രാത്രിയിൽ എനിക്ക് ഉറക്കമില്ലായിരുന്നു.
ഉത്പ്രേക്ഷ (കഥ)
പുരുഷുമാലാഖ ( അനുഭവക്കുറിപ്പ്) (ലേഖനം)
ഒറ്റത്തുരുത്ത് (കഥ)
ഇവിടെ ഈ കഥ അവസാനിയ്ക്കുകയാണ് (കഥ )
രാത്രിയിൽ വിരിയുന്ന മുല്ലപ്പൂക്കൾ (കഥ )
Night blooming Jasmine (കഥ )
വിശാലമായ വീട്ടുപറമ്പിലെ, പുതിയ ഒരംഗത്തെപ്പോലെ അത് വന്നു ചേർന്നു. അമ്മ കുഴിയെടുത്തു ആ ചെറിയ തൈ മണ്ണിലേക്ക് ആഴത്തിൽ ഇറക്കിവയ്ക്കുമ്പോൾ അമ്മയുടെ അരികിൽ ഉത്സാഹത്തോടെ അവൾ ഇരുന്നു ഒരു കപ്പ് വെള്ളവുമായ്. അതിന്റെ ചുവട്ടിലേയ്ക്കായി വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ സന്ദേഹത്തോടെ അമ്മയുടെ മുഖത്തേയ്‌ക്കും അവൾ കണ്ണോടിച്ചിരുന്നു, അമ്മയുടെ മതി മോളെയെന്നുള്ള നിർദ്ദേശം അതായിരുന്നു ആ കുഞ്ഞു മുഖം പ്രതീക്ഷിച്ചിരുന്നത്. അവൾക്കറിയില്ലായിരുന്നു അവൾ ഉത്സാഹപൂർവ്വം നനയ്ക്കുന്ന ആ ചെടി എന്തായിരുന്നുവെന്നു. വെള്ളം അതിന്റെ വേരുകളെ നനച്ചുകഴിഞ്ഞപ്പോൾ അവൾ വീണ്ടും അമ്മയുടെ മുഖത്തേയ്ക്കു സംശയത്തോടെ നോക്കി. ഇത്തവണയും അമ്മയുടെ ഊഹം തെറ്റിയിരുന്നില്ല, മകളുടെ സംശയം എന്തായിരുന്നു എന്നു അവളുടെ കണ്ണുകളിലൂടെ തന്നെ ആ അമ്മ തിരിച്ചറിഞ്ഞിരുന്നു. "ഇത് മോൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു പഴത്തിന്റെ ചെടിയാണ് " ആ അമ്മ സ്നേഹത്തോടെ മറുപടി നൽകി. വീണ്ടും അവൾ അമ്മയുടെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി നിന്നു. "ഇതു പ്ലം എന്ന ഫലം തരുന്ന ചെടിയാണ്.അതിനു നല്ല സ്വാദാണ്. ചുവപ്പു നിറത്തിലുള്ള ആ ഫലം മധുരമുള്ളതാണ്, കുറെ വളർന്നു കഴിയുമ്പോൾ ആ വൃക്ഷത്തിൽനിന്നും ധാരാളം പ്ലംസ് നമുക്കു കിട്ടും. അതിനു നല്ല മധുരവും പുളിപ്പും കലർന്ന സ്വാദാണ്, അങ്ങനെ ആ ചെടിയെക്കുറിച്ച് സങ്കൽപ്പങ്ങൾ പകർന്നു നൽകി. ആ കുഞ്ഞു ഹൃദയം ഇതുവരെയും രുചിച്ചിട്ടില്ലാത്ത ഫലത്തെ തന്റെ സങ്കല്പത്തിൽ കൊണ്ടു വന്നു. അതു രുചിക്കുക എന്നതിനേക്കാൾ താൻ ആദ്യമായി നനച്ച ആ ചെടിയിൽ ഫലം വരുന്നതും കാത്തു ദിവസങ്ങൾ തള്ളി നീക്കി. വളർന്നു തുടങ്ങിയ ഓരോ ശിഖരങ്ങളും അവളുടെ ഉള്ളിൽ പുതിയ പ്രതീക്ഷകൾ തന്നു. അതിന്റെ വേരുകളെ നനയ്ക്കാൻ അവൾ എന്നും ആവേശം കാട്ടി. സ്കൂളിലെ തന്റെ ആത്മ മിത്രങ്ങളോട് അവൾ അതേക്കുറിച്ചു വാചാലയായി. തന്റെ പ്ലംസ് അവർക്കും പുതിയ ഒരു അനുഭവമായി. തന്റെ മുറിയുടെ ജനാലകൾ തുറന്നാൽ അവൾക്കതു കാണാമായിരുന്നു. ഇടക്കിടെ അതും നോക്കി ആവേശത്തോടെ നിന്നു. അവളോടൊപ്പം തന്നെ അവളുടെ പ്ലംസ് ചെടിയും വളർന്നു. പൊടുന്നനെ അതിന്റെ ശിഖരങ്ങളുടെ അഗ്രഭാഗത്തായി വെള്ളയും പച്ചയും കലർന്ന ചെറിയ മൊട്ടുകൾ വന്നു. അതു പൂക്കുന്ന കണ്ട അവൾ അമ്മയുടെ അരികിലേക്കായി ഓടി, അവൾ അതു അമ്മയെ അറിയിച്ചു ആവേശത്തോടെ. ആ കുഞ്ഞു മനസു അതിരില്ലാതെ സന്തോഷിച്ചിരിക്കുന്നു. ഫലം തരുന്നതിനു മുന്നോടിയായി അതു പൂത്തിരിക്കുന്നു. അവൾ അങ്ങനെ വിശ്വസിച്ചിരുന്നു. പക്ഷെ അതു കണ്ട മാത്രയിൽ തന്നെ അമ്മയുടെ മുഖം മ്ലാനമായി. ആ നഴ്സറിക്കാർ തങ്ങളെ പറ്റിച്ചിരിക്കുന്നു. ആ അമ്മ അതു മനസിലാക്കി. അവൾ അമ്മയുടെ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ നോക്കി നിന്നു. തങ്ങളുടെ പ്ലം ചെടി പൂത്തിരിക്കുന്നു. എന്നു മാത്രമാണ് അവൾ കേൾക്കാൻ ആഗ്രഹിച്ചത്. അമ്മ വളരെ നേരം ആ മൊട്ടുകളെ തന്നെ നോക്കി നിന്നു. അമ്മ മകളുടെ സന്തോഷം നിറഞ്ഞ മുഖത്തേക്ക് നോക്കി . ആ കുഞ്ഞു മുഖം കാണവേ, അവളെ വേദനിപ്പിക്കാൻ അമ്മയ്ക്ക് മനസു വന്നില്ല. അമ്മയും സന്തോഷപൂർവം തന്നെ പറഞ്ഞു അതെ മോളെ നമ്മുടെ പ്ലംസ് പൂത്തു തളിർത്തിരിക്കുന്നു. ഉടനെ തന്നെ നമുക്കു പ്ലം ലഭിക്കും. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം കളിയാടി.
ദിവസങ്ങൾ കഴിഞ്ഞു പോയി..ഒരു രാത്രിയിൽ വീടിനു ചുറ്റും എന്തെന്നില്ലാത്ത ഒരു സുഗന്ധം.. അവൾ പതിയെ ജനാല തുറന്നു നോക്കി. തന്റെ പ്ലം ചെടി മുഴുവൻ പൂക്കൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.. വാക്കുകൾക്ക് വിവരിക്കാനാവാത്ത സുഗന്ധവും.. അവൾ ഉടനെ അമ്മയെ വിളിച്ചു. അമ്മയും ആ കാഴ്ച്ച വളരെ ആസ്വദിച്ചു കണ്ടു.അവളുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അമ്മ പതിയെ പറഞ്ഞു. "മോളെ അതു നീ കരുതും പോലെ പ്ലം തരുന്ന മരം അല്ല.. ആ നഴ്സറിക്കാർ നമ്മളെ പറ്റിച്ചിരിക്കുന്നു. ഇതു രാത്രിയിൽ വിരിയുന്ന മുല്ലപ്പൂക്കൾ ആണ്. ഇതിൽ ഇനി ഫലം വരില്ല. പക്ഷെ ആ കാഴ്ച, അതിന്റെ സുഗന്ധം, അവളുടെ മനസ്സിൽ അപ്പോൾ അതു പകർന്ന സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. അതു മനസിലാക്കിയിട്ടാവണം അമ്മ അവളോട് അപ്പോൾ താൻ മനസ്സിലാക്കിയ സത്യം പറഞ്ഞത്. പക്ഷെ അതു അവളെ അപ്പോൾ അത്രകണ്ട് വേദനിപ്പിച്ചില്ല. അമ്മ അങ്ങനെ തന്നെ ആണ്. മക്കളെ വേദനിപ്പിക്കാതിരിക്കാൻ പല കുഞ്ഞു കള്ളങ്ങളും സത്യമാണെന്നു പറയും, പല കുഞ്ഞു സത്യങ്ങളും കള്ളമാണെന്നും.. തന്റെ കുഞ്ഞിന്റെ മനസു നോവരുതെന്നു മാത്രമേ ചിന്തിക്കൂ... അതുപോലെ തന്നെ ദൈവവും നമ്മൾ ആഗ്രഹുക്കുന്നതു തരാതെ തരുന്നതിൽ അദൃശ്യമായ സൗന്ദര്യം ഒളിപ്പിച്ചു വച്ചിരിക്കും. അതു കാണാൻ കാലങ്ങൾ കഴിയണം, അല്ലെങ്കിൽ അക കണ്ണ് തുറന്നു നോക്കണം. എല്ലാത്തിലും ഒരു സൗന്ദര്യം ഉണ്ട്... അവൾ ഇന്നും പ്രണയിക്കുന്നു രാത്രിയിൽ മാത്രം വിരിയുന്ന ആ മുല്ലപൂക്കളെ.. ഒരു പക്ഷെ പ്ലംസിനു പകർന്നു തരാൻ കഴിയാത്ത പ്രണയം.
കരയും, കടലും ( കവിത)
കരപോലെ കടലും ഒരു ലോകമാണ്
മണൽ മാത്രമല്ല മരങ്ങളും, പാറക്കെട്ടുകളും
അഗാധഗർത്തങ്ങളും, കൊടുമുടികളും
കടൽച്ചില്ലകൾ ജലത്തിലിളകിക്കൊണ്ടേയിരിക്കും
കരയിലെ മരക്കൊമ്പിൽ പക്ഷികളെന്നപോലെ
കടലിലുമുണ്ട് വലുപ്പച്ചെറുപ്പങ്ങൾ
വമ്പൻ സ്രാവുകളെ ഭയപ്പെടുക തന്നെ വേണം
ആനയും, കുതിരയും അവിടേയുമുണ്ട്.
ഭൂമിയിലെന്ന പോലെ, ആകാശത്തിലെന്ന പോലെ
കടലിലുമുണ്ട് കടൽപ്പാതകൾ
ഇവിടെ മണിമന്ദിരങ്ങളെന്ന പോലെ
അവിടെ പവിഴപ്പുറ്റിൻ മന്ദിരം
ജലത്തിനടിയിൽ നിന്ന് മുകളിലേക്കു നോക്കിയാൽ
കാണുന്ന നീലനിറമായിരിക്കണം കടലിൻ്റെ ആകാശം
സൂര്യൻ്റെ പ്രതിബിംബം കടലിൻ്റെ സൂര്യനും
ജലത്തിൽ ജീവിക്കുന്നതുകൊണ്ടാവണം
മീൻ കണ്ണുകൾക്കെല്ലാം കടലിൻ്റെ നീലനിറം.
കരയ്ക്ക് തീപ്പിടിച്ച് കടലുകത്തിയെന്ന് ഇതുവരെ
കേട്ടിട്ടില്ല
പക്ഷെ, സൂക്ഷിക്കണം;
കടലിനു തീപ്പിടിച്ചാൽ കത്തുന്നത് കരയായിരിക്കും
..............................
രാജു.കാഞ്ഞിരങ്ങാട്
സങ്കടപ്പുഴയിലൊരു കുളി!
കുടിയേറ്റവും ഗൃഹാതുരത്വവുമാണ് അരുൺ വി സജീവിൻറെ ഇഷ്ടവിഷയങ്ങൾ.
പ്രഥമ കഥാസമാഹാരം ജാലകക്കാഴ്ചകളി'ലൂടെ അയാൾ
'പേന പിടിക്കുന്ന സത്യൻ അന്തിക്കാട്' ആവാൻ ശ്രമം നടത്തുന്നു.
18 ചെറുകഥകളുടെ സമാഹാരം.
കഥയാകുന്ന പതിനെട്ടു പടവുകൾ കടന്ന് സാഹിത്യത്തറവാട്ടിലെത്തിച്ചേരു
ഒന്നാമത്തെ കഥയായ 'സ്നേഹത്താഴ്വാരം'.
കുറച്ചതിഭാവുകത്വം ഇടിച്ചുപിഴിഞ്ഞു ചേർത്തിട്ടുണ്ടെങ്കിലും നല്ല കഥ തന്നെ ഇത്.അപ്പൻറെ തോളിലെ തഴമ്പിനെ പറ്റി പറയുന്ന ഭാഗമെല്ലാം ഗംഭീരം.
അടുത്ത കഥയായ 'തിളക്കം' വായിക്കുമ്പോളാകട്ടെ ഒരു കണ്ണീർക്കണം അറിയാതുരുണ്ടു കൂടും.
ഉടലിനു ചേരാത്ത കുപ്പായങ്ങൾ
ഇടേണ്ടി വരുന്ന മനുഷ്യരുടെ കഥ പറയുന്നു 'തനിയാവർത്തനം'.
ശലഭമാവാൻ പറ്റാതെ പോയവർക്ക്
ഇതു സമർപ്പിക്കാം!
വിഷ്വലിന്റെ സാധ്യതകൾ ഒളിഞ്ഞിരിക്കുന്ന കഥയാണ് 'കമലമ്മ'. എം പി പോൾ ബാല്യകാലസഖിയെ പറ്റി പറഞ്ഞത്
ഈ കഥയെ പറ്റിയും പറയാം.
നിർഭയയുടെ ദുരന്തം, ലിനിയുടെ ദുർവിധി പിന്നെ കവളപ്പാറയിലെ പ്രളയം എല്ലാം കഥാകൃത്തിനെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു.
'പരിക്രിയ, മെയ് 12, അതിരുകൾ മായ്ക്കപ്പെട്ടവർ' - ഇക്കഥകൾഎല്ലാം അവരവർക്കുള്ള ദുരന്ത സ്മാരകങ്ങൾ പോലെ വിശുദ്ധമായിരിക്കുന്നു.
പക്ഷേ പരിക്രിയയിൽ എത്തുമ്പോൾ സിനിയെ വെളുത്തു മെലിഞ്ഞവൾ
ആക്കുന്നതിൽ ഒരു ദുരുപദിഷ്ടത- ശരികേട് ഉണ്ടുതാനും.
ആ ഒരു തെറ്റ് 'കറുപ്പും മഞ്ഞയും വരകളി'ലൂടെ കഥാകൃത്ത് മായ്ച്ചു കളയുന്നു. ഇ.സന്തോഷ് കുമാറിന്റെ ആഖ്യാന ശൈലിയുടെ നിഴലുകൾ ഇതിൽ ദർശിക്കാം.
ദുരന്തമുറഞ്ഞു കൂടുന്ന മറ്റു കഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു 'ആരണ്യത്തിന്റെ അവകാശികൾ'. ഊർജ്ജം പകരുന്ന ഒരു കഥ!
'കാവൽ മാലാഖ'യിലൂടെ അരുൺ വീണ്ടും
വിധിയന്ത്രത്തിരിപ്പിലേക്ക് തിരിച്ചുപോകുന്നു.
സിനിമയ്ക്കു വേണ്ട പൊടിപ്പുകളൊക്കെയുള്ള ഒരു കഥയാണ് 'വേട്ട'. തുടർന്ന് 'മോക്ഷ' ത്തിലൂടെ ഇദം: ന മമ എന്ന് അമ്മയ്ക്ക് അർച്ചനയും ചെയ്തു തൻറെ കഥാസരണി പൂർത്തിയാകുന്നു
അരുൺ സജീവ്.
ഒററയിരിപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം.
കുറച്ചുകൂടി ഗൃഹാതുരത്വമുണർത്തുന്ന
ഒരു പേരിടാൻ ശ്രദ്ധിക്കാമായിരുന്നു.
അരുണിന് എല്ലാവിധ ആശംസകളും. അടുത്ത സമാഹാരത്തിലെ കഥകൾ കുറച്ചുകൂടി ആഴമുള്ളതാക്കുവാൻ അദ്ദേഹത്തിനു കഴിയട്ടെ!
Written by Suresh Narayanan ---
Call : 9447150843 to get your copy
Jalakakkazhchakal
Published by Nallezhuth
രാജമ്മാൾ (കഥ )
മഞ്ഞുതുള്ളി പോലെ ( കഥ )
>
> നെഞ്ചിടിപ്പ് കൂടി , കയ്യൊക്കെ തണുത്ത് ... ആകെ ഒരു പരവേശം...
> ദൈവമേ ഇങ്ങേരെ കാണുമ്പോൾ മാത്രം തനിക്കെന്താ ഇങ്ങനെ ?? .
> ആറു മാസം ആയിട്ടേ ഉള്ളൂ ലക്ഷ്മി അവിടെ എത്തിയിട്ട് ..ആ ബാങ്കിലേ ഏറ്റവും പ്രായം കുറഞ്ഞ എംപ്ലോയ് .. ഫസ്റ് പോസ്റ്റിങ്ങ് ആണ് . ഒത്തിരി ആഗ്രഹിച്ചു തുടങ്ങിയ പി ജി പഠനം ഇടയ്ക്കു വെച്ചു നിർത്തി ജോയിൻ ചെയ്തതാ . അത്രയ്ക്കും അത്യാവശ്യമായിരുന്നു ഈ ജോലി
> "യെസ് ...??". "സ് ... സർ .." "എന്താടോ തനിക്കെന്തെങ്കിലും പറയാനുണ്ടോ ..??" ആളിന് ദേഷ്യം വന്നു തുടങ്ങി . "അത് ...സർ നാളെ സാറ്റർഡേ അല്ലേ ? ഒരു ഹാഫ് ഡേ ലീവ് കിട്ടിയാൽ നന്നായിരുന്നു ..." വാട്ട് ??? മൺഡേ ഓഡിറ്റിങ് ആണെന്ന് തനിക്കറിയില്ലേ ?? " "സർ അത്യാവശ്യമായിരുന്നു .." "തനിക്കെന്താ ഇത്ര അത്യാവശ്യം..?". " അത്യാവശ്യം എനിക്കല്ല സർ, എന്റച്ഛനാ !!! "
> "എന്താ ?". "അല്ലാ ,ഈ പറഞ്ഞ അത്യാവശ്യം എന്റച്ഛനാണെന്നു പറയുവാരുന്നു , എന്നേ കെട്ടിച്ചു വിടാനേ .. അതിന്റെ ഫസ്റ് സ്റ്റെപ്പാ മറ്റന്നാൾ. അതിനാ ഹാഫ് ഡേ എടുത്ത് നാളെ ഉച്ച കഴിഞ്ഞങ്ങ് ചെല്ലാൻ പറഞ്ഞത് !!! " ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ചുറ്റും നോക്കി .
> ദൈവമേ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ .. ഇങ്ങേര് വെള്ളത്തിനു പകരം വേറേ വല്ലതുമാണോ മോന്തുന്നത്??
> "ഇതെന്തിന്റെ കുഞ്ഞാണോ എന്തോ?!!!!" ചിരി അടക്കി അവൻ ചോദിച്ചു .
> "എന്താ നോക്കുന്നത് ?? "അത് സർ വെള്ളം യ്യോ അല്ല .. ലീവിന്റെ കാര്യം ??". "അതു ഞാൻ പറഞ്ഞല്ലോ ; നാളത്തെ ഹാഫ് ഡേയും മറ്റന്നാളത്തെ കെട്ടും ഒന്നും തത്കാലം നടക്കില്ല . സമയമാകുമ്പോൾ ഞാൻ പറയാം .. ഓക്കേ ? ഇനി വേറെന്തെങ്കിലും?? "ഇല്ല ...". "എന്നാൽ താൻ ചെല്ല് ..". വിനയ് തന്റെ ജോലി തുടർന്നു .
> തന്റെ സീറ്റിൽ എത്തിയ ലക്ഷ്മി ബാഗിൽ കരുതിയിരുന്ന വേള്ളത്തിന്റെ ബോട്ടിൽ എടുത്ത് നേരേ വായിലേക്ക് കമിഴ്ത്തി . "എന്തു പറ്റി ലക്ഷ്‌മീ പോയ പ്പോഴത്തെ ആവേശമൊന്നും ഇപ്പോൾ കാണാനില്ലലോ .". അരുൺ ചിരിച്ചു . ആള് കാഷ്യർ ആണ് .
> "എന്റെ സാറേ ഒന്നും പറയണ്ടാ .." എന്നും പറഞ്ഞു അകത്തു നടന്നതും പിന്നെ കുറച്ചു കയ്യീന്നും കൂടിട്ട് പറയുന്ന ലക്ഷ്മിയെ സാകൂതം നോക്കി അടുത്ത സീറ്റുകളിൽ ഇരിക്കുന്നവർ . ഇതൊക്കെ സി സി ടീവി യിൽ കണ്ട് മീശ പിരിച്ചു വിനയ് .. കണ്ടില്ലേ ഇതാണ് യഥാർത്ഥ സ്വഭാവം എന്നിട്ട് എന്നേ കാണുമ്പോൾ എന്താ വിനയം ?? വച്ചിട്ടുണ്ട് നിനക്കു ഞാൻ ഉണ്ടക്കണ്ണീ .
> "ഹാലോ ....ങാ അച്ഛാ ... അച്ഛന്റെ മറ്റന്നാളത്തെ പ്ലാൻ മൊത്തം പോളിഞ്ഞൂട്ടോ ഈ കാട്ടുമാക്കാൻ ലീവൊന്നും തന്നില്ല ..". സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞ് എങ്ങനെങ്കിലും ഈ കുരുക്കിൽ നിന്ന് രക്ഷപെടാമെന്നു കരുതി . എവിടെ ?? അച്ഛൻ വിടുന്ന മട്ടില്ല ..
> "എന്റെ മോളേ , നിന്റെ മാനേജർ സാറിന്റ കാലു പിടിച്ചിട്ടാച്ചാലും വേണ്ടില്ല എങ്ങനെങ്കിലും വരാൻ നോക്ക് . അവര് നല്ല തറവാട്ടുകാരാ . പോരാത്തേന് ചെറുക്കന് നല്ലൊന്നാന്തരം ജോലീം . ...". "അച്ഛാ ഇനിയിപ്പോ എന്നാ ചെയ്യും ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഉള്ളൂ ..". "എന്താ മോളേ ??". "അല്ലച്ഛാ , അച്ഛൻ പറഞ്ഞതു വെച്ചു നോക്കുമ്പോൾ വളരെ നല്ല കാര്യമാ . അപ്പൊൾ വിട്ടുകളഞ്ഞാൽ അതിന്റെ നഷ്ടം ആർക്കാ ?? നമുക്കു തന്നെ . അതുകൊണ്ട് അമ്മേടെ കാര്യം നമുക്കൊന്നാലോചിച്ചാലോ ?? അപ്പൊൾ പിന്നെ നഷ്ടമില്ലെന്നു മാത്രമല്ല ഒരു കണക്കിന് പറഞ്ഞാൽ അച്ഛനു ലാഭോമാ !!!!". "ലച്ചൂ ..!!!". അച്ഛന്റെ അലർച്ച തീരും മുൻപ് അവൾ ഫോൺ വച്ചിട്ടോടി .
> ലഞ്ച് ബ്രേക്കിന്റെ സമയത്ത് അടുത്ത മാസമുള്ള ടൂറിനേ പറ്റിയുള്ള ചർച്ച യിലാണ് എല്ലാവരും . ഇതിൽ നിന്നൊക്കെ ഒഴിഞ്ഞ് ഭക്ഷണത്തിൽ മാത്രമാണ് ലക്ഷീടെ ശ്രദ്ധ . "ലച്ചൂ നീ മാത്രേ ഉള്ളൂ വരാത്തെ കെട്ടോ .. നിനക്കറിയോ ,ഞാൻ ഇവിടെ ട്രാൻസ്ഫെറായി വന്നിട്ട് വര്ഷം മൂന്നു കഴിഞ്ഞു . ആദ്യമായിട്ടാ ഇങ്ങനൊരു ടൂർ പ്രോഗ്രാം . . അടിച്ചു പൊളിക്കാൻ കിട്ടുന്ന
> അവസരങ്ങളൊന്നും വീട്ടു കളയരുതെന്ന അഭിപ്രായക്കാരിയാ ഞാൻ . നീ ജാഡ കാണിക്കാതെ വരാൻ നോക്ക് ... അതോ പൈസേടെ കാര്യം ഓർത്താണോ നീ ......? " ജയശ്രീടെ ചോദ്യത്തിൽ ലക്ഷ്മി ഒന്നു പതറി. "അതും ഒരു കാരണമാണെന്ന് കൂട്ടിക്കോ .ഈ പൈസ കൊണ്ട് ഉണ്ണീടെ രണ്ടു് മാസത്തെ മെസ് ഫീ കൊടുക്കാം എനിക്ക് .അതു മാത്രമല്ല , നിങ്ങളെല്ലാം ഫാമിലി ആയിട്ട് വരുമ്പോൾ ഞാൻ മാത്രം ഒറ്റയ്ക്ക് .. വേണ്ട ചേച്ചീ ഞാൻ അവിടെ ഒരു
> അധികപ്പറ്റായിരിക്കും ...". അവൾ മുഖത്തു നോക്കാതെ പറഞ്ഞു . "ഇതിന് ഇനി വിനയ് സാറിനോടെന്തു പറയും ??". "എന്തു പറയാൻ ?? അതിന് അങ്ങേര് വല്ലതും ചോദിച്ചാലല്ലേ ?? അല്ലെൽത്തന്നെ അയാൾക്കെന്നെ കണ്ണീ പിടിക്കുന്നില്ല അപ്പോഴാ!! ..ഞാനില്ലെങ്കിൽ അത്രേം സന്തോഷമെന്നും കരുതും ..." അതു പറഞ്ഞപ്പോൾ അറിയാതെ നെഞ്ചൊന്നു വിങ്ങി .
> ""മാഡത്തിനെ വിനയ് സാറു വിളിക്കുന്നു " പ്യൂൺ കൃഷ്ണേട്ടന്റെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത് "സർ ". അകത്തു കടന്നു അവൾ തന്റെ സാന്നിദ്ധ്യം അറിയിച്ചു . "ങാ ലക്ഷ്മി വരൂ ..". അവൾക്ക് അത്ഭുതമായി . പതിവില്ലാത്ത ഒരു ഭാവം ആ മുഖത്ത് .. "നാളെ സാറ്റർഡേയാ ..ലീവ് വേണ്ടേ ?ഹാഫ് ആക്കണ്ടാ ,ഫുൾ തന്നെ എടുത്തോ. എന്നിട്ട് വീട്ടിലൊക്കെ പോയി എല്ലാവരെയും ഒന്നു കണ്ടിട്ടു വാ . എന്തു പറയുന്നു ?" അതും പറഞ്ഞയാൾ അവളുടെ കണ്ണിലേക്ക് കുസൃതിയിൽ നോക്കി . തന്റെ ഒരു നോട്ടം നേരിടാൻ പോലും ധൈര്യമില്ല . വല്യ ആളാണെന്നാ ഭാവം ... "വേണ്ട സാർ ..". അവൾ മുഖം കുനിച്ചു . "അതെന്താടോ ?? തന്റച്ഛന് അത്യാവശ്യമൊന്നുമില്ലേ ??" ആ മുഖത്ത് വീണ്ടും കുസൃതി .. "അതുകൊണ്ടല്ല , അടുത്ത മാസം രണ്ടവധി ഒന്നിച്ചു വരുന്നുണ്ട് അപ്പൊൾ പോകാമെന്നു കരുതി .." "അതെങ്ങനെ ശരിയാകും അന്നല്ലേ നമ്മുടെ ടൂർ പ്രോഗ്രാം ??" "അതിനു ഞാൻ വരുന്നില്ലല്ലോ .." അവൾ മുഖത്തു നോക്കാതെ പറഞ്ഞു . "എന്നാരു പറഞ്ഞു ??". " അതു ഞാൻ പറഞ്ഞാൽ പോരേ??" അവൾ കണ്ണു മിഴിച്ചു . "പോരല്ലോ !! ഞാൻ പറയണമല്ലോ.. നാളെ സാറ്റർഡേയാ .അപ്പോൾ താനൊരു കാര്യം ചെയ്യ് . ഒരു ലീവ് എടുത്ത് പോയി വീട്ടുകാരെ കണ്ടിട്ടു വാ . അതിനു ശേഷം നമ്മളെല്ലാവരും ഒരുമിച്ചു പോകുന്നു ടൂറിന് ..ഒക്കെയല്ലേ ? എന്തു പറയുന്നു ?? അവൾ മറുപടി പറയാനാകാതെ നിന്നു . "ദേഷ്യമാണോ എന്നോട് ??" മേശപ്പുറത്തു വിശ്രമിച്ച അവളുടെ വലതു കയ്യിൽ മെല്ലെ തൊട്ടു അയാൾ .. അവളുടെ കണ്ണു നിറഞ്ഞു
> "ദേഷ്യമൊക്ക എന്നോടല്ലേ? എനിക്കല്ലല്ലോ .."എന്നു പറയണമെന്നുണ്ടായിരുന്നു . ടൂറിന്റെ ആദ്യ ദിനം പിന്നിട്ട് രാത്രിയിൽ താങ്ങാനുള്ള ഹോട്ടലിലേക്കുള്ള യാത്രയിലാണ് എല്ലാവരും .. ക്ഷീണം കാരണം പലരും ബസിൽ ഇരുന്ന് തന്നെ ഉറക്കം തുടങ്ങീട്ടുണ്ട് . ലക്ഷ്മി മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു . ഒരു സുന്ദര സ്വപ്നം അവളേ തഴുകി തലോടി കടന്നു പോയി .. ഉറക്കത്തിൽ ഒരാൾ അവളേ ചേർത്തു പിടിക്കുന്നു ... ആയാസപ്പെട്ടു കണ്ണുകൾ തുറന്നു നോക്കവേ ... പേടിക്കേണ്ട എന്നു പറയും പോലെ വാത്സല്യത്തോടെ പ്രണയത്തോടെ നോക്കുന്ന രണ്ടു് കണ്ണുകൾ ... പിന്നെ ... പിന്നെയും എന്തൊക്കെയോ ... ഞെട്ടി ഉണർന്നപ്പോൾ മനസിലായി എല്ലാവരും ബസിൽ നിന്നിറങ്ങാനുള്ള തത്രപ്പാടിലാണെന്ന് . മെല്ലെ ചുറ്റിനും ഒന്നു കണ്ണോടിച്ചപ്പോൾ കണ്ടു കൂടെയുള്ളവർക്ക് നിർദേശങ്ങൾ കൊടുത്തു കൊണ്ട് നിൽക്കുന്ന ആളിനെ .. സ്വയം തലയ്ക്കൊരു കോട്ടു കൊടുത്തുകൊണ്ട് പൂത്തിറങ്ങി തനിക്കായി പറഞ്ഞ റൂമിലേക്കവൾ നടന്നു . അടുത്ത ദിവസം രാവിലേ നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ ബോട്ടിങ്ങിനാണ് ആദ്യം പോയത് . "ലച്ചൂ നീയെന്താ മാറി നിക്കുന്നേ വെറുതേ സമയം കളയാതെ വാ .വന്നു കേറിക്കേ .. എന്റെ വിനയ് സാറേ ഒന്നു പറ അവളോട് .. പേടിയാണെന്നും പറഞ്ഞു വരാതിരിക്കാനാ പ്ലാൻ .." ജയശ്രീ ഈർഷ്യയോടെ പറഞ്ഞു ..
> "നിങ്ങളു വിട്ടോ .ഇത് ഞാൻ മാനേജ് ചെയ്‌തോളാം " പറഞ്ഞു കൊണ്ട് വിനയ് ലക്ഷ്മിയെ സൂക്ഷിച്ചു നോക്കി. "നിർബന്ധിച്ചു കൊണ്ടുവന്നതിന്റെ പ്രതിഷേധമാണോ ??" "അയ്യോ അല്ല , സത്യായിട്ടും എനിക്കു പേടിയാ .." അവൾ കരച്ചിലി ന്റെ വക്കിലെത്തി . "അത്രയ്ക്ക് പേടിയാണെങ്കിൽ പോകണ്ടാ .. അതിനെന്തിനാ ഈ കണ്ണു നിറയ്ക്കുന്നത് ?" അയാൾ അലിവോടെ നോക്കി . "സാറു പൊക്കോ .. ഞാൻ ഇവിടെ വെയിറ്റ് ചെയ്‌തോളാം ദേ ഇവിടൊക്കെ ധാരാളം ആളുകളുണ്ട് എനിക്കു പേടിയൊന്നൂല്ല. ". "പക്ഷെ എനിക്കുണ്ടല്ലോ !!! അവളേ ചേർത്തു പിടിച്ചാ കണ്ണിലേക്കു നോക്കി . അവൾക്കു തന്റെ ദേഹം തളരുന്നതു പോലെ തോന്നി .
> എത്ര വേഗത്തിലാ സമയം പോകുന്നത് ?? ഉണ്ണിക്കിത് ലാസ്‌റ് സെമസ്റ്റർ ആണ് . ഇനി വെറും ആറു മാസം !! അതും കണ്ണടച്ചു തുറക്കുന്നതു പോലങ്ങു പോകും . അതിനു ശേഷം എന്തു പറയും അച്ഛനോട് ?? അല്ലെങ്കിൽ തന്നെ എന്തിനാ ഈ കാത്തിരുപ്പ് ?? ആർക്കു വേണ്ടി ?? അവൾക്ക് ഉള്ളിലൊരു നോവു തോന്നി . ഓരോന്നാലോചിച്ചിരുന്ന് ഇറങ്ങാനുള്ള സ്‌ഥലം എത്തിയത് അറിഞ്ഞില്ല . രാവിലെ താമസിച്ചാ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത് . ഈ സാരിയാ പണി തന്നത് കേരളപ്പിറവിക്ക് സാരി ഉടുക്കണമെന്ന് പറയുന്നോർക്കങ്ങ് പറഞ്ഞാൽ മതി . ബാക്കിയുള്ളോന്റെ കഷ്ടപ്പാട് ആരറിയാൻ ?? സാരി പൊക്കിപ്പിടിച്ചൊരു ഓട്ടമായിരുന്നു ബാങ്കിലേക്ക് . എങ്ങനെയോ പഞ്ചു ചെയ്തു . ദൈവമേ സമയം പത്തര . കാണരുതേ എന്നു മനസ്സിൽ കരുതിയ ആളു ദേ നക്ഷത്രം പോലെ മൂന്നിൽ . ഇങ്ങേരുടെ പെടലിക്കെന്നാ പറ്റി വല്ല വെട്ടുവാതോം പിടിച്ചോ ?? ഓ ടൈം !! പിന്നേ ആദ്യമായിട്ടല്ലേ ഒരാളിത്തിരി ലേറ്റ് ആയി വരുന്നത് ? ഒന്നു പോ ചേട്ടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഓരം ചേർന്ന് നടന്നു എങ്ങനെയോ അകത്തു കടന്നു ജോലി തുടങ്ങി .
> ഒരു ഹോം ലോണിന്റെ പേപ്പറിൽ സൈൻ ചെയ്യിക്കാൻ മാനേജരുടെ ക്യാബിനിൽ എത്തിയതാണ് ലക്ഷ്മി .
> "അവനവന് അറിയുന്ന പണി ചെയ്താൽ പോരേ ??" പേപ്പറിൽ നോക്കിയാണ് ചോദ്യം .
> ഇനി എന്തെങ്കിലും മിസ്റ്റേക് ?? വരാൻ വഴിയില്ലല്ലോ ?? അരുൺ സർ വേരിഫൈ ചെയ്തതാരുന്നല്ലോ??
> "സർ പ്രോബ്ലം എവിടെയാണെന്നു പറഞ്ഞാൽ കറക്റ്റ് ചെയ്യാരുന്നു." " ദാ അവിടെ നോക്ക് " സൈഡ് ഭിത്തിയിലുള്ള കണ്ണാടിയിലേക്കു വിരൽ ചൂണ്ടി ചിരിയോടെ . "കണ്ടോ ?? എങ്കിൽ മര്യാദയ്ക്ക് പോയി ശരിയാക്ക്!!! . പിന്നേ, ഞാൻ മാത്രം കാണേണ്ടതൊക്കെ ഇങ്ങനെ പ്രദർശനത്തിനു വെക്കുന്ന പരിപാടി അത്ര നന്നല്ല കെട്ടോ !!! " അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് അയാൾ പറഞ്ഞു . അവൾക്കു കരച്ചില് വന്നു . "ഡീ ലച്ചൂ ആരാടീ നിന്നേ സാരി ഉടുപ്പിച്ചേ ??എന്തു ഭംഗിയാ..." എന്നു പറഞ്ഞവരൊക്കെ എവിടെ പോയി ?? ബോബിട്ടു കൊല്ലും ഞാനെല്ലാത്തിനേം .. രാത്രിയിൽ കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല . എന്നാലും അങ്ങനൊക്കെ പറയാൻ പാടുണ്ടോ ഒരു പെൺകുട്ടിയോട് ? വല്ലപ്പോഴും മാത്രം ,അതും യു ട്യുബ് നോക്കി സാരി ഉടുക്കുമ്പോൾ ചിലപ്പോൾ വയറൊക്കെ ഇത്തിരി കണ്ടെന്നു വരും . അയ്യേ ഇയാളെന്തൊരു മനുഷ്യനാ ?ഇനി വേറെന്തെങ്കിലും ഉണ്ടാവുമോ ആ മനസ്സിൽ ??ഓ പിന്നെ എന്തുണ്ടാവാൻ ? വെറുതേ കാടു കയറണ്ടാ . അവൾ ചിന്തകൾക്ക് കടിഞ്ഞാണിട്ട്. കണ്ണടച്ചു .
"മോളേ നീ ഒന്നും പറയണ്ടാ നാളെ എന്തായാലും വന്നേ പറ്റൂ .. ഇനി ഇതിങ്ങനെ നീട്ടിയാൽ പറ്റില്ല . ഇതാണെങ്കിൽ അവരെല്ലാം നിന്നേ കണ്ടിട്ടുമുണ്ട് . ഒരു ചടങ്ങ് . അത്രേ ഉള്ളൂ .. ".
അച്ഛനോടു മറുപടി പറയാൻ അവളിത്തിരി വൈകി .
"കുറച്ചു നേരത്തേ പറയണ്ടേ അച്ഛാ ?
ഇന്നിനി അവധി ചോദിക്കാൻ പോലുമുള്ള സമയമില്ലല്ലോ..അച്ഛൻ അവരോട് അടുത്ത ആഴ്ച്ച വരാൻ പറ.."
"അതു നീയാണോ തീരുമാനിക്കുന്നത് ??
"എന്നാൽ പിന്നെ നിങ്ങളുടെ ഒക്കെ ഇഷ്ടത്തിന് എന്താന്നു വച്ചാൽ ചെയ്യ് .."അവൾക്കു ദേഷ്യം വന്നു. "എന്തായാലും ഞാനൊന്നു നോക്കട്ടെ . നീ ഫോൺ വച്ചോ .." അച്ഛനും ദേഷ്യം . ഇതിപ്പോ കുറേ ആയി . അതാകും ..
പോകുന്നവരൊക്കെ പോകട്ടെ . അവൾ ജനലിൽ കൂടി പുറത്തേക്കു നോക്കി. പുറത്തു നല്ല മഴ . പ്രകൃതിക്കു പോലും മനസിലായി തന്നെ . എന്നിട്ടും ... അവൾക്കൊന്നു കരയണമെന്നു തോന്നി .
തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ലക്ഷ്മിയെ സ്വീകരിച്ചത് വിനയിന്റെ വിവാഹ വാർത്തയായിരുന്നു . കരഞ്ഞുപോകുമെന്നു തോന്നിയപ്പോൾ വാഷ് റൂമിലേക്കു നടന്നു . അന്നത്തെ ദിവസം വിനയിന്റെ ഭാഗത്തു നിന്ന് ഒരു നോട്ടം പോലും തന്റെ നേരേ ഉണ്ടായില്ലെന്ന് അവൾ വേദനയോടെ ഓർത്തു . വൈകിട്ടു റൂമിലെത്തി കുറേ കരഞ്ഞു , ഹൃദയം പൊട്ടിപ്പോകുന്നതു പോലെ തോന്നി അവൾക്ക് .
" ഇനി കരഞ്ഞിട്ടെന്താ ? ഒന്നും ആരോടും പറയാതെ , ആരേം അറിയിക്കാതെ എല്ലാം കൈ വീട്ടു കളഞ്ഞിട്ട് അവളിരുന്നു കരയുന്നു...കണ്ണൊക്കെ തുടച്ചിട്ട് താഴേക്കു ചെല്ല് . നിന്നേ കാണാൻ ആരോ വന്നെന്ന് വാർഡൻ പറഞ്ഞു . ." കൂടെ റൂമിലുള്ള ഷീന പറഞ്ഞു ..
"ഇതെന്നാ കോലമാ ??ഡീ നീയീ വേഷമൊക്കെ ഒന്നു മാറി. മുടിയൊക്കെ ഒന്നൊതുക്കി വച്ചിട്ട് പോ ..." കിടന്നിടത്തു നിന്ന് എഴുനേറ്റ് അതേപടി ഇറങ്ങിയ ലക്ഷ്മിയേ ഷീന സഹതാപത്തോടെ നോക്കി .
വിസിറ്റിങ് റൂമിൽ ഇരുന്നവരെ ഓടിച്ചൊന്നു നോക്കി . തനിക്കു പരിചയമുള്ളവരൊന്നും ആ കൂട്ടത്തിലില്ലെന്ന് അവൾക്കു മനസിലായി . മാഡത്തിന് ആളു മാറിയതാവും . തേഡ് ഫ്ലോറിലേ ലക്ഷ്മിപ്രിയേ കാണാൻ ആരെങ്കിലും വന്നതാവും ..
"ഡോ ... "തിരിഞ്ഞു നടക്കാൻ തുടങ്ങിയ ലക്ഷ്മി പരിചിതമായ ഒരു ശബ്ദം കേട്ട് ഞെട്ടി .
"വിനയ് സർ !!!! " അത്ഭുതവും സന്തോഷവും കൊണ്ടവളുടെ കണ്ണു വിടർന്നു .
സ് ..സാറെന്താ ..ഇവിടെ ??
ആദ്യമായി കാണുന്നപോലെ അവളേ നോക്കി നിൽക്കുന്ന അയാളോട് ചോദിച്ചു . അവനാ ചോദ്യം ശ്രദ്ധിച്ചില്ലെന്നു തോന്നി . "ഇതെന്തു വേഷമാടോ ??ഒരു കുട്ടി പാവാടേം ഇട്ട് ? ഇത്രേയുള്ളൂ താൻ ??"
"സർ അത് ആരോ വന്നെന്നു പറഞ്ഞപ്പോൾ ആരാന്നറിയാനുള്ള തിടുക്കത്തിൽ ...". അവൾ നിന്നു വിക്കി .
"ഓക്കേ ഒക്കെ . അതു പോട്ടേ . താൻ വന്നേ . നമുക്കു പുറത്തിരിക്കാം . കുറച്ചു ശുദ്ധവായു ഒക്കെ ശ്വസിച്ച്..".. ആൾ നടന്നു കഴിഞ്ഞു . അവൾക്കു പിന്തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു ..
"താനിരിക്ക് "
"വേണ്ട സർ ഞാനിവിടെ നിന്നോളാം"
"ഹാ ഇരിക്കേടോ ഇതു് നമ്മുടെ ഓഫീസൊന്നുമല്ല .." അവൻ ചിരിച്ചു . എന്നിട്ട് മുഖവുരയൊന്നുമില്ലാതെ പറഞ്ഞു തുടങ്ങി .
"എന്റെ വിവാഹമാണ് . ഈ വരുന്ന ഞായറാഴ്ച്ച ചെറിയൊരു ചടങ്ങോടു കൂടി അതങ്ങുറപ്പിക്കും . അധികം വൈകാതെ താലികെട്ടും ഉണ്ടാവും ." അതു പറഞ്ഞവൻ അവളുടെ കണ്ണിലേക്കു നോക്കി . നിറയാൻ വെമ്പിയ ആ കണ്ണുകൾ പാടേ അവഗണിച്ചു് കൊണ്ടു തുടർന്നു .
"തന്നേ മാത്രം പഴ്സണലായിട്ട് വിളിക്കാൻ പറ്റിയില്ല . അതാ വന്നത് . " ഒന്നും പറയാനാവാതെ തേങ്ങൽ ഉള്ളിൽ ഒളിപ്പിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചു .
"ഒന്നും പറയാനില്ലേ കൊച്ചേ നിനക്കെന്നോട് ?? ". കരഞ്ഞു കൊണ്ടാ കണ്ണുകളിലേക്കവൾ നോക്കി ഒന്നുമില്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു .
"ഇനി എന്നാടീ നീയെന്റെ കണ്ണിൽ നോക്കി രണ്ടു വാക്കു സംസാരിക്കുന്നത് ?? കെട്ടി മൂന്നാലു പിള്ളേരും ആയിക്കഴിഞ്ഞിട്ടോ ??". അവൾ പകപ്പോടെ നോക്കി .
"എല്ലാം കൂടി ഇങ്ങനെ കൊണ്ടുനടന്നാൽ ഈ കുഞ്ഞു ഹൃദയം പൊട്ടിപ്പോവില്ലേ ??അവളേ തനിക്കു നേരേ തിരിച്ചു നിർത്തി അവൻ . അവൾക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി .
"മതി സങ്കടപ്പെട്ടത് .. എന്റെ ഈ കണ്ണുകളിൽ ഉള്ള അടങ്ങാത്ത പ്രണയം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞില്ലേ നിനക്ക് ?? വിട്ടു കളഞ്ഞെന്നു കരുതിയോ ??"
ഒരു ഏങ്ങലോടെ ആ നെഞ്ചിലേക്കവൾ ചാഞ്ഞു . പതിയെ ആ നെറുകയിൽ തലോടി കൊണ്ടവൻ ചിരിച്ചു .
"ഇത് പൊതുസ്ഥലമാ .. "
"അല്ലല്ലോ ഞങ്ങടെ ഹോസ്റ്റൽ അല്ലേ ?? ആ. ചോദ്യത്തിലുണ്ടായിരുന്നു അവളുടെ മുഴുവൻ നിഷ്കളങ്കതയും .
"ചുറ്റിലും ആളുകൾ ഉണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് !!!" കള്ളച്ചിരിയോടെ അവൻ ഒന്നുകൂടി അവളേ ചേർത്തു പിടിച്ചു .. കണ്ണുനീരിൽ അവൾ ചിരിച്ചു .. അവൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ചിരി ..
ചിലരിങ്ങനെയാണ് ... പ്രണയിച്ചു കൊണ്ടേ ഇരിക്കും .. തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലെങ്കിലും .. ..ഹൃദയത്തോടു ചേർത്ത്.. ഒരു നനുത്ത മഞ്ഞു തുള്ളിപോലെ അതങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കും !!!!
സീമ ബിനു
അനന്തരം (കഥ)
ടോം ആൻഡ് ജെറിയിലെപ്പോലെ ഒരു എസ്കലേറ്ററോ മേഘത്തിനു മുകളിൽ കയറിയുള്ള പറക്കലോ ഒക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്.
ഇതിപ്പോ നടത്തം തന്നെയാണല്ലോ!!! കാലാണെങ്കിൽ നന്നായി കഴയ്ക്കുന്നും ഉണ്ട്. താൻ മരിച്ചില്ലേ!!!
ഓപ്പോളും ഏടത്തിയും ഏട്ടന്റെ മോളും അയ്യോന്ന് വിളിച്ച് തന്റെ കട്ടിലിനടുത്തേക്ക് വരുന്നത് കണ്ടതാണല്ലോ.
വിജനമൊന്നുമല്ല. പക്ഷെ കുറെ വിചിത്രജീവികളാണ് ചുറ്റും. സിനിമകളിൽ കണ്ട് മനസ്സിൽ പതിഞ്ഞ "ആത്മാവ്" ആണോ ഇവരെല്ലാം??പക്ഷേ ആ രൂപവുമല്ല ഇവർക്ക്. അപ്പോഴാണ് തന്റെ രൂപവും ഏതാണ്ട് അവരെപ്പോലെത്തന്നെയാണ് എന്ന ബോധം വന്നത്. സ്വർഗ്ഗ-നരക കവാടം എവിടെയാണെന്ന് ഇവരോട് ചോദിക്കണോ എന്ന സംശയം മനസ്സിൽ തോന്നിയെങ്കിലും ; ഭൂമിയിലുണ്ടായിരുന്നപ്പോൾ ഉള്ള മടി ഇവിടെയും മാറിയിട്ടില്ല എന്ന തെളിയിക്കും വിധം മുന്നോട്ട് നടക്കാനാണ് എനിക്ക് തോന്നിയത് . നടന്നുനടന്ന് കുറേക്കഴിഞ്ഞപ്പോൾ കുറെ വിചിത്രരൂപങ്ങൾ ഒരാൾക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു . അയാൾ എന്തോ സംസാരിക്കുകയാണെന്നുതോന്നി. ആ ശബ്ദം നല്ല പരിചയം. ഞാൻ അടുത്തെത്തിയപ്പോൾ അയാൾ എന്നെ നോക്കിച്ചിരിച്ചു .
" അർജുനേ സുഖമാണോ? "
" ചിത്രഗുപ്തൻ!! "
" ഏഹ് അതാരാ? "
സംസാരിക്കുമ്പോൾ അയാൾ ഇടക്കിടയ്ക്ക് ചീറ്റുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ചോദിച്ചു.
" രവി സാറല്ലേ? "
" ഹഹ... നീ കൊള്ളാമല്ലോ വളരെപ്പെട്ടെന്ന് മനസിലാക്കിക്കളഞ്ഞല്ലോ ... ഞാൻ കുറെ നടന്ന് അലഞ്ഞുതിരിഞ്ഞ് വേറെവിടൊക്കെയോ പോയി കുറെക്കാലം കഴിഞ്ഞിട്ടാണ് ഭൂമിയിലുള്ള ഒരാളെ മനസിലാക്കാൻ സാധിച്ചത് . "
" ഇതെന്താ സ്ക്കൂളാണോ? ഇവിടെയും സാറിനു പഠിപ്പിക്കലാണോ? "
ഒരു ചിരിമാത്രമായിരുന്നു മറുപടി.
" സ്വർഗത്തിലേക്കുള്ള വഴിയേതാ സാറേ? "
ചിരി നിർത്താതെ സാർ കൈമലർത്തിക്കാണിച്ചു. " എനിക്കറിയില്ല. "
"എന്റെ ഭാര്യയും അച്ഛനും അമ്മയുമൊക്കെയൊ? "
ഇല്ലെന്ന അർത്ഥത്തിൽ തലകുകുലുക്കിയതല്ലാതെ അദ്ദേഹം ഒന്നും പറഞ്ഞില്ല...
ഞാനങ്ങനെ അന്തംവിട്ട് മുകളിലേക്ക് നോക്കിനിന്നപ്പോൾ സാറുവീണ്ടും ആ വിചിത്രരൂപങ്ങൾക്കിടയിലേക്ക് പോയി.'ഗുരുഭക്തി' കുറയ്ക്കേണ്ട എന്ന് കരുതി ഞാനും അവർക്കിടയിൽ പോയിരുന്നു.
എന്നാലും മനസ് മുഴുവൻ മരണശേഷം ഉള്ള ലോകത്തെക്കുറിച്ചുള്ള ധാരണകളും സത്യാവസ്ഥയും തമ്മിലുള്ള താരതമ്യം ആയിരുന്നു.കുറച്ചുനേരം അവിടെയിരുന്ന അവൻ ഉറക്കെച്ചിരിച്ചുകൊണ്ടെണീറ്റ് വീണ്ടും മുന്നിലേക്ക് നടന്നു.
വഴിയിൽ അവൻ ഒരു വലിയ മെഷീൻ കണ്ടു. കോളേജിൽ പഠിച്ചപ്പോൾ സിവിൽ ലാബിൽ ചെയ്ത 'യൂണിവേഴ്സൽ ടെസ്റ്റിംഗ് മെഷീൻ' പോലത്തെ ഒരെണ്ണം. വെള്ളത്തിന്റെ തുള്ളികൾ ഇറ്റിറ്റുവീഴുന്നപോലെ ഒരു ശബ്ദം അതിൽനിന്നു വരുന്നുണ്ടായിരുന്നു. വശങ്ങളിൽ ഒരു ഡിജിറ്റൽ സ്ക്രീനും അതിൽ കുറെ അക്കങ്ങളും. രവി സാർ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നു. ഞാനെന്റെ സംശയഭണ്ടാകാരം വീണ്ടും തുറന്നു.
" സാറേ ഇതെന്തുവാ...? "
" നീ അതിന്റ ചുറ്റുപാടോന്നു ശ്രദ്ധിച്ചേ... "
മുന്നിൽ കുറച്ചുപേർ കണ്ണടച്ചും തുറന്നുമായി പ്രാര്ഥിക്കുന്നതുപോലിരിക്കുന്നുണ്ടായിരുന്നു .
" അയ്യേ ഇതാണോ ദൈവം?! "
സാറ് വീണ്ടും ചിരിച്ചു.
വീണ്ടും നോക്കിയപ്പോൾ കുറേപ്പേർ ആ മെഷീന്റെ പിറകിലിരുന്ന് വേറൊരു രീതിയിൽ ആ മെഷീനിലേക്ക് നോക്കുന്നുണ്ടായിരുന്നു. തെല്ലൊന്നു ചിന്തിച്ച ശേഷം ഞാൻ സാറിനോട് ചോദിച്ചു.
" പുല്ല് ! ഇവിടെയും ജാതീം മതോം ഉണ്ടല്ലേ ! "
" നീ പ്രായപൂർത്തിയായിരിക്കുന്നു, ഇനി എന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല . " - സാറ് പഴയ സ്ഥാനത്തേക്ക് നീങ്ങാൻ തുടങ്ങി.
കുറച്ചുപേർ ആ മെഷീന് പിന്തിരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
" അപ്പൊ ഇവരോ? "
" യുക്തിവാദികളാവും " - സാറ് വീണ്ടും എന്റെ അടുക്കലേക്ക് വന്നു .
" ഞാൻ ഭൂമിയിൽ നിന്നും ഇറങ്ങി കുറേ നടന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഒരു നീണ്ട നിരയാണ്. നിരയിൽ നിൽക്കുന്ന അവസാനത്തെ ആളോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് സ്വർഗത്തിലേക്കുള്ള ക്യൂ ആണ് എന്നാണ്. ഭൂമിയിൽ നിന്ന് കിട്ടിയ അറിവിൽ ഇങ്ങനൊരു ലോകമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഞാനും ആ ക്യൂവിൽ നിന്നു. ക്യൂവിന് മുൻപിൽ എത്തിയ എല്ലാ ആൾക്കാരും നിരാശയോടുകൂടി ഇറങ്ങിപ്പോകുന്നതുകണ്ട ഞാൻ ആ ക്യൂവിന് വെളിയിലിറങ്ങി. മുന്നിലെ കവാടം പോലെ കാണപ്പെട്ട സ്ഥലത്ത് പോയി അതിലെഴുതിയിരിക്കുന്നത് വായിച്ചു.
"തത്വമസി"
- എന്നായിരുന്നു അത്.
നീ കുറച്ചുമുന്നേ ചിരിച്ച ചിരി ഞാൻ അന്ന് ചിരിച്ച്കൊണ്ടാണ് അവിടെ നിന്നിറങ്ങിയത്. പിന്നെയും കുറെ അലഞ്ഞു. ഇവിടെ നീ കണ്ടതുപോലുള്ള മെഷീനുകളെയും അന്തംവിട്ട് നിൽക്കുന്ന നമ്മെപ്പോലുള്ള വികൃതരൂപങ്ങളെയും സ്വർഗാന്വേഷികളെയും സ്വർഗം കാണിച്ചുതരാമെന്നു പറഞ്ഞുനടക്കുന്ന ഏജന്റുകളെയും ഇതുതന്നെയാണ് സ്വർഗം എന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ച് നടക്കുന്നവരെയും ; അതും വിശ്വസിച്ച് നടക്കുന്ന മൂടുതാങ്ങികളെയും എല്ലാം കണ്ടു . അവസാനം ഇവിടെ എത്തിയപ്പോഴാണ് എനിക്കറിയാവുന്ന ഒരാളെ ഞാൻ കണ്ടത്. നിനക്കറിയാം ഭൂമിയിൽ അയാളെ. എന്റെ അയൽവാസി സോമൻ!
അങ്ങേരാണ് എനിക്ക് ഇവിടത്തെക്കുറിച്ച് പറഞ്ഞുതന്നത്... പക്ഷെ അത് ഞാനീപ്പറഞ്ഞപോലെ അത്രക്ക് പരത്തി ആയിരുന്നില്ല... ദാ ഇത്ര മാത്രം... "
" രവീ ഇത് ഭൂമിയല്ല ... എന്താണെന്ന് എനിക്കും അറിയില്ല "
" പുള്ളീടെ അഭിപ്രായത്തിൽ നീ ഇപ്പൊ കണ്ട ആ മെഷീന് പുറം തിരിഞ്ഞു നിൽക്കുന്നവരാണ് വിശ്വാസികൾ. ഹ!!! "
" അപ്പൊ നമ്മളിവിടെങ്ങനാ ജീവിക്കുക?? "
" എടാ ; ആദ്യമുണ്ടായിരുന്ന കാലുവേദന ഇപ്പോഴുണ്ടോ?? "
" ഇല്ല! "
" വിശപ്പോ ദാഹമോ ഉണ്ടോ?? "
" ഇല്ല!! "
എനിക്ക് ചിലതെല്ലാം മനസിലായിത്തുടങ്ങിയിരിക്കുന്നു !!!
" ഭൂമിയിലാണെങ്കിലും ഞാൻ നിന്റെ ഗുരുവാണല്ലോ ; അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ചിലതെങ്കിലും നിനക്ക് പറഞ്ഞു തരുന്നത്... ഇവിടെയും അതെന്റെ തന്നെ കർത്തവ്യമാണ് "
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവിടെ സാറില്ല !!! കുറച്ചുമാറി ഇരിക്കുന്ന വികൃതരൂപങ്ങൾ കേൾക്കുന്ന ശബ്ദം ഇപ്പോൾ തനിക്ക് പരിചയമില്ല...
എനിക്ക് അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു ...
ദൈവം ഉണ്ടോ?
ഇത് പുനർജന്മമാണോ അതോ ജീവിതാനന്തരമോ ??
അവിടെനിന്നിറങ്ങി പരിചയമുള്ള അടുത്ത ആളെത്തപ്പി അവൻ ഓടി .
--------
By Arjun P G