കായിക പ്രേമികൾക്ക് ഫുട്ബോൾ വിരുന്നൂട്ടുന്ന ദിനങ്ങളാണ്.എന്നാൽ കഴിഞ്ഞ ദിവസമാണ് മത്സരത്തിനു മുന്നോടിയായുള്ള വർത്താസമ്മേളനത്തിൽ മുന്നിലുണ്ടായിരുന്ന കൊക്ക കോളയുടെ പാനീയം മാറ്റി വെള്ളക്കുപ്പി ഉയർത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിനു കൈമാറിയത്.ശരീരത്തിനു അപകടകരമായ വിഷാംശങ്ങൾ അടങ്ങിയ കോളയുടെ പേരിൽ തന്നെയാണ് കാലങ്ങളായി പാലക്കാട് പ്ലാച്ചിമടയിൽ പ്രതിഷേധങ്ങൾ നടന്നത്.ഒടുവിൽ പ്ലാചിമടക്കാരുടെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ കൊക്ക കോള കമ്പനി മുട്ടുമടക്കിയെങ്കിലും, ഒരു പ്രദേശത്തെ മുഴുവൻ ശുദ്ധജലം ഊറ്റി ജനങ്ങൾക്ക് കുടിവെള്ളം പോലും ഇല്ലാതാക്കിയ അവസ്ഥയിലായിരുന്നു കമ്പനി പിന്മാറിയത്.
കുടിവെള്ളവും കൃഷി ആവശ്യത്തിനുമുള്ള വെള്ളവും ഇല്ലാതാക്കി. വെള്ളം ഇല്ലാതായപ്പോള്‍ അത് തേടിപ്പോയതിനാല്‍ പലര്‍ക്കും ജോലിക്ക് പോവാനോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനോ പോലും കഴിഞ്ഞില്ല. തൊഴില്‍ നഷ്ടം, വിദ്യാഭ്യാസ നഷ്ടം, ജലചൂഷണം, ജലമലിനീകരണം, സാമൂഹ്യ നഷ്ടം, കാര്‍ഷിക നഷ്ടം, ആരോഗ്യ നഷ്ടം എന്നിങ്ങനെ കണക്കാക്കാവുന്ന നഷ്ടങ്ങള്‍ നിരവധിയാണ്. കമ്പനിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ മാത്രം പരിഗണിച്ചാല്‍ പോലും അമ്പതിനായിരത്തോളം പേര്‍ വരും. ഏകദേശം മുപ്പതിനായിരം കോടി രൂപയുടെയെങ്കിലും നഷ്ടം കോക്ക കോള കമ്പനി ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ട്. കാലമിത്രയായിട്ടും നഷ്ടപരിഹാരം നൽകാൻ കമ്പനി അധികൃതർ തെയ്യാറാവാത്തതിനാൽ പ്ലാചിമടക്കാർ ഇന്നും അവരുടെ സമരത്തിലാണ്. കോള താൻ ഉപയോഗിക്കാറില്ലെന്നും മകൻ കഴിക്കുന്നതിൽ ആസ്വസ്ഥനാണെന്നും ക്രിസ്റ്റീയാനോ പ്രതികരിച്ചിരുന്നു.
യാസിർ കോണ്ടൂർക്കര
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക