Showing posts with label ലിജിനറഷീദ്. Show all posts
Showing posts with label ലിജിനറഷീദ്. Show all posts

"അപ്പോൾ ഈ തവണയും പറ്റിലല്ലേ!!!"

"അപ്പോൾ ഈ തവണയും പറ്റിലല്ലേ!!!"
കയ്യിലെ passport നോക്കി സജീർ ആരോടെന്നില്ലാതെ പറഞ്ഞു.
" എന്താടാ ,എന്ത് പറ്റി??";പെട്ടെന്ന് ആയിരുന്നു വിഷ്ണൂന്റെ ചോദ്യം .
"ഒന്നൂല്ലടാ ;ഇത്താത്തയെ അളിയൻ വീട്ടിൽ കൊണ്ടാക്കി.അയാള്‍ക്ക് സ്വർണം വേണമത്രേ .അപ്പോൾ ഈ തവണയും നാട്ടിലേക്കില്ലടാ...:"
"എടാ,അങ്ങേർക്ക് നാണമില്ലേ?? പ്രേമിച്ചു കെട്ടിയതല്ലേ അയാള്‍ അവളെ;എന്നിട്ടും,ഛേ!!!!!
എന്ത് കണ്ടിട്ടാടാ നിന്റെ പെങ്ങൾ അയാളെ?!!
പിള്ളേർക്ക് ഫീസ് വരെ അടയ്ക്കുന്നത് നീ അല്ലേ,ജോലിയ്ക്ക് പോലും മര്യാദക്ക് പോകില്ല ,എന്നിട്ടും ഇരയ്ക്കുന്നു;നീ ഇങ്ങനെ ഓരോന്ന് ചെയ്തു കൊടുക്കുന്നോണ്ടാ...ഈ സ്നേഹം ഒന്നും അവർക്ക് നിന്നോടിലല്ലോ??"
വിഷ്ണൂന്റെ അമർഷം കടിച്ചമർത്താനായില്ല..
"ടാ,അതിന് ഓൻ സ്നേഹിച്ചത് അബൂബക്കർ മുതലാളീടെ മോളെ അല്ലേ??,
എന്റെ വാപ്പാടെ business പൊട്ടുമെന്നു ഓനറിഞ്ഞെന്കിൽ എപ്പോഴേ escape ആയേനെ ,പിന്നെ തിരിച്ചു കിട്ടുമോ എന്ന് അളന്നു നോക്കി സ്നേഹിക്കാൻ പറ്റുമോടാ??
നമ്മളു കാരണം ആരേലും ചിരിക്കുന്നെന്കിൾ അതാടാ അള്ളാ നമുക്ക് നൽകുന്ന ഏറ്റവും വലിയ ബർക്കത്ത്."
സജീറിന്റെ ചിരിച്ചു കൊണ്ടുളള മറുപടിയ്ക്ക് തിരിച്ചു ചിരിക്കാനെ വിഷ്ണൂന് ആയുള്ളു.
"ഹാ!!പോട്ടെ,വാടാ നമുക്ക് വല്ലതും കഴിക്കാം.
എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകാമെടാ ,നീ വാ ഇപ്പോൾ"
വിഷ്ണു ചിരിച്ചു കൊണ്ട് തന്നെ വിളിച്ചു.
"ഇല്ലളിയാ ,എനിക്ക് വിശക്കുന്നില്ലടാ..."
"ടാ,പുല്ലേ, നീ കുറേ തിന്നാതെ സാമ്പദിക്കല്ലേ.
വിഷ്ണൂന് കൂടെയുള്ളവനു വാങ്ങി കൊടുക്കാൻ പറ്റാത്ത രീതിയിൽ ദരിദ്രനായിട്ടില്ല."
ഇനിയും ജാഡ കാണിച്ചാൽ അടി കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ട് സജീർ വിഷ്ണൂനെ അനുഗമിച്ചു.
മണിക്കൂറുകൾ ഒരുപാട് ട്രെയിൻ വേഗത്തിൽ പോയി.
ഇടയ്ക്കെപ്പോഴോ ഉറക്കത്തിനിടയിൽ വിഷ്ണു എണീറ്റു.
വെള്ളം കുടിക്കാം എന്നു കരുതി light ഇട്ടതാ.
പക്ഷേ..
അടുത്ത കട്ടിലിൽ തന്റെ സുഹൃത്തില്ല.
ഇവനിപ്പോൾ എവിടെ പോയി,
"സജീ...."
Balcony യിൽ ദൂരേക്ക് നോക്കി അവൻ.
"എടാ , ഞാൻ പറഞ്ഞില്ലേ,
Cash ഓ.കെ ആണളിയാ.
ഞങ്ങൾക്ക് ഇനിയുമുണ്ടല്ലോ wedding anniversary okke.അവളും പറഞ്ഞെടാ cash നിനക്കു തരാൻ.മാത്രമല്ല, സുകുവേട്ടൻ കുറച്ചു Cash തരാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ ഇത്തവണ ഒരുമിച്ച നാട്ടിലേക്ക്."
മറുപടി ഒന്നുമില്ലാഞ്ഞോണ്ട് വിഷ്ണു അവനെ തിരിച്ചു പിടിച്ചു നിർത്തി.
"ഡാ!! എന്തടാ കണ്ണൊക്കെ നിറഞ്ഞിരിക്കണേ?? Cash ആണോ പ്രശ്നം??"
വിഷ്ണു ആകെ വിഷമത്തിലായി.
"അതല്ലടാ! നാളെ ഓളുടെ നിക്കാഹാ."
"ആരുടെ??സുബീ??"
"അതേടാ! എന്റെ പെണ്ണ് നാളെ വേറൊരുത്തന്റെ ആകുന്നു,എന്ത് ഹതഭാഗ്യൻ ആണെടാ ഞാൻ.7 വർഷമല്ലേടാ.. ഞങ്ങൾ!!!
പറ്റുന്നില്ലടാ..!!!!!!എന്റെ കൂടെ ജീവിക്കാൻ ഇറങ്ങി വരാന്നു വരെ പറഞ്ഞതല്ലേടാ.
എന്നിട്ടും ഞാൻ എന്റെ കുടുംബത്തിനു വേണ്ടി
എന്റെ മൊഞ്ചത്തീനേ കളഞ്ഞല്ലോടാ...."
പൊട്ടികരയുന്ന സജീറിനെ കെട്ടിപിടിക്കാനെ വിഷ്ണുവിനായുള്ളൂ...
"എടാ നീ ഇങ്ങനെ കരയാതെ,നിനക്കറിയാലോടാ, എന്റെ മോനൂന് ഈ ചിങ്ങത്തിൽ ഒരു വയസ്സ് തികയും.photos ൽ കൂടിയല്ലാതെ ഞാനെന്റെ കുഞ്ഞിനെ കണ്ടിട്ടില്ലടാ. എൻ്റെ പാറൂന് 3 മാസമുള്ളപ്പോൾ വന്നതാടാ ഇവിടെ.ഒരു ഭർത്താവിന്റെ സാമിപൃം വേണ്ട പലപ്പോഴും ഞാനിവിടെ .
അതാടാ നമ്മുടെ പ്രവാസി ജീവിതം
നമ്മുടെ ചില സന്തോഷം ത്യജിച്ചാലെ നമ്മുടെ പ്രിയപ്പെട്ടവരുടെ ചില സന്തോഷം കാണാനാവൂ."
അപ്പോഴും ആ കല്യാണ പന്തലിൽ ഒപ്പന പാട്ടിന്റെയും ,പത്തിരി മണത്തിന്റെയും ഇടയിൽ ആ മണവാട്ടി കലങ്ങിയ കണ്ണുകളുമായി ചിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

ഓർക്കുക, നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി പലതും ത്യജിക്കണ ചില മനുഷ്യർ ഉണ്ട് അകലെ .
-ലിജിന റഷീദ്

മീനാക്ഷി.

വല്ലാത്ത തലവേദന.
കുറച്ചു ദിവസങ്ങളായി ഒട്ടും ഉറക്കമില്ലാലോ.അതാകാം.
മീനാക്ഷി.
മറക്കാൻ ആഗ്രഹമില്ലേലും മറക്കാൻ ശ്രമിക്കുന്ന മുഖം.
ഇന്നാണ് ആ മുഹൂർത്തം.എന്റ്റേത് മാത്രം എന്നു അടിയുറച്ച് വിശ്വസിച്ച അവൾ , നിയമപരമായും ശരീരം കൊണ്ടും മറ്റൊരാളുടേത് ആകുന്ന ദിനം.
മനസ്സിന് എന്തോ വല്ലാത്ത ഒരു ഭാരം.
ആരായിരുന്നു എനിക്കവൾ????
അനാഥനാണെന്നറിഞ്ഞിട്ടും, തന്റെ വീടിന്റെ ചുറ്റുപാട് പോലും വരാൻ യോഗ്യത ഇല്ലെന്നറിഞ്ഞിട്ടും , എന്നെ സ്നേഹിച്ചവൾ , എന്നേക്കാൾ എന്റ്റെ കഴിവുകളെ അറിഞ്ഞവൾ.
കുറച്ചു അടിപിടിയും അതിലേറെ ചന്കൂറ്റവും ഉള്ള ഒരു സീനിയർ സഖാവിനോട് ഒരു പണക്കാരി ജൂനിയർ കൊച്ചിനു തോന്നിയ നേരംപോക്ക് ,അത്രയോ കരുതിയുള്ളൂ അവളന്ന് ആ സ്നേഹം തുറന്നു പറഞ്ഞപ്പോൾ .
പലതവണ ദേഷിച്ചിട്ടും ,മനസ്സിൽ തോന്നാത്ത അറപ്പ് മുഖത്ത് പ്രകടിപ്പിച്ചിട്ടും അവളുടെ ഇഷ്ടം കൂടിയതല്ലാതെ കുറഞ്ഞില്ല.
ഒടുവിൽ ആ ഇഷ്ടം എന്റെ മനസ്സിനെ സ്പർശിക്കാൻ ഒരു bike accident ൽ ഞാൻ ആശുപത്രി കിടക്കയിൽ കിടക്കേണ്ടി വന്നു. എന്റെ അനുവാദം പോലുമില്ലാതെ അവളെന്നെ ശ്രുശൂഷിച്ചു . "ഇറങ്ങിപോടി".എന്നു പലതവണ ആശുപത്രി കിടക്കയിൽ കിടന്നു അലറിയിട്ടും , എനിക്കായി അവൾ അമ്പലങ്ങളിൽ നേർച്ചകൾ നടത്തി. അതിന്റെ പ്രസാദങ്ങൾ ഞാനറിയാതെ എന്റെ നെറ്റിയിലിട്ട് തന്നപ്പോൾ എന്ത് ആയിരുന്നു കാണും അവളുടെ മനസ്സിൽ????
ഒടുവിൽ ആ കുറുമ്പിക്കു മുമ്പിൽ ,അവളുടെ "അഭിയേട്ടാ" എന്ന വിളിക്കുമുമ്പിൽ ഞാനവളെ സ്നേഹിച്ചു തുടങ്ങി.
പിന്നീട് ഞങ്ങളുടെ ദിനങ്ങളായിരുന്നു.
അടികൂടിയും കളിയാക്കിയും പരസ്പരം സ്നേഹിച്ചുമെല്ലാം 2,3 വർഷങ്ങൾ.
ആ വാകമരചുവട്ടിൽ എന്നോട് ചേര്‍ന്നിരുന്നപ്പോൾ പലപ്പോഴും ഞാനവളോട് ചോദിച്ചിട്ടുണ്ട് .
"എടി പെണ്ണേ;എന്ത് കണ്ടിട്ടാടാ നീ എന്നെ??"
അപ്പോഴൊക്കെ അവളൊന്നു ചിരിക്കും.
എന്നിട്ട് പറയും.
"സത്യത്തിൽ അത് എനിക്കും അറിയില്ലാലോ
അഭിയേട്ടാ"
കെട്ടിച്ചുതരുമോ;പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ അവൾടെ അച്ഛൻ ആട്ടി ഇറക്കിയതും,കൂടെ ജീവിക്കാൻ എന്റെ പെണ്ണ് ഒരു രാത്രി ബാഗുമായി ഇറങ്ങി വന്നതും തിരികെ കൊണ്ടാക്കിയതുമെല്ലാം ഒരു മായാചിത്രം പോലെ മുമ്പിൽ തെളിയുന്നു.
കൂടെ ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
അനാഥത്വത്തിന്റെ വേദന നന്നായി അറിയാവുന്നത് കൊണ്ടാണ്.അത് അവൾക്ക് മനസ്സിലാകും.
അവസാനമായി കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പാവം.
'മരണം ' എന്ന പോംവഴി മനസ്സിൽ വന്നപ്പോൾ തന്നെ എന്റെ മുന്നിൽ പല മുഖങ്ങൾ തെളിഞ്ഞു വന്നു.
ഞാനും അവളും ചേര്‍ന്ന് ജീവിതത്തിലേക്ക് കൊണ്ടുവന്ന 2 കുഞ്ഞ് ബാല്യങ്ങൾ .ഞാൻ പോയാൽ അവരുടെ അന്നം മുടങ്ങും ,പഠനം നിലയ്ക്കും .
മക്കളുപേക്ഷിച്ചിട്ടും എന്നെ മകനെ പോലെ കാണുന്ന കുറച്ചു അമ്മമാരുണ്ട് ആ കരുണാലയത്തിൽ.
മനസ്സ് മരണത്തിനേക്കാൾ കഠിനമായ തലങ്ങളിലേക്ക് എത്തുന്ന പോലെ.
"അബീ.....".മുറ്റത്ത് എത്തിയ ബൈക്കിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ.
"ങാ! ഹരി,നീ ആയിരുന്നോ ???നീ നമ്മുടെ മീനൂട്ടിയുടെ കല്യാണത്തിനു പോകുന്നില്ലേ???,നിന്നെയും വിളിച്ചല്ലോ അവൾ." ചിരിച്ചോണ്ട് തന്നെ തിരക്കി.
മറുപടി ഒന്നുമുണ്ടായില്ല.ഹരിയുടെ കണ്ണുകളിലെ വിഷാദം മുഖത്തും പ്രതിഫലിച്ചു.
"ഡാ,നീ എന്തിനാടാ സങ്കടപെടണേ?അവൾക്ക് എനിക്ക് കൊടുക്കാൻ കഴിയുന്നതിലും ഹാപ്പി ആയിരിക്കുമെടാ പുതിയ ജീവിതത്തിൽ.ആദ്യമൊക്കേ കുറച്ചു പാടുപ്പെട്ടാലും പതിയെ അവളങ്ങ് adjust ആകുമെടാ.നീ നോക്കിക്കോ.
എന്തൊക്കെ പറഞ്ഞാലും ആ മൊണ്ണനു ഒടുക്കത്തെ ഭാഗ്യമാ.അല്ലെങ്കിൽ അവനു സ്വപ്നം കാണാൻ പറ്റുമോടാ ഇത് പോലെ ഒരു കൊച്ചിനെ." ഉള്ളിൽ കരഞ്ഞുകൊണ്ടും പുറമെ ചിരിച്ചു കൊണ്ടും ഞാൻ പറഞ്ഞു.
"എടാ ,മതി ,നീ കയറ്,നമുക്ക് ഒരിടം വരെ പോകണം";എന്റെ സംസാരം നിര്‍ത്തി ഹരി പറഞ്ഞു.
"എങ്ങോട്ട്!!,എനിക്ക് pack ചെയ്യണം ഹരീ ,ഇന്ന് വൈകിട്ടത്തെ bus ൽ ഞാൻ bangalore ലേക്ക് പോകുവാ.വയ്യടാ,ഈ വീടും നാടും എന്നെ വല്ലാതെ വിമ്മിഷ്ടപെടുത്തുന്നു ."ഹരിയോടായി പറഞ്ഞു.
"അബീ,ടാ മീനൂ...,അവള്............."
വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ഹരിയുടെ കണ്ണിൽ എനിക്ക് പലതും വായിച്ചെടുക്കാനാവുമായിരുന്നു.
***********************************
"അഭിയേട്ടനു മടുപ്പ് തോന്നണില്ലേ ,എന്നോടും ഈ ജീവിതത്തോടും ,2 വർഷമായില്ലേ ഇങ്ങനെ." അവളുടെ സാരിയിൽ വീണ കഞ്ഞിയുടെ തുളളികൾ തുടക്കുന്ന അഭിയോടായി wheelchair ൽ നിന്നു മീനാക്ഷി ചോദിച്ചു.
"ഹ ഹ,മടുക്കാൻ നീ എന്താ പെണ്ണേ പലഹാരം വല്ലതുമാണോ??" അവനുറക്കെ ചിരിച്ചു.
"അഭിയേട്ടാ,ചിരിക്കല്ലേ!!!!, അഭിയേട്ടനല്ലാതെ വേറെയാരും വേണ്ട ,എന്നുറച്ചോണ്ട് തന്നെയാ അന്ന് ഞാനാ കയ്യബദ്ധം ചെയ്തത്.
പക്ഷേ വിധി എന്നെ ഒരു ജീവശവമാക്കി .
ഇപ്പൊ അഭിയേട്ടനു ബാദ്ധ്യതയായി ഞാൻ......"
പിന്നെയും എന്തൊക്കെയോ പറയാൻ തുനിഞ്ഞ അവളുടെ വാ പൊത്തി അഭിജിത്ത്.
"മിണ്ടരുത് ; എടി മടുക്കാൻ ഞാൻ സ്നേഹിച്ചത് നിന്റെ ഈ ശരീരത്തെ അല്ലല്ലോടീ.
പിന്നെ നിനക്കിപ്പോൾ നല്ല improvement ഉണ്ടല്ലോ മോളെ,ഈ തളർച്ച ഒക്കെ നമുക്ക് മാറ്റാടീ.നീ നോക്കിക്കോ ,within 2 years ,നീ എന്റെ കുഞ്ഞിന്റെ പിറകെ ഇവിടെ ഓടികളിക്കും,കേട്ടോടീ,മീനാച്ചിയേ...."
അവൻ ചിരിച്ചോണ്ട് പറഞ്ഞു.
"ദേ,അഭിയേട്ടാ,....എന്നെ അങ്ങനെ വിളിക്കല്ലേ എന്ന് പറഞ്ഞിട്ടുള്ളതാ "
"ഹ,ഹാ; വാ നമുക്ക് പോയി fresh ആകാം.നാളെ അല്ലേ അമ്മേടെയും അച്ഛന്റെയും wedding anniversary ;നമുക്ക് ഒരു surprise gift കൊടുക്കണ്ടായോ??"
അഭി ചിരിച്ചുകൊണ്ട് തന്നെ അവളെ എടുത്തുയർത്തി. അപ്പോഴും മീനാക്ഷിയുടെ കയ്യിലെ മോതിരത്തിലെ 'അഭിജിത്ത് ' എന്ന പേരിന്റെ തിളക്കം കൂടി കൂടി വന്നു.
രചന:ലിജിന റഷീദ്

ആരോടെന്നില്ലാതെ

Figures, Heart, Funny, Winter, Christmas, Deco

"അപ്പോൾ ഈ തവണയും പറ്റിലല്ലേ!!!"
കയ്യിലെ passport നോക്കി സജീർ ആരോടെന്നില്ലാതെ പറഞ്ഞു.
" എന്താടാ ,എന്ത് പറ്റി??";പെട്ടെന്ന് ആയിരുന്നു വിഷ്ണൂന്റെ ചോദ്യം .
"ഒന്നൂല്ലടാ ;ഇത്താത്തയെ അളിയൻ വീട്ടിൽ കൊണ്ടാക്കി.അയാള്‍ക്ക് സ്വർണം വേണമത്രേ .അപ്പോൾ ഈ തവണയും നാട്ടിലേക്കില്ലടാ...:"
"എടാ,അങ്ങേർക്ക് നാണമില്ലേ?? പ്രേമിച്ചു കെട്ടിയതല്ലേ അയാള്‍ അവളെ;എന്നിട്ടും,ഛേ!!!!!
എന്ത് കണ്ടിട്ടാടാ നിന്റെ പെങ്ങൾ അയാളെ?!!
പിള്ളേർക്ക് ഫീസ് വരെ അടയ്ക്കുന്നത് നീ അല്ലേ,ജോലിയ്ക്ക് പോലും മര്യാദക്ക് പോകില്ല ,എന്നിട്ടും ഇരയ്ക്കുന്നു;നീ ഇങ്ങനെ ഓരോന്ന് ചെയ്തു കൊടുക്കുന്നോണ്ടാ...ഈ സ്നേഹം ഒന്നും അവർക്ക് നിന്നോടിലല്ലോ??"
വിഷ്ണൂന്റെ അമർഷം കടിച്ചമർത്താനായില്ല..
"ടാ,അതിന് ഓൻ സ്നേഹിച്ചത് അബൂബക്കർ മുതലാളീടെ മോളെ അല്ലേ??,
എന്റെ വാപ്പാടെ business പൊട്ടുമെന്നു ഓനറിഞ്ഞെന്കിൽ എപ്പോഴേ escape ആയേനെ ,പിന്നെ തിരിച്ചു കിട്ടുമോ എന്ന് അളന്നു നോക്കി സ്നേഹിക്കാൻ പറ്റുമോടാ??
നമ്മളു കാരണം ആരേലും ചിരിക്കുന്നെന്കിൾ അതാടാ അള്ളാ നമുക്ക് നൽകുന്ന ഏറ്റവും വലിയ ബർക്കത്ത്."
സജീറിന്റെ ചിരിച്ചു കൊണ്ടുളള മറുപടിയ്ക്ക് തിരിച്ചു ചിരിക്കാനെ വിഷ്ണൂന് ആയുള്ളു.
"ഹാ!!പോട്ടെ,വാടാ നമുക്ക് വല്ലതും കഴിക്കാം.
എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകാമെടാ ,നീ വാ ഇപ്പോൾ"
വിഷ്ണു ചിരിച്ചു കൊണ്ട് തന്നെ വിളിച്ചു.
"ഇല്ലളിയാ ,എനിക്ക് വിശക്കുന്നില്ലടാ..."
"ടാ,പുല്ലേ, നീ കുറേ തിന്നാതെ സാമ്പദിക്കല്ലേ.
വിഷ്ണൂന് കൂടെയുള്ളവനു വാങ്ങി കൊടുക്കാൻ പറ്റാത്ത രീതിയിൽ ദരിദ്രനായിട്ടില്ല."
ഇനിയും ജാഡ കാണിച്ചാൽ അടി കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ട് സജീർ വിഷ്ണൂനെ അനുഗമിച്ചു.
മണിക്കൂറുകൾ ഒരുപാട് ട്രെയിൻ വേഗത്തിൽ പോയി.
ഇടയ്ക്കെപ്പോഴോ ഉറക്കത്തിനിടയിൽ വിഷ്ണു എണീറ്റു.
വെള്ളം കുടിക്കാം എന്നു കരുതി light ഇട്ടതാ.
പക്ഷേ..
അടുത്ത കട്ടിലിൽ തന്റെ സുഹൃത്തില്ല.
ഇവനിപ്പോൾ എവിടെ പോയി,
"സജീ...."
Balcony യിൽ ദൂരേക്ക് നോക്കി അവൻ.
"എടാ , ഞാൻ പറഞ്ഞില്ലേ,
Cash ഓ.കെ ആണളിയാ.
ഞങ്ങൾക്ക് ഇനിയുമുണ്ടല്ലോ wedding anniversary okke.അവളും പറഞ്ഞെടാ cash നിനക്കു തരാൻ.മാത്രമല്ല, സുകുവേട്ടൻ കുറച്ചു Cash തരാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ ഇത്തവണ ഒരുമിച്ച നാട്ടിലേക്ക്."
മറുപടി ഒന്നുമില്ലാഞ്ഞോണ്ട് വിഷ്ണു അവനെ തിരിച്ചു പിടിച്ചു നിർത്തി.
"ഡാ!! എന്തടാ കണ്ണൊക്കെ നിറഞ്ഞിരിക്കണേ?? Cash ആണോ പ്രശ്നം??"
വിഷ്ണു ആകെ വിഷമത്തിലായി.
"അതല്ലടാ! നാളെ ഓളുടെ നിക്കാഹാ."
"ആരുടെ??സുബീ??"
"അതേടാ! എന്റെ പെണ്ണ് നാളെ വേറൊരുത്തന്റെ ആകുന്നു,എന്ത് ഹതഭാഗ്യൻ ആണെടാ ഞാൻ.7 വർഷമല്ലേടാ.. ഞങ്ങൾ!!!
പറ്റുന്നില്ലടാ..!!!!!!എന്റെ കൂടെ ജീവിക്കാൻ ഇറങ്ങി വരാന്നു വരെ പറഞ്ഞതല്ലേടാ.
എന്നിട്ടും ഞാൻ എന്റെ കുടുംബത്തിനു വേണ്ടി
എന്റെ മൊഞ്ചത്തീനേ കളഞ്ഞല്ലോടാ...."
പൊട്ടികരയുന്ന സജീറിനെ കെട്ടിപിടിക്കാനെ വിഷ്ണുവിനായുള്ളൂ...
"എടാ നീ ഇങ്ങനെ കരയാതെ,നിനക്കറിയാലോടാ, എന്റെ മോനൂന് ഈ ചിങ്ങത്തിൽ ഒരു വയസ്സ് തികയും.photos ൽ കൂടിയല്ലാതെ ഞാനെന്റെ കുഞ്ഞിനെ കണ്ടിട്ടില്ലടാ. എൻ്റെ പാറൂന് 3 മാസമുള്ളപ്പോൾ വന്നതാടാ ഇവിടെ.ഒരു ഭർത്താവിന്റെ സാമിപൃം വേണ്ട പലപ്പോഴും ഞാനിവിടെ .
അതാടാ നമ്മുടെ പ്രവാസി ജീവിതം
നമ്മുടെ ചില സന്തോഷം ത്യജിച്ചാലെ നമ്മുടെ പ്രിയപ്പെട്ടവരുടെ ചില സന്തോഷം കാണാനാവൂ."
അപ്പോഴും ആ കല്യാണ പന്തലിൽ ഒപ്പന പാട്ടിന്റെയും ,പത്തിരി മണത്തിന്റെയും ഇടയിൽ ആ മണവാട്ടി കലങ്ങിയ കണ്ണുകളുമായി ചിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

ഓർക്കുക, നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി പലതും ത്യജിക്കണ ചില മനുഷ്യർ ഉണ്ട് അകലെ .
-ലിജിന റഷീദ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo