...മുഖാമുഖം....(മൂന്നാം ഭാഗം )
ദേവി ത്രയംബകേശ്വരി മാത തന്റെ കഥ പറഞ്ഞു തുടങ്ങി.
'' കൊൽക്കത്തയിലെ ഓർഫനേജിലെ എന്റെ ജീവിതം സന്തോഷ പ്രദമായിരുന്നു. നാട്ടിലെ പ്രാരാബ്ദങ്ങൾ ഒന്നും അറിയേണ്ടല്ലോ. നല്ല ഭക്ഷണം, നല്ല സിസ്റ്റേഴ്സ്, വിദ്യാഭ്യാസം. എല്ലാം കൊണ്ടും സന്തോഷ പ്രദമായ ജീവിതം. ആയിടയ്ക്കാണ്, ബിഷപ്പ് നേതൃത്വം നൽകുന്ന 'മത സൗഹാർദ്ദ സമാഗമം' നടന്നത്. എന്റെ ജീവിതത്തെ മാറ്റിമറിച്ച മഹാസംഭവം. സംഗമത്തിൽ പങ്ക് ചേരാൻ വന്ന, ദൽഹിലെ പ്രശസ്തമായ ത്രയംമ്പാകാശ്രമത്തിന്റെ അധിപൻ സ്വാമി സ്വരൂപൻ ദത്താത്രേയെനെ ശുശ്രൂഷിക്കേണ്ട ചുമതല എനിക്കായിരുന്നു. എഴുപത് വയസ്സോടടുക്കുന്ന വെള്ളി നാരുകൾ പോലുള്ള താടിയും, മുടിയുമുള്ള കൃശാഗാത്രൻ.വിസ്താരമേറിയ നെറ്റിത്തടവും, അതിൽ പൂശിയ ഭസ്മത്തിനും എന്തോ ഒരു ആകർഷതയാണ്. കണ്ണുകൾ തിളങ്ങി നിൽക്കുന്ന വൈരക്കല്ലുകൾ പോലെ. കൈയ്യിലെ ജപമാലയ്ക്കു പോലും വല്ലാത്തൊരു ആകർഷണീയതയാണ്.അർദ്ധ നിലിമിതനായ് പ്രാർത്ഥനയിൽ മുഴുകുമ്പോഴായിരുന്നു' ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയത്.
'' കൊൽക്കത്തയിലെ ഓർഫനേജിലെ എന്റെ ജീവിതം സന്തോഷ പ്രദമായിരുന്നു. നാട്ടിലെ പ്രാരാബ്ദങ്ങൾ ഒന്നും അറിയേണ്ടല്ലോ. നല്ല ഭക്ഷണം, നല്ല സിസ്റ്റേഴ്സ്, വിദ്യാഭ്യാസം. എല്ലാം കൊണ്ടും സന്തോഷ പ്രദമായ ജീവിതം. ആയിടയ്ക്കാണ്, ബിഷപ്പ് നേതൃത്വം നൽകുന്ന 'മത സൗഹാർദ്ദ സമാഗമം' നടന്നത്. എന്റെ ജീവിതത്തെ മാറ്റിമറിച്ച മഹാസംഭവം. സംഗമത്തിൽ പങ്ക് ചേരാൻ വന്ന, ദൽഹിലെ പ്രശസ്തമായ ത്രയംമ്പാകാശ്രമത്തിന്റെ അധിപൻ സ്വാമി സ്വരൂപൻ ദത്താത്രേയെനെ ശുശ്രൂഷിക്കേണ്ട ചുമതല എനിക്കായിരുന്നു. എഴുപത് വയസ്സോടടുക്കുന്ന വെള്ളി നാരുകൾ പോലുള്ള താടിയും, മുടിയുമുള്ള കൃശാഗാത്രൻ.വിസ്താരമേറിയ നെറ്റിത്തടവും, അതിൽ പൂശിയ ഭസ്മത്തിനും എന്തോ ഒരു ആകർഷതയാണ്. കണ്ണുകൾ തിളങ്ങി നിൽക്കുന്ന വൈരക്കല്ലുകൾ പോലെ. കൈയ്യിലെ ജപമാലയ്ക്കു പോലും വല്ലാത്തൊരു ആകർഷണീയതയാണ്.അർദ്ധ നിലിമിതനായ് പ്രാർത്ഥനയിൽ മുഴുകുമ്പോഴായിരുന്നു' ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയത്.
തന്റെ ചുമലിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.ആ വൈരശോഭയിൽ എന്റെ ഉപബോധമനസ്സ് ശൂന്യമായി.ആ വൃദ്ധ സ്വാമിയുടെ ആലിംഗനത്തിൽ ഞാനെല്ലാം മറന്നു.'മതസൗഹാർദ്ദ സമാഗമം' കഴിഞ്ഞ് സ്വാമി സ്വരൂപൻ ദത്താത്രേയൻ യാത്ര തിരിക്കുമ്പോൾ വാമഭാഗത്ത് ഞാനും ഉണ്ടായിരുന്നു. ദൽഹിയിലെ ' ത്രയംമ്പകാശ്രമം' ഇന്ത്യൻ രാഷ്ട്രീയ ഭരണത്തെ അദൃശ്യമായി നിയന്ത്രിക്കുന്ന ആശ്രമം.കോടിക്കണക്കിന് സ്വത്തും, ആൾബലവുമുള്ള ത്രയംമ്പകാശ്രമം. സ്വാമിയോട് കൂടിയുള്ള എട്ട് വർഷങ്ങൾ, ഞാൻ സ്വായത്തമാക്കിയ പുതിയ അനുഭവങ്ങൾ. ആശ്രമാധികാരത്തിൽ കണ്ണ് നട്ടിരിക്കുന്ന സ്വാമിയുടെ അരുമശിഷ്യനെ ആശ്രമത്തിൽ നിന്നല്ല, ഈ ലോകത്ത് നിന്ന് തന്നെ നിഷ്ക്കാസനം ചെയ്തു. എന്റെ ആദ്യത്തെ കുതികാൽ വെട്ട്.''
ത്രയംമ്പകേശ്വരി ഒന്ന് നിശ്വസിച്ചു. ആ ശീതികരണമുറിയിലെ ചുമരിലെ സ്ക്രീനിൽ ഒരു മുഖം തെളിഞ്ഞ് കണ്ടു. ദൽഹി മുഖ്യമന്ത്രി 'ശ്വേതാ രക്ഷിത് '
''ഹായ് മാതാജി ഹൗ യു.?. ആപ് ടീക് ഹേ?''
''ഹായ് മാതാജി ഹൗ യു.?. ആപ് ടീക് ഹേ?''
''ഹായ് ശ്വേതാജി.ഐയാം ഫൈൻ.ഹൗറ്റു യു.?
സോറി ഡിയർ ഐയാം ലിറ്റിൽ ബിറ്റ് ബിസി നൗ. call You later honey bye''
സോറി ഡിയർ ഐയാം ലിറ്റിൽ ബിറ്റ് ബിസി നൗ. call You later honey bye''
'' അറിയില്ലേ ശ്വേതാ രക്ഷിത്? CM of Delhi. എന്റെ സ്ത്രീ ഭക്തയിൽ പ്രധാനി. എന്റെ സൗന്ദര്യ ആരാധിക കൂടിയാണ്.ഒരു രാത്രിയിൽ അവരോടൊപ്പം ആഘോഷിച്ചതിന്റെ പരിണിത ഫലമാണ്, നഗര മധ്യത്തിലെ കോടികൾ മൂന്നേക്കർ തരിശ് ഭൂമിയും, പിന്നീട് ആശ്രമം കെട്ടിപ്പൊക്കിയ ആയുർവേദ യോഗാ പഞ്ചനക്ഷത്ര സമുച്ചയം. നിങ്ങൾ പത്രക്കാരുടെ സ്വകാര്യ കുശുകുശുപ്പുകളിൽ പറയാറുള്ള CMന്റെ ഹോമോസെക്ഷ്വൽമാനിയ It is True.''
ത്രയംമ്പകേശ്വരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞ് നിർത്തി.(തുടരും)
james vinod
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക