Showing posts with label നബീൽ. Show all posts
Showing posts with label നബീൽ. Show all posts

കൂലിപ്പണിക്കാരൻ

കൂലിപ്പണിക്കാരൻ 
*****************
ചേച്ചിയുടെ കല്യാണ പന്തലിൽ ഇട്ട ആ പഴയ കട്ടിലിൽ അച്ഛന്റെ ഉയിരറ്റ ശരീരം കൊണ്ടുവന്ന്‌ കിടത്തിയപ്പോഴേക്കും അകത്തവിടയോ അമ്മ ബോധം കെട്ടുറങ്ങിയുരുന്നു ,
എന്റെ കണ്ണിനെ വിശ്വസിക്കാനാകാതെ ഞാൻ അച്ഛനെ ആദ്യമായിട്ടൊന്നു വാരിപ്പുണർന്നു. ഒരു ഉണക്കത്തടി തടിപോലെ തോന്നിക്കുന്ന അച്ഛന്റെ ആ കറുത്ത ശരീരത്തിന് അപ്പോഴും മണ്ണിന്റെ മണമായിരുന്നു ,എന്റെ കണ്ണ്നീർ അച്ഛന്റെ വിയർപ്പു വറ്റാത്ത നെറ്റിത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയപ്പോൾ ആരോ എന്നെ ബലമായി പിടിച്ചെഴുന്നേല്പിച്ചു ,
ഏറെ ആലോചനകൾക്കു ശേഷമാണ് ഇരുണ്ട കളറുള്ള ചേച്ചിക്ക് കല്യാണം ശരിയായത് സ്ത്രീധനമായിട്ടൊന്നും വേണ്ട എന്ന് ചെക്കന്റെ ആൾകാർ പറഞ്ഞെങ്കിലും ഒരു ഇരുപതു പവൻ പൊന്നങ്കിലും പെണ്ണിന് ഉണ്ടായിരിക്കണം എന്നവർ നിർബന്ധം പറഞ്ഞിരുന്നു .
കാലമിതുവരെ പൊന്നും പണവുമൊന്നും ഞങ്ങൾക്ക് വേണ്ടി കരുതിവെക്കാൻ അച്ഛനായില്ലെങ്കിലും പാടത്തും പറമ്പിലും പെരിവെയിലിലും മഴയിലും ചോര നീരാക്കി പണിയെടുത്തു ഒരു തുള്ളി വിശപ്പിന്റെ ആളമറിയിക്കാതെ ഞങ്ങളെ അച്ഛൻ വളർത്തി,
രാവെന്നോ പകലെന്നോ നോക്കാതെ പണിയെടുത്തിട്ടും പലരോടും കൈനീട്ടി വാങ്ങിയിട്ടും അവർ പറഞ്ഞ ഇരുപത് പവനോളം അച്ഛന് ഉണ്ടാക്കാനായില്ല. അന്ന് കല്യാണ ദിവസം പെണ്ണിന്റെ പൊന്നു നോക്കി "വാക്കിനു നേരും നെറിയുമില്ലാത്തവർ" എന്ന് പറഞ്ഞവർ ഇറങ്ങിപോയപ്പോൾ അച്ഛൻ ഞങ്ങളുടെയാ കൊച്ചുവീടിന്റെ ഒറ്ററൂമിൽ കെട്ടിത്തൂങ്ങി ,
പണ്ടൊക്കെ പരീക്ഷയടുത്തിട്ടും വൈകുന്നേരങ്ങളിൽ കളിച്ചുനടക്കുന്ന എന്നെ നോക്കി അച്ഛൻ പറയുമായിരുന്നു "വല്ലതും പോയി പടിക്കെടാ അല്ലെങ്കിൽ എന്റെ കാല ശേഷം നീയൊക്കെ തെണ്ടിജീവിക്കേണ്ടി വരും " എല്ലുന്തിയ ശരീരം വളച്ചു ചുമച്ചു ചുമച്ചു അത് പറയുമ്പോൾ അമ്മയുടെ കലങ്ങിയ കണ്ണുകൾ എന്നെ ദയയോടെ നോക്കാറുണ്ട് ഒരു കൂലിപ്പണിക്കാരന്റെ വാക്കുകളായത്കൊണ്ടാവാം അന്നൊക്കെ ആവും വിധം അച്ഛനെ ഞാൻ അവഗണിച്ചു ,
ഇന്ന് അടുക്കളയുടെ മൂലയിൽ അച്ഛൻ സൂക്ഷിച്ചു വച്ചിട്ട് പോയ അച്ഛന്റെ ആകെ സമ്പാദ്യം തുരുമ്പെടുത്ത ആ "തൂമ്പ " കയ്യിലെടുത്തു ഞാനും നടന്നു ഒരു കൂലിപ്പണിക്കാരനിലേക്ക്,
by nabeel k leebans

പ്രണയവും സൗന്ദര്യവും


പ്രണയവും സൗന്ദര്യവും 
****************
എന്നെ കാണാൻ വല്യ ഗ്ലാമർ ഒന്നൂല്യ.. ഫോട്ടോ ചോദിച്ചപ്പോ സ്ഥിരം പല്ലവി പറഞ്ഞവൾ ഒഴിഞ്ഞു മാറി,
കൊല്ലം ഒന്നായി പരസ്പരം ചാറ്റിംഗ് തുടങ്ങീട്ടു മുമ്പെപ്പഴോ ഒരു സുന്ദരിപ്പെണ്ണിന്റെ ഫോട്ടോ കണ്ടപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതാണ്. പലവട്ടം ഞങ്ങൾ സംസാരിച്ചിട്ടുണ്ടെങ്കിലും ഇത് വരെ അവളെ കാണാൻ കഴിഞ്ഞിട്ടില്ല വീഡിയോ കാൾ അവൾ അറ്റൻഡ് ചെയ്യാറുമില്ല .അവളുടെ ഫേസ്ബുക്കിൽ മൊത്തം കയറി നിരങ്ങിയെങ്കിലും ഒറ്റ ഫോട്ടോ പോലും കിട്ടിയില്ല ആകെ കിട്ടിയത് രണ്ടു കണ്ണുകൾ മാത്രം ,
ആ സുന്ദരമായ കണ്ണുകൾ കൊണ്ട് അവളുടെ പല രൂപങ്ങളും ഞാൻ എന്റെ മനസ്സിൽ കൊത്തിയെടുത്തു ,ഈ കാണാൻ കൊള്ളാത്ത പെണ്ണുങ്ങളാണ് ഈ കണ്ണും കയ്യും ഒക്കെ ഫേസ്ബുക്കിൽ ഇടുന്നെതെന്നു എവിടെയോ വായിച്ചിട്ടുണ്ട് അതുകൊണ്ടു മനസ്സിൽ കൊത്തിപ്പിടിപ്പിച്ച രൂപങ്ങൾക്കൊക്കെയും ആവറേജ് സൗന്ദര്യം മാത്രമായിരുന്നു ,
അവളുടെ വീട് കോഴിക്കോടായതിനാൽ അവിടെ പോകുമ്പോഴൊക്കെ കാണുന്ന പെണ്ണുങ്ങളെയൊക്കെ അവളായിട്ടു സങ്കല്പിക്കും ,എന്നെ കാണാൻ വല്യ മൊഞ്ചോന്നും ഇല്ലാത്തോണ്ട് നല്ലോണം ഗ്ലാമർ ഉള്ളവരെ കാണുമ്പോ ഇതവളാകരുതേ എന്നും പ്രാർത്ഥിക്കാറുണ്ട്,
ഉള്ളു കൊണ്ട് സ്‌നേഹിക്കാൻ വല്യ ഗ്ലാമർ ഒന്നും വേണ്ടാന്നും ,സൗന്ദര്യം മനോഹരമായ ഒരു ചില്ലു ഗ്ലാസ് പോലെയാണെന്നും അതൊന്നു വീണുടഞ്ഞാൽ പിന്നെ വെറും കുപ്പിച്ചില്ലാണെന്നും എന്റെ ഉമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് .
ശരിയാണ് ആ ആക്‌സിഡന്റ് നടക്കുന്നത് വരെ എന്റെ ഉമ്മച്ചിയും ആരും കൊതിക്കുന്ന സുന്ദരിയായിരുന്നു .പണ്ട് ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന ഉപ്പൂപ്പാന്റെ കൂടെ കേരളം കാണാൻ വന്ന അറബി മോഹിച്ചു കെട്ടിയതാണെന്റെ ഉമ്മച്ചിയെ അതും ലക്ഷങ്ങൾ മഹാറായി തന്നിട്ട്, അവസാനം നടു തളർന്നു മുഖം അലപം വികൃതമായപ്പോൾ അയാൾ ഉമ്മച്ചിയെ ഇട്ടേച്ചു പോയി ,
എന്നാലും എന്റെ സങ്കല്പത്തിലെ പെണ്ണിന് അത്യാവശ്യം സൗന്ദര്യമൊക്കെ ഞാൻ കൊടുത്തിരുന്നു പിന്നെ അവളുടെ ഉള്ളിൽ കുന്നോളം സ്നേഹവുമുണ്ടായിരുന്നു , ഈ ഗ്ലാമർ ഉള്ള പെണ്ണുങ്ങൾക്കൊക്കെ വല്യ ഗാമയായിരിക്കും എന്നൊക്കെ കേട്ടിട്ടുണ്ട് അത് ശരിയായിരിക്കുമോ..?
മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി കിടന്നപ്പോഴാണ് മെസ്സഞ്ചറിൽ അവളുടെ മെസ്സേജ് " നാളെ കോഴിക്കോടിന് ഒന്ന് വരാമോ..?"ഞാൻ നാളെ അവിടെ വരുന്നുണ്ട് നമുക്കൊന്ന് കണ്ടു കളയാം.."
എന്തെങ്കിലും ആലോചിക്കുന്നതിനെ മുമ്പേ എന്റെ വിരലുകൾ "ok "എന്ന് ടൈപ്പ് ചെയ്തയച്ചിരുന്നു ..
പിറ്റേന്ന് രാവിലെ 10 മണിക് അവൾ പറഞ്ഞതനുസരിച്ചു കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽന്റെ മുമ്പിൽ അവളെയും കാത്തു ഞാൻ നില്പുറപ്പിച്ചു .
എന്റെ മുമ്പിലൂടെ കടന്നു പോയ എല്ലാ പെണ്ണുങ്ങളെയും ഞാൻ പ്രതീക്ഷയോടെ നോക്കി ,പക്ഷെ ആർക്കും എന്നെ ഒരു മൈൻഡും ഇല്ല ,ഞാൻ അവളെ കണ്ടിട്ടില്ലേലും അവൾ എന്നെ നന്നായി കണ്ടിട്ടുണ്ടല്ലോ അത് കൊണ്ട് തന്നെ എന്നെ തിരിച്ചറിയാതിരിക്കാൻ ഒരു വഴിയുമില്ല .
വെയിലിനു ചൂട് കൂടി വന്നു..നിൽപ് തുടങ്ങീട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു മെസ്സേജ് അയച്ചു നോക്കിയെങ്കിലും മറുപടിയില്ല എന്റെ മനസ്സിലെ സുന്ദരിയെ കാണാനുള്ള ആകാംഷ മാറി ഉള്ളിൽ നിരാശ പടർന്നു തുടങ്ങിയിരിക്കുന്നു ,തൊണ്ട വരണ്ടു ദാഹം തോന്നി തുടങ്ങിയിട്ട് കുറെ നേരമായി അവൾ പറഞ്ഞ സ്ഥലത്തു നിന്ന് മാറിയാൽ എന്നെകാണാതെ പോകുമോ എന്ന ഭയം മൂലം നിന്നിടത്തിന്നു ഒരടി നീങ്ങിയിട്ടില്ല ഇത് വരെ..,
ഇനി അവൾ എന്നെ കളിപ്പിച്ചതായിരിക്കുമോ ..?ദാഹവും ക്ഷീണവും കലശലായിരിക്കുന്നു ഏതായാലും ഒരു ജ്യൂസ് കഴിച്ചു വേഗം തിരിച്ചു വരാമെന്ന ഉദ്ദേശത്തോടെ റോഡ് ക്രോസ് ചെയ്തു തൊട്ടടുത്ത ജ്യൂസ് ബാറിലേക്ക് നടന്നു .
ജ്യൂസ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനെ ഒരു ശബ്ദം കേട്ടത് പെട്ടന്ന് ശബ്ദം കേട്ട ഭാഗത്തു ആളുകൾ ഓടി കൂടിയിരിക്കുന്നു എന്തോ ആക്സിഡന്റ് സംഭവിച്ചതാണെന്നെനിക് മനസ്സിലായി ചില വഴിയാത്രക്കാർ ആ തിരക്കിനിടയിൽ ചെന്ന് എത്തിനോക്കി പോകുന്നുണ്ട് ചിലർ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നു എനിക്കും ഒന്ന് ചെന്ന് നോക്കണമെന്നുണ്ടായിരുന്നെങ്കിലും ആ സമയത്തിനുള്ളിൽ അവളെ മിസ്സ് ആകുമെന്ന് കരുതി വേഗം ഞാൻ എന്റെ പഴയ സ്ഥലത്തു തന്നെ വന്നു നിന്നു ,
അപ്പോൾ തന്നെ ആക്‌സിഡന്റിൽ പെട്ടയാളെയും എടുത്തു കൊണ്ട് രണ്ടു മൂന്നാളുകൾ ഹോസ്പിറ്റലിലേക്ക് എന്റെ മുമ്പിലൂടെ ധൃതിയിൽ പോയി ,
ആക്‌സിഡന്റിൽ പെട്ടയാളെ ഞാൻ ശരിക്കും കണ്ടു അതും ഒരു പെണ്ണായിരുന്നു എന്റെ സങ്കൽപ്പത്തിലെ പെണ്ണിന് വേണ്ട ഗുണങ്ങളില്ലാത്ത എന്റെ മനസ്സിലെ സുന്ദരിക്ക് വേണ്ട യോഗ്യതകളില്ലാത്ത 
കറുത്ത് മെലിഞ്ഞ ഒരു പെണ്ണ് ,
സമയം 12 ആയപ്പോൾ ഇനി അവളെ കാത്തിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി അപമാനിതനായി ഞാൻ വീട്ടിലേക്കുള്ള ബസ് പിടിച്ചു, ബസിൽ ഇരിന്നു എന്റെ ദേഷ്യവും സങ്കടവും ഞാൻ അവളുടെ ഇന്ബോക്സിലേക്കു മെസ്സേജാകി അയച്ചുകൊണ്ടേയിരുന്നു , 
ദിവസം മൂന്നു കഴിഞ്ഞിരിക്കുന്നു പതുക്കെ ഞാൻ അവളെയും ആ ദിവസവും മറന്നു തുടങ്ങിയിരുന്നു, നാലാം ദിവസം രാവിലെ എണീറ്റ് പതിവുപോലെ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ അവളുടെ ഒരു മെസ്സേജ് "സോറി അന്ന് കുറെ സമയം വെയിറ്റ് ചെയ്തുവല്ലേ ..ഞാൻ വൈകിയാണെത്തിയത് നിന്നെ ഞാൻ അവിടെ കണ്ടിരുന്നു നിന്റെ അടുത്തെത്താൻ ധൃതിയിൽ റോഡ് ക്രോസ് ചെയ്തതും എന്നെ ഒരു ബൈക്ക് വന്നിടിച്ചു ,പിന്നെ ഇന്നാണ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയതു " 
എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി കൈകൾ വിറച്ചു ,അപ്പോൾ എന്റെ മുമ്പിലൂടെ കൊണ്ട്ആ പോയ കറുത്ത മെലിഞ്ഞ പെണ്ണ് അവളായിരുന്നു എന്റെ സങ്കല്പിത്തിനു തീരെ യോജിക്കാത്ത പെണ്ണ്.
ഹും അവളെ കാണാൻ വേണ്ടിയായിരുന്നോ ഞാൻ ഇത്ര കഷ്ടപെട്ടതു. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ,
മെസ്സേജിന് മറുപടി കൊടുക്കാതെ ഫോൺ ഓഫ് ചെയ്തു ഞാൻ എണീറ്റു
അന്ന് ഉച്ചക്ക് ഉമ്മച്ചിയോടൊത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാര്യവുമില്ലാതെ ഉമ്മച്ചി എന്നെ ഉപദേശിച്ചു "ഈ ലോകം മുഴുവൻ പല തരം വിഭവങ്ങളാണ് എന്നാൽ മനുഷ്യന്റെ ആർത്തി ഒരിക്കലും തീരുകയുമില്ല ,ഈ ലോകം മുഴവൻ മനുഷ്യന്റെ കാൽകീഴിൽ വച്ച് കൊടുത്താലും അവൻ സംതൃപ്തനാവില്ല "
ആ ഉപദേശം അന്നേ വരെ തോന്നാത്തവിധം എന്നെ ഏറെ ചിന്തിപ്പിച്ചു .
ഏറെ ആലോചനകൾക്കു ശേഷം രാത്രി ഞാൻ അവൾക്കു മറുപടി അയച്ചു 
"ഞാൻ കണ്ടു നിന്നെ.. എനിക്ക് ഒരുപാടിഷ്ടായി"😍
By Näbëëł K Lêêbãñs

ഇത്താത്താടെ ഒളിച്ചോട്ടം


ഇത്താത്താടെ ഒളിച്ചോട്ടം
**********
അന്നൊരു ഞാറാഴച രാവിലെ സമയം ഒരു ആറു ആറര ആയിക്കാണും സുഖായി മൂടിപ്പുതച്ചു കിടക്കുന്ന എന്റെ ഇറക്കം കെടുത്തുന്ന ഒച്ചപ്പാട് കേട്ടാണ് കണ്ണ് തുറന്നതു ..പതിവിലും കൂടുതലുള്ള ഓച്ചിം വിളീം എന്തോ കാര്യായിട് സംഭവിച്ചിട്ടുണ്ടെന്ന് എന്നെ തോന്നിപ്പിച്ചു. നല്ലൊരു ഉറക്കം മുറിഞ്ഞ ഹാങ്ങോവറിൽ കുറച്ചു നേരം അങ്ങനെ കിടന്നപ്പോഴാണ് അനിയത്തി കുട്ടി പ്രത്യകിച്ചു ഒരു ഭാവഭേദവുമില്ലാതെ "മ്മളെ ഫൗസി ഇത്താത്ത ഒളിച്ചോടി "എന്ന് വന്നു പറഞ്ഞത് ,
പടച്ചോനെ ..ന്നൊരു വിളീം വിളിച്ചു ചാടി എണീറ്റ് ഞാൻ പുറത്തേക്കു പാഞ്ഞു
പുറത്തു കോലായിലെ ബെഞ്ചിൽ ഉമ്മ പ്രാകും തെറിയും സമം ചേർത്ത് കരയുന്നുണ്ട് ,മുറ്റത്തു ഉപ്പ ഒരു നിശ്ചിത അളവിൽ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടക്കുന്നു..
വല്ലാത്ത പെണ്ണ്. ഓൾക് ആ കട്ടൻ ചായ ഒന്ന് തിളപ്പിച്ചു വച്ചിട്ട് പോയ്കൂടാർന്നോ .. കട്ടൻചായ കുടിക്കാനെന്നോണം അടുക്കളയിൽ പോയി ചായ കാലം തുറന്നു നോക്കി ശശിയായി തിരിച്ചു വരുന്ന വല്ലുമ്മ ദേഷ്യത്തിലും നിരാശയിലും പിറു പിറുത്തു കൊണ്ട് കൊലയിലേക്കു വന്നു.
 ഉപ്പ നടത്തം നിർത്തി കണ്ണുരുട്ടി വല്ലുമ്മനെ നോക്കി ..
ഇത്താത്ത ഒളിച്ചോടിയത് വിശ്വാസം വരാതെ അന്തം വിട്ടു നിൽക്കുന്ന എന്റെ മുമ്പിലേക്ക് അനിയത്തികുട്ടി ഒരു പേപ്പർ നീട്ടി ..
"എല്ലാരും അറിയാൻ
ഞാൻ പോവുന്നു. ഇന്നെ നല്ലോണം സ്നേഹിക്കുന്ന ആളുടെ കൂടെ
ഉപ്പയോട്‌ പറഞ്ഞാൽ ഉപ്പ സമ്മയ്ക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് എനിക്ക് പോകേണ്ടി വന്നത് ഉപ്പാക്ക് ഇന്നെ ഒരു ഗള്ഫുകാരന് കെട്ടിച്ചുകൊടുക്കാനല്ലേ പൂതി ഇങ്ങള് ആരും വിഷമിക്കണ്ട ഓല് ഇന്നെ പൊന്നുപോലെ നോക്കും എന്ന് പറഞ്ഞിട്ടുണ്ട് .."
നല്ല വടിവൊത്ത അക്ഷരങ്ങളാൽ ഇത്താത്ത എഴുതിയ ആ നാലു വാരി കത്ത് എന്റെ കയ്യിൽ കിടന്നു വിറച്ചു ..പടച്ചോനെ ഇഞ്ഞി ഞാൻ അങ്ങാടിക്കങ്ങനെ ഇറങ്ങും ചെങ്ങായിമാരെ മുഖത്തു എങ്ങനെ നോക്കും ..തല കറങ്ങുന്നതു പോലെ തോന്നി ഉമ്മ ഇരിക്കുന്ന ബെഞ്ചിന്റെ ഒരു സൈഡിൽ ഒന്ന് ഇരിക്കാൻ കുനിഞ്ഞതും പോ.. ഇബ്‌ലീസേ..നാട്ടാർ അറിയുന്നിന്റെ മുമ്പേ ഓളെ പോയി പിടിച്ചോണ്ട് വാ ..ഉമ്മ എന്നെ കോലായിൽ നിന്നും ആട്ടി പുറത്താക്കി
ഉമ്മാന്റെ ആക്രോശം കേട്ട് ആദ്യം നടന്നത് ഉപ്പയാണ് ഉപ്പാന്റെ പിറകെ ഞാനും വച്ചുപിടിച്ചു തൊടിയിൽ പശുവിനെ തെറ്റിക്കുന്ന അയൽവാസിയായ വാസുവേട്ടൻ ഞങ്ങളെ സംശയത്തോടെ നോക്കിയെങ്കിലും ഭാഗ്യത്തിന് ഒന്നും ചോയിച്ചില്ല ,അയൽവാസികൾക്ക് ചെറിയ ഒരു വാസന കിട്ടിയാൽ അത്ഈ മലപ്പുറം അങ്ങാടി മൊത്തം പരക്കാൻ സെസെന്റുകൾ മതി എന്നറിയുന്ന ഉമ്മ ആദ്യത്തെ ആ പ്രാകി കരച്ചിലിന്റെ വോളിയം കുറച്ചു തേങ്ങലിൽ ഒതുക്കിയിരുന്നു .
അടുത്ത കവലയിലും കടകളിലും ഒക്കെ ഞങ്ങൾ എത്തി നോക്കി നടന്നു മലപ്പറം ടൌൺ വരെ എത്തി, വരുന്ന വഴിക്കു ആരും പ്രത്യേകിച്ചൊന്നും ഞങ്ങളെ നോക്കി പറയത്തൊണ്ടു ഫൗസിത്താത്ത പോയത് ആരും കണ്ടിട്ടില്ലെന്നു ഞങ്ങൾക്കു ബോധ്യായി
 ടൗണിലെ ബസ്റ്റോപ്പിൽ പണിക്കു പോകാനൊരുങ്ങി നിൽക്കുന്ന ബംഗാളികളും രണ്ടു മൂന്ന്നാട്ടുകാരും മാത്രേ ഉണ്ടായിരുന്നുള്ളു ആർക്കും മുഖം കൊടുക്കാതെ ഞങ്ങൾ നേരെ KSRTC സ്റ്റാൻഡിലേക്ക് ചെന്നു രാവിലെ ആയതോണ്ട് അധികം യാത്രക്കാരൊന്നും സ്റ്റാൻഡിൽ ഉണ്ടായിരുന്നില്ല നിർത്തിയിട്ട ഒരു ബസിൽ തിരഞ്ഞു ഇറങ്ങവേ ബസ്റ്റാന്റ് കെട്ടിടത്തിലെ ഇരിപ്പിടത്തിൽ ബാഗും മടിയിൽ വച്ച് ഇരിക്കുന്ന ഇത്താത്താനെ ഞാൻ കണ്ടു "ഉപ്പാ.. അതാ ഫൗസി ഇത്താത്ത .."സന്തോഷം കൊണ്ട് ഞാൻ പരിസരബോധമില്ലാതെ വിളിച്ചു കൂവി.., ഉപ്പ മുണ്ടും മടക്കി കുത്തി നേരെ പോയി ഫൗസിതാത്താന്റെ ബാഗു പിടിച്ചു വാങ്ങി നടക്കെടീ എന്നാക്രോശിച്ചു ഇത്താത്ത എന്നെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു മുമ്പേ നടന്നു
പരസ്പരം സംസാരിക്കാതെ ഓട്ടോയിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് "ഇന്നാ ലില്ലാഹി വ ഇന്ന ഇലാഹി റാജിഊൻ കാക്കേങ്ങൾ അബ്ദു ഹാജി ഇന്നലെ രാത്രി മരണപെട്ടു പോയ വിവരം എല്ലാ നാട്ടുകാരെയും വ്യസനത്തോടെ അറിയിച്ചു കൊള്ളുന്നു" എന്നൊരു അനോൺസ് ജീപ്പ് ഞങ്ങൾക്കെതിരെ കടന്നു പോയത് .."വെറുതെ അല്ല ഓല് വരാഞ്ഞേ" ആ ശബ്ദം ചെവി കൂർപ്പിച്ചു കേട്ടുകൊണ്ട് ഇത്താത്ത പതുക്കെ പറഞ്ഞത് ഞാൻ കേട്ടു പടച്ചോനെ .. അബ്ദു ഹജ്ജിന്റെ പേരക്കുട്ടി പലചരക്കു കട നടത്തുന്ന സമീർ എനിക്ക് ഇത്താത്താന്റെ ആളെ പെട്ടന്ന് പിടിത്തം കിട്ടി , പലചരക്കു കടയിൽ ഞാനും ഇത്തയും ഒരുമിച്ചു പോവുമ്പോ ..ചിലപ്പോഴൊക്കെ ഇത്താത്ത ഒരു മുഴു പേപ്പറും സമീറിന് കൊടുക്കാറുണ്ട് അത് അപ്പൊ സാധനത്തിന്റെ ലിസ്റ്റ് ആയിരുന്നില്ലേ ..? കടയിൽ ആളിലെത്തുമ്പോ പരിപ്പ് ഇവിടെ ഇല്ല തക്കാളി ഇവിടത്തെ നല്ലതല്ല എന്നൊക്കെ പറഞ്ഞു അപ്പുറത്തെ കടേൽ പോയി വാങ്ങി വരാൻ പറഞ്ഞു എന്നെ നൈസായിട്ടു ഒഴിവാക്കിയിരുന്നതും ഓന്റെ കടയിൽ ഇല്ലാത്ത മഞ്ച് ഇത്താത്തക് ഫ്രീ ആയി കൊടുത്തിരുന്നതും ഞാൻ ഓർത്തു .. ഓട്ടോയിൽ നടുവിൽ ഇരിക്കുന്ന ഞാൻ അരികിൽ ഇരിക്കുന്ന ഇത്താത്താനെ ദേഷ്യത്തോടെ ഒന്ന് ഇറുക്കി ..,
പിന്നീട് ഇരു വീട്ടിലും ചെറിയ പുകച്ചിലുകളൊക്കെ ഉണ്ടായെങ്കിലും മൂന്നാമത്തെ മാസം അവരെ നിക്കാഹ് നടന്നു ..
കാലം ഇത്രയൊക്കെയായിട്ടും ഞാൻ ഇതുവരെ അളിയൻ ഇക്കാന്റെ മുഖത്തേക്ക് വല്ലാതെഅങ്ങട് നോക്കാറില്ല ഒന്നും ഉണ്ടായിട്ടല്ല .. മുഖത്തോടു
 മുഖം നോക്കിയാൽ ഞങ്ങൾ രണ്ടു പേരും ഒരുപോലെ ചിരിക്കും ,
by nabeel

ഓർമ്മയിലെ വസന്തകാലം .


ഓർമ്മയിലെ വസന്തകാലം .
************************
ഫ്രോക്കിന്റെ മടിക്കുത്തിൽ നിറച്ചുകൊണ്ട് വന്ന മൂവാണ്ടൻ മാങ്ങകൾ അടുക്കളയുടെ മൂലയിൽ ചരിഞ്ഞതും ഒന്ന് ര്ണടെണ്ണം ഉരുണ്ടു നിലത്തെ പലകയിൽ കുനിഞ്ഞിരുന്നു ദോശ ചുടുകയായിരിന്നു അമ്മയുടെ കാലിൽ ഉരുമ്മി നിന്നു .. ഇനി കഞ്ഞിയും ചോറും ഒന്നും തിന്നാതെ ഇത് നല്ലോണം കേറ്റികൊ..ഒരു മാങ്ങാ കയ്യിലെടുത്തു അമ്മ ഈർഷ്യയോടെ പറഞ്ഞു. വല്ല സൂക്കേടും വന്നാ ആശുപത്രീ കൊടുക്കാൻ ന്റെ കയ്യിൽ കാശൊന്നും ഇല്ലാട്ടോ അമ്മയുടെ ഓരത്തു അടുപ്പിന്റെ തിണ്ണയിലിരുന്നു തലേന്നത്തെ പുളിച്ച മീൻകറിയും കൂട്ടി പഴംചോർ തിന്നുകൊണ്ടിരിന്ന അച്ഛൻ കയ്യിൽ പറ്റിപ്പിടിച്ച ചോറ് നക്കിത്തോടാകുന്നതിനെ അമ്മയുടെ ഭാഗം ചേർന്നു പറഞ്ഞു .
ഇന്നലെ രാത്രിയിലെ പേമാരിയിൽ അച്ഛന്റെ പഴയ മുണ്ടു പുതപ്പാക്കി മൂടിപ്പുതച്ചു കിടക്കുമ്പോൾ മനസ്സിൽ മുഴുവനും ആ മാവിൻചോടും ഇളം മഞ്ഞ മൂവാണ്ടൻ മാങ്ങകളുമായിരുന്നു എന്നിട്ടു തന്നെ ഞാൻ എത്തുന്നതിനു മുമ്പേ അപ്രത്തെ അപ്പൂട്ടൻ മാവിൻചോട്ടിൽ ഹാജറായിരുന്നു..ഹും ഇത് വല്ലതും ഈ അച്ഛനും അമ്മക്കും അറിയോ..?എനിക്ക് ദേഷ്യം വന്നു ,
ഉമിക്കരി കയ്യിലെടുത്തു പല്ലുതേക്കാൻ ഒരുങ്ങുമ്പോഴാണ് "പാറൂ..."അമ്മൂമ്മ നീട്ടി വിളിച്ചത് ആ നീട്ടി വിളി കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി ചില ദിവസങ്ങളിൽ രാവിലെ എണീക്കുമ്പോ അമ്മൂമ്മേടെ കാലു തരിച്ചു നിലത്തു കുത്താൻ കഴിയാതെ വരും അപ്പൊ ഞാൻ ചെന്ന് തടവി ശരിയാക്കി കൊടുക്കണം ഇന്നലെ അമ്മൂമ്മക്ക്‌ എണീറ്റ് നടക്കാൻ പറ്റൂ.. പല്ലു തേച്ചു ഇപ്പൊ വരാം അമ്മൂമ്മാ ..ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ..
അപ്പോഴാണ് അപ്രത്തെ വീട്ടിലെ അപ്പുന്റെ അമ്മ എടീ വത്സലേ..എന്ന് വിളിച്ചു പഞ്ചസാര കടം വാങ്ങാൻ വന്നത് ഇന്നലെ രാത്രി ചേട്ടന്റെ ബന്ധുക്കാരു വന്നൊണ്ട് പെട്ടന്ന് തീർന്നു പോയതാ റേഷൻ വാങ്ങീട്ടു തിരിച്ചു തരാട്ടോ..എന്ന് പറഞ്ഞു എന്റെ മുമ്പിലൂടെ തിരിഞ്ഞു നടക്കുമ്പോ "നീ എന്താടീ വീരപ്പനോ .." എന്ന് കളിയാക്കിചിരിച്ചിട്ടു പോയി .ധൃതിയിൽ പല്ലു തേച്ചപ്പോ ഉമിക്കരി കൊണ്ട് മീശ വെച്ചത് ഞാൻ അറിഞ്ഞില്ലായിരുന്നു ..
നല്ല തണുപ്പല്ലേ..മഴ വീണ്ടും ചാറാൻ തുടങ്ങീർകുണ് കാലു തടവി കൊടുക്കുന്നതിനടയിൽ അമ്മൂമ്മ ജനലിലൂടെ പുറത്തേക്കു നോക്കി പറഞ്ഞു
മഴ ഇല്ലെങ്കിൽ അമ്മൂമ്മയോടത്തു കരിയിലകൾ കൂട്ടി തീ കായാമായിരുന്നു ഞാൻ ഓർത്തു ..
അപ്പോഴേക്കും അമ്മ കോഴിക്കൂട് തുറന്നു വിടാൻ വിളിച്ചു പറഞ്ഞു ..
കോഴിക്കൂട് തുറന്നതും കോഴികളെല്ലാം അടുക്കളയിലേക്കു ഓടി കയറി അമ്മയുടെ ചുറ്റും നിന്നു ..കുറച്ചു പഴംചോറു എടുത്തു മുറ്റത്തേക്കു എറിഞ്ഞു പോ കോഴി.. എന്ന് അമ്മ ആക്രോശിച്ചപ്പോൾ എല്ലാരും ആർത്തിയോടെ ചൊറിനടുത്തേക്കു മത്സരിച്ചോടി ..കൂട്ടത്തിലെ കരിംകോഴി അടുക്കളയിൽ കാര്യം സാദിച്ചാണ് പോയത് ..
ദോശയും പഞ്ചാരയും കൂട്ടികഴിച്ചു ഉമ്മറപ്പടിയിൽ പുരപ്പുറത്തു നിന്നും മുറ്റത്തേക്കു ഒറ്റി ഒറ്റി വീണു കൊണ്ടിരിക്കുന്ന വെള്ളത്തുള്ളികളെ നോക്കി ഇരിക്കുമ്പോഴാണ് രണ്ടാഴച മുമ്പ് മായ ആന്റീടെ അടുത്ത് നിന്നും കൊണ്ടുവന്നു ഞാൻ നട്ട കുഞ്ഞു മുല്ല വള്ളിയിൽ രണ്ടു തൂവെള്ള മുട്ടുകൾ മുളച്ചത് കണ്ടത് സന്തോഷം കൊണ്ട് തുള്ളിച്ചാടി അടുത്ത് ചെന്ന് ഞാൻ അതിനെ താലോലിച്ചു മൂക്കിന് തുമ്പു പതുക്കെ അടുപ്പിച്ചു ....
പുതുമണമുള്ള ആ മുല്ലമൊട്ടുകൾ കല്ലുപോലെ കാഠിന്യമുള്ളതായിരുന്നു പതുക്കെ കണ്ണ് തുറന്നപ്പോൾ ഇന്നലെ വാങ്ങിയ പുതിയ വെളുത്ത ഹെഡ്സെറ്റിൽ ഞാൻ മൂക്കുകുത്തിക്കിടക്കുന്നു മൂവാണ്ടൻ മാങ്ങക് പകരം കയ്യിൽ തടഞ്ഞത് ആപ്പിൾ ഫോണും അച്ഛന്റെ പഴയ മുണ്ടിനു പകരം നനുത്ത വിലകൂടിയ വിരിപ്പും.. തണുപ്പുമാറ്റാൻ കരിയിലകൾ കൂട്ടി തീകാഞ്ഞിരുന്ന പ്രഭാതത്തിനു പകരം മുന്തിയ അയർകണ്ടീഷന്റെ സാമിപ്യത്തിലും നിലക്കാത്ത ഉഷ്ണം പരത്തുന്ന പ്രഭാതം , അല്ലെങ്കിലും കൃത്രിമ ശീതകാറ്റിനു മനുഷ്യന്റെ മനസ്സ് തണുപ്പിക്കാനാവില്ലലോ ...
"ഞാൻ മണ്ണായിരുന്നെങ്കിൽ.. ജലമായിരുന്നെങ്കിൽ പുല്ലോ പുഴയോ പൂവോ ആയിരുന്നെങ്കിൽ.. പക്ഷികൾക്കൊപ്പം എനിക്ക് പാറിനടക്കാനായിരുന്നെങ്കിൽ ..
ഭയപ്പെടാൻ എനിക്കൊന്നുമുണ്ടാകില്ലായിരുന്നു ,
വളരുന്നു മരങ്ങൾക്കും കൊഴിയുന്ന ഇലകൾക്കും നടുവിൽ ചേറിലും മണ്ണിലും പുല്ലിലും ഹൃദയം മുഴുവനായി ചൊരിഞ്ഞു മണ്ണിന്റെ ഹൃദയത്തിൽ അഭയം തേടുന്ന മണ്ണിന്റെ കൈപിടിച്ചു പിച്ച വെച്ച് നടക്കാൻ ശ്രമിക്കുന്ന ഒടുവിൽ മണ്ണിൽ തന്നെ തല ചായ്ക്കുന്നവരുടെ ചെങ്ങാതിയാണ് ഞാനെന്നു ലോകത്തോട് വിളിച്ചു പറഞ്ഞ വിശ്വ കവി രവീന്ദ്ര നാഥ് ടാഗോറിന്റെ വാക്കുകൾ ഓർത്തു ഞാൻ വീണ്ടും കണ്ണടച്ചു കുറച്ചു നേരം കൂടി അങ്ങനെ കിടന്നു ..
by nabeel

ഭ്രാന്തന്റെ ആത്മഹത്യ കുറിപ്പ്


എന്നെ ഭ്രാന്തനാക്കിയ എല്ലാവര്ക്കും സ്നേഹത്തോടെ ...
ഇന്നാണ് എന്റെ ഭ്രാന്ത് മാറിയത് ഇന്നത്തോടെ ഭൂമിയിലെ ബുദ്ധിജീവികളുടെ ഇടയിലെ എന്റെ ഈ ജീവിതവും അവസാനിക്കും,, നിങ്ങളെ ബുദ്ദിജീവികൾ എന്ന് വിളിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു സഹജീവികളോട് സ്നേഹവും കരുണയും കാണിക്കാൻ അറിയാത്തവരെങ്ങനെ ബുദ്ദിയുള്ളവരാവും ?
ഓർമയുടെ നീർച്ചാലുകൾ എനിക്ക് അന്യമായിരുന്നെങ്കിലും ഒന്നെനിക് ഓർമയുണ്ട് "ഭ്രാന്തൻ" എന്നല്ലാതെ മനുഷ്യൻ എന്ന വാക്കുകൊണ്ട് എന്നെ ആരും പറഞ്ഞു കേട്ടിട്ടില്ല ..,
എന്റെ പൊട്ടിചിരിയെ ഭ്രാന്തന്റെ അട്ടഹാസമാണെന്നും എന്റെദേഷ്യവും പൊട്ടിക്കരച്ചിലുമെല്ലാം ഭ്രാന്തിളക്കമാണെന്നും നിങ്ങൾ പറഞ്ഞു ചിരിച്ചു നിങ്ങൾക്കെല്ലാം ഞാൻ വെറുമൊരു ആസ്വാദക വസ്തു മാത്രമായിരിക്കണം അല്ലെങ്കിൽ ആരുമെന്തേ എന്റെ ചങ്കു പൊട്ടിയുള്ള രോദനത്തെ മനുഷ്യന്റെ ഹൃദയം പൊട്ടിയ കരച്ചിൽ എന്ന് പറഞ്ഞില്ല ..ഒരാളും ഒരുവേളപോലും എന്റെ കരച്ചിലിന്റെ കാര്യം അന്വേഷിച്ചിട്ടുമില്ല ,മഴയത്തു വിറച്ചിരിന്നപ്പോഴും വെയിലേറ്റു റോഡരികിൽ തളർന്നു വീണപ്പോഴും നിങ്ങളിലെ എത്ര പേർ എന്നെ പ്രാകി കടന്നു പോയി വിശപ്പകറ്റാൻ മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടച്ചും തല ചായ്ക്കാൻ ഇടം തരാതെ ആട്ടിയോടിച്ചും നിങ്ങൾ ബുദ്ദിയുള്ളവരാണെന്നു തെളിയിച്ചു കൊണ്ടേയിരുന്നു,..
തെരുവുനായകളോട് മല്ലിട്ടു കിട്ടിയ ഭക്ഷണം കൊണ്ട് വയറു നിറച്ചുകഴിഞ്ഞാൽ ഞാൻ ദൈവത്തെ ഓർത്തു ആർത്തു പൊട്ടിചിരിച്ചിരുന്നു, "മണ്ടൻ എന്തിനീ മനുഷ്യർക്കു ബുദ്ദികൊടുത്തു..."
ഇനിയൊരു ജന്മം ഈ ബുദ്ദിയുള്ള ഭ്രാന്തന്മാർക്കിടയിലെ ബുദ്ദിയുള്ളവനായി ജനിക്കാനാകുമെന്ന പ്രതീക്ഷയോടെ

By: Nabeel

അനുഭവങ്ങളുടെ അക്ഷരങ്ങൾ


അവളെ ഞാൻ ആദ്യമായി കാണുന്നത് ബോംബയിലെ ഒരു അപ്പാർട്മെന്റിൽ വെച്ചാണ് ..ഉണ്ടക്കണ്ണുകളും നീണ്ട മൂക്കും ചുരുണ്ട മുടിയും ചുണ്ടിൽ ചെറു പുഞ്ചിരിയുമായി നിൽക്കുന്ന അവളെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി..അവളെയും കൂട്ടി എനിക്ക് അനുവദിക്കപ്പെട്ട മുറിയിലേക്കു ഞാൻ തിടുക്കത്തിൽ നടന്നു നല്ല ഒരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു എന്റെ മനസ്സിൽ ..മാസത്തിൽ ഒന്നോ രണ്ടോ തവണ വെറുതെ ഒരു എന്ജോയ്മെന്റ് നു വേണ്ടി ഇവിടെ ഞാൻ വരാറുണ്ട് .ബോംബയിലെ വേശ്യാതെരുവുകളിൽ വരുന്നവരൊക്കെ എന്ജോയ്മെന്റിനു വേണ്ടി വരുന്നവരെന്നാണ് പറയാറ് .മറ്റെല്ലാ ബിസിനസ്സും പോലെ സാദാരണമായ ഒരു ബിസിനസ് തന്നെയാണല്ലോ ഇവിടെ ഇതും അത് കൊണ്ട് തന്നെ ആരും ഇതിനെ ഒരു മോശമായ വാക്കുകളാൽ സംബോധന ചെയ്യാറില്ല .
എനിക്കൊരു സവഭാവം ഉണ്ട് ഒരു വൃത്തികെട്ട സവഭാവം എന്നാണ് കൂട്ടുകാർ അതിനെ വിശേഷിപ്പിക്കാറ് ..ഞാൻ മണിക്കൂറിനു വില കൊടുത്തു വാങ്ങുന്ന പെണ്ണുങ്ങളുടെയൊക്കെ ഭൂതകാലം ഞാൻ ചോദിച്ചു മനസായിലാകും .
ചിലർ കഥ മെനഞ്ഞു പറഞ്ഞു തരും ..ചിലർ പാതി സത്യങ്ങൾപറഞ്ഞു തരും ചിലതൊക്കെ കള്ളമാണെന്ന് കേൾക്കുമ്പഴേ മനസ്സായിലായിട്ടുണ്ട് എന്നാലും ഞാൻ കേൾക്കും എനിക്കൊരു ഹരമായിരുന്നു അത് ...മുറിയുടെ കതക് കൊളുത്തിട്ടു അവൾ എന്റെ ബെഡിൽ വന്നിരുന്നു ഒട്ടും സമയം പാഴാക്കാതെ ഒരു പുഞ്ചിരിയോടെ സുന്ദരമായ അവളുടെ മുഖത്തു നോക്കി അന്നും എന്റെ പതിവ് ചോദ്യങ്ങൾ ഞാൻ തുടക്കമിട്ടു ..ഇത്രയും സുന്ദരിയായ നീ എന്തിനു ഈ ജോലി ചെയ്യുന്നു ?.ഈ ജോലിയിൽ നീ സംതൃപ്തയാണോ ..?എങ്ങനെ ഇവിടെ വന്നു പെട്ടു? എന്നിങ്ങനെ വായിൽ വന്ന ചോദ്യങ്ങൾ ഞാൻ ഓരോന്നായി ചോദിച്ചു തുടങ്ങി ,
എന്റെ ചോദ്യങ്ങൾ കേട്ട് അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി ഒരു ഇന്റർവ്യു നു വേണ്ടിയായിരുന്നോ ഇയാൾ ഇത്രയും പണം മുടക്കി എന്നെ വിളിച്ചു വരുത്തിയത് എന്ന് ചിന്തിച്ചായിരിക്കാം അത് . എന്തോ അവളുടെ ഉത്തരങ്ങൾക്കായുള്ള എന്റെ കണ്ണിലെ തിളക്കം കണ്ടത് കൊണ്ടായിരിക്കാം എന്റെ പേര് സീമ വെസ്റ്റ് ബംഗാളിലെ റായ്പുർ ആണ് എന്റെ വീട് അവൾ പതുക്കെ പറഞ്ഞു തുടങ്ങി ..അന്നൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു അവരുടെ ആ സന്തുഷ്ട കുടംബത്തിന്റെ താളം തെറ്റി തുടങ്ങിയത് രാവിലെ മുതൽ നേരിയ തോതിൽ ചാറ്റൽ മഴയുണ്ട് സമയം ഒമ്പതു ആയി തുടങ്ങി അവൾ സ്കൂളിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോഴാണ് ഉമ്മറത്ത് രണ്ടു പേർ വന്നു നില്കുന്നത് കണ്ടത് അച്ഛന്റെ കൂടെ പലപ്പോഴും കണ്ട മുഖങ്ങൾ ആയിരുന്നു അവ . എന്തെങ്കിലും അങ്ങോട്ടു ചോദിക്കുന്നതിനു മുമ്പേ അവർ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു അമ്മയില്ലേ...? അച്ഛൻ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റു വീണിരിക്കുന്നു വേഗം വരിക 'അമ്മ ഇറങ്ങി വന്ന പാടെ അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ...ഒരു അട്ടഹാസത്തോടെ സ്കൂൾ ബാഗ് വലിച്ചെറിഞ്ഞു അവൾ അച്ഛനെ കാണാൻ ഓടി കൂടെ അമ്മയും ...ഒന്നുമറിയാതെ അന്തം വിട്ടു നിന്ന അനിയത്തിയേയും കുഞ്ഞനിയനെയും അടുത്ത വീട്ടിൽ ഏല്പിച്ചു അച്ഛന്റെ കൂട്ടുകാരും അവരെ പിന്തുടര്ന്നു ...
******************************************************************************
ദീർഘകാലത്തെ ചികിത്സയുടെ ഫലമായി അവളുടെ അച്ഛന്റെ ജീവൻ തിരിച്ചു കിട്ടി
പരസഹായമില്ലാതെ ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അത് പത്താം ക്ലാസ്സിൽ പടിക്കുകയായിരുന്ന അവൾ പിന്നീട് സ്കൂളിൽ പോയില്ല അച്ഛനെ അവളെ ഏല്പിച്ചായിരുന്നു അമ്മ നിത്യവൃത്തിക്ക് വേണ്ടി സേട്ടുവിന്റെ വീട്ടിൽ ജോലിക്കു പോയിരുന്നത് ഏറെ സ്നേഹിച്ചിരുന്ന രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അനിയത്തിയും എപ്പോഴും കൊച്ചു വികൃതികുളുമായി തന്നെ ശല്യം ചെയ്തിരുന്ന നാലു വയസ്സുള്ള കുഞ്ഞു അനിയന്റെയും ചിരിക്കുന്ന മുഖം പിന്നീട് കാണാത്തതു അവളെ ഏറെ സങ്കടപ്പെടുത്തി ജീവനിലേറെ സ്നേഹിച്ചിരുന്ന കൂടപ്പിറപ്പുകളുടെ നല്ല നാളേയ്ക്ക് വേണ്ടി അവൾ പല ജോലികളും അന്വേഷിച്ചു തുടങ്ങി അങ്ങനെയാണ്. ഒരു ദിവസം അമ്മ ജോലി ചെയ്തിരുന്ന വീട്ടിലെ സേട്ടു ബോംബയിൽ അവൾക്കു നല്ല ഒരു ജോലി തരപ്പെടുത്തിയ വിവരം അമ്മയെ അറിയിച്ചു അവൾക്കു ഈ ജോലികു പോകാനായാൽ നിനക്ക് ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കാം എന്നും നിങ്ങൾക്കു സുഖമായി കഴിയാനുള്ള പണം അവളിലൂടെ കിട്ടും എന്നും അവർ അമ്മയെ അറിയിച്ചിരുന്നു ..പിന്നെ അവൾ കൂടുതൽ ആലോചിക്കാതെ സേട്ടുവിനോപ്പം പോകാൻ തീരുമാനിച്ചു തന്റെ കുഞ്ഞനിയനെയും അനിയത്തിയേയും പിരിയുന്നതിൽ മാത്രം ആണ് അവൾ ഏറെ ദുഃഖിച്ചത് ..നാലു ദിവസങ്ങൾക്കുള്ളിൽ പുതിയ ഉടപ്പുകളുമായി സേട്ടു അവളെ കാണാൻ വന്നു നാളെ നമുക്കു പോണം യാത്രക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ട് , അമ്മയുടെ കയ്യിൽ കുറച്ചു പണവും ഏല്പിച്ചു അയാൾ അന്ന് പോയി ..
*************************************************************
മുംബയിൽ പുഷ്പ ആന്റി എന്ന് വിളിക്കുന്ന സ്ത്രീയുടെ അപ്പാർട്മെന്റിൽ ആണ് സേട്ടു അവളെ കൊണ്ടത്തിച്ചത് ..യാത്ര ക്ഷീണം കൊണ്ട് ഒന്ന് മയങ്ങി എണീറ്റ അവൾ പിന്നെ സേട്ടുവിനെ അവിടെ എങ്ങും കണ്ടില്ല ..അവിടത്തെ ജോലിക്കാരൻ എന്ന് തോന്നിക്കുന്ന പയ്യനോട് കാര്യം അന്വേഷിച്ചപ്പോൾ അവർ പോയെന്നും നീ ഇനി ഇവിടത്തെ ആൾ ആണെന്നും അറിയിച്ചു ..സേട്ടു എന്തിനാണ് തന്നെ ഇവിടെ കൊണ്ട് ആക്കി പോയതെന്നും തന്റെ ജോലി എന്താണെന്നും അവൾക്കു അപ്പോഴും അറിഞ്ഞിരുന്നില്ല ,
അന്ന് വൈകുനേരം ഒരു ഏഴു മണി ആയി കാണും പുഷ്പ ആന്റി അവളോട് ഒന്നൊരുങ്ങി വരാൻ പറഞ്ഞു അവളെ ഒരുക്കാൻ വേണ്ടി ഒരു സ്ത്രീയെയും അവളുടെ കൂടെ നിർത്തി ..ഒപ്പം നിന്ന സ്ത്രീയോട് അവൾ പലതും ചോദിയ്ക്കാൻ ശ്രമിച്ചെങ്കിലും അവർ ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല ..അന്ന് രാത്രി പുഷ്പ ആന്റി അവളെ വേറെ ഒരു മുറിയിൽ കൂട്ടികൊണ്ടുപോയി മാന്യൻ എന്ന് തോന്നിക്കുന്ന ഒരു കുള്ളൻ ആ മുറിയിൽ അവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു ആന്റി അയാളോട് എന്തോ പറഞ്ഞ ശേഷം മുറിയിൽ നിന്നും ഇറങ്ങിപ്പോയി കൂടെ ഇറങ്ങി പോവാൻ ശ്രമിച്ച അവളെ ആ കുള്ളൻ പിറകിൽ നിന്നും ബലമായി പിടിച്ചു ബെഡിലേക്കു തള്ളിയിട്ടു എന്നെ അനുസരിച്ചില്ലെങ്കിൽ നിനക്ക് ജീവനോടെ ഇവിടെ നിന്നും പുറത്തു കടക്കാൻ ആകില്ല എന്നും അയാൾ ഭീഷണിപ്പെടുത്തി താൻ വലിയ ഒരു പൊലിസ് ഓഫീസർ ആണെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത് അന്നവിടെ തളർന്നു ഉറങ്ങിയ അവൾ പിറ്റേന്ന് വൈകീട്ടാണ് ഉണർന്നത് ഉണർന്നപ്പോൾ തന്റെ ചുറ്റും 3 സ്ത്രീകൾ ഉണ്ടായിരുന്നു എണീറ്റ് നേരെ പുഷ്പ ആന്റിയെ പോയി കാണാനെന്ന ഉദ്ദേശത്തോടെ ചാടി എഴുന്നേറ്റ അവളെ മറ്റു സ്ത്രീകൾ തടഞ്ഞു , ഇത് പച്ചക്കു മാംസം വിൽക്കുന്ന ഒരിടമാണെന്നും തനിക്കും ഇപ്പോൾ വെറും മാംസപിണ്ഡത്തിന്റെ വിലയെ ഒള്ളു എന്നും ചുറ്റുമള്ളവരിലൂടെ അവൾ തിരിച്ചറിഞ്ഞു ആ തിരിച്ചറിവ് അവളുടെ മനസ്സിനെ വല്ലാതെ തളർത്തി,
മാസങ്ങൾ പലതു കഴിഞ്ഞു അപ്പോഴേക്ക് ഇത്തരത്തിലുള്ള പല അപ്പാർട്മെന്റുകൾ അവളെ മാറി മാറി വിലക്കെടുത്തിരുന്നു അവസാനം ഇപ്പൊ എന്റെ മുന്നിൽ തന്റെ ശരീരത്തിന്റെ മാർക്കറ്റ് ഇടിയുന്നത് വരെ എങ്ങനെയെങ്കിലും ജീവിക്കാം അല്ലെങ്കിൽ ഉള്ക്കൊണ്ടു എന്നേ ഞാൻ മരിച്ചിരിക്കുന്നു എന്ന് കരുതിയായിരിക്കാം ഇന്നിവൾ ഈ ജോലിയോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു .അടുത്ത പത്തിന് നാട്ടിൽ പോവുന്നുണ്ടെന്നും വീട് ഒന്ന് പുതുക്കി പണിയണമെന്നും ഒക്കെ അവൾ എന്നോട് പറഞ്ഞിരുന്നു ..ഒരിക്കൽ ഞാനും നിന്റെ വീട്ടിൽ വരുന്നുണ്ടെന്നും പറഞ്ഞു അന്ന് ഞാൻ അവിടെ നിന്നു ഇറങ്ങി..എന്തോ എന്റെ നെഞ്ചിൽ വലിയ ഭാരം കയറ്റി വെച്ച ഫീൽ ആയ്യിരുന്നു എനിക്ക് അതായിരിക്കാം റായ്പുരിലെ അവളുടെ വീട്ടിലേക്കു എന്നെ കൊണ്ടത്തിച്ചത് ..
ആ മാസം പതിനേഴാം തീയതി ഞാൻ അവളുടെ വീട്ടിൽ എത്തി പുതുക്കി പണിയുന്ന വീടും മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന അവളുടെ അനിയനെയും അനിയത്തിയേയും തളർന്നു കിടക്കുന്ന അച്ഛനെയും ഒരു വല്യ വീട്ടിലെ കൊച്ചമ്മയെ പോലെ തോന്നിക്കുന്ന അമ്മയെയും ഒക്കെ ഞാൻ അടുത്തറിഞ്ഞു .എന്നെ അവൾ ഒരു കൂടെപ്പിറപ്പിനെ പോലെ പരിചരിച്ചു വീടിനെ കുറിച്ചും അനിയനെ കുറിച്ചും അനിയത്തീടെ പഠനത്തെ കുറിച്ചും ഒക്കെ അവൾ വാ തോരാതെ സംസാരിച്ചു ..നിറഞ്ഞ സന്തോഷമുള്ള അവളുടെ സംസാരവും നിഷ്കളങ്കമായ മുഖവും എന്റെ മനസ്സിനെ കരയിപ്പിക്കുന്നുണ്ടീരുന്നു ..
ഒരു ദിവസം നിന്നിട്ടു പോകാം എന്ന് അവളും അമ്മയും നിർബന്ധിച്ചെങ്കിലും ഞാൻ അന്ന് തന്നെ ഒരു ഹോട്ടലിൽ റൂം എടുത്തു പിറ്റേന്ന് ബോംബെയിലേക്ക് തിരിച്ചു പൊന്നു ..
അവൾ ബോംബയിൽ തിരിച്ചെത്തിയതിനു ശേഷം പല തവണ ഞാൻ അവളെ പോയി കണ്ടു ഓരോ തവണയും ഈ ജോലി ഉപേക്ഷിക്കാനും നിനക്കു അത്യാവശ്യത്തിനുള്ള പണം എന്റെ മാസ ശമ്പളത്തിൽ നിന്നു ഒരു വിഹിധമായി തരാമെന്നും ഞാൻ പറഞ്ഞു കൊണ്ടിരുന്നു .. എന്റെ വീടിന്റെ ജോലി പൂർത്തിയാക്കാനുള്ള പണം നിങ്ങൾ തരുമോ ?എന്റെ അനിയത്തിയെ നല്ല രീതിയിൽ പഠിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ..?എന്റെ അനിയന് വേണ്ടതെല്ലാം കൊടുക്കാൻ നിങ്ങൾക്കു കഴിയുമോ.. എന്നൊക്കെ മറുത്തു ചോദിച്ചു അവളെ എന്നെ ഓരോ തവണയും മടക്കി അയച്ചു ..ശരിയാണ് എനിക്കതിനൊന്നും കഴിയില്ലാ ..ഉറ്റവർക് വേണ്ടി ശരീരം മുറിച്ചു വിൽക്കാൻ ആർകെങ്കിലും കാഴിയോ..? മുറിച്ചു മുറിച്ചു തന്റെ ശരീരത്തിലെ അവസാനത്തെ രക്തവും ഉറ്റിവീണാൽ സ്വയം ജീവൻ വെടിയാൻ ആർകെങ്കിലും മനസു ഉറച്ചു തീരുമാനിക്കുമോ..? ഇല്ല എന്റെ ജീവിതത്തിൽ ഇത് വരെ ഞാൻ അങ്ങനെയുള്ള മറ്റൊരാളെ കണ്ടിട്ടില്ല ...പിന്നീട് ഞാൻ ഡൽഹിയിലേക്കു ട്രാൻസ്ഫർ ആയി പോയി പലപ്പോഴും അവളെ ഞാൻ ഫോണിൽ വിളിക്കാറുണ്ട് ചിലപ്പോഴൊക്കെ അവൾ ഇങ്ങോട്ടും ...മാനസികമായ ഒരു അടുപ്പം എനിക്ക് അവളോട് തോന്നിയത്കൊണ്ടാവാം ഇടക്ക് എപ്പോഴോ ഒരു തവണ കൂടി റായ്പുരിലെ അവളുടെ വീട്ടിൽ ഞാൻ പോയിരുന്നു .എന്ത് കൊണ്ടോ അവളെ എന്റെ മനസ്സിൽ നിന്നു പിഴുതെറിയാൻ എനിക്ക് കഴിയുമായിരുന്നില്ല ... ഡൽഹിയിലെ ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴൊക്കെ അവളെ ഞാൻ വിളിക്കാറുണ്ട് അങ്ങനെ എത്ര മാസങ്ങൾ ആണ് കടന്നു പോയത് ഈയിടെ ആയി അവൾ കൂടുതൽ സംസാരിക്കാറില്ല കസ്റ്റമർ ഉണ്ടെന്നും ഫോണിൽ ചാർജ് ഇല്ലന്നും പറഞ്ഞു എന്നേ ഒഴിവാക്കാറാണ് പതിവ്
അങ്ങനെ ആ ഫോൺ വിളിയുടെ ദൈർഗ്യം കുറഞ്ഞു പെട്ടന്ന് ഒരുദിവസം സ്വിച്ചഡ് ഓഫ് ആയി അസ്വസ്ഥനായ ഞാൻ പല രീതിയിലും അവളെ ബന്ധപ്പെടാൻ ശ്രമിച്ചു നിരാശയായിരുന്നു ഫലം .അങ്ങനെ ഒന്നര വർഷത്തിന് ശേഷം മുംബൈയിൽ ഞങ്ങളുടെ കമ്പനി മീറ്റിംഗ് നു വേണ്ടി ഞാനും വന്നു ആ രാത്രികളിൽ അവൾ മുമ്പ് ജോലി ചെയ്തിരുന്ന ഓരോ അപ്പാർട്മെന്റുകളിലും അവളെ തിരഞ്ഞു ഞാൻ ചെന്നു അങ്ങനെ ഒരാളെ കുറിച്ച് അറിയില്ല എന്ന മറുപടിയാണ് എനിക്ക് എല്ലായിടത്തുനിന്നും കിട്ടിയത് ,
എങ്കിലും ആരുമറിയാതെ മുംബയിലെ ഞാൻ സഞ്ചരിക്കുന്ന ഓരോ തെരുവുകളിലും അവളുടെ ആ ചിരിക്കുന്ന മുഖം ഞാൻ പരതി കൊണ്ടേയിരുന്നു ..
അന്ന് വൈകിട്ട് എട്ടു മണിക്കായിരുന്നു എനിക്ക്തി രിച്ചു ഡൽഹിയിലേക്കു പോവേണ്ടിയിരുന്ന ട്രെയിൻ അതിനു വേണ്ടി
കുർള റെയിൽവേ സ്റ്റേഷനിൽ ഞാൻ എത്തി ..സ്റ്റേഷന്റെ അങ്ങേ അറ്റത്തു കുറച്ചു ഭിക്ഷ യാചിച്ചു ഇരിക്കുന്ന ചെരസികൾ എന്റെ ശ്രദ്ധയിൽ പെട്ടു...സാദാരണയായി ചെരസികളുടെ(ലഹരികു അടിമപെട്ടവർ) കൂടെ സ്ത്രീകൾ ഉണ്ടാവാറില്ല ..ഇവടെ ഇവരുടെ കൂടെ ഒരു പെണ്ണ് ,,, ഞാൻ പതുക്കെ അവരുടെ അടുത്തേക് നടന്നു അവളുടെ ചിത്രം ആയിരുന്നു എന്റെ ഉള്ളിൽ മുഴുവനും
അടുക്കും തോറും എന്റെ ഹൃദയ മിടിപ്പ് കൂടി വന്നു ..അതെ ഇത് അവളാണ് ഒട്ടിയ കവിളും മെലിഞ്ഞ ശരീരവും ആണെങ്കിലും അപ്പോഴും തിളങ്ങുന്ന ഉണ്ട കണ്ണുകളായിരുന്നു അവൾക്കു
ഒരു നിമിഷം ഞാൻ മരവിച്ചു നിന്നുപോയി ...ഒരിറ്റു പരിജയം പോലും കാണിക്കാതെ അവൾ എന്റെ മുന്നിലേക്ക് ഭിക്ഷക്കായി കൈ നീട്ടി ..സീമാ ..എന്ന് ഉറക്കെ അലറിവിളിച്ചു ഞാൻ അവളെ അവിടെ നിന്നു പിടിച്ചുഎഴുനെല്പിക്കാൻ ശ്രമിക്കവേ മറ്റു ചെരസികൾ എന്നെ പിടിച്ചു പ്ലാറ്റഫോമിൽ തള്ളിയിട്ടു അവൾക്കു അപ്പോഴും ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു അവളുടെ ഓർമ്മകൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി .അപ്പോഴേക്കും എന്റെ ട്രെയിൻ പ്ലാറ്റഫോമിൽ നിന്നും നിരങ്ങി നീങ്ങി തുടങ്ങിയിരുന്നു പോക്കറ്റിൽ കയ്യിട്ടു കിട്ടിയ പണം മുഴുവൻ അവളുടെ കയ്യിൽ ഇട്ടു കൊടുത്തു ഞാൻ ട്രെയിനിൽ ചാടി കയറി നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും അവസാനമായി ഞാൻ അവളെ നോക്കുമ്പോൾ കിട്ടിയ പണത്തിന്റെ പങ്കിന് വേണ്ടി മറ്റുള്ള ചെരസികൾ അവളെ വളഞ്ഞിട്ടു ആക്രമിക്കുന്നതായാണ് കണ്ടത് ,,,
യാത്രക്കാർ ഏറെയുള്ള ട്രെയിനിൽ ഇരുന്നു അന്ന് ഞാൻ അലറി കരഞ്ഞു ഒരു ഭ്രാന്തനെ പോലെ...,
(അനുഭവങ്ങളുടെ അക്ഷരങ്ങൾ)

കുരുത്തം കെട്ടവൻ


കല്പടവുകളുടെ അറ്റത്തു കുറെ നേരായി ഇരിപ്പു തുടങ്ങിയിട്ട്, പണിയില്ലാത്ത ദിവസങ്ങളിൽ ഉച്ച വരെ കിടന്നുറങ്ങും പിന്നെ ഇവിടെ ഈ പുഴയിലെ ഒഴുക്കിനെയും ഓളങ്ങളെയും വെറുപ്പോടെ നോക്കി ഇങ്ങനെ ഇരിക്കും ... ശാന്തമായി മുന്നോട്ടൊഴുകുന്ന പുഴ കാണുമ്പോൾ
എന്റെ മനസ്സു ഞാൻ അറിയാതെ പിന്നോട്ട് ഒഴുകിയിട്ടുണ്ടാവും
******************************************************
അമ്മാ.. ഞാൻ കുളിക്കാൻ പോവാ സ്കൂൾ ബാഗ് കോലായിലെ തിണ്ടിൽ വച്ച് ഉമ്മറത്തെ അയലിൽ നിന്നും തോർത്തുമുണ്ട് വലിച്ചൂരി ഞാൻ തിടുക്കത്തിൽ നടന്നു ..വേണേൽ ചായ കുടിച്ചിട്ട് പൊക്കോ .. സ്കൂളിനു വരാൻ ഒഴിവില്ല തെണ്ടാൻ ഇറങ്ങിക്കോളും വീട്ടിൽ ഉപകാരമില്ലാത്തവൻ ,അമ്മയുടെ പ്രാഗൽ കേട്ട ഭാവം പോലും നടിക്കാതെ ഞാൻ ഇറങ്ങി അല്ലേലും നമ്മൾ ഇത് എത്ര കേട്ടതാ..
ഡാ അച്ചു... ഒന്ന് വേഗം വാടാ മുള്ളു വേലിക്കപ്പുറത്തൂന്
കുട്ടന്റെ ക്ഷമ കെട്ട ഒച്ചയും കൂടി ആയപ്പോ പിന്നെ ഒന്നും നോകീല നേരെ നടന്നു ..
കുട്ടൻ വേലിക്കിപ്പുറത്തേക് വരാറില്ല അമ്മയുടെ പ്രാക് ഈയിടെയായിട്ടു കുറച്ചു കൂടിയതോണ്ടാവാം. കുട്ടൻ കാരാണത്രെ ഞാനും ചീത്തയായത് എന്നെ വിളിക്കാൻ വരുന്ന നേരങ്ങളിൽ പലപ്പോഴും 'അമ്മ അവനെ നല്ലോണം ചീത്ത പറയാറുണ്ട് ..ആ നാട്ടിലെ പേരെടുത്ത കുടിയനാണ് അവന്റെ അച്ഛൻ. ചേട്ടൻ ഒരു നാടൻ ചട്ടമ്പിയും പിന്നെ എവിടുന്ന് നന്നാവാൻ ..എന്നാലും ആരെയും കൂസാത്ത ഒന്നിനെയും പേടിയില്ലാത്ത സ്കൂളിൽ എല്ലാ ക്ലാസ്സിലും രണ്ടു കൊല്ലം വീതം പാടിക്ക്ണ കുട്ടനാന്റെ ഹീറോ ,ഒന്ന് പിരി കയറ്റിയാൽ തെങ്ങിന്റെ മണ്ടെന്നു വരെ ചാടും അതാ സൈസ് , വെറുതെ ഇരിക്കുമ്പോ പുഴയിൽ കുളിക്കുന്നോരെ ശല്യപെടുത്താനെന്നോണം വെള്ളത്തിൽ അങ്ങനെ പോയി കിടക്കാനും നാട്ടാരെ പറമ്പിലെ മാവിന് കല്ലെറിയാനും നിർത്തിയിട്ട വണ്ടികളുടെ കാറ്റൊഴിക്കാനും ഒക്കെ കുട്ടൻ എന്നേം കൂട്ടും .എന്ത് പ്രശ്നായാലും മ്മളെ ഒറ്റക് ആകീറ്റ് ഓൻ ഒടൂല..ഒരു വിധം ഏടാകൂടത്തിനൊക്കെ മ്മളെ രക്ഷിക്കും ചെയ്യും അതാണ് ഇന്നെ ഓന്റെ കൂട്ടാക്കിയത് .,പിന്നെ എന്തെങ്കിലും ഒക്കെ കുരുത്തക്കേട് ഒപ്പിക്കുന്നതു എനിക്ക് ചെറിയ ഒരു ഇഷ്ടാ ..
ഞങ്ങൾ എത്തുമ്പോൾ പുഴകടവ് കാലിയായിരുന്നു അതോണ്ടന്നെ അരയിൽ ഒളിപ്പിച്ചിരുന്ന ബീഡിയിൽ നിന്ന് ഒന്നെടുത്തു കത്തിച്ചു ഇയ്യ് തുടങ്ങിക്കോ.. ഞാൻ ഇതൊന്നു വലിക്കട്ടെ എന്നും പറഞ്ഞു കുട്ടൻ കല്പടവിൽ ഇരിപ്പുറപ്പിച്ചു,
ഞാൻ തോർത്തും മുണ്ടും ഉടുത്തു ഇറങ്ങി ചെറിയ പേടി ഉള്ളോണ്ട് ഒറ്റക്കിറങ്ങുമ്പോൾ കടവിന് അധികം ദൂരെക്കൊന്നും ഞാൻ നീന്തറില്ല അന്ന് എന്തോ പുഴയുടെ നടുക്ക് വരെ എത്തിയിരുന്നു.. ഒന്ന് മുങ്ങി നിവർന്ന എനിക്ക് എന്തോ പന്തികേട് തോന്നി ശാന്തമായി ഒഴുകിയിരുന്ന പുഴ ദൂരെ നിന്നും ഇരമ്പി വരുന്നത് പോലെ ..പേടിച്ചു തിരിച്ചു കടവിലേക്ക് നീന്താൻ ഒരുങ്ങവെ ശക്തമായ ഒഴുക്ക് എന്നെ അപ്പാടെ വിഴുങ്ങി മേലെ റോഡീനു ആരുടെയോ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ കാരണം പാലത്തിനടിയിലെ ഷട്ടർ പെട്ടന്ന് തുറന്നു വിട്ടതായിരുന്നു "കുട്ടാ ...രക്ഷിക്കടാ ..ഒറ്റ വിളിയായിരുന്നു
ബീഡി കളഞ്ഞു കുട്ടൻ കുത്തിയൊലിക്കുന്ന പുഴയിലേക്ക് എടുത്തു ചാടി അപ്പോഴേക്കും മുങ്ങിയും പൊങ്ങിയും ഞാൻ ദൂരെക് എത്തിയിരുന്നു അവസാനം പാടത്തേക്കു വെള്ളമടിക്കുന്ന മോട്ടോറിന്റെ പൈപ്പിൽ തടഞ്ഞു ഞാൻ നിന്നു അപ്പോഴും കുട്ടൻ പൊങ്ങിയിരുന്നില്ല ..ആരൊക്കെയോ ഓടി കൂടി എന്നെ കരക്കെടുത്തുപോൾ ഞാൻ പുഴയിലേക്ക് വിരൽ ചൂണ്ടി കുട്ടൻ.. കുട്ടൻ ..എന്ന് പറയുന്നുണടായിരുന്നു
ഓടികൂടിയവരിൽ ആരെക്കെയോ പുഴയിലേക്ക് ചാടി തിരഞ്ഞെങ്കിലും കുട്ടനെ കിട്ടിയില്ല ..
വിറങ്ങലിച്ച മനസ്സും ശരീരവുമായി ഞാൻ വീട്ടിൽക്കയറി വരുമ്പോ അമ്മ കുട്ടനെ പറയുന്നുണ്ടായിരുന്നു ആ കുരുത്തം കെട്ടവനെ ഞാനൊന്നു കാണട്ടെ ...
പിറ്റേന്ന് കുട്ടന്റെ വീർത്ത അനക്കമറ്റ ശരീരം തൊട്ടടുത്ത കടവിൽ നിന്നു ആർക്കോ കിട്ടിയെന്നു 'അമ്മ പറയുന്നത് കേട്ടു അപ്പോഴേക്കും എഴുന്നേൽക്കാനാവാത്ത വിധം പനി പിടിച്ചു ഞാൻ കിടപ്പിലായിരുന്നു ..
അശാന്തിയുടെ ആയിരം ഓളങ്ങൾ വെട്ടുന്ന മനസ്സിന്റെ ഓര്മപെടുതലെന്നോണം കണ്ണിൽ നിന്നും തുള്ളി കണ്ണീർ കാല്പാദത്തിലേക്കു ഒറ്റി വീണപ്പോഴാണ് എനിക്ക് പരിസരബോധം വന്നത് ...ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വച്ച് എണീറ്റ് ഞാൻ തിരിഞ്ഞു നടക്കവേ കടവിലെ അങ്ങേ തലക്കൽ കുളിക്കാൻ വേണ്ടി കാത്തു നിന്നിരുന്ന പെണ്ണുങ്ങളിൽ ആരോ പറയുന്നത് കേട്ടു.."കുരുത്തം കെട്ടവൻ"

അതവളായിരുന്നു


അന്നവർ വലിച്ച കഞ്ചാവിന് ചോരയുടെ മണമായിരുന്നു ...
പതിവ് പോലെ അന്നും അവർ നാലു പേരും ക്ലാസ് കട്ട് ചെയ്താണ് മറൈൻ ഡ്രൈവിൽ എത്തിയത് വിപിനാണ് അവരുടെ ഗ്യാങ് ലീഡർ അല്ലെങ്കിലും ലീഡർ ആവാൻ യോഗ്യൻ വിപിൻ തന്നെയാ ..കൂട്ടത്തിൽ സിക്സ് പാക് ബോഡിയും റോയൽ എൻഫീൽഡ് ബുള്ളറ്റും ക്രെഡിറ്റ് കാർഡും ഐ ഫോണും ഒക്കെ ഉള്ളത് അവന്റെ അടുത്തല്ലേ പോരാത്തതിന് അവന്റ അച്ഛനും അമ്മയും ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗ്യസ്ഥരും...ബൈക്ക്‌കൾ ഒതുക്കി നിർത്തി അവർ മറൈൻ ഡ്രൈവിലെ അവരുടെ സ്ഥിരം സ്പോട്ടിൽ വന്നിരുന്നു ....ഇരുന്ന ഉടനെ തന്നെ വിപിൻ...മച്ചാനെ പൊതിയെടുക്... കൂട്ടത്തിലെ ഒരു ബ്രോ തന്റെ പേഴ്സിൽ ഭദ്രമായി വച്ചിരുന്ന ഒരു ചെറിയ പൊതിയെടുത്തു നീട്ടി വിപിൻ ആ പൊതിയിലെ ഉണങ്ങിയ ഇല പൊടി കയ്യിൽ കരുതിയിരുന്ന സിഗരറ്റിൽ തെരച്ചു കയറ്റി ഒറ്റ നോട്ടത്തിൽ മനസ്സിലാവും മച്ചാൻ ഇതിലൊരു എക്സ്പെർട് ആണെന്ന് ....
ഓരോരുത്തരായി ക്രമത്തിൽ ഓരോ പഫ് എടുത്തിരിക്കുന്നതിനിടയിൽ ...അച്ഛനെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കിയതും അടുത്ത വീട്ടിൽ ഒളിഞ്ഞു നോക്കാൻ പോയതും ക്ലാസ് എടുത്തോണ്ടിരിക്കുമ്പോൾ ടീച്ചറെ ഫോട്ടോ എടുത്തതും രാത്രി ലവ്റേ വിളിച്ചു ശ്രിങ്കരിച്ചതും മഴയത്തു ഗ്രൗണ്ടിൽ തെന്നി വീണ പെൺകുട്ടിയുടെ പാവാട പൊങ്ങിയതും ഒക്കെ അല്പം മസാല കൂട്ടീ ചർച്ച ചെയ്യും അതാണ് പതിവ് ,,
അപ്പോൾ സമയം 4 മണി, വിപിൻ പെട്ടന്ന് എഴുനേറ്റു പറഞ്ഞു ഞാൻ പോവാ സ്കൂൾ വിടാൻ ടൈം ആയി അവളെ കാണണം കഞ്ചാവ് തലക്കു പിടിച്ചെന്നോണം കൂട്ടത്തിലെ ഒരു ബ്രോ പറഞ്ഞു എനിക്കും കാണണം നിന്റെ പെണ്ണിനെ ..വേണ്ട നീ ഇപ്പൊ വന്ന ശരിയാവില്ല നിനക്ക് പിന്നെ കാണാം വിപിൻ വിലക്കി വേണ്ട എനിക്ക് ഇപ്പൊ കാണണം അവൻ വാശിപിടിച്ചു കൂട്ടത്തിലെ മറ്റു രണ്ടും പേരും അതു ഏറ്റു പിടിക്കാൻ അധികം താമസിച്ചില്ല അവസാനം വിപിൻ പറഞ്ഞു നാളെ റിപ്പബ്ലിക്ക് ഡേ അല്ലെ നാളെ ക്ലാസ് ഒന്നും ഉണ്ടാവില്ലലോ ഞാൻ അവളെ എങ്ങനേലും ഇവിടെ കൂട്ടീ കൊണ്ട് വരാം നിങ്ങൾ ഇവിടെ വന്നു കണ്ടോ ..വേണേൽ എന്തേലും ഒക്കെ സംസാരിക്ക്യം ചെയ്യാം ഹാ പിന്നെ പച്ചക്കു വേണം വരാൻ വിപിൻ മൂവരെയും താകീത് ചെയ്തു ആ ഉറപ്പിന്മേൽ അവർ അന്നത്തെ മീറ്റിംഗ് പിരിച്ചു വിട്ടു ..
അന്നവൾ പതിവിലും ഒരുങ്ങി രാവിലെ വീട്ടിൽ നിന്നറങ്ങിയപ്പോൾ 'അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു ഉച്ചക്ക് മുന്നേ സ്കൂളിലെന്നു വരില്ലേ ..ഇല്ലേൽ ചോറ് പാത്രത്തിൽ ആക്കി തരാം.. വേണ്ട ചെലപ്പോ ഇന്ന് ഒരു കൂട്ടുകാരിയുടെ വീട്ടിൽപോകും അവിടെന്നു കഴിച്ചോളും എന്നും പറഞ്ഞ അവൾ വേഗത്തിൽ ഇറങ്ങി തെങ്ങിൽ നിന്ന് വീണു പരിക്ക് പറ്റിയ അച്ഛന് കോലായിലെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു അച്ഛനോട് ഞാൻ പോവാ..ന്നു അവൾ പോണ പോക്കിൽ വിളിച്ചു പറഞ്ഞു ..വഴിയിൽ കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞനിയനെ നോക്കി വീട്ടിൽ പോടാ ..ഈ മണ്ണിൽ ഇങ്ങനെ കളിച്ചാൽ വല്ല അസുഗോം പിടിക്കും എന്ന് ശകാരിച്ചു കൊണ്ട് അവൾ തിടുക്കത്തിൽ നടന്നു ..
മെയിൻ റോഡിൽ അവളെ കാത്തു വിപിൻ കാറുമായി നില്പുണ്ടായിരുന്നു ..തെല്ലും മടിക്കാതെ അവൾ ആ കാറിൽ കയറി ..അവൾ + 2 നു പഠിക്കണ വല്യ കുട്ടിയല്ലേ അതോണ്ടായിരിക്കാം അല്ലേൽ വിപിനെ അവൾക്കു അത്രക് വിശ്വാസം ഉണ്ടായിരിക്കണം ..
തലേന്ന് പറഞ്ഞു ഉറപ്പിച്ചപ്രകാരം ആദ്യം പോയത് സിനിമ കാണാൻ ആണ് ശേഷം നഗരത്തിലെ മുന്തിയ ഹോട്ടലിൽ നിന്നും ഭക്ഷണം ഓരോയിടത്തും യാതൊരു മടിയും കൂടാതെ അവൾ അവനെ അനുഗമിച്ചു ..തിരിച്ചു അവൻ സ്നേഹവാക്കുകൾ ഇടമുറിയാതെ എടുത്തെറിയുന്നതായിരുന്നു അതോണ്ടായിരിക്കാം ..അവസാനം അവർ മറൈൻ ഡ്രൈവിലേക്കു തിരിച്ചു നട്ടുച്ച ആയതോണ്ടായിരിക്കാം അവിടെ എങ്ങും ആരും തന്നെയില്ലായിരുന്നു അല്ലെങ്കിലും അവർ മറൈൻ ഡ്രൈവിലെ കാറ്റ് കൊള്ളാൻ ഇറങ്ങിയതല്ലല്ലോ ..മച്ചാനെ ..നിങ്ങ എവിടെ ഞങ്ങൾ ഇവിടെ എത്തിട്ടോ വിപിൻ ഫോൺലൂടെ പറയുന്നു ..ഓഹോ അവിടെയുണ്ടോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു അവളെയും കൂട്ടീ നേരെ നടന്നു ..അവരുടെ സ്ഥിരം സ്പോട്ടിൽ മൂന്നു പേര് ഇരിക്കുന്നത് ദൂരേന്നു തന്നെ കാണാം ...വിപിൻ അവളോട് പറഞ്ഞു എന്റെ ഫ്രണ്ട്സാ അത് വാ അവിടേക്കു പോകാം ...
അവിടെയെത്തിയതും മൂന്ന് പേരും മച്ചാനെ ..എന്ന് വിളിച്ചു വിപിനെ കെട്ടിപിടിച്ചു അവൾക്കു ഷേക്ക് ഹാൻഡ് കൊടുത്തു ചിരി നിർത്താതെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു ....വലിച്ചു കേറ്റിറ്റുണ്ടല്ലേ വിപിൻ അവൾ കേൾക്കാതെ അവരോടു ചൂടായി ..അവരുടെ ഒരു പെരുമാറ്റത്തിലും അവൾക്കു പരിഭവം ഒന്നും തോന്നിയില്ലാ..അല്ലെങ്കിലും സത്യമുള്ള സ്നേഹത്തിൽ പരിഭവിക്കാൻ എന്തിരിക്കുന്നു എന്നായിരിക്കാം അവളുടെ മനസ്സിൽ ..ഇടയിൽ ഒരു ബ്രോ മൊബൈലിൽ ഫോട്ടോസ് നിർത്താതെ എടുക്കുന്നുണ്ടിയിരുന്നു ..ഒരു ബ്രോ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ...അതിന്റെ മണം അസ്വസ്ഥമാക്കിയതോണ്ടായിരിക്കാം വിപിൻ ഒരു പഫ് ചോദിച്ചു വാങ്ങി അല്ലെങ്കിലും അവൾക്കു അറിയാം ഇടക്ക് ഞാൻ സിഗരറ്റ് വലിക്കുമെന്നു എന്നാലും അവൾ പറഞ്ഞു ഇതൊന്നും എനിക്കിഷ്ടല്ല എന്ന് അറിഞ്ഞൂടെ എന്നെ വേഗം കൊണ്ടാക്കിയേക്ക് ..നീ കുറച്ചു നേരം കടൽ അവിടെ പോയി കടൽ കണ്ടിരിക്ക് ഞാൻ ഇപ്പൊ വന്നോളാം എന്ന് പറഞ്ഞു വിപിൻ അവളെ കുറച്ചു ദൂരം മാറ്റി നിർത്തി ..
ഇവിടെ സിഗരെറ്റ് വീണ്ടും കത്തിക്കുന്നു ...ഒരു ഒത്തു മിനിറ്റു ആയി കാണും അവൾ അല്പം ഗൗരവത്തോടെ വന്നു നിങ്ങൾ ഇത് സിഗരറ്റ് വലിക്കുന്നത് കാണാൻ കൊണ്ടുവന്നതാണോ എന്നെ ..എല്ലാരേയും പരിചയപെട്ടില്ലേ ഇനി എന്നെ കൊണ്ട് വിട്ടേക് അവൾ പറഞ്ഞ തീർന്നതും വിപിൻ അവളെ പിടിച്ചു അവന്റെ അരികിലിരുത്തി അല്പം ദേഷ്യത്തോടെ അവൾ അവനെ തട്ടിമാറ്റി എണീക്കാൻ ശ്രമിച്ചു എന്നാൽ അപ്പോഴേക്കും അവന്റെ "ചങ്കു ബ്രോസ് " അവളെ കീഴ്പ്പെടിത്തിയിരുന്നു ....
പിറ്റേന്ന് രാവിലെ അവൾ പതിവിലും നേരത്തെ എണീറ്റു..അടുക്കളയിൽ അമ്മയോട് വാ തോരാതെ ഓരോന്ന് സംസാരിച്ചു ..കുളിച്ചു വന്ന അച്ഛന്റെ തല തോർത്തി കൊടുത്തു കുഞ്ഞനിയന് കെട്ടിപിടിച്ചു മുത്തം കൊടുത്തു ...സ്കൂളിലേക്കു ഇറങ്ങി ...
മൂന്നാം ദിവസം അതെ മറൈൻഡ്രൈവിൽ ഒരു ശവം കരക്കടിഞ്ഞു ..."അതവളായിരുന്നു"

By: 
Näbëëł K Lêêbãñs

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo