കാനും കെട്ടിപിടിക്കാനും എത്രയോ തിരകൾ എന്ത് രസാലെ "
സ്മിത രവിയുടെ കൈവിരലുകൾ തന്റെ കൈവിരലുകളുമായി കോർത്ത് പിടിച്ചു ....
" നീ എന്താ ഒന്നും മിണ്ടാത്തെ ... "
" ഏയ് ഒന്നുമില്ല .... ഞാനും ഓർക്കുകയായിരുന്നു ... " രവി തുടർന്നു.ഈ തിരകൾക്കും ഈ മണൽത്തരികൾക്കും എന്തെങ്കിലും ഒരു എഴുതിവെച്ച നിയമങ്ങളുണ്ടൊ ... ഒന്നുമില്ല ... അവരുടെ ഇഷ്ടം പോലെ അവരുടെ പ്രണയം പതഞ്ഞ് പതഞ്ഞ് പൊങ്ങിക്കൊണ്ടെയിരിക്കുന്നു ......"
"മരിക്കാത്ത എത്രയോ പ്രണയങ്ങൾ ഉണ്ട് ...അല്ലെ ഈ ഭൂമിയിൽ ... ഇല്ലെ"
"ഉം " രവി യൊന്ന് മൂളി ...
"
"എന്തിനൊക്കെയൊ വേണ്ടി ആർക്കൊക്കെയോ വേണ്ടി അടിച്ചമർത്തപെട്ട ഇഷ്ടങ്ങൾ ... പ്രണയങ്ങൾ .... ഞാൻ നിന്റെ യും നീ എന്റെതുമായി ജീവിച്ചിരുന്ന കാലത്ത് സത്യത്തിൽ അടിച്ചമർത്തപെട്ടത് നമ്മുടെ പ്രണയമല്ലെ .... നമ്മൾ അതെക്കുറിച്ച് ആ കാലത്ത് മറന്നു പോയി "
"അടിച്ചമർത്തപെടുന്ന പ്രണയങ്ങൾ പിന്നീട് ഒരു വലിയ ദുരന്തമായി മാറിയേക്കാം രവി ........ അല്ലെ :
രവിയുടെ ചുമലിൽ തല വെച്ച് അസ്തമയ സൂര്യ
നെ നോക്കി സ്മിതയിരുന്നു
" നിനക്കിപ്പൊൾ ഇങ്ങനെയിരിക്കുന്നതിൽ എന്തെങ്കിലും കുറ്റബോധം തോന്നുന്നൊ രവി ....."
ഇല്ലെന്നർത്ഥത്തിൽ രവി തലയാട്ടി ...
" എനിക്കും ....അല്ലെങ്കിതന്നെ എന്തിനാ കുറ്റബോധം ... ... നമ്മൾ എന്ത് കുറ്റം ചെയ്തു ...
... ആരും കുറ്റം ചെയ്യാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല ...അങ്ങിനെ ആയി പോകുന്നു ... അവരറിയാതെ ......"
.....................
പതിവ് പോലെ അന്നും ഭക്ഷണം കഴിഞ്ഞ് ബാൽക്കണിയിലിരുന്ന് മാനത്തെ പൂർണ്ണ ചന്ദ്രനെയും നോക്കി രവിയിരുന്നു ...സമുദ്ര കുട്ടിയെ ഉറക്കാനായി ബെഡ് റൂമിലും ...പെട്ടെന്നാണ് സമുദ്രയുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്
"ഏട്ടാ ഒന്നു നോക്കിയെ... അമ്മയാണെങ്കി ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞേക്ക് ....."
തൊട്ടടുത്ത മുറിയിൽ വച്ചിരുന്ന സമുദ്രയുടെ മൊബൈൽ രവി കയ്യിലെടുത്തു ... അമ്മയാണ് ... വെറുതെ വിളിച്ചതാണ് ... വിശേഷങ്ങൾ പങ്കു വെച്ച് രവി ഫോൺ താഴെ വച്ചു ...പെട്ടെന്നാണ് വാട സപ്പ് ബീപ്പ് സൗണ്ട് വന്നത് ...രവി നോക്കി .... ഒരു വിജയ് മോഹന്റെ മെസ്സേജ് ...
"ഹായ് സമുദ്ര ... കുട്ടിയെ ഉറക്കി കഴിഞ്ഞില്ലെ"
കുറച്ചുനേരം വിജയ് മോഹൻ ഓൺലൈൻ ആയിരുന്നു .പിന്നെ പതിയെ ഓഫ് ലൈനായി ...
ഒരു കൗതുകത്തിനായി രവി സമുദ്രയുടെ വാട്സപ്പിലൂടെ ഒന്ന് വിരലോടിച്ചു ...
" ഗുഡ് മോണിങ്ങ് സമുദ്ര " .
"ഹായ് വിജയ് : ഇന്ന് നേരത്തെയാണല്ലൊ :
"ഒരു ചെറിയ ടെംപറേച്ചർ... അത് കൊണ്ട് ഇന്ന് ഒഴിവു ദിനമാക്കി ...."
" ഒരു ചുക്കു കാപ്പിയിട്ട് കുടിക്ക് "
: എനിക്കറിഞ്ഞൂടാ ...നീയിട്ടു താ സമുദ്ര ........."
"ശരി ... ഏറ്റു ചുക്കു കാപ്പിറഡി.വായ പൊളിച്ചെ ഒഴിച്ചു തരാം "
"ആ "
" വിജയ് ..ഞാൻ കുറച്ചു കഴിഞ്ഞ് വരാം ലേശം പണിയുണ്ട് "
" ടാ എത്ര ദിവസമായി നീ യൊരു സെൽ ഫിതന്നിട്ട് ....... "
" അച്ചോടാ ... ഇന്ന് തരാം ട്ടാ ... കുളിയെല്ലാം കഴിയട്ടെ "
" നിന്റെ കയ്യിൽ ഒരു മഞ്ഞ ചുരിദാർ ഇല്ലെ.. അതിട്ട് അയക്ക് "
"യാ ഷുവർ "
ബൈ
ബൈ
ഒരു നേർത്ത പുഞ്ചിരിയോടെ രവി ഫോൺ താഴെ വച്ചു ... പതിയെ കണ്ണുകളടച്ച് കസേരയിൽ ചാരിയിരുന്നു ...
"മരിക്കാത്ത പ്രണയങ്ങൾ ഈ ഭൂമിയിൽ എത്രയോ ഉണ്ട് ചിലത് നാം അറിയുന്നു ...ചിലത് അറിയുന്നില്ല ..... സ്മിതയുടെ വാക്കുകൾ രവിയുടെ ചെവിയിൽ മുഴങ്ങി
" അടിച്ചമർത്തപെടുന്ന പ്രണയങ്ങൾ പിന്നീട് ഒരു വലിയ ദുരന്തമായി മാറിയേക്കാം അല്ലെ ....."
ചിന്തകൾ രവിയുടെ നെഞ്ചിടിപ്പ് കൂട്ടിയപ്പോൾ അയാൾ തന്റെ കൈവിരലുകൾ മുടിയിഴകളിലൂടെ ഓടിച്ചു കൊണ്ടേയിരുന്നു ....
നിയമങ്ങളില്ലാത്ത ലോകത്ത് പ്രണയം ആവോളം ആസ്വദിക്കുന്ന .... അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാത്ത തിരയെയും തീരങ്ങളെയും ഓർത്ത് ....
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot